രഞ്ജിത്ത് സംവിധാനം ചെയ്‌ത പ്രജാപതിയിലൂടെയാണ് 2006 ൽ അതിഥി റാവു ഹൈദരി സിനിമയിലെത്തിയത്. പിന്നെ രാകേഷ് ഓം പ്രകാശ് മെഹറയുടെ ദില്ലി 6 എന്ന സിനിമയിൽ ഒരു ചെറിയ റോൾ അതു കഴിഞ്ഞ് ഗ്ലാമറും കഴിവും കൊണ്ട് മാത്രം ബോളിവുഡിൽ തന്‍റെ സ്‌ഥാനം ഉറപ്പിച്ചു. ഹൈദ്രബാദിലെ ഒരു റോയൽ ഫാമിലിയിൽ ജനിച്ചു വളർന്ന അതിഥി ബിരുദ്ധം നേടിയ ശേഷമാണ് അഭിനയം കരിയറായി സ്വീകരിച്ചത്. കരിയറിലെ കയറ്റിറക്കങ്ങൾ കുലുക്കാത്ത വിവാദ നായികയായി പ്രേക്ഷകരുടെ മനം മയക്കുന്നു.

സിനിമാ വ്യവസായം ഇപ്പോഴും നിങ്ങളെ ഏറ്റെടുത്തിട്ടില്ല എന്ന് ഒരിക്കൽ പരിഭവം പറഞ്ഞിരുന്നു? അതു മാറിയോ...

അതു ഞാൻ പറഞ്ഞത് ശരിയാണ്. സിനിമാ കുടുംബത്തിൽ നിന്ന് വരാത്ത ഒരാളെ അംഗീകരിക്കാൻ ഹിന്ദി സിനിമാ വ്യവസായത്തിന് മടിയാണ്. നടന്‍റെ മകളോ പ്രൊഡ്യുസറുടെ ബന്ധുവോ സംവിധായകന്‍റെ മകളോ ഒക്കെ ആയാൽ മാത്രമേ സ്‌റ്റാർ പവർ കൽപ്പിച്ചു കൊടുക്കൂ. നമ്മൾക്ക് വേണ്ടി വാദിക്കാനും അവസരം തരപ്പെടുത്തി തരാനും ആളില്ലെങ്കിൽ നമുക്ക് അങ്ങനെയെ ഈ കാര്യത്തെ കാണാൻ സാധിക്കൂ. ഞാൻ സിനിമയുമായി യാതൊരു ബന്ധവുമില്ലാത്ത കുടുംബത്തിൽ നിന്നാണ് വരുന്നത്. എനിക്ക് ഒരു കസേര കിട്ടിയത് ഞാൻ വലിച്ചിട്ട് ഇരുന്നത് കൊണ്ടാണ്. എനിക്കാരും പരവതാനി വിരിച്ച് തന്നിട്ടില്ല.

വസീർ എന്ന ചിത്രത്തിൽ വമ്പൻമാരോടൊപ്പം ജോലി ചെയ്‌തപ്പോൾ എന്തായിരുന്നു അനുഭവം?

അമിതാബ്ജിക്കൊപ്പം അഭിനയിക്കണമെന്നത് എന്‍റെ തുടക്കം മുതലുള്ള സ്വപ്നമായിരുന്നു. ഞാൻ കുഞ്ഞായിരിക്കുമ്പോൾ മുതൽ അദ്ദേഹത്തിന്‍റെ ഫാനാണ്. എന്‍റെ സ്വപ്ന സാക്ഷാത്ക്കാരമായിരുന്നു അദ്ദേഹത്തോടൊപ്പമുള്ള അഭിനയം. ഒരു റോക്ക് സ്‌റ്റാറിനൊപ്പം ഒരു ഫാൻ ജോലി ചെയ്യുന്നപ്പോലെയാണ് എനിക്ക് അനുഭവപ്പെട്ടത്.

എന്‍റെ കഴിവിന്‍റെ അടിസ്‌ഥാനത്തിൽ തന്നെയാണ് എനിക്കി റോൾ കിട്ടിയത്. അതും ശുപാർശ ചെയ്തട്ടില്ല. സിനിമയുടെ സംവിധായകൻ വിനയ് നമ്പ്യാർ എന്‍റെ കുറച്ച് ഫോട്ടോഗ്രാഫുകൾ കാണാൻ ഇടയായിരുന്നു. അങ്ങനെയാണ് എനിക്കി ചിത്രം ചെയ്യാൻ സാധിച്ചത്. 2 പ്രാവശ്യം ഒഡീഷനും ഡാൻസ് ടെസ്‌റ്റും ചെയ്‌തു. അതിനു ശേഷമാണ് കരാർ സൈൻ ചെയ്‌തത്. ഇത്രയും വലിയ താരനിരയും മുന്തിയ ടെക്നീഷന്മാരും ആണ് ഇതിന്‍റെ പിറകിലെന്ന് ആദ്യം എനിക്ക് അറിയില്ലായിരുന്നു. ശരിക്കും ചാലഞ്ചിംഗ് ആയിരുന്നു എന്‍റെ ഈ റോൾ.

ഫർഹാനിനൊപ്പം സ്ക്രീൻ ഷെയർ ചെയ്‌തപ്പോഴുള്ള അനുഭവം പറയാമോ?

ഷൂട്ടിംഗ് തീരുന്നതുവരെ ഫർഹാനെ ഒരു ആരാധിക നോക്കി കാണുന്നതുപ്പോലെയാണ് ഞാൻ നോക്കി കണ്ടത്. എന്‍റെ ഉള്ളിൽ അദ്ദേഹത്തോട് ആരാധനയായിരുന്നു. വലിയ സംവിധായകനും നടനുമൊക്കെയല്ലോ. പക്ഷേ ഞാൻ അദ്ദേഹത്തിനൊപ്പം ക്യാമറയ്ക്ക് മുന്നിൽ വരുമ്പോൾ ശരിക്കും അഭിനേത്രിയാവും. അത് എന്‍റെ ശക്‌തിയാണ്. ഫർഹാൻ ചെയ്യുന്നത് വളരെ കറക്‌ട് ആയിരിക്കും. ഒപ്പം അഭിനയിക്കുന്നതും അതിനനുസരിച്ച് ഉയരണം.

അദ്ദേഹത്തിന്‍റെ കണ്ണിൽ ദർശിച്ചത് സത്യസന്ധതയുടെ ആത്മാർപ്പണത്തിന്‍റെ പ്രകാശമാണ്. സത്യം പറയുന്ന കണ്ണുകൾ ആണ് അദ്ദേഹത്തിന്‍റേത്.

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...