മനസ്സില്ലാമനസ്സോടെ ആണ് രേഖ സിനിമാലോകത്ത് എത്തിയത്. എന്നാൽ അഭിനയത്തിന്‍റെ മാസ്മരികതയിൽ അവർ പ്രേക്ഷക ഹൃദയങ്ങളിൽ കുടിയേറി. അവിവാഹിതയായി തുടരുന്ന ഈ സുന്ദരിയുടെ പേര് നിരവധി അഭിനേതാക്കളുമായി ബന്ധപ്പെട്ടിരുന്നു, പക്ഷേ നിർഭാഗ്യവശാൽ ഹൃദയത്തിന്‍റെ കോണിൽ പ്രണയം ശൂന്യമായിരുന്നു. ഈ സങ്കടത്തെ അടക്കി, എപ്പോഴും പുഞ്ചിരി വിടർത്തുന്ന രേഖയുടെ പ്രണയം അപ്പൂർണമായി തുടരുന്നു.

1974-ൽ പുറത്തിറങ്ങിയ അലി രാജയുടെ ചിത്രം 'പ്രാൺ ജയേ പർ വച്ചൻ ന ജായേ' ഒരു മസാല ചിത്രമാണെങ്കിലും, ബോക്‌സ് ഓഫീസിൽ വൻ വിജയമായിരുന്നു. ഏതൊരു സിനിമയും ഹിറ്റാകാൻ വേണ്ടതെല്ലാം ഈ ചിത്രത്തിലുണ്ടായിരുന്നു. ഉദാഹരണത്തിന്, നിഗൂഢത, സാഹസികത, പ്രണയം, ലൈംഗികത, ആക്ഷൻ, കൊള്ളക്കാരൻ, വേശ്യ, പോലീസ്, ഠാക്കൂർ സാഹിബ് തുടങ്ങിയവ. എന്നാൽ വാസ്തവത്തിൽ, എഴുപതുകളിലെ ട്രെൻഡിനെ ധിക്കരിച്ച് വളരെ പ്രകോപനപരമായ രംഗം നൽകിയ നടി രേഖയാണ് വിജയത്തിന് പ്രധാന കാരണം.

ഈ ചിത്രം കാണാൻ മുതിർന്നവരും സ്കൂൾ കുട്ടികളും കോളേജ് വിദ്യാർത്ഥികളും വരെ ഒഴുകി എത്തി. ഒരു തവണ കണ്ടവർ, ഓരോ തവണയും വരിയിൽ നിന്ന് വീണ്ടും ടിക്കറ്റ് എടുത്തു കണ്ടു. അപ്പോൾ കുറഞ്ഞ ടിക്കറ്റിന് 35 പൈസ ആണ് നിരക്ക്. ഈ പടം അന്ന് കണ്ടവരൊക്കെ ഇപ്പോൾ വയസ്സായിട്ടുണ്ടാകും, പക്ഷേ, ഓർമ്മയിൽ, കുളിച്ച് കുളത്തിൽ നിന്ന് ഇറങ്ങിവരുന്ന രേഖയുടെ നഗ്നശരീരം അവർക്ക് മറക്കാൻ കഴിയില്ല.

1957ലെ 'മദർ ഇന്ത്യ' മുതൽ അപ്പോഴേക്കും ഒരു ഡസൻ ഹിറ്റ് ചിത്രങ്ങൾ നൽകിയ നായകൻ സുനിൽ ദത്ത് ആയിരുന്നു 'പ്രാൺ ജയേ പർ...' എന്ന ചിത്രത്തിന്‍റെ മറ്റൊരു ഹൈലൈറ്റ്. രേഖ ആദ്യ ചിത്രമായ 'സാവൻ ഭദോൻ' എന്ന ചിത്രത്തിലും ചന്ദ എന്ന നാടൻ പെൺകുട്ടിയുടെ വേഷം ചെയ്തു, എന്നാൽ പിന്നീട് സിനിമാ നിരൂപകർ രേഖയുടെ പ്രകടനത്തെക്കുറിച്ച് സംശയം ഉന്നയിച്ചിരുന്നു, കാരണം നിറം ഇരുണ്ടതായിരുന്നു. പിന്നെ മുഖം ഹിന്ദിക്കാരുടെത് പോലെ തോന്നിയില്ല. എന്നാൽ രേഖ എല്ലാ ആശങ്കകളും ഒന്നൊന്നായി ഇല്ലാതാക്കുക മാത്രമല്ല, അസാമാന്യമായ അഭിനയ പ്രതിഭ തെളിയിക്കുകയും ചെയ്തു.

1970-ൽ പുറത്തിറങ്ങിയ ആദ്യ ചിത്രമായ 'സാവൻ ഭദോൻ' ഹിറ്റായതിന് കാരണം ഇതിലെ മിക്ക അഭിനേതാക്കളും, പരിചയസമ്പന്നരായിരുന്നു. രേഖയ്‌ക്കൊപ്പം നവീൻ നിശ്ചലിന്‍റെ ആദ്യ ചിത്രം കൂടിയായിരുന്നു ഇത്. പിന്നീട് രേഖ തിരിഞ്ഞുനോക്കിയതേയില്ല.

ദുരന്ത ബാല്യം

രേഖയുടെ പേര് പ്രശസ്തമായതോടെ ആളുകൾ അവരുടെ വ്യക്തിജീവിതത്തിലേക്ക് ഇറങ്ങിചെല്ലാൻ തുടങ്ങി. അത് അവരുടെ സെലിബ്രിറ്റിയുടെയും വിജയത്തിന്‍റെയും മറ്റൊരു അടയാളമായിരുന്നു. മെല്ലെ മെല്ലെ ആ ജീവിതകഥ പുറത്ത് വരാൻ തുടങ്ങിയപ്പോൾ ആളുകൾക്ക് താൽപര്യം വർദ്ധിച്ചു തുടങ്ങി. 70കളിൽ അച്ചടി മാധ്യമങ്ങൾ മാത്രമായിരുന്നു ഉണ്ടായിരുന്നത്. ആക്കാലത്തു രേഖ പത്രങ്ങളുടെയും മാസികകളുടെയും ആവശ്യമായി മാറിയിരുന്നു.

യഥാർത്ഥത്തിൽ, നിർഭാഗ്യവതിയായ നടിമാരിൽ ഒരാളാണ് രേഖ, അവരുടെ കുട്ടിക്കാലം സാധാരണ കുട്ടികളെപ്പോലെ ആയിരുന്നില്ല. അച്ഛൻ ജെമിനി ഗണേശൻ തെന്നിന്ത്യൻ സിനിമകളിൽ വലിയ താരം ആയിരുന്നു എന്നാൽ, ഒരിക്കലും അച്ഛൻ എന്ന സ്നേഹം രേഖയ്ക്ക് ലഭിച്ചില്ല.

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...