“റഹമത്തുള്ള പടച്ചവന്‍റെ പ്രിയപ്പെട്ട ത്യാഗിയായ മകനേ പറയൂ, നീ നിന്‍റെ അള്ളാഹുവിന്‍റെ കൃപ നിറഞ്ഞ ഭവനം ഉപേക്ഷിച്ചു പടിയിറങ്ങിയത് എന്തേ.”

അവിടെ അവിശ്വസനീയമായ ഒരു കഥയുടെ ചുരുളഴിയുകയായിരുന്നു. ഉത്തർപ്രദേശിലെ ഒരു കുഗ്രാമത്തിലായിരുന്നു അബീബ് അലിയും കുടുംബവും താമസിച്ചിരുന്നത്. അബീബ് അലിക്ക് അഞ്ച് മക്കളും അയൽപക്കത്ത് താമസിക്കുന്ന സഹോദരൻ അബീബ് റഹീമിന് രണ്ട് ഭാര്യമാരും ഏഴു മക്കളും ആയിരുന്നു. നാലുവിവാഹങ്ങൾ കഴിച്ച ഇവരുടെ ഭാര്യമാരും മൂത്തപുത്രന്മാരും മരിച്ചു പോയിരുന്നു. അബീബ് അലിയുടെ ഇളയപുത്രനായിരുന്നു റഹമത്തുള്ള അബീബ്. തുകൽചെരുപ്പ് പണിയുന്നവനായിരുന്നു അബീബ് അലി. എന്നും കൊടും ദാരിദ്ര്യം. ഏക സ്വ‌പ്നം വയറു നിറയെ റൊട്ടിയും മാംസക്കറിയുമായിരുന്നു.

ആ ഗ്രാമവാസികൾ തൊണ്ണൂറ് ശതമാനവും ഹിന്ദുക്കളായിരുന്നു. ഗ്രാമ അതിർത്തിയോട് ചേർന്നാണ് അബീബിന്‍റെ താമസം. ആ രണ്ടു കുടുംബങ്ങൾക്കും സ്വന്തമായി കിണറുകൾ ഇല്ലായിരുന്നു. അവർക്ക് മറ്റു മതക്കാരുടെ കിണറുകൾ തീണ്ടി വെള്ളം കോരി എടുക്കാനുള്ള അനുമതി ഒന്നും ഇല്ല. പ്രത്യേകിച്ച് തുകൽചെരുപ്പ് പണിയുന്നവരായിരുന്ന കുടുംബത്തിന്. ആ വലിയ ഗ്രാമത്തിൽ രണ്ട് മുസ്ലിം കുടുംബങ്ങൾ തികച്ചും ഒറ്റപ്പെട്ടുപൊയിരുന്നു. മറ്റ് ഹിന്ദു ഭവനങ്ങളിലെ കുട്ടികൾ നല്ല വസ്ത്രങ്ങളണിഞ്ഞ് സ്‌കൂളിൽ പോകുന്നതും അവരുടെ വീടുകളിൽ നിന്നുയർന്ന് വായുവിൽ പരക്കുന്ന വിശിഷ്ട വിഭവങ്ങളുടെ സുഗന്ധവും ആ രണ്ടു വീട്ടിലെയും കുട്ടികളെ വല്ലാതെ ദയനീയരാക്കി. പക്ഷേ ആറുവയസ്സുകാരനായ റഹമത്തുള്ള അബീബ് അങ്ങിനെ തോറ്റുകൊടുക്കാൻ തയ്യാറായില്ല.

അവൻ ദിവസവും നാലുകിലോമീറ്ററുകൾ നടന്നു സർക്കാർ സ്‌കൂളിൽ പോകാൻ വാശിപിടിച്ചു. അവൻ മനസ്സിൽ ഒരു ആശയം കിടന്നു പിടഞ്ഞു. ആ നിലപാടിലേക്ക് മാറാനവൻ കൊതിച്ചു. അവൻ ഗ്രാമവാസികളുടെ ക്ഷേത്രത്തിനു പുറത്ത് കാത്തുനിന്നു തേങ്ങകഷ്‌ണങ്ങൾക്കും ഇലക്കുമ്പിളിൽ നെയ്യും ഉണക്കമുന്തിരിയും ചേർത്തു വിളമ്പുന്ന റവഹൽവക്കും കൊതിയോടെ കൈ നീട്ടി. അതൊന്നും അവൻ പോകുന്ന ആരാധനാലയങ്ങളിൽ കിട്ടില്ലായിരുന്നു. ആ ഗ്രാമത്തിൽ നിന്ന് ഗയയിലേക്ക് പോകുന്ന ഒരു സംഘത്തിന്‍റെ കൂടെ ഒരുനാൾ അവരറിയാതെ അവൻ വീടും നാടും ഉപേക്ഷിച്ചു യാത്രയായി.

ഹിമശ്യങ്കൻ എന്ന അഘോരി നയിക്കുന്ന ഒരു സംഘത്തിന്‍റെ മുന്നിലാണ് അവൻ ചെന്നു പെട്ടത്. അൽപസമയം കൊണ്ട് തന്‍റെ അനാഥത്വത്തെയും ഗതികേടിന്‍റെയും ജാതിയുടെയും കഥകൾ പറഞ്ഞ റഹമത്തുള്ളയുടെ കള്ളങ്ങൾ തിരിച്ചറിഞ്ഞു അവർ അവനെ ഒരു ശ്‌മശാനത്തിൽ ഉപേക്ഷിച്ചു. ഒരു അഗതിയെപോലെ ശ്‌മശാനത്തിന്‍റെ വാതിൽക്കൽ കിടന്ന അവനെ ചിതയൊരുക്കി സംസ്കാരം നടത്തുന്ന ചണ്ഡാലൻ കായൻ തന്‍റെ സഹായിയായി കൂട്ടി. അവൻ അഗസ്ത്യൻ എന്ന പേര് സ്വന്തമായി സ്വീകരിച്ചു. കായന് സഹായിയായി പകുതിവെന്ത ശവശരീരങ്ങൾ ചിതയിലേക്ക് നീക്കിയിടുകയും വിറകുകഷ്ണങ്ങൾ കൂട്ടിവെക്കുകയും വേണം. നൂറുവട്ടം ആ പുണ്യനദിയിൽ മുങ്ങിക്കേറിയാലും ശവം കത്തുന്നമണം തന്‍റെ ദേഹത്തുനിന്ന് പോകുന്നില്ല എന്ന് അവനു തോന്നി.

അവിടെ വച്ച് എന്നോ ഒരുനാൾ ജഗദീഷ് എന്ന കച്ചവടക്കാരനൊപ്പം അവൻ ഗുജറാത്തിൽ എത്തി. ജഗദീഷിന്‍റെ ഔട്ട്ഹൗസിൽ താമസമാക്കി അവൻ അയാൾക്ക് ഏറെ വിശ്വസ്ഥനായി. അവിടെ നിന്നാണ് ദരിദ്രനും വലിയ അറിവുകൾ ഇല്ലാത്തവനുമായ വസുദേവ മൽഹോത്രയുമായി പരിചയപ്പെടുന്നത്. ആൺമക്കൾ ഗൾഫിലേക്ക് ചേക്കേറി വലിയ സെറ്റപ്പിലായിട്ടും മൽഹോത്രയും ഭാര്യയും മകളും ദാരിദ്ര്യത്തിൽ തന്നെ ആയിരുന്നു. മൽഹോത്രയുടെ മരിച്ചുപോയ ഇളയമകന്‍റെ പേരായിരുന്നു അതിരഥ്.

അതിരഥ് സൂക്ഷിച്ചു വെച്ചിരുന്ന പത്താംക്ലാസിലെ സർട്ടിഫിക്കറ്റ് അവന്‍റെ പേരുള്ള റേഷൻകാർഡ് എല്ലാം അഗസ്ത്യനെ അതിരഥ് മൽഹോത്രയാക്കി. അമേരിക്കയിലേക്ക് കൊണ്ടുപോകാം എന്ന ഉറപ്പിൽ ആരതി മൽഹോത്രയെക്കൊണ്ട് അവൻ തന്നോടൊപ്പം പാസ്പോർട്ട് എടുപ്പിച്ചു. ആ ഇടക്ക് ജഗദീഷിന്‍റെ പാർട്ടണറായിരുന്ന ഒരു വ്യവസായി കൊല്ലപ്പെടുകയും ആ വീട്ടിൽ വളരെ ആസൂത്രിതമായ കവർച്ച നടക്കുകയും ചെയ്‌തു. പലർക്കും ഗ്രാമത്തിലെ പുതിയ താമസക്കാരനായ അഗസ്ത്യനെ സംശയമുണ്ടായിരുന്നു. പക്ഷേ ഒരു തെളിവും അവശേഷിക്കാതെ അഗസ്ത്യൻ പിടിച്ചു നിന്നു. അതിരഥ് മൽഹോത്രയാകാൻ ഒരു വർഷത്തേക്ക് അവൻ രാമേശ്വരത്തേക്കും സ്നേഹധാരയിലേക്കും കടന്നു ചെന്നു. പക്ഷേ സ്നേഹധാരയിൽ വെച്ച് അവൻ ശ്രീറാം അഗ്നിഹോത്രിയെ കണ്ടുമുട്ടി. അഗസ്‌ത്യൻ ചലനങ്ങളിൽ സംശയംതോന്നി ശ്രീറാം അവനെ ചോദ്യം ചെയ്തു.

കഠിനമായ ദേഹോപദ്രവത്തിന് കീഴ്പ്പെട്ട് അഗസ്ത്യൻ തന്‍റെ പൂർവ്വ ചരിത്രം ശ്രീറാമിനോട് തുറന്നു പറയുന്നു. ശ്രീറാം തന്‍റെ പേര് ഇമ്രാൻസാദിക്ക് ആണെന്നും ഹിന്ദുസ്‌ഥാനെ തകർക്കുകയാണ് തന്‍റെ നേതാക്കൾ തന്നെ ഏൽപിച്ച ദൗത്യം എന്നും കൂടെ കൂടുകയാണ് സമ്പത്തിനും ധർമ്മത്തിനും നല്ലത് എന്നും അഗസ്ത്യനെ ബോധ്യപ്പെടുത്തി, അനുസരിപ്പിച്ചു. ഏറ്റവും സൂക്ഷ്‌മമായിട്ടായിരുന്നു അവരുടെ ചർച്ചകളും തിരുമാനങ്ങൾ എടുക്കലും. ഒരാൾക്ക് പോലും സംശയത്തിനിട ലഭിച്ചില്ല. പഠനം കഴിഞ്ഞ് എല്ലാവരും അവനവന്‍റെ ഗ്രാമങ്ങളിലേക്ക് മടങ്ങി. അഗസ്ത്യനോടൊപ്പം അവന്‍റെ ഗ്രാമത്തിലെത്തിയ ഇമ്രാൻസാദിക്ക് ഒരു പഴയ വീട് വാടകക്ക് എടുത്ത് താമസമായി.

കച്ചിൽ നിന്നും തുണിവ്യവസായികൾ തുണിക്കെട്ടുകളുമായി പോകുമ്പോൾ കൂടെ ഒരു കയറ്റിറക്കുമതി തൊഴിലാളിയായി ഇമ്രാൻ അവരുടെ കൂടെ വരികയും പോകുകയും ചെയ്യും. കച്ച് കടന്നാൽ വ്യവസായത്തിന് ഒരുപാട് ചാൻസ് ഉണ്ട് എന്ന് വസുദേവ മൽഹോത്രയെ ധരിപ്പിച്ച് ഇമ്രാനോടൊപ്പം അഗസ്ത്യൻ എന്ന അതിരഥ് അതിർത്തി നുഴഞ്ഞുകയറി. കൃത്യമായി അവൻ മൽഹോത്രയ്ക്ക് വീട്ടുചിലവിന് കാശയച്ചു കൊടുത്തിരുന്നു. അതിർത്തിക്കപ്പുറത്ത് നിന്ന് ട്രെയിനിംഗ് കിട്ടിയിരുന്ന തീവ്രവാദികളിൽ നിന്നും ലഭിച്ച നിർദ്ദേശം അതിരഥ് ഭാരതത്തിലേക്ക് തിരികെ പോകുക എന്നായിരുന്നു. അടുത്ത മാസം അവസാന ഞായറാഴ്ച‌ ദില്ലി ഇന്ദിരാഗാന്ധി എയർപോർട്ടിൽ നിന്ന് യുകെയിലേക്ക് പറക്കുന്ന ഫ്ളൈറ്റിൽ കയറുക. കൂടെ സഹോദരിയായി ആരതി മൽഹോത്രയും വിസിറ്റിംഗ് വിസയിൽ ഉണ്ടാകും. അവർ രണ്ട് ഫ്ളൈറ്റ് ഇറ്റേനറി അവനെ ഏൽപ്പിച്ചു. മൽഹോത്ര വിവരമറിഞ്ഞ് അതിയായി സന്തോഷിച്ചു.

പക്ഷേ അടുത്ത ദിവസം തന്നെ ഇമ്രാൻ തനിക്ക് വേറെ ജോലി ലഭിച്ചു എന്ന് പറഞ്ഞ് ഗ്രാമത്തിൽ നിന്ന് അപ്രത്യക്ഷനായി. അയാൾ ദില്ലി ഇന്ദിരാ ഗാന്ധി ഇന്‍റർനാഷണൽ എയർപോർട്ടിലെ ഒരു കോണ്ടാക്‌ടർ വഴി അവിടത്തെ ക്ലീനറും പിന്നെ ഫ്ളൈറ്റുകളിലെ സഫായിവാലയും ആയി. ഓരോ ദിവസവും തന്‍റെ ജോലിയിടത്തിനു മുന്നിൽ മുട്ടുകുത്തി കൈപ്പടം നിവർത്തി അല്ലാഹുവിനോട് കൃപതേടി ജോലിക്ക് കയറുന്ന അയാളുടെ ജോലിയും വളരെയേറെ പ്രശംസ പിടിച്ചുപറ്റി. ആ ശനിയാഴ്ച തനിക്ക് താൻ ഇതുവരെ സഫായി ചെയ്യാത്ത ഒരു ഫ്‌ളൈറ്റിൽ ഡ്യൂട്ടി ഇട്ടിരിക്കുന്നു. തന്‍റെ ക്ലീനിംഗ് സാമഗ്രികളുമായി ഗ്രൗണ്ടിലേക്ക് ഇറങ്ങി നടക്കുമ്പോൾ മുന്നിലായി കുറേ ഉപകരണങ്ങളുമായി തന്‍റെ തീവ്രസംഘടനയിലെ ഒരാൾ നടന്നു ഫ്ളൈറ്റിനെ സമീപിക്കുന്നു. സംസാരിക്കുകയോ പരിചിതഭാവം കാണിക്കുകയോ ചെയ്തുകൂട.

എയർ ടിക്കറ്റ് കയ്യിൽ കിട്ടിയ ആരതി സുഹൃത്തക്കളെയും ബന്ധുക്കളെയും വിളിച്ച് വിവരങ്ങൾ കൈമാറി. അതിനു തൊട്ടടുത്ത ദിവസം അതിരഥിനെ ഒരു സുഹൃത്ത് വന്ന് കുട്ടിക്കൊണ്ട് പോയി. മൽഹോത്രയോട് ചൂടുള്ള മസാലചായ കുടിക്കുന്നതിനിടെ അയാൾ പറഞ്ഞു.

“അങ്കിൾ ഞങ്ങൾ സുഹൃത്തുക്കൾ ഒരു ചെറിയ ടൂർ പോകുകയാണ്. നാലു ദിവസം കഴിഞ്ഞേ അതിരഥിനെ തിരിച്ച് തരൂ.”

പണിതീരാത്ത ഒരു ബഹുനില കെട്ടിടത്തിൽ വെച്ച് ജനാലിലൂടെ കഴി യുന്നത്ര ദൂരേക്ക് പറന്നു ചാടാനുള്ള പരിശീലനമായി. അപ്പോഴും അതിരഥ് വിമാനത്തിന് എന്തു സംഭവിക്കും എന്ന് അറിഞ്ഞിരുന്നില്ല. പക്ഷേ പിന്നീട് അവന് തിയറി ക്ലാസുകളായിരുന്നു.

ശനിയാഴ്ച രാവിലെ തന്നെ മൽഹോത്രയും ഭാര്യയും അതിരഥും ആതിരയും ദില്ലിയിൽ എത്തി. മൽഹോത്രയുടെ കസിന്‍റെ വീട്ടിലായിരുന്നു അവർക്ക് താമസം ഒരുക്കിയിരുന്നത്. ആതിഥേയൻ ദില്ലിയിലെ ഭേദപ്പെട്ട ഒരു ഇലക്ട്രോണിക് വ്യാപാരി ആയിരുന്നു.

ഞായറാഴ്ച‌ ഉച്ചക്ക് മുമ്പായി അവർ ആതിഥേയന്‍റെ കാറിൽ എയർപോർട്ടിലെത്തി രണ്ടരയോടെ ചെക്കിൻ ചെയ്തു. വിസിറ്റേഴ്സ് പാർലറിൽ ഇരിക്കേ അതിരഥ് രണ്ടുമൂന്ന് തവണ കോഫി വാങ്ങി കഴിച്ചു. ആരതി ചോദിച്ചു “ആർ യു ഓക്കേ? എനി ഹെൽത്ത് പ്രോബ്ളം?”

പ്ലെയിൻ പുറപ്പെടുകയായി. എമർജൻസി വാതിലിനോട് ചേർന്നുള്ള സീറ്റുകളായിരുന്നു. അതിരഥ് സീറ്റ് ബെൽറ്റ് ഇടാൻ ആതിരയെ സഹായിച്ചു. തന്‍റെ ബെൽറ്റ് മുറുക്കുകയും മുന്നിൽ നിന്ന് എയർഹോസ്‌റ്റസ് മാറിയപ്പോൾ ബെൽറ്റ് അഴിച്ചിടുകയും ചെയ്‌തു. അവന്‍റെ വിരലുകൾ വിദഗ്‌ധമായി എമർജൻസി വാതിലിന്‍റെ കനത്ത പിടിയിലും ബോൾട്ട് ഭാഗങ്ങളിലും ആരും ശ്രദ്ധിക്കാത്ത വിധം ഓടിനടന്നു. ആരതിയും യാത്രക്കാരിൽ ഭൂരിഭാഗവും കണ്ണടച്ചു പ്രാർത്ഥനയിലായിരുന്നു. റൺവേയിൽ നിന്നും വിമാനം ഉയർന്നു.

ഇൻസ്റ്റന്‍റ് ഭക്ഷണം പാക്കറ്റുകളും ചോക്കലേറ്റ് തുടങ്ങിയവും ഉണ്ടാക്കുന്ന “കാന്താബായി പട്ടേൽ മധുർ മണ്ഡൽ” എന്ന ഫാക്ട‌റി അങ്ങു ദൂരെ കാണായി. പെട്ടെന്ന് മൂക്കുകുത്തി പ്ലെയിൻ താഴോട്ട് കുതിച്ചു തുടങ്ങി. അപകടം മണത്തറിഞ്ഞ യാത്രികർ ബഹളം വച്ചു. പ്ലെയിൻ മൂക്കുകുത്തി ഫാക്ടറിയുടെ മുകളിലേക്ക് പതിക്കാൻ ഒരു സെക്കന്‍റ് ബാക്കിയുള്ളപ്പോൾ എമർജൻസി വാതിൽ വലിയ ശബ്ദത്തോടെ തുറന്നു.

അതിലൂടെ…

സെക്കൻഡുകൾക്കകം വിമാനം ഫാക്ടറിയുടെ മേൽക്കൂരയിലൂടെ തുളഞ്ഞ് ഒരു അഗ്നിഗോളമായി. ആ രണ്ടുനില ക്കെട്ടിടത്തിന്‍റെ ഉയരമേ ഉണ്ടായിരുന്നുള്ളു അതിരഥിന് ചാടാനുള്ള ദൂരം. ഒരു നാലഞ്ചു മിനിട്ടുകൾക്കകം കറുത്ത പുകപടലങ്ങൾക്കകത്തുനിന്നും അവൻ എഴുന്നേറ്റു ചെന്നു. നെറ്റിയും കവിളും മുറിഞ്ഞ് രക്തം ഒഴുകുന്നുണ്ടായിരുന്നു. ഒരുകാൽ ഒടിഞ്ഞപോലെ വലിച്ചിഴച്ച് അവൻ കൈനീട്ടി അലറി.

“ഹെൽപ്പ്… പ്ലീസ് ഹെൽപ്പ്”

പിന്നെ രക്ഷാപ്രവർത്തകരുടെ കൈകളിലേക്ക് കുഴഞ്ഞുവീണു. അവന്‍റെ കയ്യിൽ കെട്ടിയിരുന്ന വിലപിടിപ്പുള്ള സ്മാർട്ട് വാച്ച് പൊട്ടിയിരുന്നില്ല.

പക്ഷേ അതിന്‍റെ ഗാലറിയിൽ ഇൻകമിംഗ് ഔട്ട്ഗോയിംഗ് നമ്പറുകളോ ഫോട്ടോകളോ ഇല്ലായിരുന്നു. അതുകൊണ്ടാണ് ആ സാഹചര്യത്തിൽ അവനെ വ്യോമയാന സെക്യൂരിറ്റിക്കാർ പിറ്റേന്ന് ഈ ഹോട്ടലിലേക്ക് മാറ്റിയത്.”

സൂര്യവംശി, ഋഷി നീട്ടിയ വാൽ കിണ്ടിയിലെ ഒരു തുള്ളി തീർത്ഥം സേവിച്ചു തന്‍റെ തോർത്തുമുണ്ട് കുടഞ്ഞുടുത്ത് കുളിക്കാൻ ബാത്ത്റൂമിലേക്ക് കയറി. ശരീരമാകെ ഇറ്റുവീഴുന്ന വെള്ളത്തുള്ളികളോടെ സൂര്യവംശി മുറിയുടെ മദ്ധ്യത്തിൽ ഋഷി ഒരുക്കിയിരുന്ന ആനത്തോൽ വിരിച്ച ചെറിയ യജ്‌ഞപിഠത്തിലേക്കിരുന്നു. പിന്നെ വേപ്പുമരത്തിന്‍റെ കുരുക്കൾ കോർത്ത മാലയിട്ടു.

“ഭയപ്പെടരുത്” കൈലാസനാഥിന് മുന്നറിയിപ്പ് കൊടുത്തു ഋഷി.

ഇരുമ്പ് കൊണ്ടുള്ള ചെറിയ അടുപ്പിലേക്ക് ഋഷി കൊന്നമരത്തിന്‍റെ വിറകു പാളികൾ വെച്ചു. നെയ്യൊഴിച്ച് ഒരു നിലവിളക്ക് കൊളുത്തി അതിൽ നിന്ന് അടുപ്പിലേക്ക് അഗ്നി പകർന്നു. ചെറിയ പുക പട്ടുനൂലുപോലെ ഉയർന്നു മുറി നിറയാൻ തുടങ്ങി. ഋഷി ഒരു മാസ്‌ക് കൈലാസനാഥിനു നീട്ടി. മുറിക്കകത്ത് ഒരു ആൾ തിരക്ക് പോലെ കൈലാസനാഥിന് അനുഭവപ്പെട്ടു. കട്ടിലിൽ ശവം പോലെ കിടന്നിരുന്ന അതിരഥ് ആരോ ഉപദ്രവിക്കുന്നപോലെ കിടന്നുരുണ്ടു അലറിക്കരഞ്ഞു. അടുപ്പിലേക്ക് ഉണങ്ങിയ മുരുക്ക് മരത്തിൻ പൂക്കൾ അൽപാൽപമായി സൂര്യവംശി ഹോമിച്ചുകൊണ്ടിരുന്നു. ഋഷികേശ് നീട്ടിയ കുഞ്ഞുഡബ്ബയിൽ നിന്നും നെന്മേനിവാകയുടെ വേരും പൂങ്കുറിഞ്ഞിയും ചേർത്ത് പ്രത്യേകം തയ്യാറാക്കിയ ലേപനം പുരികങ്ങൾക്ക് നടുവിൽ കുറിതൊട്ട് കൈലാസ നാഥിനോടും ഋഷിയോടും അതുചെയ്യാൻ അദ്ദേഹം ആവശ്യപ്പെട്ടു.

ഉച്ചാടനക്രിയയുടെ മന്ത്രങ്ങൾ മുഴങ്ങി…

പച്ചനിറത്തിലുള്ള പുല്ലാനിചെടിയുടെ പൂക്കൾ രൂക്ഷഗന്ധത്തോടെ കത്തിക്കൊണ്ടിരുന്നു. കടുകെണ്ണയിൽ ചമരു മുക്കി ഹോമവും തുടങ്ങി. പിന്നെ ആ ചാരം ഇടതുകയ്യിൽ വാരിയെടുത്ത് സൂര്യവംശി എഴുന്നേറ്റു. ചാരം അതിരഥിന്‍റെ മേലാസകലം പൂശി ഒരു വെള്ളി തകിട് കോർത്ത കറുപ്പും മഞ്ഞയും നിറമുള്ള ചരട് അതിരഥിന്‍റെ വലതു കൈയിൽ കെട്ടി. പിന്നെ ഒരു ഇളനീർ വെട്ടി ഏഴ് സ്‌പൂൺ വെള്ളം അതിരഥിന്‍റെ വായിൽ ഇറ്റിച്ചു. ദേഹത്ത് തുളസി കതിരുകൾ വിതറി. പുതിയ വെള്ളമുണ്ട് കൊണ്ട് അംഗവസ്ത്രം ധരിപ്പിച്ചു.

വീണ്ടും തന്‍റെ തള്ളവിരൽ നെയ്യിൽ മുക്കി അതിരഥിന്‍റെ നെറ്റിയിലും നെറുകയിലും വരച്ചു. പിന്നെ കാതിലേക്ക് മന്ത്രിച്ചു.

“നീ റഹമത്തുള്ളയായിരുന്നു അഗസ്ത്യനുമായിരുന്നു. പക്ഷേ മൽഹോത്രയായിട്ട് നീ വഞ്ചനയുടെ പര്യായമായി തീർന്നു. ആകാശത്തിനും ഭൂമിക്കും ഇടയിൽ വെച്ച് നീ മുന്നൂറോളം നിരപരാധികളെ കൊന്നുതള്ളി. നിഷ്കരുണം ചുട്ടുകൊന്നു. നീ നിയമത്തിന്‍റെ മുന്നിൽ നിന്ന് കുറ്റങ്ങൾ ഏറ്റുപറയണം. അതുവരെ ദുർമരണപ്പെട്ടവരുടെ ആത്മാക്കൾ അകന്നു നിൽക്കും. പക്ഷേ ശിക്ഷ വാങ്ങി കാലാകാലം തിന്നും കുടിച്ചും അഥവാ ഒരു തൂക്കുകയറിൽ നിമിഷങ്ങൾ കൊണ്ട് ജീവൻ വെടിയാനും നിനക്ക് കഴിയില്ല. ഒരു ന്യായാധിപൻ വിധി വായിച്ചു കഴിയുന്ന നിമിഷം ആ കൊല ചെയ്യപ്പെട്ടവരുടെ ആത്മാക്കൾ നിന്നിലേക്ക് തിരിച്ചു വരും അതുവരെ ഞാൻ സ്തംഭനകർമ്മത്താൽ അവരെ തടഞ്ഞു വെച്ചിരിക്കയാണ്. നീ മരിച്ചു നരകത്തിലെത്തും മുമ്പേ നരകമെന്തെന്ന് അവർ കാണിച്ചു തരും. ഒരു ശക്തിക്കും തടഞ്ഞുവെക്കാനാവാതെ അവർ ചിതൽ പോലെ നിന്നെ കാർന്നുതിന്നും. നിന്‍റെ മനസ്സിന്‍റെ നിസ്സഹായതയിലേക്ക് പാമ്പും തേളും പഴുതാരയുമായി അവർ കയറിവരും. കരിഞ്ഞുപോയ ഇളംകുഞ്ഞുങ്ങളുടെ കരച്ചിൽ നിന്നെ പിന്തുടരും. നീ തകർത്തുകളഞ്ഞ അവരുടെ സ്വപ്നങ്ങൾ പുഴുക്കളായി നീ വായിലേക്ക് കൊണ്ടുപോകുന്ന ഭക്ഷണത്തിൽ നുരയും. അവരുടെ ശാപങ്ങൾ ഉറങ്ങാനാവാതെ പുഴുവരിച്ച് കിടക്കും. രക്ഷിക്കാൻ ആർക്കും വരാനാവില്ല.” കൈലാസ‌ നാഥ് അമ്പരപ്പോടെ അതുകേട്ടു നിന്നു. സൂര്യവംശി അദ്ദേഹത്തോട് പറഞ്ഞു.

“ഇവൻ ഇങ്ങനെ കിടക്കട്ടെ. അതിരാവിലെ നമുക്ക് അപകടം നടന്ന സ്‌ഥലത്തെത്തണം. ഉടനെ മുന്നൂറ് ഉരുളക്കാവശ്യമായ ചോറ് ഒരുക്കണം. രണ്ട് ലിറ്റർ തൈര്, ഒരു കിലോ എള്ള്, വാഴയില, കറികൾ എന്നിവ ഒരുക്കണം.”

സംശയമില്ലാതെ കൈലാസനാഥ് സമ്മതിച്ചു.

“സംഭവസ്‌ഥലത്ത് ആളുകൾ കൂ ടാൻ പാടില്ല. മീഡിയകൾ അറിയരുത് അത് പിന്നീട് ഭാരതീയ സേനയ്ക്ക് തന്നെ മാനക്കേടാകും. ആ സമയത്തേക്ക് ഇവന്‍റെ ന്യായവിധി തയ്യാറാകണം.”

പുലർകാലവെളിച്ചത്തിൽ മുന്നൂറ് ഇലക്കീറുകളിൽ ചോറുരുളകൾ നിരത്തി തിലവും തൈരും ഒഴിച്ച് സൂര്യവംശി പിണ്ഡങ്ങൾക്ക് വലംവച്ചു. പിണ്ഡം ഒരു വലിയ കുട്ടയിലേക്ക് മാറ്റി ആർമിയുടെ ട്രാക്കിലേക്ക് കയറ്റി. യമുനാനദി ലക്ഷ്യമാക്കി ട്രക്ക് നീങ്ങി. കരിഞ്ഞുവീണുകിടക്കുന്ന ഉരുക്ക്പക്ഷിയുടെ പുകപിടിച്ച ചിറകുകളിലേക്ക് നോക്കി സൂര്യവംശി ഒരു നിമിഷം നിന്നു. ഹോട്ടലിൽ എത്തി പ്രാതൽ കഴിക്കും മുമ്പ് അതിരഥിന്‍റെ മുറിയിലെത്തി അവന്‍റെ നെറ്റിയിൽ നിന്ന് മുദ്ര തുടച്ചു നീക്കി.

“കൈലാസനാഥ് മറക്കാതെ ഇവനോട് പറയണം കൈയിൽ കെട്ടിയ രക്ഷ അഴിച്ച് കളയരുത് എന്ന്. അഴിച്ചാൽ പിന്നെ ഒരിക്കലും അവന് ഉറങ്ങാനാവില്ല സംസാരിക്കാൻ കഴിയില്ല. പക്ഷേ കൈലാസനാഥ് വിധി പറയുന്ന ദിവസം നീ രക്ഷ അഴിച്ചെടുത്തു സമുദ്രത്തിൽ തർപ്പണം ചെയ്യണം.”

തനിക്ക് എയർഹോസ്റ്റസ് നീട്ടിയ ട്രേയിൽ നിന്നും കോഫി മഗ് എടുത്ത് ഒന്ന് രുചിച്ചു നോക്കി ഋഷി സംശയിച്ചു. “ഈ ഫ്ളൈറ്റിൽ അതിരഥനോ അഗസ്ത‌്യനോ ഉണ്ടോ എന്തോ.” സൂര്യവംശി ചിരിച്ചു

“അസാരം പേടണ്ട് തനിക്ക് ല്ലേ.”

(അവസാനിച്ചു)

और कहानियां पढ़ने के लिए क्लिक करें...