സ്ത്രീകളുടെ ഉത്തരവാദിത്വങ്ങൾ വീടുകളിൽ മാത്രം ഒതുങ്ങാതെ പൊതുജീവിതത്തിലേക്കും നീങ്ങിക്കൊണ്ടിരിക്കുകയാണ്. മാതൃത്വത്തിന്‍റെ കർത്തവ്യം പൂർണ്ണമായും നിറവേറ്റുന്നതിൽ നിന്നും ഇതവരെ തടസ്സപ്പെടുത്തുന്നു. മുലയൂട്ടലും അത്തരമൊരു കർത്തവ്യമാണ്. മുലയൂട്ടുന്നതു കൊണ്ട് പല ഗുണങ്ങളുണ്ടെന്നുള്ള കാര്യം വിദ്യാസമ്പന്നരായ സ്ത്രീകൾക്ക് അറിവുള്ള കാര്യമാണ്. മുലപ്പാൽ കുടിക്കുന്ന കുഞ്ഞുങ്ങൾക്ക് ശ്വാസകോശ- ഉദരസംബന്ധമായ പലരോഗങ്ങളും വരാനുള്ള സാധ്യത കുറയുന്നു. അമ്മയ്ക്കും കുഞ്ഞിനുമിടയിലുള്ള സ്നേഹവും അടുപ്പവും വർദ്ധിക്കാനിത് ഇടവരുത്തുന്നു.

മുലയൂട്ടന്നതു കൊണ്ടുള്ള പ്രയോജനങ്ങൾ

കുഞ്ഞിനു മാത്രമല്ല അമ്മയ്ക്കും ഇത് പ്രയോജന പ്രദമാണ്. മുലയൂട്ടുന്ന അമ്മമാർക്ക് സ്തനാർബ്ബുദം വരാനുള്ള സാധ്യത കുറയും. ഗർഭിണിയാകുന്നതോടെ അമ്മയുടെ തൂക്കം കൂടുന്നു. ഗർഭാശയം അതിന്‍റെ സ്ഥാനത്തുനിന്ന് അല്പം താഴേക്ക് വരുന്നു. മുലയൂട്ടുന്നതു കൊണ്ട് അമ്മമാരുടെ തൂക്കം നല്ല രീതിയിൽ കുറയുന്നു. അതുകൂടാതെ ഗർഭാശയം പൂർവ്വസ്‌ഥിതിയാല്‍ ആവുകയും ചെയ്യുന്നു.

ചർമ്മത്തിലുണ്ടാകുന്ന അസുഖങ്ങളും മറ്റു പലതരത്തിലുള്ള അലർജികളും മുലപ്പാൽ കുടിച്ചു വളരുന്ന കുഞ്ഞുങ്ങൾക്കു കുറവായിരിക്കും. എന്നാൽ ഇന്നത്തെ ആധുനിക വനിതകൾ മുലയൂട്ടുന്നതിനെ സംബന്ധിച്ച് ചില തെറ്റിദ്ധാരണകൾ വച്ചു പുലർത്തുന്നവരാണ്.

മുലയൂട്ടുന്നതു കൊണ്ട് സ്തനഭംഗി കുറയുകയും ഫിഗർ നഷ്ടപ്പെടുകയും ചെയ്യുമെന്നാണ് സ്ത്രീകൾ ധരിച്ചു വച്ചിരിക്കുന്നത്. എന്നാലിത് തികച്ചും തെറ്റാണ്. മുലയൂട്ടുന്നതുകൊണ്ട് ഇങ്ങനെയൊന്നും സംഭവിക്കാറില്ല. അങ്ങനെയാണെങ്കിൽ ഒരിക്കലും പ്രസവിക്കാത്ത സ്ത്രീകളുടെയും ആജീവനാന്തം അവിവാഹിതരായി കഴിയുന്ന സ്ത്രീകളുടെയും സ്തനങ്ങൾ അയഞ്ഞു തൂങ്ങാറില്ലേ. ഇതൊരു പ്രകൃതി നിയമമാണ്. വയസ്സാകുന്തോറും സൗന്ദര്യത്തിൽ കാര്യമായ മാറ്റം സംഭവിക്കാറുണ്ട്.

സ്തനാർബുദം ഉണ്ടാവുന്നില്ല

മുലയൂട്ടുന്നതു കൊണ്ട് സ്തനാർബുദം ഉണ്ടാവാനുള്ള സാധ്യത കുറയുന്നു. മുലയൂട്ടുന്നതു കൊണ്ട് ശരീരം തടിക്കാനിടയുണ്ടെന്നും ക്ഷീണമുണ്ടാകുമെന്നും രോഗങ്ങളുണ്ടാവാനുള്ള സാധ്യതയുണ്ടെന്നും അമ്മമാർ തെറ്റിദ്ധരിക്കാറുണ്ട്. എന്നാൽ മുലയൂട്ടുന്നതു കൊണ്ട് ശരീരം മെലിയുന്നുവെന്നതാണ് യാഥാർത്ഥ്യം.

ഗർഭകാലത്ത് അമ്മയുടെ തൂക്കം ഏകദേശം 10 കിലോഗ്രാം കൂടുന്നു. വയർ, തുട, നെഞ്ച്, അരക്കെട്ട് എന്നീ ഭാഗങ്ങളിൽ കൊഴുപ്പ് അടിഞ്ഞു കൂടുന്നു. മുലയൂട്ടുന്നതു കൊണ്ട് അധികമുള്ള കൊഴുപ്പ് എരിച്ചു കളയാൻ സാധിക്കുന്നു. കൂടാതെ ശരീരം സ്ലിമ്മായും ചുറുചുറുക്കുള്ളതായും മാറുന്നു.

പാശ്ചാത്യ സ്വാധീനം

കുഞ്ഞുങ്ങളെ പരിചരിച്ച് ലാളിച്ച് വളർത്തുന്നതിനുള്ള പൂർണ്ണ ചുമതല ഇന്ത്യൻ സ്ത്രീകൾ ഏറ്റെടുക്കുന്നു. അമ്മയ്ക്കും കുഞ്ഞിനുമിടയിലുള്ള സ്നേഹം ഊട്ടി വളർത്തുന്നതിനും ഊഷ്മളമായ ബന്ധം സൃഷ്ടിക്കുന്നതിനും ഇത് സഹായിക്കുന്നു.

എന്നാൽ സമൂഹത്തിലെ ഉന്നത ശ്രേണിയിലുള്ള സ്ത്രീകൾ പാശ്ചാത്യലോകത്തെ അനുകരിക്കുക മാത്രമല്ല, കുഞ്ഞുങ്ങളെ പോറ്റി വളർത്തുന്നതിലും മുലയൂട്ടുന്നതിലും മടി കാണിക്കുന്നവരാണ്. ഉദ്യോഗസ്ഥരായ സ്ത്രീകൾ മുലയൂട്ടുന്നതിൽ അല്പം ബുദ്ധിമുട്ട് അനുഭവിക്കുന്നവരാണ്. മുലയൂട്ടുന്നതുകൊണ്ട് മറ്റു ജോലികളിൽ ഏർപ്പെടാനും അവർക്കു ബുദ്ധിമുട്ടാവുന്നു. മൂന്നുനാലു മണിക്കൂറിനു ശേഷം വീണ്ടും കുഞ്ഞിന് പാല് കൊടുക്കേണ്ടി വരുന്നു. നവജാത ശിശുക്കൾക്കാണെങ്കിൽ ഓരോ മണിക്കൂർ ഇടവിട്ട് പാല് കൊടുക്കേണ്ടി വരുന്നു. എന്നാൽ വീട്ടിലുള്ളിടത്തോളം സമയം കുഞ്ഞിനെ മുലയൂട്ടുന്നതു നല്ലതാണ്.

വിപണിയിൽ ലഭിക്കുന്ന മിൽക്ക് പൗഡറുകൾക്ക് മുലപ്പാലിനെ തോല്പിക്കാൻ ആവുകയില്ല. മിൽക്ക് പൗഡർ ഉപയോഗിക്കുന്നതുകൊണ്ട് പല കുട്ടികൾക്കും ലാക്ടോസ് ഇൻറർലറേൻസ് തുടങ്ങിയ ഉദരസംബന്ധമായ പ്രശ്നങ്ങളുണ്ടാവാനുള്ള സാധ്യത കൂടുന്നു.

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...