ഉപ്പ് തൊട്ട് കർപ്പൂരം വരെ ആ കടയിൽ കിട്ടുന്നൊക്കെ പറയാറില്ലേ. അതുപോലെയാണ് ദീപാങ്കുരൻ എന്ന സംഗീതഞ്‌ജന്‍റെ ജീവിതം. അച്ഛൻ കൈതപ്രം ദാമോദരൻ നമ്പൂതിരി പ്രശസ്തനായ ഗാനരചയിതാവ്, ഗായകൻ, സംഗീതസംവിധായകൻ. അമ്മ മനോഹരമായി വീണ വായിക്കും. ചെറിയച്ഛൻ കൈതപ്രം വിശ്വനാഥും പേരുകേട്ട സംഗീതഞ്‌ജൻ. ദീപാങ്കുരന്‍റെ അനിയൻ ഡോക്ടറാണെങ്കിലും നന്നായി പാടും. ഇങ്ങനെയൊരു സംഗീത വീട്ടിൽ ജനിച്ച ദീപാങ്കുരൻ ജന്മസിദ്ധമായി അപാരമായ കഴിവുള്ള ഒരാൾ കൂടിയായാൽ പിന്നെ പറയാനുണ്ടോ..

തന്‍റെ സംഗീതസംവിധാനത്തിൽ ഹിറ്റായ തട്ടും പുറത്ത് അച്യുതനിലെ ഗാനങ്ങൾ സമ്മാനിച്ച സന്തോഷവും ഇതുവരെയുള്ള സംഗീതയാത്രയും പങ്ക് വയ്ക്കുന്നു, മലയാള സിനിമാലോകത്തെ പുതുമുഖ സംഗീതസംവിധായകരിൽ ശ്രദ്ധേയനായ ദീപാങ്കുരൻ.

മറക്കാനാവാത്ത ആദ്യ ചിത്രം

ദീപാങ്കുരൻ എന്ന കൊച്ചുപയ്യന് സോപാനത്തിൽ അഭിനയിച്ച് പാടിയത് അത്രയ്ക്കൊന്നും ഓർത്തെടുക്കാനാവില്ലെങ്കിലും ആദ്യ ചിത്രമായി മനസ്സിൽ മറക്കാതെ കിടക്കുന്നത് ദേശാടനം എന്ന ഹിറ്റ് സിനിമയാണ്. അക്കാലത്തെ ഏറ്റവും അധികം ഹിറ്റായ പാട്ടുകളുള്ള ചിത്രം. നാവാമുകുന്ദഹരേ എന്ന ഗാനം കുഞ്ഞുദീപാങ്കുരന്‍റെ സ്വരത്തിൽ കേരളത്തിൽ എങ്ങും അലയടിച്ചു.

സിനിമയുടെ പൂജകൾക്ക് അച്ഛന്‍റെ കൂടെ പോയി പലപ്പോഴും ഈശ്വരപ്രാർത്ഥന ചൊല്ലാൻ ദീപുവാകും നിയോഗിക്കപ്പെടുക. അത്തരത്തിൽ ചൊല്ലിയ ഒരു പ്രാർത്ഥനയാണ് ഈ ഗാനത്തിലേക്ക് ദീപാങ്കുരനെ എത്തിച്ചത്. ദീപുവിന്‍റെ തന്നെ ഭാഷയിൽ പറഞ്ഞാൽ പിന്നണി പാട്ടുകാരനാക്കിയ ആദ്യഗാനം. അതും അച്ഛൻ കൈതപ്രം തിരുമേനിയുടെ സംഗീതത്തിൽ.

റെക്കോർഡിംഗ് വേളയിൽ തെറ്റുകൾ ഒരുപാട് വരുത്തിയ കുഞ്ഞുദീപുവിനെ അച്ഛൻ ശാസിച്ചപ്പോൾ കൂടെ പാടിയ ഗായിക മഞ്‌ജുമേനോൻ ആണ് അങ്കിൾ പോയ്ക്കോളൂ എന്നും ഇവനെ ഞാൻ പാടിച്ചോളാമെന്നും പറഞ്ഞ് കോഴിക്കോട് മ്യൂസിക് സിറ്റിയുടെ സ്റ്റുഡിയോയിൽ ഗാനം റെക്കോർഡ് ചെയ്തത്. ഒരുപാട് പ്രിയപ്പെട്ടവരുടെ കൂടെ തുടക്കം കുറിച്ച ആ ഓർമ്മയാണ് ദീപുവിനെ ഇന്നും ആവേശം കൊള്ളിക്കുന്നത്.

ബ്രേക്ക് നൽകിയ പ്രിയപ്പെട്ട പാട്ടുകൾ

ലതാ മങ്കേഷ്ക്കർ ആലപിച്ച ഹിന്ദിയിലെ ഹിറ്റ് ഗാനം ദീപുവിന്‍റെ ശബ്ദത്തിൽ വന്നപ്പോൾ അതിലേറെ ഹിറ്റ്. ദീപു പ്ലസ് വണിന് ചെന്നൈയിൽ പഠിക്കുമ്പോഴാണ് സത്യം ശിവം സുന്ദരത്തിൽ പാട്ടെഴുതാൻ കൈതപ്രം ചെന്നൈയിൽ എത്തുന്നത്. അന്ന് അച്ഛനെ കാണാനെത്തിയ ദീപാങ്കുരനെ കൊണ്ട് അച്ഛന്‍റെ കൂടെ മുറിയിലുണ്ടായിരുന്ന സിയാദ്കോക്കറും രജപുത്രാ രഞ്‌ജിത്തും ഒക്കെ ചേർന്ന് ഒരു പാട്ട് പാടാൻ ആവശ്യപ്പെട്ടു.

തിരിച്ച് പോരാൻ ഇറങ്ങിയപ്പോൾ ഈ ഗാനം ദീപുവിനോട് പഠിച്ച് വയ്ക്കാൻ പറയുകയും ചെയ്തു. പിന്നീട് ആ സിനിമയുടെ സംഗീതസംവിധായകൻ വിദ്യാസാഗറിന്‍റെ വർഷവല്ലഗിയെന്ന സ്റ്റുഡിയോയിൽ റെക്കോർഡ് ചെയ്യുകയും ചെയ്തു. ഇതിനുശേഷമാണ് ജയരാജിന്‍റെ സെൻസേഷണൽ ഹിറ്റായ ഫോർ ദി പ്യൂപ്പിൾ സംഭവിക്കുന്നത്. അതിലെ ലജ്‌ജാവതിയോളം ഹിറ്റായ മറ്റൊരു ഗാനമാണ് ദീപാങ്കുരന്‍റെ ശബ്ദത്തിൽ പിറന്ന ലോകാസമസ്താ എന്ന ഗാനം. ഈ ഗാനത്തേക്കാൾ കൂടുതൽ ദീപാങ്കുരന് പറയാനുള്ളത് ജാസിഗിഫ്റ്റുമായുള്ള ബന്ധത്തെക്കുറിച്ചാണ്. അന്നും ഇന്നും പ്രശസ്തിയുടെ കളങ്കം ഏൽക്കാത്ത സഹോദരതുല്യനായ ഒരാളാണ് ദീപുവിന് ജാസിഗിഫ്റ്റ്. പ്രൊഫഷണലി വരാറുള്ള എത്ര ചെറിയ സംശയങ്ങൾക്കുപോലും ഇപ്പോഴും ദീപാങ്കുരൻ ആദ്യം വിളിക്കുന്നത് തന്‍റെ ജാസിയേട്ടനെ തന്നെ!

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...