ഈ മുഖവും അവർ ബോൾഡായി അഭിനയിച്ച കഥാപാത്രങ്ങളും തമ്മിൽ വേർതിരിച്ചറിയാൻ പറ്റാത്ത ഒരു തോന്നലാണ് പലപ്പോഴും പ്രേക്ഷകർക്കുള്ളത്. 11 വർഷം മുമ്പ് മാധോലാൽ കീപ് വാക്കിംഗ് എന്ന സിനിമയിലൂടെ അഭിനയ ജീവിതം തുടങ്ങിയ നടിയാണ് സ്വര ഭാസ്ക്കർ. ഗുജാരിശ്, ലിസൻ അമേയ, രാഞ്ജന, തനു വെഡ്സ് മനു റിട്ടേൺസ്, നിൽ ബട്ടേ സന്നാട്ട, അനാർക്കലി ഓഫ് ആര, വിരേ ദി വെഡിംഗ് ഇങ്ങനെ നിര വധി ചിത്രങ്ങളുടെ ഭാഗമായി. ഇപ്പോൾ രസ്ഭരി എന്ന വെബ്സീരീസിലൂടെ മറ്റൊരു ഐഡന്‍റിറ്റി കൂടി സ്വന്തമാക്കി. ഒപ്പം തന്നെ അവരുടെ മറയില്ലാത്ത അഭിപ്രായ പ്രകടനങ്ങൾ സോഷ്യൽ മീഡിയയിൽ വലിയ ഒച്ചപ്പാടുകൾ ഉണ്ടാക്കുകയും ചെയ്യുന്നു.

ഒടിടി പ്ലാറ്റ്ഫോമായ ഇറോസ് നൗവിൽ പ്രക്ഷേപണം ചെയ്യുന്ന മനുഷ്യക്കടത്തും ദേഹ വ്യാപാരവും സംബന്ധിച്ച പുതിയ വെബ്സീരിസാണ് ഇപ്പോൾ ഹോട്ട് ചർച്ചാ വിഷയം. ഇതിൽ പോലീസ് ഓഫീസറുടെ വേഷമാണ് സ്വര കൈകാര്യം ചെയ്യുന്നത്. സ്വരയുടെ പുതിയ വിശേഷങ്ങൾ കേൾക്കാം.

ലോക്ക്ഡൗൺ കാലം എങ്ങനെ ചെലവഴിച്ചു?

ലോക്ക്ഡൗൺ വേളയിൽ എല്ലാവരും തടവിലായതു പോലെയായിരുന്നുവല്ലോ. പക്ഷേ ആ സമയം ഞാൻ ഭംഗിയായി വിനിയോഗിച്ചു. ആദ്യത്തെ രണ്ടുമാസം മുംബൈയിൽ തനിച്ചായിരുന്നു താമസം. അവിടെ ലോക്ക്ഡൗൺ ആരംഭിക്കുന്നതിന് രണ്ടു ദിവസം മുമ്പ് ഞാൻ ഒരു നായയെ വാങ്ങി. അതിനാൽ ആദ്യത്തെ രണ്ടുമാസം ഞാൻ ഈ നായ്ക്കുട്ടിയെ പരിപാലിക്കാനും മറ്റുമായി സമയം ചെലവഴിച്ചു. എന്‍റെ അച്‌ഛനമ്മമാർ ആ സമയത്ത് ഡൽഹിയിലാണ്. മാത്രമല്ല അമ്മയ്ക്ക് കഴുത്തിൽ ഒരു മുറിവുണ്ടായിരുന്നു. എന്തായാലും മെയ് മാസത്തിൽ ഞാൻ കാറോടിച്ച് മുംബൈയിൽ നിന്ന് ഡൽഹി വരെ പോയി. ആ വേളയിൽ മറ്റ് ഗതാഗത സംവിധാനം ഒന്നുമില്ലായിരുന്നു. ഡൽഹിയിലെത്തിയ ശേഷം കുറച്ചു ദിനങ്ങൾ വോളണ്ടിയർ വർക്ക് ചെയ്‌തു. തുടർന്ന് വെബ്സീരീസ് രസ്ഭരിയുടെ പ്രമോഷൻ സ്റ്റാർട്ട് ചെയ്‌തു. മറ്റൊരു വെബ്സീരീസ് ഫ്ളാഷിന്‍റെ ഡബിംഗ് ഡൽഹിയിൽ വച്ച് ചെയ്‌തു. അതും ഒടിടി പ്ലാറ്റ്ഫോം ഈറോസ് നൗവിൽ പ്രസാരണം ചെയ്യുന്നുണ്ട്. ഭാഗ് ബന്നി ഭാഗ് എന്ന വെബ്സീരീസും ഇറങ്ങാൻ സജ്ജമായി. ഒരു പുസ്തകം “ഫോർവേഡ്” എഴുതി.

വെബ്സീരീസ് ഫ്ളാഷിന്‍റെ ഓഫർ ലഭിച്ചപ്പോൾ, താങ്കളെ ആകർഷിച്ച ഘടകം എന്തായിരുന്നു?

അതിന്‍റെ സബ്ജക്ട് തന്നെ. മനുഷ്യനെ വാങ്ങുന്നതും വിൽക്കുന്നതുമാണ് വിഷയം. ദേഹക്കച്ചവടവും വുമൺ ട്രാഫിക്കിംഗുമാണ് ഇതിൽ പറയുന്നത്. ഇന്ന് ലോകം മുഴുവനും പടർന്നു കിടക്കുന്ന ഒരു അപ്രിയ സത്യമാണിത്. 21-ാം നൂറ്റാണ്ടിലും ഇങ്ങനെ മനുഷ്യരെ വിൽക്കുകയും വാങ്ങുകയും ചെയ്യുന്നു എന്നത് ലജ്ജാകരമാണ്. ഈ വെബ്സീരീസിൽ ഹ്യൂമൻ ട്രാഫിക്കിംഗ് റാക്കറ്റിനു പിന്നാലെ അന്വേഷണം നടത്തുന്ന എസിപി രാധാ നോട്ടിയാൽ എന്ന കഥാപാത്രത്തെയാണ് ഞാൻ അവതരിപ്പിക്കുന്നത്.

കഥാപാത്രത്തിനായുള്ള തയ്യാറെടുപ്പുകൾ? 

പോലീസുകാരുമായി സംസാരിച്ച് അവരുടെ രീതികൾ മനസിലാക്കി. സാധാരണ കോൺസ്റ്റബിൾമാർ ആണും പെണ്ണും അടക്കം പലരോടും സംസാരിച്ചു. ഐഎഎസ് ഓഫീസർമാരുമായും കൂടിക്കാഴ്ച നടത്തി. മനുഷ്യക്കടത്തു സംബന്ധിച്ച് അവരുടെ അനുഭവങ്ങളും പ്രതികരണങ്ങളും അറിയാൻ ശ്രമിച്ചു. ഭൂരിഭാഗം പോലീസ് ഉദ്യോഗസ്‌ഥരും മനുഷ്യക്കടത്തുകാരെ രാക്ഷസന്മാരായിട്ടാണ് കാണുന്നത്. മാത്രമല്ല, വളരെ കഷ്ടപ്പെട്ട് പ്രതികളെ പിടി കൂടിയാൽ തന്നെയും ഉന്നതങ്ങളിൽ പിടിപാടുള്ള പ്രതികൾ വളരെ എളുപ്പം പുറത്തു വരുന്നത്, സത്യസന്ധരായ പോലീസ് ഉദ്യോഗസ്‌ഥർക്ക് വലിയ നിരാശ ഉണ്ടാക്കുന്നു. ചില സാമൂഹ്യ പ്രവർത്തകരുമായും ഇക്കാര്യത്തെകുറിച്ച് ചോദിച്ചറിഞ്ഞു. മനുഷ്യക്കടത്തിന് ഇരകളായ സ്ത്രീകളെയും കുട്ടികളെയും രക്ഷപ്പെടുത്തുന്നതിന് തടസം നിൽക്കുന്നതും ചില പോലീസ് ബന്ധങ്ങളാണെന്നത് സത്യമാണ്. മനുഷ്യക്കടത്തിന് പോലീസിന്‍റെ പിന്തുണയും ലഭിക്കുന്നു എന്ന പരാതിയാണ് സാമൂഹ്യപ്രവർത്തകർക്കുള്ളത്.

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...