താരേഷ്, ഇതെന്തു പേരാണമേ നിങ്ങൾ എനിക്ക് ഇട്ടിരിക്കുന്നത്? എല്ലാവരും എന്നെ താരേ താരേ എന്നാണ് വിളിക്കുന്നത്. പെൺകുട്ടികളുടെ മുമ്പിൽ വച്ച് പോലും കൂട്ടുകാർ എന്നെ താരേ എന്ന് നീട്ടി വിളിക്കും. എനിക്കിതൊന്നും സഹിക്കാനാവുന്നില്ല” താരേഷ് അമ്മയോട് പരിഭവം പറഞ്ഞു.

“നിന്‍റെ പേര് മുത്തശ്ശി വളരെ ഇഷ്‌ടപ്പെട്ട് ഇട്ടതാണ്. നീ ജനിച്ചത് രാത്രി ആകാശത്ത് പ്രത്യേകതയുള്ള നക്ഷത്രങ്ങൾ മുത്തശ്ശി കാണാൻ ഇടയായതിനാലാണ് നിനക്ക് ഇങ്ങനെയൊരു പേര് ഇട്ടത്” അമ്മ പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു.

“പേരിട്ട മുത്തശ്ശി മരിച്ചു പോയി, ഇപ്പോൾ അനുഭവിക്കുന്നത് ഞാനും” താരേഷ് മുഖം വീർപ്പിച്ചു കൊണ്ട് പറഞ്ഞു. “എനിക്കീ പേര് ഇഷ്‌ടമല്ല. അമ്മ ദയവ് ചെയ്ത് എന്‍റെ പേര് മാറ്റി തരൂ.”

“താരേഷ് എന്നാൽ താരങ്ങളുടെ രാജാവ്. നിനക്ക് ചന്ദ്രികയെപ്പോലെ തിളങ്ങുന്ന പെണ്ണിനെ കിട്ടും.” അമ്മ പറഞ്ഞു.

“അത്ര തിളക്കമുള്ള വേറെയൊന്നും എനിക്ക് വേണ്ട. എനിക്ക് സൂര്യനെ മതി. ചൂടു തരുന്ന തിളങ്ങുന്ന സൂര്യൻ” താരേഷ് ദേഷ്യത്തോടെ പറഞ്ഞു.

പക്ഷേ അത് താരേഷിന് അറിയുമായിരുന്നില്ലല്ലോ. ഭാവിയിൽ അവനിഷ്ടപ്പെടുക സൂര്യനെയായിരിക്കമെന്ന്!

“അഭിനന്ദനങ്ങൾ, പെൺകുട്ടിയാണ്” നഴ്സ് പുറത്തേയ്‌ക്ക് വന്ന് താരേഷിനോട് പറഞ്ഞപ്പോഴാണ് അയാൾ പഴയകാല ഓർമ്മയിൽ നിന്ന് ഉണർന്നത്.

“എനിക്കിപ്പോൾ കാണാനൊക്കുമോ?”

“പിന്നെന്താ” താരേഷിന്‍റെ ഉത്സാഹം കണ്ടപ്പോൾ നേഴ്സ് മനോഹരമായി പുഞ്ചിരിച്ചു.

“എത്ര സോഫ്റ്റ് ആണ്…” കുഞ്ഞിനെ താരേഷ് കൈയ്യിലെടുത്തു നെഞ്ചിനോട് ചേർത്തു. കണ്ണടച്ചിരുന്നെങ്കിലും കുഞ്ഞ് തന്നെ തന്നെ നോക്കുകയാണെന്ന് അയാൾക്ക് തോന്നി.”

താരേഷ് കുഞ്ഞിന്‍റെ നെറ്റിയിൽ വിരൽ വച്ചു.

“സുമേഷിന്‍റെ അതേ ഛായ” താരേഷ് മനസ്സിൽ പറഞ്ഞു. എന്നിട്ട് കുഞ്ഞിനെ ഉമ്മ വച്ച ശേഷം സറോഗേറ്റ് മദറിന്‍റെ അരികിൽ കിടത്തി.

സ്കൂൾ കാലം തൊട്ട് താരേഷ് മറ്റുള്ളവരിൽ നിന്ന് വ്യത്യസ്‌തനായിരുന്നു. പഠനത്തിൽ മിടുക്കനായിരുന്നു. പക്ഷേ പെൺകുട്ടികളോട് യാതൊരു താൽപര്യവും ഉണ്ടായിരുന്നില്ല. ഒരു ഗെ യുടെ മനസ്സായിരുന്നു താരേഷിനുണ്ടായിരുന്നത്.

അവന്‍റെ സ്പോട്‌സ് ടീച്ചർ അശോക് സാറിനെ അവന് വലിയ ഇഷ്‌ടമായരുന്നു. പ്രത്യേകിച്ചും മാഷിന്‍റെ ബലിഷ്ഠമായ കൈകളും മസിലും എല്ലാം അവൻ നോക്കി നിൽക്കും. സ്വപ്നം കാണും.

മാഷ് ഗ്രൗണ്ടിൽ പരിശീലനം നടത്തുമ്പോൾ താരേഷ് നോക്കി നിൽക്കുന്നത് പതിവാണ്. മാഷിന്‍റെ വിയർത്തൊലിക്കുന്ന ശരീരം കാണുമ്പോൾ അവന് വല്ലാത്ത ആനന്ദമാണ്. അവന് കായിക ഇനങ്ങളിൽ ഒന്നും വലിയ താത്പര്യമില്ലായിരുന്നുവെങ്കിലും മാഷിന്‍റെ കളികാണാൻ ഇഷ്‌ടമായിരുന്നു. അശോക് സാറിന്‍റെ സാന്നിധ്യം ആഗ്രഹിച്ചിരുന്നതിനാൽ അവൻ ജിംനാസ്റ്റികിന് ചേർന്നു.

പരിശീലിപ്പിക്കുന്നതിനിടയിൽ മാഷ് ശരീരഭാഗങ്ങളിലെവിടെയെങ്കിലും തട്ടുകയോ, തൊട്ടു പോവുകയോ ഒക്കെ ചെയ്യുമ്പോൾ താരേഷിന് വല്ലാത്ത കോരിത്തരുപ്പമാണ്. പലപ്പോഴും കറന്‍റ് അടിച്ചതുപ്പോലെയുള്ള ഒരു ഫീലിംഗ്! അവന്‍റെ ശ്വാസം അപ്പോൾ അനിയന്ത്രിമാവും. അവൻ കണ്ണടച്ച് അശോക് സാറിനെ കെട്ടിപ്പിടിക്കുന്നത് ഒരു നിമിഷം സങ്കൽപ്പിക്കും. ചുറ്റുമുള്ളവർ ഇത് കണ്ട് കളിയാക്കി ചിരിക്കുമ്പോഴാണ് പലപ്പോഴും അവൻ സ്വപ്നത്തിൽ നിന്ന് ഉണരുന്നത് തന്നെ.

കോളേജിലെത്തിയപ്പോഴും താരേഷിന്‍റെ സ്വഭാവത്തിൽ യാതൊരു മാറ്റാവും വന്നില്ല. മറ്റ് ആൺകുട്ടികൾ പെൺപിള്ളരെ ഫ്ളർട്ട് ചെയ്യുമ്പോൾ അതിലൊന്നും താൽപര്യമില്ലാതെ താരേഷ് പകൽ കിനാവുകളിൽ മുഴുകിയിരിക്കുമായിരുന്നു. പക്ഷേ സുമേഷിനെ പരിചയപ്പെട്ടതോടെ അവന്‍റെ ഒറ്റപ്പെടൽ മാറി തുടങ്ങി.

സുമേഷിനും താരേഷിനും വല്ലാതെ ഇഷ്‌ടമായി. വേഗം തന്നെ അവൻ നല്ല കൂട്ടായി. ക്ലാസ്സിലെ പിൻ ബെഞ്ചിൽ ഇരുന്നു കൊണ്ട് രണ്ടാളും സംസാരിച്ചു കൊണ്ടിരിക്കും. തൊട്ടുരുമ്മി കളിച്ചു കൊണ്ടിരിക്കും. അവധി ദിവസങ്ങളിൽ വല്ലാത്ത അസ്വസ്ഥതയാണ് രണ്ടാൾക്കും. എങ്ങനെയെങ്കിലും കോളേജിലെത്തിയാൽ മതി എന്ന അവസ്‌ഥയിലാണ് ഞായറാഴ്ചകളൊക്കെ കഴിച്ചു കൂടുന്നത്.

ക്യാമ്പസിൽ തങ്ങൾക്കിഷ്ടമുള്ള പെൺകുട്ടികളുമായി പയ്യന്മാർ ചുറ്റിയടിച്ചു നടക്കുമ്പോൾ താരേഷ് മരച്ചുവട്ടിലോ ക്ലാസ്സ് മുറിയിലോ സുമേഷുമായി വർത്തമാനം പറഞ്ഞിരിക്കും.

കോളേജ് കഴിഞ്ഞാൽ രണ്ടാളും ബിസിനസ്സ് മാനേജ്മെന്‍റിൽ മാസ്റ്റർ ഡിഗ്രി എടുക്കാൻ തീരുമാനിച്ചിരുന്നു. രണ്ടാൾക്കും ഒന്നിച്ചു കഴിയുകയുമാവാം. ഉപരിപഠനത്തെ പറ്റി വീട്ടുകാരോട് പറഞ്ഞപ്പോൾ അവർക്കും ഇത് താൽപര്യമായിരുന്നു. അവർ സന്തോഷപൂർവ്വം സമ്മതിച്ചു.

ഡൽഹിയിലെ ഉന്നതമായ ഒരു കോളേജിൽ അവർക്ക് അഡ്മിഷൻ കിട്ടി. ഒറ്റ മുറി ഫ്ളാറ്റ് അവർ ഇരുവരും ചേർന്നു വാടകയ്ക്ക് എടുത്തു.

എല്ലാ കാര്യങ്ങളും സാധാരണപ്പോലെ നടന്നു. രണ്ടാളും ഒരുമിച്ചാണ് ക്ലാസ്സിൽ പോയിക്കൊണ്ടിരുന്നത്. കറങ്ങി നടക്കുന്നതും പഠിക്കുന്നതും ഒന്നിച്ചു തന്നെ. ചിലപ്പോൾ ഭക്ഷണം ഉണ്ടാക്കും. മറ്റു ചിലപ്പോൾ പുറത്ത് നിന്ന് കഴിക്കും. രണ്ടാളുടെയും ഇഷ്‌ടങ്ങൾ ഒന്നായിരുന്നു.

ഇരുവർക്കുമിടയിൽ പൊരുത്തകേടുകൾ കുറവായിരുന്നു. ക്യാമ്പസിൽ എല്ലാവരും ഇവരെ രാമകൃഷ്ണൻ എന്നാണ് വിളിച്ചിരുന്നത്. ഇത് കേൾക്കുന്നത് അവർക്ക് സന്തോഷം നൽകുന്ന കാര്യമായിരുന്നു.

കാര്യങ്ങൾ നന്നായി നടന്നുപ്പോയി. ലാസ്റ്റ് സെമസ്റ്റർ വന്നെത്തി. കോളേജിൽ ക്യാമ്പസ് ഇന്‍റർവ്യൂ തുടങ്ങി. മിക്കവാറും കുട്ടികൾക്ക് നല്ല നല്ല കമ്പനികളിൽ പ്ലേസ്മെന്‍റ് ലഭിച്ചു.

താരേഷിന് ബാംഗ്ലൂരിലുള്ള കമ്പനിയാണ് തെരഞ്ഞെടുത്തത്. സുമേഷിന് ലഭിച്ചതാകട്ടെ ഹൈദരാബാദിലുള്ള ഒരു കമ്പനിയിലും. പാക്കേജിൽ രണ്ടാളും തൃപ്തരായിരുന്നു. പക്ഷേ രണ്ടാൾക്കും വേർപിരിയേണ്ടി വരുമല്ലോ? അത് ഇരുവർക്കും സഹിക്കാവുന്ന കാര്യമായിരുന്നില്ല. പ്രത്യേകിച്ചും താരേഷിനായിരുന്നു കൂടുതൽ വിഷമം.

വീട്ടിൽ എത്തിയിട്ടും രണ്ടാളും സങ്കടപ്പെട്ടിരുന്നു. എന്തു ചെയ്യണമെന്നറിയാത്ത സ്‌ഥിതിയായിരുന്നു. ജീവിതപങ്കാളി വേണോ കരിയർ വേണോ? രണ്ടാളും വളരെ നേരം കെട്ടിപ്പിടിച്ച് കരഞ്ഞു കൊണ്ടിരുന്നു. വേർപ്പെടാൻ അവർ ഒരിക്കലും ആഗ്രഹിച്ചില്ല.

അന്ന് രാത്രി അവർക്കൊരു കാര്യം മനസ്സിലായി. തങ്ങൾ ജനിച്ചത് പരസ്പരം സ്നേഹിക്കാനാണ്. ഒന്നിച്ച് ജീവിക്കാനാണ്. അത് രാത്രി അവർ ഭ്രാന്തമായ രതിയിൽ ഏർപ്പെട്ടു. തങ്ങൾ വേർപ്പെടാനാവാത്ത വിധം സ്നേഹത്താൽ പറ്റിച്ചേർന്നിരിക്കുകയാണെന്ന് അവർക്ക് ആ രാത്രി മനസ്സിലാക്കി കൊടുത്തു.

രണ്ടാളും ആ ബന്ധത്തെ മനസ്സാവഹിച്ചു. ലോകത്തിന്‍റെ കണ്ണിൽ അധാർമ്മികമായാലും പ്രകൃതി വിരുദ്ധമായാലും… ഇനി ഒരിക്കലും വേർപിരിയാൻ കഴിയില്ലെന്ന് അവർക്ക് മനസ്സിലായി.

ഞങ്ങൾ ഗെയാണ്. അതിൽ ഞങ്ങൾക്ക് ഒരു ലജ്ജയുമില്ല. ലോകം ഞങ്ങളെ അംഗീകരിച്ചാലും ഇല്ലെങ്കിലും ഒന്നിച്ചു കഴിയാൻ അവർ തീരുമാനിച്ചു. താരേഷ് സുമേഷിന്‍റെ ചുണ്ടുകൾ കോരി കടിച്ചു. ഒരേ കട്ടിലിൽ അവർ ഉടുതുണിയില്ലാതെ ഒരേ ശരീരമായി കിടന്ന് നേരം വെളപ്പിച്ചു.

രണ്ടാളും തങ്ങളുടെ പ്ലേസ്മെന്‍റ് ക്യാൻസൽ ചെയ്‌തു. എന്നിട്ട് ഡൽഹിയിൽ തന്നെ ഏതെങ്കിലും കമ്പനിയിൽ ജോലി നോക്കാൻ തീരുമാനിച്ചു. കുറച്ച് ദിവസത്തെ അലച്ചിലിനു ശേഷം താരേഷിന് ഒരു മൾട്ടിനാഷണൽ കമ്പനിയിൽ ജോലി കിട്ടി. രണ്ട് മാസത്തിനു ശേഷം സുമേഷിനും ജോലിയായി.

രണ്ടാളുടെയും ജീവിതം വീണ്ടും പൂത്തു തളിർത്തു. കിടപ്പറയിലും പുറത്തും പൂന്തോട്ടത്തിലും അവർ സ്നേഹിച്ചു നടന്നു. ശരീരവും മനസ്സും പങ്കുവച്ച് അവൾ കൊതിതീരാതെ ജീവിച്ചു.

താരേഷിന്‍റെ അമ്മ അവനെ കല്യാണം കഴിപ്പിക്കാൻ സമ്മർദ്ദം ചെലുത്തി കൊണ്ടിരുന്നു. അവർ മകനുവേണ്ടി പെണ്ണ് അന്വേഷിക്കാൻ തുടങ്ങി. സുമേഷിന്‍റെ വീട്ടിലും വിവാഹ ആലോചനകൾ നടന്നു.

വീട്ടുകാർ അവനു വേണ്ടി മാട്രിമോണിയൻ സൈറ്റിലും പരസ്യം ചെയ്‌തു. വീട്ടുകാരുടെ ഈ നീക്കത്തെ പറ്റിയൊന്നും ഈ രണ്ട് ലൗബേർഡ്സും യാതൊന്നും അറിഞ്ഞിരുന്നില്ല. യാതൊരു കാരണവുമില്ലാതെ സുമേഷ് നിരന്തരം ആലോചനകൾ ഉപേക്ഷിച്ചപ്പോൾ മകന് വേറെവല്ല ചുറ്റികളിയും ഉണ്ടോ എന്ന് അമ്മ സംശയിച്ചു.

അവരത് അവനോട് ചോദിക്കുകയും ചെയ്‌തു. “അങ്ങനെയുണ്ടെങ്കിൽ ആ പെൺകുട്ടിയെ നമുക്ക് ആലോചിക്കാം.”

ഇതേ കാര്യം തന്നെയായിരുന്നു താരേഷിന്‍റെ വീട്ടിലും അരങ്ങേറിയിരുന്നത്. ഒരു ദിവസം താരേഷിന്‍റെ അമ്മ ഡൽഹിയിലെ മകന്‍റെ ഫ്ളാറ്റിലെത്തി. രണ്ട് പയ്യന്മാരുടെയും പെരുമാറ്റ രീതി കണ്ട് അവർക്ക് എന്തോ പന്തികേട് തോന്നി. അവർ ഫോൺ ചെയ്‌ത് താരേഷിന്‍റെ അച്‌ഛനെയും സുമേഷിന്‍റെ രക്ഷിതാക്കളെയും വിളിപ്പിച്ചു.

ഞങ്ങൾ രണ്ടാളും ഒന്നിച്ചു ജീവിക്കാൻ തീരുമാനിച്ച കാര്യം അവർ രക്ഷിതാക്കളോട് തുറന്ന് പറഞ്ഞു. ഗെ. ജീവിതപങ്കാളിയെ പിരിയാനാവില്ലെന്ന് ഇരുവരും പറഞ്ഞതോടെ വലിയ പൊട്ടലും ചീറ്റലും നടന്നു.

സമൂഹം എന്ത് പറയുമെന്നൊക്കെ പറഞ്ഞു നോക്കിയെങ്കിലും ഇരുവരും പിന്മാറാൻ തയ്യാറായില്ല. സദാചാര മര്യാദകൾ പാലിച്ചില്ലെങ്കിൽ വീട്ടിൽ കയറ്റില്ലെന്ന് രക്ഷിതാക്കൾ ഭീഷണി മുഴുക്കി.

പെങ്ങളുടെ ജീവിതം നീ കാരണം നശിക്കുമെന്ന് സുമേഷിന്‍റെ അമ്മ കരഞ്ഞ് കാലുപിടിച്ചു. പക്ഷേ എന്നിട്ടും രണ്ടാളും മനസ്സ് മാറ്റിയില്ല. അവിടെ വഴക്ക് മൂത്ത് ഹൗസിംഗ് സൊസൈറ്റിയിലെ ആൾക്കാർ മൊത്തം ഇവരുടെ ബന്ധത്തെപ്പറ്റി അറിഞ്ഞു. ഫ്ളാറ്റ് ഉടമ അവരെ അവിടെ നിന്ന് പുറത്താക്കി.

സംഭവം കുറച്ച് ദിവസങ്ങൾക്കുള്ളിൽ അവരുടെ ഓഫീസിലും എത്തി. വിചിത്ര ജീവികളെ നോക്കുന്നതുപ്പോലെ ആളുകൾ അവരെ വീക്ഷിക്കാൻ തുടങ്ങി. പലരും നല്ല കാര്യങ്ങളിൽ നിന്ന് അവരെ അകറ്റി നിർത്തി.

ഒറ്റ ദിവസം കൊണ്ട് അവർ ആർക്കും പ്രിയപ്പെട്ടവരല്ലാതായി തീർന്നു.

സുമേഷിനെ ബോസ് വിളിപ്പിച്ച് സംസാരിക്കുകയും ചെയ്‌തു.“ നോക്കു സുമേഷ്, നിങ്ങൾ കാരണം ഓഫീസിന്‍റെ അന്തരീക്ഷം മഹാമോശമായിരിക്കുകയാണ്.

ജീവനക്കാർ ജോലിയിൽ ശ്രദ്ധിക്കാതെ നിന്‍റെ കഥ പറഞ്ഞ് നേരം പോക്കുകയാണ്. കൂടുതൽ ബുദ്ധിമുട്ടുണ്ടാക്കാതെ നിങ്ങൾ രാജി വയ്‌ക്കുന്നതാണ് നല്ലത്. എന്തെങ്കിലും റിമോർക്കോട് കൂടിയാണ് പുറത്ത് പോകുന്നതെങ്കിൽ അത് നിങ്ങളുടെ കരിയറിനെയും സാരമായി ബാധിക്കും.”

കൊടുകാറ്റിൽപ്പെട്ടവർക്ക് രക്ഷപ്പെടുക അത്ര എളുപ്പമല്ലല്ലോ.

തോൽവി സമ്മതിച്ച് രണ്ടാളും നഗരം വിടാൻ തീരുമാനിച്ചു. അവർ മുംബൈയിലേയ്‌ക്ക് ഷിഫ്റ്റായി. ഇതിനിടയിൽ സുമേഷിന്‍റെ പെങ്ങളുടെ (രാഖി) വിവാഹവും കഴിഞ്ഞു. പക്ഷേ സുമേഷിനെ അതാരും അറിയിച്ചുപ്പോലുമില്ല. രാഖി സുഖമായിരിക്കണമെന്ന് മാത്രം അയാൾ ആഗ്രഹിച്ചു. സങ്കടം അടക്കിപ്പിടിച്ചു.

വീട്ടുകാർ എന്നേ പടിയടച്ച് പിണ്ഡം വച്ചതാണല്ലോ. പഴയകാല സുഹൃത്തുക്കളുമായി യാതൊരു അടുപ്പവും ഇല്ലായിരുന്നു. എന്നാൽ സുമേഷിന്‍റെ ഒരു ആന്‍റി ഉണ്ടായിരുന്നു, ലീന. അവർക്ക് സുമേഷിനോട് വലിയ സ്നേഹവും ബഹുമാനവും ആയിരുന്നു. ഇടയ്ക്ക് വിളിക്കാറുമുണ്ടായിരുന്നു. അവരാണ് രാഖിയുടെ കല്യാണക്കാര്യമൊക്കെ പറഞ്ഞത്. പുതിയ നഗരത്തിൽ അവരെ ആരും അറിയുമായിരുന്നില്ല.

ഒരു പുതിയ ജീവിതം തുടങ്ങാൻ അതു തന്നെ അവൾക്ക് ആത്മവിശ്വാസം നൽകി. ജീവിതം സാധാരണപ്പോലെ ചലിക്കാൻ തുടങ്ങി. ഇരുവർക്കും മുംബൈയിൽ നല്ല ജോലിയും കിട്ടിയിരുന്നു.

ഒരു ദിവസം ലീന ആന്‍റിയുടെ ഫോൺ വന്നു. രാഖിയുടെ ഭർത്താവ് ഒരു ആക്സിഡന്‍റിൽ മരിച്ചു എന്ന് അറിയിച്ചു. സുമേഷിന്‍റെ ചങ്ക് തകർന്നുപ്പോയി.

പെങ്ങളോട് അയാൾക്ക് വലിയ സ്നേഹമായിരുന്നു. തത്ക്കാൽ ട്രെയിൻ ബുക്ക് ചെയ്ത് അയാൾ പെങ്ങളെ കാണാൻ പോയി.

സുമേഷിനെ കണ്ടതും രാഖി ഓടി വന്ന് കെട്ടിപിടിച്ച് കരഞ്ഞു. അവളുടെ കസിൻസ് വന്ന് രാഖിയെ അകത്തേയ്ക്ക് ബലം പ്രയോഗിച്ച് കൂട്ടി കൊണ്ട് പോയി. താൻ വന്നത് വീട്ടുകാർക്ക് ഒട്ടും ഇഷ്‌ടപ്പെട്ടില്ലെന്ന് സുമേഷിന് മനസ്സിലായി.

തന്‍റെ രക്‌തബന്ധത്തിലുള്ളവരുമായുള്ള സുമേഷിന്‍റെ അവസാന കൂടി കാഴ്ചയായിരുന്നു അത്. സുമേഷിന്‍റെയും താരേഷിന്‍റെയും ജീവിതം അവരിൽ മാത്രമായി ചുരുങ്ങി.

ഒരു ദിവസം ടിവിയിൽ അവർ ഹേ ബേബി എന്ന സിനിമ ഒന്നിച്ചിരുന്നു കാണുകയായിരുന്നു. 3 പുരുഷന്മാർ ചേർന്ന് ഒരു കൊച്ചിനെ വളർത്തി വലുതാക്കുന്നതായിരുന്നു ആ ചിത്രത്തിന്‍റെ കഥ.

“താരേ… നമുക്ക് ഇതുപ്പോലെ ഒരു കുഞ്ഞിനെ വേണ്ടേ?” സുമേഷ് ചോദിച്ചു.

“ആഗ്രഹം ഉണ്ട്. പക്ഷേ കുഞ്ഞ് അമ്മയുടെ ഗർഭപാത്രത്തിലല്ലേ ജനിക്കുക. നമുക്ക് വളർത്താനല്ലേ പറ്റൂ പ്രസവിക്കാൻ കഴിയില്ലല്ലോ?” താരേഷ് പറഞ്ഞു.

“ശാസ്ത്രം ഒരുപാട് വളർന്നിരിക്കുകയല്ലേ. എന്തെങ്കിലും വഴി കാണാതിരിക്കില്ല… നമുക്ക് സെറോഗസി ടെക്നിക്ക് ഉപയോഗപ്പെടുത്തിയാലോ? സുമേഷിന് വലിയ പ്രതീക്ഷയായിരുന്നു.

“അത് ഒരു പക്ഷേ ശരിയാവാം. പക്ഷേ നിയമപരമായ ഊരാക്കുടുക്കുകൾ… നിയമം നമ്മളെപ്പോലുള്ളവർക്ക് ഇതു ചെയ്യാൻ അനുമതി തരുമോ?

അതിനേക്കാൾ വലിയ വെല്ലുവിളി സെറോഗസി അമ്മയെ ലഭിക്കുകയെന്നതാണ്. നമ്മുടെ കുടുംബക്കാർ എല്ലാവരും തന്നെ നമ്മളിൽ നിന്ന് അകന്നിരിക്കുകയല്ലോ. അതിനാൽ ഈ മോഹം ഇവിടെ ഉപേക്ഷിക്കുന്നതായിരിക്കും നല്ലത്. വേണമെങ്കിൽ ഒരു വിദഗ്ദ്ധനെപ്പോയി കാണാമെന്ന് മാത്രം.”

താരേഷ് ഇത്രയും പറഞ്ഞപ്പോൾ തന്നെ സുമേഷിന്‍റെ മുഖം വാടി. അവനെ സന്തോഷിപ്പിക്കാനെനോണം താരേഷ് സുമേഷിന്‍റെ മടിയിൽ കയറി ഇരുന്നു. ചുണ്ടിൽ മെല്ലെ വിരൽ പായിച്ചു. വിരൽ സാവധാനം നെഞ്ചിലേക്കിറങ്ങി… പിന്നെ… താഴോട്ട്…

അന്നവർ സങ്കടത്താലും ഈ ലോകത്തോടുള്ള അമർഷത്താലും അതിൽ വൈകാരികാവസ്‌ഥയിൽ ആയിരുന്നു. അവർ പരസ്പരം സ്നേഹം കൊണ്ട് എല്ലാറ്റിനെയും മറികടക്കാൻ ശ്രമിച്ചു.

ഒരു ദിവസം താരേഷ് ജോലിയുമായി ബന്ദപ്പെട്ട് ഒരു മൾട്ടി സ്ഫെഷ്യാലിറ്റി ആശുപ്രതിയിൽ പോയിരുന്നു. അവിടെ ഐവിഎഫ് സെന്‍റർ ഉണ്ടായിരുന്നു. അവന് സുമേഷിന്‍റെ സ്വപ്നം ഓർമ്മ വന്നു. പാർട്ടണറുടെ ആഗ്രഹം സാധിക്കാൻ അവന് താൽപര്യമായിരുന്നു.

അവിടുത്തെ ഹെഡിന്‍റെ കണ്ടുസംസാരിച്ചു. ഡോ: സജോ ആന്‍റണിയുടെ അപ്പോയ്ന്‍റ് മെന്‍റ് വാങ്ങി. അടുത്ത ദിവസം സുമേഷിനെയും കൂട്ടി ഡോക്ടറെ കാണാൻ ചെന്നു.

ഡോ: സജോ അവരുടെ കഥകൾ പൂർണ്ണമായി കേട്ടി. സുമേഷിന്‍റെ ആഗ്രഹം ഐവിഎഫിന്‍റെയും സറോഗസി അമ്മയുടെയും സഹായാത്താൽ തീർച്ചയായും സാധിക്കുമെന്ന് ഡോക്ടർ അവൾക്ക് ആത്മവിശ്വാസം നൽകി.

നോക്കൂ, സർക്കാർ ഈയിടെയാണ് സരോഗസി ബിൽ പാസാക്കിയത്. അതുപോകാരം സിംഗിൾ പാരന്‍റിനും സമലൈംഗിക ജോഡികൾക്കും ഈ സംവിധാനം ഉപയോഗപ്പെടുത്താൻ അനുമതിയില്ല.

പക്ഷേ ഇതിപ്പോഴും നിയമമാക്കിയിട്ടില്ല. പക്ഷേ ഭാവിയിൽ പ്രായാസം സൃഷ്ടിച്ചെടുക്കാം. നിങ്ങൾ കേട്ടിട്ടുണ്ടാവും ഏതാനും മാസങ്ങൾക്കു മുമ്പ് സിനിമാതാരം തുഷാർ പൂർ ഈ ടെക്നിക് ഉപയോഗിച്ച് രാജ്യത്തെ ആദ്യത്തെ സിംഗൾ ഫാദർ ആയത്.

നമ്മുടെ ഇടയിൽ ഒരുപാട് സിംഗിൾ മദേഴ്സ് ഉണ്ട്. അനവധി സിംഗിൾ യുവതികളും യുവാക്കളും രക്ഷിതാക്കളാവുന്നതിന് അച്ഛനമ്മമാർ ആവുന്നതിന് രജിസ്റ്റർ ചെയ്തിരിക്കുകയാണ്. നിങ്ങൾക്കും ഇതാവാം. ഇത് നടക്കാത്ത സ്വപ്നം ഒന്നുമല്ല”

“വാടക ഗർഭപാത്രം എങ്ങനെയാണ് ലഭിക്കുക?”

“അതിനായി നിങ്ങൾക്ക് ഏറ്റവും അടുത്ത ബന്ധുക്കളുടെ സഹായം തേടേണ്ടി വരും.”

“പക്ഷേ ഞങ്ങളുടെ ബന്ധുക്കൾ ഞങ്ങളെ സാമൂഹ്യമായി ബഹിഷ്ക്കരിച്ചിരിക്കുകയാണ്. ആരും ഞങ്ങളെ സപ്പോർട്ട് ചെയ്യില്ല.”

“പക്ഷേ നിങ്ങൾക്ക് കുറച്ച് കഷ്ടപ്പെടേണ്ടിവരും. ആത്മവിശ്വാസത്തോടെ ശ്രദ്ധിക്കൂ” ഡോ: തന്‍റെ അടുത്ത വിസിറ്ററെ വിളിപ്പിച്ചു.

ക്ലനിക്കിൽ നിന്ന് ഇറങ്ങുമ്പോൾ സുമേഷിന് ലീന ആന്‍റിയെ ഓർമ്മ വന്നു. അയാൾ അവരെ ഫോൺ ചെയ്തു” ആന്‍റി ഇന്ന് ഞാനാണ്. സുഖമാണോ?”

“സുമു… മോനു… എന്താണിപ്പോ എന്നെ ഒരാമ്മ വന്നത് എന്തെങ്കിലും വിശേഷം ഉണ്ടോ? കുശല പ്രശ്നത്തിനു ശേഷം സുമേഷ് കാര്യത്തിലേക്ക് കടന്നു.

“ഒരു ആവശ്യത്തിനായി ലീന ആന്‍റിയുടെ സഹായം വേണം. തടസ്സം പറയരുത്” സുമേഷ് പറഞ്ഞു.

“എന്നോട് ക്ഷമിക്കണം സുമേഷ്. ഈ കാര്യത്തിൽ എനിക്ക് നിന്നെ സഹായിക്കാനാവില്ല. നിന്‍റെ ചേട്ടൻ ഈ കാര്യത്തോട് ഒട്ടും യോജിക്കുകയില്ല. മാത്രമല്ല എന്നെ സംബന്ധിച്ച് ഏട്ടന്‍റെ കുടുംബമാണ് ഏറ്റവും വലുത്.”

ലീനയുടെ നിലപാട് അറിഞ്ഞതോടെ സുമേഷിന്‍റെ ഏക ആശ്രയവും ആശയും പൊളിഞ്ഞു. ഇനി എന്തുചെയ്യും. ഇന്‍റർനെറ്റിനെ ആശ്രയിക്കാമെന്ന് യാൾ കരുതി. ഇനി അതേ വഴിയുള്ളൂ.

എന്തു തിരഞ്ഞാലും കിട്ടുന്ന സ്ഥലമല്ലല്ലോ ഇങ്ങനെ തിരയുന്നതിനിടയിൽ ഒരു പത്രറിപ്പോർട്ടറുടെ ലേഖനം വായിക്കാനിടയിൽ. ഗുജറാത്തിൽ ഒരു സ്ഥലമുണ്ട്. ആനന്ദ്. അവിടെ സറോഗേറ്റ് മദർ എളുപ്പത്തിൽ കിട്ടുമെന്നാണ് ലേഖനിത്തിൽ ഉള്ളത്.

മാത്രമല്ല അവിടെ ഇതുവരെ 1,100 കുട്ടികളാണ് ഇത്തരത്തിൽ ജന്മം കൊണ്ടത്. ഈ ലേഖനം ഓൻലൈനിൽ വായിച്ചപ്പോൾ തന്നെ രണ്ട് പേർക്കും വലിയ സന്തോഷം തോന്നി. തങ്ങളുടെ സ്വപ്നം സഫലമാക്കാൻ ഇനി അധികം താമസം ഉണ്ടാവില്ലെന്ന് അയാൾ മനസ്സിലാക്കി.

ഒരു ടെസ്റ്റ് ട്യൂബ് ബേബി ക്ലിനിക്കിന്‍റെ പുറത്ത് അവൻ ഒരു ഇടനിലക്കാരനുമായി പരിചയപ്പെട്ടു. അയാൾ സറോഗസി അമ്മമാരാകാൻ താൽപര്യമുള്ളരെ സപ്ലൈ ചെയ്യുന്ന ഒരാളായിരുന്നു. അനേകം കോണ്ടാക്റ്റ് അയാൾക്കുണ്ടായിരുന്നു.

താരേഷിന്‍റെയും സുമേഷിന്‍റെയും ആഗ്രഹം മുതലെടുക്കാൻ ഇടനിലക്കാരൻ തീരുമാനിച്ചു. നിയമത്തിന്‍റെ നൂലാമാലകൾ എല്ലാം അതിവിദഗ്ദ്ധമായി മറികടന്ന് അയാൾ അവർക്കായി ഒരു സറോഗസി അമ്മയെ ഒപ്പിച്ചുകെടുത്തു. കാശ് വളരെ അധികം ചെലവഴിക്കേണ്ടി വന്നെങ്കിലും താരേഷും സുമേഷും വളരെ സന്തുഷ്ഠരായിരുന്നു.

രണ്ട് ദിവസത്തിനുനുള്ളിൽ എല്ലാ ഔപചാരികതകളും പൂർത്തിയായി. അവർ വളരെ സന്തോഷപൂർവ്വം മുംബൈയിലേക്ക് മടങ്ങിവന്നു.

ഇരുവരുടേയും ജീവിതം സ്വപ്ന സമാനമായി തുടരുമ്പോഴാണ് ആ സംഭവം ഉണ്ടായത്.

ജീവിതത്തിലേക്ക് ഒരു കുഞ്ഞ് വരുന്നതിന്‍റെ ആഹ്ലാദം അവർ ആഘോഷിക്കാൻ പ്രകടിപ്പിച്ചു. മൺസൂൺ തുടങ്ങിയതേ ഉണ്ടായിരുന്നുള്ളൂ.

മഴ നനഞ്ഞ് കിടക്കുന്ന കടപ്പുറത്ത് പോയി ഇരിക്കാമെന്ന് വച്ച് അവൾ ഡ്രൈവ് ചെയ്ത് ബിച്ചിലേക്ക് ഹൈവേയിലൂടെ പോകുകയായിരുന്നു. ഇപ്പോൾ അവിചാരിതമായി പാഞ്ഞ് വന്ന ഒരു ട്രക്ക് ഇരുവരും സംസാരിച്ചിരുന്ന കാർ ഇടിച്ചു തകർത്തു.

ഗുരുതരപരിക്കുകളോടെ ഇരുവരും ആശുപത്രിയിലെത്തിച്ചു. പക്ഷേ വഴിയിൽ വച്ചു തന്നെ സുമേഷിന്‍റെ ജീവൻ നഷ്ടപ്പെട്ടിരുന്നു. വരുന്ന വിവരം അറിഞ്ഞിട്ടും സുമേഷിന്‍റെ വീട്ടിൽ നിന്ന് ആരും വന്നില്ല.

താരേഷ് ആശുപത്രിയിൽ കിടന്നാണ് എല്ലാ ചടങ്ങുകൾക്കും നേതൃത്വം നൽകിയത്. വല്ലാതെ തകർന്നു പോയിരുന്നു അയാൾ.

ഒരുമാസം കഴിഞ്ഞപ്പോൾ ഇടനിലക്കാരന്‍റെ ഫോൺ വന്നു. താരേഷ് അയാളോട് എല്ലാം തുറന്നു പറഞ്ഞു.

സുമേഷിന്‍റെ സംരക്ഷിക്കപ്പെട്ട ബീജം ഉപയോഗിച്ച് പിതാവാകാനുള്ള ആഗ്രഹം പ്രകടിപ്പിച്ചു. ഇടനിലക്കാരൻ ഇനിയും കുറേകൂടി കാശ് സ്വരൂപിച്ചു വയ്ക്കാനിയി നിർദ്ദേശിച്ചു.

താരേഷ് തന്‍റെ ഇതുവരെയുള്ള സമ്പാദ്യമെല്ലാം സുമേഷിന്‍റെ ഏറ്റവും വലിയ മോഹം സഫലമാക്കാനായി മാറ്റിവച്ചു. മരണശേഷവും പങ്കാളിയോട് വല്ലാത്ത സ്നേഹമായിരുന്നു താരേഷിന്. സങ്കടം വരുമ്പോഴൊക്കെ താരേഷ് സുമേഷിന്‍റെ കുപ്പായം എടുത്തണിയും എന്നിട്ട് നിർത്താതെ കരയും.

എല്ലാ ഔപചാരികതയും നിറവേറ്റിയ ശേഷംസ്ത്രീയുടെ അണ്ഡവും സ്പേം ബാങ്കിൽ സൂക്ഷിച്ച സുമേഷിന്‍റെ ബീജവും ലാബിൽ ഒന്നിപ്പിച്ച ശേഷം ഭ്രൂണത്തെ സറോഗേറ്റ് മദറിന്‍റെ ഗർഭത്തിൽ വജയാത്മകമായി സന്നിവേശിപ്പിച്ചു.

നിശ്ചിത സമയത്ത് തന്നെ കുഞ്ഞ് ജനിച്ചു. കുഞ്ഞിന്‍റെ ജനിറ്റിക് പിതാവ് സുമേഷ് തന്നെയായിരുന്നു.

കുഞ്ഞിനെ ഒറ്റയ്ക്ക് പരിപാലിക്കുന്നത്. വലിയ സാഹസമായിരിക്കുമെന്ന് താരേഷിന് അറിയാമായിരുന്നു.

സുമേഷിന്‍റെ സ്വപ്നം സാക്ഷാൽക്കരിക്കകയെന്നതായിരുന്നു താരേഷിന്‍റെ ജീവിത ലക്ഷ്യം. അതിനായി എന്ത് യാഗം സഹിക്കാനും താരേഷ് തയ്യാറായിരുന്നു. മാസനികമായും താരേഷ് അതിനായി ഒരുങ്ങിയിരുന്നു.

കോൺട്രാക്റ്റ് പ്രകാരം ഒരുമാസം വരെ കുഞ്ഞ് സറോഗേറ്റ് മദറിനൊപ്പമായിരുന്നു അമ്മ കുഞ്ഞിന് അവസാനമായി മുലപ്പാൽ കൊടുത്തശേഷം കുഞ്ഞിനെ താരേഷിന്‍റെ കയ്യിൽ ഏൽപ്പിച്ചു സ്ഥലം വിട്ടു.

ഒരുമാസം മാത്രം പ്രായമായ കുഞ്ഞിനെയുമായി താരേഷ് സുമേഷിന്‍റെ വീട്ടിൽ ചെന്നു. അവന്‍റെ അച്ഛനോടും അമ്മയോടും കുഞ്ഞ് സുമേഷിന്‍റെതാണെന്ന് പറഞ്ഞതും രാഖിയുടെ കണ്ണ് നിറഞ്ഞു.

അവൾ ഓടിവന്ന് കുഞ്ഞിനെ വാരിപ്പുണർന്നു. പക്ഷേ അച്ഛന്‍റെയും അമ്മയുടേയും എതിർപ്പ് രാഖിയ്ക്ക് മറികടക്കാനായില്ല.

“നിങ്ങൾക്ക് എന്നോട് വെറുപ്പായിരിക്കും എന്ന് എനിക്കറിയാം. പക്ഷേ ഈ കുഞ്ഞിന് നിങ്ങളുടെ രക്‌തബന്ധമാണുള്ളത്. എനിക്ക് ഒറ്റയ്ക്ക് ഈ കുഞ്ഞിനെ രാജകുമാരിയെപ്പോലെ നോക്കാൻ സാധിക്കും.”

“സുമേഷ് ജീവിച്ചിരിപ്പുണ്ടായിരുന്നവെങ്കിൽ അവന്‍റെ കുഞ്ഞ് മുത്തച്ഛന്‍റെയും മുത്തശിയുടേയും സ്നേഹം കിട്ടി വളരണമെന്ന് ആഗ്രഹിച്ചേനെ. കുഞ്ഞിനെ ഇവിടെ ഉപേക്ഷിക്കാനല്ല ഞാൻ വന്നത്. നിങ്ങളുടെയെല്ലാം അനുഗ്രഹം വാങ്ങാനാണ്.”

താരേഷ് വല്ലാതെ വൈകാരികമായാണിത് പറഞ്ഞത്. ആരും പോസറ്റീവ് മറുപടി നൽകാത്തതിനാൽ താരേഷ് കുഞ്ഞിനേയും കൊണ്ട് വേഗം പടിയിറങ്ങി.

അപ്പോൾ കർട്ടന്‍റെ പിറകിൽ നിൽക്കുകയായിരുന്ന സുമേഷിന്‍റെ അമ്മയുടെ ശബ്ദം പുറത്ത് വന്നു. “നിൽക്കൂ”

താരേഷ് തിരിഞ്ഞു നോക്കിയപ്പോൾ അവർ ഓടിവരുന്നതെന്നാണ് കണ്ടത്. സുമേഷിന്‍റെ അമ്മ കുഞ്ഞിനെ കയ്യിലെടുത്ത് പൊട്ടിക്കരഞ്ഞു. രാഖിയും ഓടിവന്ന് അമ്മയെ ആശ്വസിപ്പിച്ചു.

സുമേഷിന്‍റെ അച്ഛൻ കണ്ണ് തുടച്ച് ഓടിവന്നു “മോനെ.. എന്‍റെ മോൻ ഈ ലോകം വിട്ടുപോയി..ഇനിയവന്‍റെ ഓർമ്മയ്ക്കായി പ്രകൃതി തന്നതാണീ കുഞ്ഞിനെ. ഞങ്ങളിതിനെ പൊന്നുപോലെ വളർത്തും. ഇത് ഞങ്ങളുടെ ചോരയാണ്…”

“പക്ഷേ ഇത് ങ്ങളുടെ രണ്ടാളുടേയും സ്വപ്നമാണ്” കുഞ്ഞിനെ എന്നന്നേക്കുമായി നഷ്ടപ്പെടുമന്ന് താരേഷ് കരുതി.

“നിങ്ങൾക്ക് ഈ കുട്ടിയുടെ അച്ഛനായി തുടരാം. പക്ഷേ ഇപ്പോൾ കുഞ്ഞിനെ അമ്മയുടെ സ്നേഹവും സാന്നിദ്ധ്യവുമാണ് വേണ്ടത്. നിങ്ങൾക്ക് വിരോധമില്ലെങ്കിൽ രാഖി ആ ദൗത്യം ഏറ്റെടുത്തൊളും. അത് അവൾക്കും ഒരു ആശ്വാസമാകും താരേഷ്”

“പക്ഷേ നിങ്ങൾക്ക് അറിയാമല്ലോ… എനിക്കൊരിക്കലും ഒരു സ്ത്രീയെ സംതൃപ്തിപ്പെടുത്താൻ കഴിയില്ല. രാഖിയുടെ ഭർത്താവായിരിക്കാൻ പൂർണ്ണ അർത്ഥത്തിൽ എനിക്കാവില്ല.”

“എനിക്ക് ഭർത്താവിന്‍റെ ലാളനകൾ അല്ല വേണ്ടത്. അമ്മയാവുന്നതിന്‍റെ ആനന്ദമാണ് ഞാൻ ആഗ്രഹിക്കുന്നത്” ഇത്രയും പറഞ്ഞ് രാഖി അമ്മയിൽ നിന്ന് കുഞ്ഞിനെ എടുത്ത് തോളിലിട്ടു തലോടി.

കുഞ്ഞ് നിഷ്കളങ്കമായി ചിരിച്ചപ്പോൾ സുമേഷ് ചിരിക്കുന്നതായി താരേഷിന് തോന്നി.

और कहानियां पढ़ने के लिए क्लिक करें...