സൗത്ത് ഇന്ത്യൻ ഫാഷൻ ഇൻഡസ്ട്രിയിലെ സൂപ്പർ സ്റ്റാറായ ഡാലു കൃഷ്ണദാസ് ഫാഷൻ ഇൻഡസ്ട്രിയിലെ അനുഭവങ്ങളും ജീവിതവും ഗൃഹശോഭ മാഗസിൻ വായനക്കാർക്കായി പങ്കു വയ്ക്കുകയാണ്.

ആദ്യം പഠിച്ചത് ഹോട്ടൽ മാനേജ്മെന്‍റ്

കോഴിക്കോടാണ് ജനിച്ചതെങ്കിലും ഊട്ടിയിലും ചെന്നൈയിലും ആയിരുന്നു പഠനം. ബിഎസ്സി. ഹോട്ടൽ മാനേജ്മെന്‍റ് കഴിഞ്ഞതിനു ശേഷം ചെന്നൈ താജ് ഹോട്ടലിൽ ജോലി ചെയ്യുന്ന കാലത്താണ് ഐഎഫ്എഫ്ടി ഫാഷൻ ഡിസൈനിംഗിൽ പാർട്ട് ടൈം ആയി പുതിയ കോഴ്സുകൾ ആരംഭിക്കുന്ന വിവരം അറിയുന്നത്. ഇന്നത്തെപ്പോലെ ഫാഷൻ മേഖലയ്ക്ക് വലിയ സാധ്യത ഒന്നും ഇല്ലാതിരുന്ന കാലത്തും ചെറുപ്പത്തിലെ ഇത്തരം മേഖലയോട് മനസ്സിന്‍റെ ഉള്ളിൽ ഉണ്ടായിരുന്ന ആഗ്രഹം ഒന്നു കൊണ്ടു മാത്രം ജോലിയ്ക്ക് ശേഷമുള്ള സമയം ഉപയോഗപ്പെടുത്തി കോഴ്സ് കംപ്ലീറ്റ് ചെയ്തു. അവിടെ എനിക്ക് വലിയൊരവസരം ഫാഷൻ മേഖലയിൽ ലഭിച്ചിരുന്നു.

ഡൽഹിയിൽ വച്ചു നടന്ന നാഷണൽ ലെവൽ കോളേജ് ഫാഷൻ കോമ്പറ്റീഷനിൽ ഞങ്ങളുടെ കോളേജ് ഒന്നാം സ്‌ഥാനം നേടി. ആ ടീമിനെ കൊറിയോഗ്രാഫി ചെയ്‌ത വ്യക്‌തി എന്ന നിലയിൽ എനിക്ക് വലിയ തോതിൽ അഭിനന്ദനങ്ങൾ ലഭിക്കുകയും ചെയ്തു. ആ അഭിനന്ദനങ്ങൾ ആണ് കൊറിയോഗ്രാഫി ഗ്രൂമിംഗ് മേഖലയിൽ കൂടുതൽ പഠിക്കാനുള്ള താൽപ്പര്യം എന്നിലുളവാക്കിയത്.

ജോലിയും പാഷനും

ഒരു നിത്യ വരുമാനവും സ്‌ഥിരതയാർന്ന ജോലിയും ആവശ്യമുള്ളതിനാൽ ഞാൻ പിന്നീട് ദുബായിലേക്ക് പോകുകയാണ് ഉണ്ടായത്. ദുബായിൽ ജോലി ചെയ്‌തു കൊണ്ടിരിക്കെ അച്‌ഛൻ ആകസ്മികമായി മരണപ്പെട്ടു. അതുകൊണ്ട് തിരികെ നാട്ടിലേക്ക് വരേണ്ടതായും വന്നു. അമ്മയെ തനിച്ചാക്കി എങ്ങും പോകണ്ട എന്നു കരുതി നാട്ടിൽ ജോലിക്ക് ശ്രമിച്ചുവെങ്കിലും അത് ലഭിക്കാതെ വന്നപ്പോൾ മനസ്സില്ലാമനസ്സോടെ ചെന്നൈയിലേക്ക് വീണ്ടും വണ്ടി കയറി. അന്നത്തെ സാമ്പത്തിക പ്രതിസന്ധിയിൽ ഒരു ജോലി അത്യാവശ്യമായിരുന്നു.

എല്ലാ ഞായറാഴ്ചകളിലെയും ക്ലാസിഫെഡ് പരസ്യങ്ങൾ നോക്കി. അങ്ങനെ ഒരു കോൾ സെന്‍റർ ഇന്‍റർവ്യൂവിൽ പങ്കെടുക്കുവാൻ അവസരം ലഭിച്ചു. ഐടി കമ്പനി നടത്തിയ ഇന്‍റർവ്യൂവിൽ പങ്കെടുത്ത അറുന്നൂറ് പേരിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട പന്ത്രണ്ട് പേരിൽ ഒരാളായി മാറാൻ എനിക്ക് സാധിച്ചു. അതിന് ഞാൻ 100 ശതമാനം നന്ദി പറയുന്നത് നല്ല വിദ്യാലയത്തിൽ വിട്ടു എന്നെ പഠിപ്പിച്ച എന്‍റെ മാതാപിതാക്കളോടാണ്.

ഈ സമയത്തും എന്‍റെ സ്വപ്നത്തെ ഞാൻ കൈവെടിഞ്ഞിരുന്നില്ല. കോൾ സെന്‍ററിലെ ജോലി രാത്രികാലങ്ങളിൽ മാത്രം ചെയ്തു. പകൽ സമയങ്ങളിൽ എന്‍റെ സ്വപ്ന സാക്ഷാത്കാരത്തിനായി ഫാഷൻ മേഖലയിലെ അവസരങ്ങൾ തേടി കൊണ്ടിരുന്നു. ഒരു വർഷക്കാലം കഷ്ടപ്പാടുകളുടെ നാളുകളായിരുന്നു. നേരത്തെ പരിചയമുണ്ടായിരുന്ന ട്യൂഷൻ ടീച്ചറുടെ വീടിനോട് ചേർന്നുള്ള ചായ്പിൽ കിടന്നുറങ്ങി ജോലി ചെയ്യുകയും ഫാഷൻ മേഖലയിലെ അവസരങ്ങൾ തേടി അലയുകയും ചെയ്‌തു.

ടേണിംഗ് പോയിന്‍റ്

അങ്ങനെയിരിക്കെ വളരെ യാദൃശ്ചികമായാണ് ഞാൻ പഠിച്ച ഫാഷൻ ഇൻസ്റ്റിറ്റ്യൂട്ടിൽ എന്‍റെ ജൂനിയറായി പഠിച്ച ഒരു വ്യക്‌തി ഒരു വലിയൊരു ഫാഷൻ ഷോ സംഘടിപ്പിക്കുന്നത്. അതിന്‍റെ ഭാഗമായി ഒന്ന് നിൽക്കാമോയെന്ന് ചോദിച്ചു. പ്രത്യേകിച്ച് എന്തെങ്കിലും പൊസിഷനോ വരുമാനമോ ഒന്നും നൽകില്ല എന്ന് തുറന്നു പറഞ്ഞു കൊണ്ട് അദ്ദേഹം നൽകിയ ക്ഷണം ഞാൻ 100 ശതമാനം മനസ്സിൽ സ്വീകരിക്കുകയാണ് ചെയ്‌തത്.

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...