യാത്രകളെ സ്നേഹിക്കുന്ന ഒരു പെൺകുട്ടിയായിട്ടാണ് സായ ഡേവിഡ് എന്ന പുതുമുഖം തന്‍റെ കന്നിച്ചിത്രത്തിൽ കാൽ വച്ചത്. ഇരുപത്തൊന്നാം നൂറ്റാണ്ടിൽ പ്രണവിന്‍റെ കാമിനിയായി സായ എത്തിയപ്പോൾ നിരവധി പ്രത്യേകതകൾ പ്രേക്ഷകർ ആ നായികയിൽ കണ്ടു. പ്രണവ് എന്ന അപ്പുവിന്‍റെ ആദ്യത്തെ നായിക എന്ന പ്രത്യേകത തന്നെയാണ് നമ്പർ വൺ! മലയാളം അത്ര വഴങ്ങില്ലെങ്കിലും മലയാളിയായ സായയ്ക്ക് വീണ്ടും നായിക ആവാൻ അവസരം ലഭിച്ചിരിക്കുന്നത് ആദിലിനൊപ്പമാണ്. അതേ! പെൺകുട്ടികളുടെ പ്രിയപ്പെട്ട ആങ്കറായ ആദിൽ തന്നെ അടുത്ത നായകൻ. അരുൺ ഗോപി എന്ന സംവിധായകനിലൂടെ മികച്ച എൻട്രി മലയാള സിനിമാ രംഗത്തു നേടിയ സായ ഡേവിഡ് മനസ്സ് തുറക്കുന്നു.

സിനിമാ രംഗത്തേക്ക് കടന്നു വന്നത്

മോഡലിംഗിലൂടെയാണ് സിനിമയിലേക്ക് ഞാൻ വന്നത്. കല്യാൺ സിൽക്സ്, എം ഫോർ മാരിക്കൊക്കെ വേണ്ടി ചില പരസ്യ ചിത്രങ്ങളിൽ അവസരം കിട്ടിയിരുന്നു. ഇരുപത്തൊന്നാം നൂറ്റാണ്ടിന്‍റെ കാസ്റ്റിംഗ് കോൾ ഫേസ്ബുക്കിൽ കണ്ടപ്പോൾ എന്‍റെ മമ്മിയാണ് അത് അപ്ലൈ ചെയ്യാൻ പറഞ്ഞത്. അങ്ങനെ അതു ചെയ്‌തുവെങ്കിലും അത്രയും വലിയ ഒരു പ്രോജക്ടിൽ സെലക്ടാവില്ലെന്ന് പറഞ്ഞു തന്നെയാണ് ഞാൻ അപ്ലൈ ചെയ്തത്. പക്ഷേ എന്‍റെ ചിന്തകളെ തിരുത്തി ഷോർട്ട് ലിസ്റ്റ് ചെയ്യപ്പെട്ടു എന്ന് മെയിൽ വന്നു. കൊച്ചിയിൽ വച്ച് സ്ക്രീൻ ടെസ്റ്റിന് ചെല്ലുമ്പോഴും പ്രതീക്ഷ ഇല്ലായിരുന്നു. ഒരുപാട് പെൺകുട്ടികൾ അവിടെ ഉണ്ടായിരുന്നു. പക്ഷേ എനിക്ക് സെലക്ഷൻ കിട്ടി. ഒരു വലിയ ടീമിന്‍റെ കൂടെ തുടക്കം കുറിക്കാൻ കഴിഞ്ഞത് വലിയ അനുഗ്രഹമാണ്.

ആദ്യ ചിത്രത്തിലെ അനുഭവം

യാത്രാ സ്നേഹിയായ ഒരു പെൺകുട്ടി അതാണ് സായ. ചിത്രം മുഴുവൻ യാത്രയാണ്. കൊച്ചി, വാഗമൺ, വർക്കല, ഗോവ, ബാലി ഇങ്ങനെ പല സ്ഥലങ്ങളിലായിരുന്നു ഷൂട്ടിംഗ്. എന്‍റെ യഥാർത്ഥ പേര് റേച്ചൽ ഡേവിഡ് എന്നായിരുന്നു. ചിത്രത്തിലെ നായികയുടെ പേര് സ്വന്തം പേരായി സ്വീകരിക്കാൻ സജസ്റ്റ് ചെയ്തത് സംവിധായകൻ അരുൺ ഗോപി സാറാണ്. എനിക്കും സായ എന്ന പേര് ഇഷ്ടപ്പെട്ടു. ഈ ചിത്രത്തിൽ പ്രണവിന്‍റെ അപ്പു എന്ന നിക്ക് നെയിം തന്നെയാണ് നായകനും നൽകിയത്. ഷൂട്ടിംഗ് യഥാർത്ഥത്തിൽ ഫണ്ണി എക്സ്പീരിയൻസായിട്ടാണ് എനിക്ക് ഫീൽ ചെയ്‌തത്. ഒരു പാട് ട്രാവൽ ഉണ്ടെന്ന് പറഞ്ഞല്ലോ. ഗോവയാണ് വളരെ ഇഷ്ടപ്പെട്ടത്.

പ്രണവുമൊത്തുള്ള അഭിനയം

ആദ്യം ഞങ്ങൾ രണ്ടുപേരും വളരെ ഷൈ ആയിരുന്നു. അതു മാറ്റാനായി ഒരു വർക്ക് ഷോപ്പിൽ ഏതാനും ദിവസം ഒരുമിച്ച് ആക്ടിംഗ് പരിശീലിച്ചിരുന്നു. ഫോട്ടോ ഷൂട്ട്, യോഗാസെഷൻ ഇങ്ങനെ പലതും ഉണ്ടായി. അതിനു ശേഷമാണ് ശരിക്കും ഷൂട്ടിംഗ് ആരംഭിച്ചത്. ഷൂട്ടിലെ ഏറ്റവും തമാശ എന്‍റെ മലയാളം തന്നെയായിരുന്നു. എന്‍റെ വിചാരം ഞാൻ പറയുന്നത് നല്ല മലയാളം ആണെന്നായിരുന്നു. ഒരിക്കൽ ഇതെന്തു ഭാഷയാണ് നീ പറയുന്നത് എന്ന് അരുൺ ഗോപി സാർ കളിയാക്കി. അപ്പുവും എന്‍റെ മലയാളം കേട്ട് ചിരിക്കും.

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...