തേവരയിൽ കായലോരത്തോടു ചേർന്ന മനോഹരമായ ഫ്ളാറ്റിൽ കാത്തിരിക്കുകയായിരുന്നു മല്ലിക സുകുമാരൻ എന്ന പ്രേക്ഷകരുടെ സ്വന്തം മല്ലികേച്ചി. എപ്പോഴും തണുത്തുനനുത്ത കാറ്റു ചുറ്റിത്തിരിയുന്ന സ്വീകരണമുറി. ഒപ്പം പോസിറ്റീവ് ഊർജ്ജം നിറഞ്ഞ പുഞ്ചിരിയോടെ മല്ലിക സുകുമാരനും. സർക്കാർ ഉദ്യോഗസ്‌ഥയും എഴുത്തുകാരിയുമായ നിസരി മേനോൻ തന്‍റെ അച്‌ഛന്‍റെ വലിയൊരു സ്വപ്നം സാക്ഷാൽക്കരിക്കാനുള്ള ഒരു മോഹവുമായിട്ടാണ് മല്ലിക സുകുമാരനെ കാണാനെത്തിയത്.

ഏറ്റവും ഇന്‍റലക്ച്വലായ ഒരു സിനിമാ കുടുംബം എന്ന് വിശേഷിപ്പിക്കാവുന്ന ഒരു കുടുംബത്തിന്‍റെ നാഥ കൂടിയാണ് മല്ലിക സുകുമാരൻ. സിനിമയിൽ വരും മുമ്പ് ഇംഗ്ലീഷ് പ്രൊഫസറായിരുന്നു സുകുമാരൻ. ഹാർഡ്കോർ വായനാ പ്രേമി. ഇവരുടെ മക്കളും അതേ പാതയിലാണ്.

സിനിമാക്കാരനും എഴുത്തുകാരനും പത്രപ്രവർത്തകനുമായ എം.ടി വേണുവിന്‍റെ മകൾ, കുറ്റിപ്പുറത്തെ എടപ്പാളിൽ നിന്ന് മല്ലികയെ തേടി വന്നത് അച്‌ഛൻ ഭൂമിയിൽ ഉപേക്ഷിച്ചു പോയ ഒരു സ്വപ്നവും കൊണ്ടായിരുന്നു.

നടൻ സുകുമാരന്‍റെ അസിസ്റ്റായിരുന്നു എ.ടി വേണു. സുകുമാരനു വേണ്ടി തിരക്കഥ എഴുതിയെങ്കിലും അത് സിനിമയാക്കി പൂർത്തീകരിക്കാനുള്ള ഭാഗ്യം രണ്ടുപേർക്കും ഉണ്ടായില്ല. 40 വർഷങ്ങൾക്കു മുമ്പ് എഴുതി വച്ച തിരക്കഥ, കാല ഘട്ടത്തിന്‍റെ മാറ്റത്തിനനുസരിച്ച് നവീകരിച്ചെഴുതി അതിന്‍റെ വൺലൈൻ പറയാനാണ് മല്ലികയുടെ അടുത്തുവന്നത്.

നിസരിയുടെ വൺലൈൻ സ്റ്റോറി കേൾക്കുന്നതിനിടയിൽ നടൻ സുകുമാരനെ കുറിച്ചും തന്‍റെ കുടുംബത്തെ കുറിച്ചും മല്ലിക സുകുമാരൻ പങ്കിട്ട ചില ഓർമ്മകൾ...

സിനിമയോട് പ്രൊഫഷണൽ അപ്രോച്ച്

യൂണിവേഴ്സിറ്റി കോളേജിൽ നിന്ന് ഗോൾഡ് മെഡലോടെയാണ് സുകുവേട്ടൻ ഇംഗ്ലീഷ് സാഹിത്യമെടുത്തത്. കാസർകോട് ഗവൺമെന്‍റ് കോളേജ്, നാഗർ കോവിൽ സ്കോർട്ട് ക്രിസ്ത്യൻ കോളേജിലും ലക്ചറർ ആയിരുന്നു. അതിനിടയിലാണ് നിർമാല്യത്തിൽ അഭിനയിക്കാൻ അവസരം കിട്ടിയത്. സിനിമാരംഗത്തെ നന്നായി മനസിലാക്കിയ വ്യക്‌തിയാണ് അദ്ദേഹം. സിനിമയോട് അക്കാലത്തും പ്രൊഫഷണൽ അപ്രോച്ച് ഉണ്ടായിരുന്നു. അതിന്‍റെ ഒരു മിനിയേച്ചർ ആണ് രാജുവും. ഒരുപാട് വായിക്കുന്ന ആളായിരുന്നു അദ്ദേഹം. വീട്ടിൽ വലിയ ലൈബ്രറി ഉണ്ടായിരുന്നു. ലോ ബുക്സും എല്ലാം ഉണ്ട് അതിൽ. ഇതിൽ കുറച്ചു പുസ്തകം മാത്രം എടുത്ത് ബാക്കി ശാന്തിവിള ദിനേശൻ സ്മാരക വായനശാലയ്ക്ക് സംഭാവന ചെയ്തു.

വായിച്ചു വളരാൻ

സുകുവേട്ടന്‍റെ വായനാപ്രേമം രണ്ടുപേർക്കും ഉണ്ട്. പ്രത്യേകിച്ച് രാജുവിന്. എങ്ങോട്ടു പോവുമ്പോഴും പുസ്തകം കരുതും. എയർപോർട്ടിലൊക്കെ ചെന്നാൽ അവിടെ നിന്ന് പുസ്തകം വാങ്ങും. അടുത്ത സ്‌ഥലം എത്തും വരെ അതാണു വായന. ഇംഗ്ലീഷ് ഭാഷയും നല്ല സംസാരവുമെല്ലാം അങ്ങനെ കിട്ടിയതാണ്. മക്കൾ നന്നായി പഠിക്കണം എന്ന് നിർബന്ധം ഉണ്ടായിരുന്നു സുകുവേട്ടന്. നാലുപേരുടെ മുന്നിൽ നന്നായി സംസാരിക്കാൻ ശീലിക്കണം. അതിന് നല്ല വായനയും പഠിപ്പും ആവശ്യമാണെന്ന് അദ്ദേഹം പറയുമായിരുന്നു.

കോളേജിൽ പഠിക്കുമ്പോഴും പഠിപ്പിക്കുമ്പോഴും ഒരുപാട് പേർക്ക് സുകുവേട്ടന്‍റെ ഇംഗ്ലീഷ് സ്പീച്ചിനോട് വലിയ താൽപര്യമുണ്ടായിരുന്നു. അന്നത്തെ കൂട്ടുകാർ പറയും, ഞങ്ങളൊക്കെ സ്റ്റൈൽ കാണിച്ച് പെൺകുട്ടികളെ വളച്ചു കൊണ്ടു വന്നാലും സുകുമാരനെ കണ്ടാൽ എല്ലാം കൂടി അങ്ങോട്ടു പോകും എന്ന്. സുകുവേട്ടൻ കേരളവർമ്മ കോളേജിലും മറ്റും പഠിച്ചപ്പോഴുള്ള സംഭവങ്ങളൊക്കെ കളക്ട് ചെയ്യുന്നുണ്ട്. തിരുവനന്തപുരത്തും, പാലയിലുമൊക്കെ പഠിച്ചപ്പോഴുള്ള കാര്യങ്ങൾ കുറച്ചൊക്കെ അറിയാം. ഡോക്യുമെന്‍റഷന്‍റെ ഭാഗമായിട്ടാണ് ഇത് ചെയ്യുന്നത്. എന്തായാലും പ്രീഡിഗ്രി ക്ലാസുകളിൽ കുസൃതികളും കഥകളുമൊക്കെ ധാരാളം കാണുമല്ലോ.

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...