ഇതുവരെ കാൻസറിനുള്ള മുഖ്യ കാരണമായി പറയപ്പെട്ടിരുന്നത് ജീവിത ശൈലിയും ഹാനികരമായ പദാർത്ഥങ്ങൾ ശരീരത്തിനുള്ളിൽ പ്രവേശിക്കുന്നതുമൊക്കെയായിരുന്നു. അതിനാൽ തന്നെ ആരോഗ്യകരമായ ജീവിതം നയിക്കുന്നവർക്ക് രോഗം പിടിപെടുമ്പോൾ ആശ്ചര്യത്തോടെ ആളുകൾ പറയുമായിരുന്നു. “കാണുമ്പോൾ ആളൊരു പാവമായിരുന്നു. എന്നിട്ടും അദ്ദേഹത്തിന് ഈ രോഗം എങ്ങനെ വന്നു.?”

അഞ്ച് വർഷം മുമ്പ് അമേരിക്കയിലും ഇംഗ്ലണ്ടിലും നടന്ന ഒരു പഠനത്തിൽ വിസ്‌മയകരമായ ഒരു കാര്യമാണ് വെളിപ്പെട്ടത്. അസുരക്ഷിതമായ ലൈംഗിക ബന്ധത്തിലൂടെ പരക്കുന്ന ഹ്യൂമൺ പൈപിലോമ വൈറസ് (എച്ച്‌പിവി) ശരീരത്തിൽ വിവിധ തരം കാൻസർ ഉണ്ടാകുന്നതിന് കാരണമാകുന്നുണ്ട്. ഇതിന്‍റെ നൂറിൽപരം ഇനങ്ങളിൽ അധികവും ഹാനികരങ്ങളല്ല.

വായ, യോനി. മലദ്വാരം എന്നിവിടങ്ങളിൽ കണ്ടുവരുന്ന എച്ച്‌പിവി ടൈപ്പ് 16,18 എന്നിവ ഓറൽ-അനൽ സെക്‌സ് മൂലം ഓറോ ഫംഗൽ (കഴുത്ത്, നാവ്, ടോൺസിൽ) മലദ്വാരം, ഗർഭാശയഗളം (സർവിക്‌സ്) യോനി, വാൾവാ എന്നിവിടങ്ങളിലും കാൻസർ ഉണ്ടാകാം.

മദ്യപാനം, പുകവലി, പുകയില മുറുക്ക് എന്നിവ ഉപയോഗിക്കുന്നവരിൽ കാൻസർ വരാനുള്ള സാധ്യത കൂടുതലാണെന്നതു പോലെ, ലൈംഗികതയിലൂടെ എയ്‌ഡ്‌സ് പരക്കുന്നതു പോലെ എച്ച്‌പിവി കാൻസർ വ്യാപകമായി പരക്കുന്നുണ്ട്. നിലവിൽ മൂന്നിലൊന്ന് തൊണ്ടയിലെ കാൻസർ ഇതു വഴി ഉണ്ടാകുന്നു എന്നാണ് കണക്കുകൾ പറയുന്നത്.

ലോകാരോഗ്യ സംഘടന ഇതു സംബന്ധിച്ച് ഞെട്ടിക്കുന്ന ഒരു റിപ്പോർട്ടാണ് പുറത്ത് വിട്ടത്. ലോകത്ത് 60 ശതമാനം ഗർഭാശയ കാൻസറും 80 ശതമാനം തൊണ്ടയിലെ കാൻസറും 60 ശതമാനം ഓറോഫങ്കൽ കാൻസറും എച്ച്‌പിവി കാരണമാണ് ഉണ്ടാവുന്നത്. ഹോളിവുഡിലെ പ്രശസ്‌ത നായകൻ മൈക്കൽ ഡഗ്ലസ്, ഓറൽ സെക്‌സിൽ ഏർപ്പെട്ടതിനാലാണ് തനിക്ക് തൊണ്ടയിലെ കാൻസർ പിടിപെട്ടതെന്ന് വെളിപ്പെടുത്തിയിരുന്നു. പിന്നീട് അദ്ദേഹത്തിന്‍റെ പേഴ്‌സണൽ സെക്രട്ടറി ഡഗ്ലസ് അദ്ദേഹം പറഞ്ഞത് പൊതുവായ ഒരു കാര്യമാണെന്ന് തിരുത്തിയിരുന്നു. അധികം വൈകാതെ ആ യാഥാർതഥ്യം ലോകം തിരിച്ചറിഞ്ഞു. അമേരിക്കയിൽ പ്രതിവർഷം 2,370 സ്‌ത്രീകളും 9,356 പുരുഷന്മാരുമാണ് എച്ച്‌പിവി ഓറോഫങ്കൽ കാൻസറിന് ഇരയാവുന്നത്. ലോകാരോഗ്യ സംഘടനയുടെ കണക്കു പ്രകാരം, 2008-ൽ ലോകത്ത് 27,400 സ്‌ത്രീകളാണ് എച്ച്‌പിവി ഗർഭാശയ ഗള കാൻസറിന് ഇരയായി മരണമടഞ്ഞത്.

എങ്ങനെ രക്ഷപ്പെടാം?

രോഗബാധിതനായ വ്യക്‌തിയുമായി വായ, മലദ്വാരം എന്നിവ ഉപയോഗിച്ച് സെക്‌സിൽ ഏർപ്പെടുമ്പോഴാണ് വൈറസ് പിടിപെടുന്നത്. ചുംബനത്തിലൂടെ പകരുമെന്ന കാര്യം ശാസ്‌ത്രജ്‌ഞർ ഇതുവരെ സ്‌ഥിരീകരിച്ചിട്ടില്ല. അവയവങ്ങളുടെ രോഗ പ്രതിരോധശക്‌തി ക്ഷയിപ്പിച്ച് കോശങ്ങളുടെ അനിയന്ത്രിതമായ വളർച്ചയെ പ്രോത്സാഹിപ്പിക്കുന്നു. അതിനാലാണ് ആ ഭാഗങ്ങളിൽ ആന്‍റിബോഡിയുടെ സാന്നിദ്ധ്യം ഉണ്ടാവുന്നത്.

അനേകം വകഭേദങ്ങൾ ഉണ്ടെങ്കിലും പലതും ഹാനികാരകങ്ങളല്ല! അധികമാളുകളിലും രോഗപ്രതിരോധശക്‌തി കൂടിയവരിൽ (ടൈപ്പ് 16, 18) ഒന്ന് രണ്ട് വർഷത്തിനിടയിൽ ഒരു രോഗലക്ഷണവും പ്രകടിപ്പിക്കാതെ ശരീരത്തിൽ നിന്ന് ഒഴിഞ്ഞുപോകും. പക്ഷേ രോഗപ്രതിരോധശേഷി കുറഞ്ഞവരിൽ രോഗം പിടിപെടാനുള്ള സാധ്യതയേറെയാണ്.

അമേരിക്കയിലെ ജോൺ ഹോപ്‌കിൻസ് യൂണിവേഴ്‌സിറ്റിയുടെ പഠനമനുസരിച്ച് പുകവലി, പാൻമസാല, മദ്യം എന്നിവയുടെ ഉപയോഗം മൂലമുണ്ടാകുന്ന വായയിലെ കാൻസറിനേക്കാൾ വദനസുരതം പോലുള്ള കാമലീലയിൽ ഏർപ്പെടുന്നവരിൽ വായയിൽ കാൻസർ വരാനുള്ള സാധ്യത 50 ശതമാനം കൂടുതലാണ്.

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...