സ്വർഗ്ഗ രാജ്യത്തു നിന്നും പ്രണയത്തിന്‍റെ മഴത്തുള്ളികളെ പൈപ്പിൻ ചോട്ടിലേക്ക് എത്തിച്ച് റീബ മോണിക്ക ജോൺ മലയാളത്തിന്‍റെ സ്ക്രീനിൽ സജീവമാകുകയാണ്. പ്രമുഖ നടൻ ജയ്നൊപ്പം ജറുഗണ്ഡി എന്ന തമിഴ് ചിത്രം. റീബയുമായി ഒരു കോഫി ചാറ്റ്...

സിനിമാഭിനയത്തിലേക്ക് വന്നതെങ്ങനെയാണ്?

മിടുക്കി എന്ന റിയാലിറ്റി ഷോ കഴിഞ്ഞ ശേഷം മോഡലിംഗും പരസ്യവും ധാരാളം ചെയ്‌തിരുന്നു. ഒരു പരസ്യം ചെയ്തു കൊണ്ടിരിക്കുന്ന സമയത്ത് ദിനേഷ് പ്രഭാകർ ജേക്കബിന്‍റെ സ്വർഗ്ഗരാജ്യത്തിലെ കഥാപാത്രത്തെക്കുറിച്ച് പറഞ്ഞു. അപ്പോൾ പ്രേമം ഒക്കെ ഹിറ്റായി നിൽക്കുകയാണ്. നിവിൻ പോളിക്കൊപ്പം നായികയായി അഭിനയിക്കാൻ കിട്ടിയത് ഒരു നല്ല ചാൻസാണെന്നു തോന്നി. പിന്നീട് മാസ്റ്റേഴ്സ് ചെയ്തു കഴിഞ്ഞ ശേഷമാണ് പൈപ്പിൻ ചോട്ടിലെ പ്രണയത്തിന്‍റെ സബ്ജക്ട് കേൾക്കുന്നത്. ഇഷ്‌ടപ്പെട്ടതു കൊണ്ട് അതും ചെയ്‌തു.

ഒരു കരിയർ എന്നുള്ള രീതിയിൽ പ്രാധാന്യം കൊടുക്കുന്നത് എന്തിനാണ്?

എനിക്ക് വിദേശത്ത് പോയി റിസർച്ച് ചെയ്യാനും അവിടെ ജോലി ചെയ്യാനുമാണ് താൽപര്യം. എംഎസ്സി അനാലറ്റിക്കൽ കെമിസ്ട്രിയിലാണ് ഞാൻ സ്പെഷ്യലൈസ് ചെയ്തിട്ടുള്ളത്. പഠനത്തിനും നല്ലൊരു ജോലിക്കുമാണ് ഞാൻ മുൻ തൂക്കം കൊടുക്കുന്നത്. നല്ല കഥാപാത്രങ്ങൾ ലഭിച്ചാൽ സിനിമയും ചെയ്യും. നാളെ എന്താകുമെന്ന് കൃത്യമായി നമുക്ക് പറയാൻ പറ്റില്ല. സിനിമാഭിനയം ഞാൻ ആസ്വദിക്കുന്നുണ്ട്. മുൻകൂട്ടി പ്ലാൻ ചെയ്‌ത് സിനിമയിലെത്തിയ ആളല്ല ഞാൻ. യാദൃശ്ചികമായി സംഭവിച്ചതാണ്. 6 വയസ്സുള്ളപ്പോഴാണ് ഞാൻ ആദ്യമായി സ്റ്റേജിൽ കയറുന്നത്.

മൊത്തത്തിൽ ഒരു ഓൾറൗണ്ടർ ആണല്ലോ?

ചിലരൊക്കെ അങ്ങിനെ പറയാറുണ്ട്. അല്ലെങ്കിലും ഒരു ഓൾ റൗണ്ടർ പട്ടം നല്ലതല്ലേ (ചിരിക്കുന്നു). പാട്ട്, ഡാൻസ് അങ്ങിനെ എനിക്ക് പറ്റാവുന്നതൊക്കെ ചെയ്യും ഇനി കായിക ഇനങ്ങളിലും കൂടി ഒരു കൈ നോക്കണം. സ്പോർടിസിലേക്കു വരുമ്പോൾ വളരെ വീക്കാണ്. ബാഡ്മിന്‍റണും, ക്യാരംസുമൊക്കെയാണ് പിടിച്ചു നിൽക്കാവുന്ന സംഗതികൾ. കരാട്ടേ, കുംഫൂ, കളരിപ്പയറ്റ് ഇതൊക്കെ ആരെങ്കിലും പഠിപ്പിച്ചു തരാമെന്ന് ഓഫർ ചെയ്യുകയാണെങ്കിൽ അതും ഒരു കൈ നോക്കണം.

ബാംഗ്ലൂർ നഗരത്തിൽ ജനിച്ചു വളർന്ന ഒരാളെന്ന നിലയിൽ അവിടുത്തെ എടുത്തു പറയാവുന്ന പ്രത്യേകതകൾ?

മെട്രോ പൊളിറ്റൻ സിറ്റിയായതു കൊണ്ട് ലോകത്തിന്‍റെ നാനാഭാഗത്തു നിന്നും വരുന്ന ഒരു മിക്‌സഡ് ക്രൗഡിനെ എപ്പോഴും കാണാം. പലവിധത്തിലുള്ള സംസ്ക്കാരങ്ങൾ ഒന്നിച്ചു ചേരുന്നയിടം. സ്കൂളിൽ പഠിക്കുന്ന സമയത്ത് വിവിധ ഭാഷ സംസാരിക്കുന്നവരും പല ദേശക്കാരുമായ കുട്ടികളോട് ഇടപഴകാൻ സാധിച്ചിട്ടുണ്ട്. മികച്ച സ്കൂളുകളും കോളേജുകളുമുള്ള നഗരമാണ് ബാംഗ്ലൂർ. നൈറ്റ് ലൈഫ് എടുത്തു പറയേണ്ട ഒന്നാണ്. ഒരു ഫാമിലി സെറ്റപ്പിൽ വളർന്നതു കൊണ്ട് നൈറ്റ് പാർട്ടി എന്നുള്ള രീതിയിൽ ആസ്വദിച്ചിട്ടില്ലെങ്കിലും ആഘോഷങ്ങളൊക്കെ വരുമ്പോൾ വീട്ടുകാരും കസിൻസും സുഹൃത്തുക്കളുമൊക്കെയായി ലേറ്റ്നൈറ്റ് ഹാംങ് ഔട്ടുകൾക്ക് പോകാറുണ്ട്. ഒരുപാട് കുഞ്ഞ് കുഞ്ഞ് ഉദ്യാനങ്ങളും, വലിയ പാർക്കുകളും മാളുകളും ഒക്കെയുള്ള എന്‍റെ പ്രിയപ്പെട്ട ഗാർഡൻ സിറ്റിയാണ് ബാംഗ്ലൂർ. എവിടെ പോയാലും തിരിച്ച് ബാംഗ്ലൂർക്ക് വരണമെന്ന തോന്നൽ എന്നെ വിട്ട് പോകില്ല.

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...