ആഗോളതലത്തിൽ ഏകദേശം ആ 190 ദശലക്ഷം ആളുകൾ മയക്കുമരുന്ന് ഉപയോഗിച്ചി ട്ടുണ്ടെന്ന് കണക്കാക്കപ്പെടുന്നു. കഞ്ചാവാണ് ഏറ്റവും വ്യാപകമായി ഉപയോഗിക്കുന്ന മയക്കുമരുന്ന്. ലോക ഡ്രഗ് റിപ്പോർട്ടിൽ പറയുന്നത് ലോകമെമ്പാടുമുള്ള 35 ദശലക്ഷം ആളുകൾ മയക്കുമരുന്ന് ഉപയോഗ വൈകല്യങ്ങളാൽ കഷ്‌ടപ്പെടുമ്പോൾ 7-ൽ ഒരാൾക്കു മാത്രമാണ് ചികിത്സ ലഭിക്കുന്നത് എന്നാണ്. ആഗോളതലത്തിൽ 15 വയസും അതിൽ കൂടുതലുമുള്ള 400 ദശലക്ഷം ആളുകൾ മദ്യപാന വൈകല്യങ്ങളുമായി ജീവിക്കുന്നു.

2019-ലെ ദേശീയ സർവേ പ്രകാരം ഇന്ത്യയിൽ 3.1 കോടി ആളുകൾ കഞ്ചാവും 2.06 കോടി ആളുകൾ കറുപ്പും ഉപയോഗിക്കുന്നു. എയിംസ് റിപ്പോർട്ടിൽ പറയുന്നത് ഇന്ത്യയിൽ ഉത്തർപ്രദേശിലാണ് ഏറ്റവും കൂടുതൽ കഞ്ചാവ് ഉപയോഗിക്കുന്നതെന്നാണ്. അതിനുശേഷം പഞ്ചാബ്, സിക്കിം, ഛത്തീസ്ഗഡ്, ഡൽഹി എന്നിവയാണ്. ഇന്ത്യയിൽ മയക്കുമരുന്ന് ദുരുപയോഗത്തിന് ഇരയായവരിൽ 13 ശതമാനവും 20 വയസ്സിൽ താഴെയുള്ളവരാണ്. മയക്കുമരുന്നിന് അടിമയായ 10-ൽ ഒമ്പത് പേരും 18 വയസ്സിന് മുമ്പ് ലഹരിവസ്തുക്കൾ ഉപയോഗിക്കാൻ തുടങ്ങുന്നു.

മയക്കു മരുന്ന് അപകടസാധ്യതയുള്ള 127 നഗരങ്ങളുടെ പട്ടികയിൽ തിരുവനന്തപുരം, എറണാകുളം,കോഴിക്കോട് എന്നീ നഗരങ്ങളും ഉൾപ്പെടുന്നു എന്നത് ചിന്താജനകമായ കാര്യമാണ്. 2016 മു തൽ 2022 വരെ 45,854 മയക്കുമരുന്ന് കേസുകളാണ് കേരളത്തിൽ രജിസറ്റർ ചെയ്തത്. അതിൽ 26, 373 പേർ അറസ്റ്റിലായി. 2022-ൽ 26,629 കൗമാരക്കാരായ മയക്കുമരുന്ന് ദുരുപയോഗ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. കൂടുതൽ കുട്ടികൾ മയക്കുമരുന്ന് ആസക്‌തിയുടെ കെണിയിൽ അറിഞ്ഞും അറിയാതെയും വീഴുന്നുണ്ട്. കൗമാരക്കാരായ പെൺകുട്ടികൾ തങ്ങളുടെ ആൺ സുഹൃത്തിന്‍റെയോ കാമുകന്മാരുടേയോ വശീകരണത്താൽ മയക്കുമരുന്നിന് അടിമകളായി തീരുന്നു. കൂടാതെ മയക്കു മരുന്ന് സംഘങ്ങൾ കുട്ടികളെയും സ്ത്രീകളെയും മയക്കുമരുന്ന് കള്ളക്കടത്തിനും വിൽപ്പനയ്ക്കും വേണ്ടി ഉപയോഗിക്കുന്നു.

2023-ൽ എക്സൈസ് വകുപ്പ് നടത്തിയ സർവേയിൽ കൗമാരക്കാരിൽ 80 ശതമാനം മയക്കുമരുന്നുപയോഗവും കഞ്ചാവാണെന്ന് കണ്ടെത്തി. വിദ്യാർത്ഥികൾ ഇപ്പോൾ കൂടുതൽ പരീക്ഷണാത്മക മയക്കു മരുന്നുകളിലേക്ക് തിരിഞ്ഞു കൊണ്ടിരിക്കുന്നു. കേരളത്തിൽ മിക്ക കുട്ടികളും മയക്കുമരുന്നിന്‍റെ ലോകം ആദ്യമായി പരിചയപ്പെടുന്നത് പുകവലിയിലൂടെയാണ്. പിന്നാലെ കഞ്ചാവ് പോലെയുള്ള മരുന്നുകൾ കഴിക്കാൻ തുടങ്ങുന്നു. ഇപ്പോൾ അവർ എൽഎസ്ഡിയോ, എംഡിഎംഎയോ പോലുള്ള ഉയർന്ന മരുന്നുകൾ കഴിക്കുന്നു. ഗവൺമെന്‍റ് ഏജൻസികളുടെ അനാസ്‌ഥയും മാതാപിതാക്കളുടെ മേൽനോട്ടക്കുറവും അധ്യാപകരുടെ ശ്രദ്ധക്കുറവും ശിഥിലമായ കുടുംബങ്ങളുമാണ് വിദ്യാർത്ഥികൾ മയക്കുമരുന്നിന് അടിമപ്പെടാനുള്ള പ്രധാന കാരണങ്ങൾ.

ഭാരത സർക്കാരിന്‍റെ കീഴിൽ രാജ്യത്തുടനീളം 45 ജില്ലാ ഡിഅഡിക്ഷൻ സെന്‍ററുകളും 364 ഡിഅഡിക്ഷൻ സെന്‍ററുകളും സ്‌ഥാപിച്ചു പ്രവർത്തിക്കുന്നുണ്ട്. ദുർബലമായ 272 ജില്ലകളിൽ “നശ മുക്ത് ഭാരത് അഭിയാൻ” (എൻഎംബിഎ) ആരംഭിച്ചിട്ടുണ്ട്. സാമൂഹ്യനീതി, ശാക്തീകരണ മന്ത്രാലയം, ദേശീയ ആക്ഷൻ പ്ലാൻ ഫോർ ഡ്രഗ് ഡിമാൻഡ് റിഡക്ഷൻ” (എൻഎപിഡിആർ) നടപ്പാക്കി വരുന്നു. കേരള പോലീസും വിവിധ ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിക്കുന്നുണ്ട്. മയക്കുമരുന്ന് ഉപയോഗിക്കുന്ന വിദ്യാർത്ഥികളെ കണ്ടെത്തി അവരെ സാധാരണ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാൻ ലക്ഷ്യമിട്ടുള്ള യോദ്ധാവ്” പദ്ധതി നടപ്പിലാക്കാൻ വിവിധ വകുപ്പുകൾ യോജിച്ചു പ്രവർത്തിക്കുന്നു.

മയക്കുമരുന്നിന്‍റെ ചതിക്കുഴി

മയക്കുമരുന്നുകൾ കള്ളക്കടത്തിലുടെ ലോകത്തിന്‍റെ വിവിധ കോണുകളിലെത്തിച്ചു വിദ്യാർത്ഥികളെയും യുവാക്കളെയും ലഹരി പദാർത്ഥ ദുരുപയോഗത്തിന്‍റെ അടിമകളാക്കുന്ന ആഗോള സംഘടനകൾ ലോകമെമ്പാടും പ്രവർത്തിക്കുന്നുണ്ട്. മാതാപിതാക്കളിൽ നിന്നകന്ന് ഹോസ്‌റ്റലുകളിൽ ഒറ്റയ്ക്ക് താമസിക്കുന്ന വിദ്യാർത്ഥികളെയും ഐടി മേഖലകളിലും മറ്റും ജോലി ചെയ്യുന്ന യുവതി- യുവാക്കളെയും സമ്പന്ന കുടുംബത്തിലെ കുട്ടികളെയും മറ്റും ചതിക്കുഴിയിൽ വീഴ്ത്തി മയക്കു മരുന്നിനടിമകളാക്കുന്ന സംഭവങ്ങൾ നിരവധിയാണ്. മയക്കുമരുന്നിന്‍റെ മായാവലയത്തിൽ കുടുങ്ങിയ ഇന്ത്യയിലെ പല കോളേജുകളിലും സ്‌കൂളുകളിലും പഠിക്കുന്ന വിദ്യാർത്ഥിനി-വിദ്യാർത്ഥികളെ രക്ഷിക്കേണ്ടത് സമൂഹത്തിന്‍റെ ആവശ്യമാണ്.

കോട്ടയം, തിരുവനന്തപു രം, കൊച്ചി, തൃശ്ശൂർ, പാലക്കാട്, കോഴി ക്കോട് തുടങ്ങി കേരളത്തിന്‍റെ പലസ്ഥ‌ലങ്ങളിലും നിന്നും മയക്കു മരുന്നുകൾ വൻതോതിൽ പിടിക്കപ്പെട്ടിരുന്നു. കേരളത്തിന് പുറത്ത് ഡൽഹിയിലും അമൃതസറിലും ചൺഡിഗഡിലും മുംബൈയിലും കൽക്കത്തയിലുമെല്ലാം മയക്കുമരുന്നുകളുടെ ഉപയോഗം വിദ്യാർത്ഥികളുടെയും മറ്റു യുവതലമുറയുടെയും ഭാവി നശിപ്പിച്ചു കൊണ്ടിരിക്കുകയാണ്. മയക്കുമരുന്നു

വിൽപ്പനക്കാരുടെ ചതിക്കുഴിയിലകപ്പെട്ട് ജീവിതം നശിപ്പിക്കുന്ന വിദ്യാർത്ഥികളുടെ എണ്ണം അനുദിനം കൂടി വരികയാണ്. ഐസ്ക്രീമിലൂടെയും ചില മിഠായികളിലൂടെയും പുകവലിയിലൂടെയും ബ്രൗൺ ഷുഗറിലൂടെയും മറ്റും മയക്കുമരുന്നിന്‍റെ ആസക്ത‌ിയിൽ വലയുന്നവരിലധികവും കൗമാരപ്രായക്കാരും യുവാക്കളുമാണ്. സ്‌കൂളുകൾക്കും കോളേജുകൾക്കും സമീപമുള്ള കടയിൽ നിന്നോ മറ്റ് ഏജന്‍റുമാരിൽ നിന്നോ മയക്കുമരുന്നുകൾ യഥേഷ്ട‌ം ലഭ്യമാണ്. മെഡിക്കൽ കോളേജുകളിൽ മയക്കു മരുന്നുപയോഗം വളരെ വ്യാപകമാണ്.

സമൂഹത്തിനും രാഷ്ട്രത്തിനും തല വേദന

മയക്കുമരുന്നുപയോഗം ഒരു ആഗോളതല പ്രശ്നമാണ്. പുകവലി, മദ്യപാനം, മയക്കു മരുന്നുപയോഗം എന്നീ ദുശീലങ്ങൾ കൗമാരപ്രായത്തിലുള്ള വിദ്യാർത്ഥികളെയും യുവതി യുവാക്കളെയും വലിയ തോതിൽ ബാധിച്ചു കൊണ്ടിരിക്കുന്ന കാലമാണിത്. ഇതുമൂലമുണ്ടാവുന്ന കഷ്ട‌പ്പാടുകൾ കുടുംബാംഗങ്ങൾക്കും സമൂഹത്തിനും രാജ്യത്തിനും തലവേദനയായി മാറുന്നു എന്ന കാര്യം കണ്ടില്ലെന്നു നടിക്കാനാവില്ല.

അനഭിലഷണീയമായ പ്രവണതകൾ, കുറ്റകൃത്യങ്ങൾ, പീഡനങ്ങൾ, കൊലപാതകങ്ങൾ, റോഡപകടങ്ങൾ, ബലാത്സംഗങ്ങൾ, ആത്മഹത്യകൾ തുടങ്ങിയ സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങൾക്ക് ലഹരിപദാർത്ഥങ്ങളുടെ ദുരുപയോഗം കാരണമായിത്തീരുന്നു. ലക്ഷ്യബോധവും ഉൽപാദനക്ഷമതയുമില്ലാത്ത മയക്കുമരുന്നടിമകൾ സമൂഹത്തിനും രാഷ്ട്രത്തിനും തലവേദനയായി മാറാം.

മയക്കുമരുന്നുകളുടെ ദുരുപയോഗം ഇവയോടുള്ള ആസക്‌തി, അടിമത്തം, ആശ്രിതത്വം എന്നിവയെപ്പറ്റി എല്ലാവരും അറിഞ്ഞിരിക്കണം. പ്രത്യേകിച്ച് വിദ്യാർത്ഥികൾ. മയക്കു മരുന്നടിമത്തം വ്യക്തിയുടെ കുടുംബ ജീവിതത്തെയും സാമൂഹ്യ ജീവിതത്തേയും പ്രതികൂലമായി ബാധിക്കും. ഇതിന്‍റെ വിപത്തിൽ നിന്നും മോചനം നേടുന്നത് എങ്ങിനെയെന്നും ദൂഷ്യവശങ്ങൾ എന്തൊക്കെയാണെന്നും വിദ്യാർത്ഥികളെയും യുവാക്കളെയും ബോധവാന്മാരാക്കണം. 12 മുതൽ 25 വയസ്സുവരെയുള്ള പ്രായത്തിലാണ് ഇവയുടെ ഉപയോഗം കൂടുതൽ ആരംഭിക്കുന്നത്. പുരുഷന്മാരാണ് സ്ത്രീകളെക്കാൾ ഇവ ഉപയോഗിക്കുന്നത്.

മയക്കുമരുന്നുകൾ അഥവാ മാദക ദ്രവ്യങ്ങൾ മനസ്സിന്‍റെ പ്രവർത്തനത്തെ ബാധിക്കുന്നവയാണ്. ഇവ കേന്ദ്രനാഡീവ്യൂഹത്തെ ബാധിച്ച് ഓർമ്മ നാഡികളുടെ പ്രവർത്തനം തകരാറിലാക്കി തിരിച്ചറിയൽ ശക്തിക്ക് മാറ്റം വരുത്തും. വിഭ്രാന്തിപോലുള്ള അനുഭൂതികളുണ്ടാക്കുകയും ക്രമേണ സ്‌ഥിരമായ ഉപയോഗത്തിനടിമയാവുകയും ചെയ്യുന്നു. മയക്കുമരുന്നുകളിൽ പലതും വൈദ്യശു ശ്രൂഷയിൽ ഉപയോഗിക്കുന്നുണ്ട്. ഉദാഹരണം പെത്തിഡിൻ, ഡയസിപ്പാം, പെൻറാസോസിൻ.

മയക്കുമരുന്നുപയോഗവും ദുരുപയോഗവും

രോഗപ്രതിരോധത്തിനോ ആരോഗ്യ സംരക്ഷണത്തിനോ വേണ്ടി വൈദ്യശുശ്രൂഷയുടെ ഭാഗമായി ഡോക്ടറുടെ നിർദ്ദേശപ്രകാരം ഉപയോഗിക്കുന്ന രീതിയാണ് മയക്കുമരുന്നുപയോഗം. വൈദ്യാവശ്യത്തിനല്ലാതെയുള്ള മയക്കു മരുന്നുകളുടെ ഉപയോഗത്തെ മയക്കു മരുന്നു ദുരുപയോഗമെന്ന് പറയാം. ഏറ്റവും സാധാരണയായി ഉപയോഗിക്കുന്ന മയക്കുമരുന്നുകളാണ് കഞ്ചാവ് (ഹാഷിഷ്, കഞ്ചാവ് ഓയിൽ) കറുപ്പ് (ഹെറോയിൻ, ബ്രൗൺഷുഗർ) എന്നിവ.

ലഹരിയും ലഹരി അടിമത്തവും

മദ്യപാനം, പുകവലി മയക്കുമരുന്നുപയോഗം എന്നിവ ശാരീരികമായും മാനസികമായും ഒരു വ്യക്തിയിലുണ്ടാക്കുന്ന വ്യതിയാനങ്ങളാണ് ലഹരി. ലഹരി വസ്തുക്കൾ ഉപയോഗിച്ചാൽ മാത്രമേ ശാരീരികവും മാനസികവുമായ പ്രവർത്തികൾ ചെയ്യാൻ സാധിക്കൂ എന്ന അവസ്ഥയാണ് ലഹരി അടിമത്തം. ഇത് ജീവിതത്തിലും ജോലിയിലും പ്രത്യാഘാതങ്ങൾ ഉണ്ടാക്കാറുണ്ട്.

ലഹരി ആസക്തിയും ആശ്രയത്വവും: ലഹരി വസ്‌തുക്കളുടെ കൂടെക്കൂടെയുള്ള ഉപയോഗം ഒരു വ്യക്തിയെ ആസക്തിയിലേക്കു നയിക്കുന്നു. ലഹരി വസ്തു‌ക്കൾ ഉപയേഗിക്കാതെ ജീവിക്കാൻ സാധിക്കില്ലെന്ന അവസ്‌ഥയാണ് ആശ്രയത്വം. ലഹരിയോടുള്ള ആശ്രയത്വം ശാരീരികമോ മാനസികമോ ആവാം.

മയക്കുമരുന്നുപയോഗത്തിന്‍റെ വിവിധ ഘട്ടങ്ങൾ: ലഹരി പദാർത്ഥങ്ങളുടെ പ്രത്യേകിച്ച് മയക്കുമരുന്നുകളുടെ ഉപയോഗത്തെ ആരംഭഘട്ടം, വല്ലപ്പോഴുമുപയോഗിക്കുന്ന ഘട്ടം, പതിവായുപയോഗിക്കുന്ന ഘട്ടം, അടിമപ്പെടുന്ന ഘട്ടം എന്നിങ്ങനെ നാലുഘട്ടങ്ങളായി തരം തിരിക്കാം.

ആരംഭഘട്ടം: മയക്കുമരുന്നിന്‍റെ പ്രഭാവം അറിയുവാനുള്ള ജിജ്‌ഞാസമുലം ആരംഭിക്കുന്ന പരീക്ഷണഘട്ടമാണിത്. ഈ ഘട്ടത്തിൽ നിന്ന് പിന്മാറാൻ എളുപ്പമാണ്.

വല്ലപ്പോഴുമുപയോഗിക്കുന്ന ഘട്ടം: ആരംഭഘട്ടത്തിനു ശേഷം കൂട്ടുകാരുമായി ഒത്തുചേരുമ്പോഴും പാർട്ടികളിലും  വല്ലപ്പോഴുമുപയോഗിക്കുന്ന മധ്യഘട്ടമാണിത്. പരിശ്രമിച്ചാൽ ഈ ഘട്ടത്തിൽ നിന്നും പിന്മാറാൻ സാധിക്കും.

പതിവായി ഉപയോഗിക്കുന്ന ഘട്ടം: മയക്കുമരുന്നുകളോ മറ്റു ലഹരി പദാർത്ഥങ്ങളോ ഉപയോഗിക്കാനുള്ള ആഗ്രഹം വർദ്ധിക്കുന്നതിനാൽ പതിവായി ഉപയോഗിക്കാൻ തുടങ്ങുന്ന ഘട്ടമാണിത്. സമയം, സ്‌ഥലം എന്നിവയെപ്പറ്റിയുള്ള ശ്രദ്ധകുറയാൻ തുടങ്ങും. ലഹരി ഉപയോഗിക്കുന്ന സുഹൃത്തുക്കളുടെ കൂട്ടുകെട്ട് ഇഷ്‌ടപ്പെടും. കുറ്റബോധം നിമിത്തം അനാവശ്യമായി പ്രശ്‌നങ്ങളുണ്ടാക്കാൻ തുടങ്ങും. പലപ്പോഴും സ്വന്തം നിയന്ത്രണം നഷ്ടപ്പെടും.

അടിമപ്പെടുന്ന ഘട്ടം: ലഹരിപദാർത്ഥങ്ങളുടെ ദുരുപയോഗത്തിന് അടിമപ്പെടുന്ന തീവ്ര ഘട്ടമാണിത്. അക്രമണ സ്വഭാവവും ദേഷ്യവും വർദ്ധിക്കും. അപകടം, മരണസാധ്യത എന്നിവ കൂടും. അലസത വർദ്ധിക്കും. സ്വന്തം കാര്യം ചെയ്യാൻ പോലും മറ്റുള്ളവരുടെ സഹായം ആവശ്യമായി വരും. ഈ ഘട്ടത്തിൽ നിന്ന് പിന്തിരിയാൻ വളരെ പ്രയാസമാണ്.

और कहानियां पढ़ने के लिए क्लिक करें...