മിസ് ഇന്ത്യ പട്ടത്തിന് അഭിനയവുമായി ബന്ധമില്ല

സൗന്ദര്യവും അഭിനയമികവുകൊണ്ടും കാണികളുടെ പ്രശംസ പിടിച്ചുപറ്റിയ ബോളിവുഡ് താരമാണ് അപേക്ഷ പോർവൽ, മിസ് ഇന്ത്യ ഡൽഹി തുടങ്ങി ബോളിവുഡിലേക്കുള്ള അവരുടെ യാത്രയെപ്പറ്റി അറിയാം.

മുംബൈയിൽ ജനിച്ചുവളർന്ന അപേക്ഷ പോർവലിന് ചെറുപ്പം തുടങ്ങി അഭിനയ മോഹമുണ്ടായിരുന്നു. ജെഫ് ഗോൾഡ് ബെർഗ് സ്‌റ്റുഡിയോയിൽ മെത്തേഡ് ആക്റ്റിംഗിൽ പഠനം പൂർത്തിയാക്കിയ അപേക്ഷ കോമഡി തീയറ്റർ പ്രൊഡക്ഷൻ ആയ ഡീറേഞ്ചഡ് മാര്യേജിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടാണ് അഭിനയ രംഗത്തേക്ക് ചുവടുവച്ചത്. അഭിനയത്തിനൊപ്പം നിരവധി സൗന്ദര്യ മത്സരങ്ങളിലും അപേക്ഷ പോർവൽ പങ്കെടുത്തിട്ടുണ്ട്.

2015ലെ മിസ് ഇന്ത്യ ഡൽഹി ജേതാവാണ് അപേക്ഷ. അതിന് ശേഷം 2017-ൽ മിസ് ‌യൂണിവേഴ്‌സ് ഇന്ത്യയുടെ രണ്ടാം റണ്ണർ അപ്പായി. ഇന്ത്യൻ ക്ലാസിക്കൽ നൃത്തമായ കഥക്കിൽ ശിക്ഷണവും നേടിയിട്ടുണ്ട്.

“സ്ലേവ് മാർക്കറ്റ്” എന്ന അറബി ഷോയിലൂടെ അന്താരാഷ്ട്ര അരങ്ങേറ്റവും കുറിച്ചു. 1900 കളുടെ പശ്ചാത്തലത്തെ അടിസ്ഥാനമാക്കിയുള്ള ഈ പരമ്പരയിൽ ഒരു ഇന്ത്യൻ രാജകുമാരിയായാണ് അപേക്ഷ അഭിനയിച്ചത്. ഇംപെർഫെക്റ്റ് 2018 എന്ന വെബ് സീരിസിലും അപേക്ഷ അഭിനയിച്ചിരുന്നു. അഭിനയം കൂടാതെ ആയോധന കലകൾ, കുതിരസവാരി, വായന, യാത്ര തുടങ്ങിയവയും അപേക്ഷയുടെ ഹോബികളാണ്. താൻ അഭിനയിച്ച ഹണിമൂൺ എന്ന വെബ്‌സിരീസ് പുറത്തിറങ്ങിയതിന്‍റെ സന്തോഷത്തിലാണിപ്പോൾ അപേക്ഷ. അപേക്ഷയുമായി നടത്തിയ അഭിമുഖത്തിൽ നിന്നും.

സീരിസിലെ കഥാപാത്രത്തെക്കുറിച്ച് പറയാനുള്ളത്

ഇങ്ങനെയൊരു കഥാപാത്രം ഞാൻ ഇതുവരെ ചെയ്ത‌ിട്ടില്ല. ഇതിൽ അധിൽ ഇറാനിയുടെ ഭാര്യയുടെ വേഷമാണ് ചെയ്യുന്നത്. സോയ എന്ന കഥാപാത്രം. സോയ ഒരു ഫിറ്റ്നസ്സ് ട്രെയ്‌നറാണ്. വളരെ സാധ്യതയുള്ള കഥാപാത്രമാണ്. 6 എപിസോഡുകൾ ആയിട്ടുണ്ട്. ഓരോ എപിസോഡിലും പുതിയ കഥാപാത്രങ്ങളെ എക്സ്‌പ്ലോർ ചെയ്‌തു വരികയാണ്. വളരെ ആവേശം നിറഞ്ഞ അനുഭവമാണ്.

ഫിറ്റ്നസ്സ് ഇഷ്ടമാണ്

സിനിമ അഭിനയത്തിന് പുറമെ ഫിറ്റ്നസ്സും ഇഷ്ട‌പ്പെടുന്നു. ആഴ്‌ചയിൽ 5 ദിവസവും ജിമ്മിൽ പോകാൻ ഇഷ്‌ടമാണ്. ഇതിന് പുറമെ ഞാൻ ആയോധനകലകളും പരിശീലിക്കുന്നുണ്ട്. ആയോധനകലകളും വാൾ പയറ്റും ഇഷ്ടമാണ്. ഇതാണ് സോയയെയും അപേക്ഷയെയും തമ്മിൽ അടുപ്പിക്കുന്ന ഫാക്ടർ. ബാക്കിയുള്ള കാര്യങ്ങളൊക്കെ വ്യത്യസ്‌തമാണ്. അതിനാൽ എന്‍റെ കഥാപാത്രത്തെ ഉൾക്കൊള്ളുകയെന്നത് അൽപം ശ്രമകരമായിരുന്നു.

അഭിനയരംഗത്തേക്ക് കടക്കാനുള്ള പ്രചോദനം

കുട്ടിക്കാലം മുതലേ മിസ് ഇന്ത്യ ആകണമെന്നത് എന്‍റെ ആഗ്രഹമായിരുന്നു. എന്നാൽ സാമ്പത്തിക ശാസ്ത്രത്തിൽ ഓണേഴ്സ് എടുത്ത് ശേഷം ഞാനൊരു സ്‌റ്റാർട്ട് അപ്പ് കമ്പനിയിൽ 2 വർഷക്കാലം ജോലി ചെയ്തു. തുടർന്ന് മിസ് ഇന്ത്യയ്ക്ക് അപേക്ഷിച്ചു. 2017-ലെ വിജയിയായി.

9 മാസം ദൈർഘ്യമുള്ള 2 വർക്ക് ഷോപ്പുകളിൽ ഞാൻ പങ്കെടുത്തിരുന്നു. അതിൽ മെത്തേഡ് ആക്റ്റിംഗ്, ഡിപ്ലോമ പ്രോഗ്രാം എന്നിവയൊക്കെ ചെയ്‌തു. അങ്ങനെ ആക്റ്റിംഗ് പഠിക്കാൻ വേണ്ടി ഞാൻ തീയറ്ററിൽ ചേർന്നു. മിസ് ഇന്ത്യ യൂണിവേഴ്‌സ് ആയതുകൊണ്ടാണ് ഞാൻ അഭിനയരംഗത്തേക്ക് വന്നതെന്ന് പറയാനാകില്ല. കാരണം അതത്ര എളുപ്പമായിരുന്നില്ല.

കുടുബത്തിന്‍റെ പിന്തുണ

വീട്ടുകാരുടെ പിന്തുണ എപ്പോഴുമുണ്ടായിരുന്നു. ഞാൻ മിസ് ഇന്ത്യ ആകണമെന്ന് എന്‍റെ കുടുംബവും ആഗ്രഹിച്ചിരുന്നു. മിസ് ഇന്ത്യ മത്സരങ്ങൾ കുടുംബത്തിനൊപ്പം ഇരുന്നു ടിവിയിൽ കണ്ടത് ഞാൻ ഇപ്പോഴും ഓർക്കുന്നു. ഒരു ദിവസം ഞാൻ മിസ് ഇന്ത്യ ആകുമെന്ന് എന്‍റെ രക്ഷിതാക്കൾ വിചാരിച്ചിരുന്നു. ആ സ്വപ്‌നം അവർ എന്‍റെ ഉള്ളിലും വളർത്തിയെടുത്തു. അഭിനയരംഗത്തേക്ക് കടക്കുക എന്നത് ആ സമയത്ത് പ്ലാനിൽ ഉണ്ടായിരുന്നില്ല. പക്ഷേ വീട്ടുകാരുടെ പോസിറ്റീവായ നിലപാട് എന്നെ അഭിനയരംഗത്ത് എത്താൻ സഹായിച്ചു. ഏതൊരു കുട്ടിയുടെയും കരിയർ മികച്ചതാക്കുന്നതിൽ രക്ഷിതാക്കൾക്കു നല്ലൊരു പങ്കുണ്ടെന്നു ഞാൻ വിശ്വസിക്കുന്നു.

നേരിട്ട വെല്ലുവിളികൾ

മിസ് ഇന്ത്യ ആയ ശേഷം ജോലി ലഭിക്കുകയെന്നത് അത്ര എളുപ്പമായിരുന്നില്ല. ഒരു പാടു വെല്ലുവിളികൾ ഉണ്ടായിട്ടുണ്ട്. മിസ് ഇന്ത്യ പട്ടത്തിന് അഭിനയവുമായി ഒരു ബന്ധവുമില്ല. 20 വർഷം മുമ്പ് മിസ് ഇന്ത്യ പട്ടം കിട്ടുന്നതൊക്കെ വലിയ കാര്യമായിരുന്നു. സിനിമ രംഗത്ത് ധാരാളം അവസരങ്ങൾ കിട്ടാൻ സഹായിച്ചിരുന്നു. കാരണം മിസ് ഇന്ത്യ മത്സരത്തിന്‍റെ പോപ്പുലാരിറ്റി അത്രത്തോളമായിരുന്നു. ഇന്നാണെങ്കിൽ ധാരാളം സൗന്ദര്യ മത്സരങ്ങൾ ഉണ്ട്. ഈ സാഹചര്യത്തിൽ അവസരങ്ങൾ ലഭിക്കുകയെന്നുള്ളത് അത്ര എളുപ്പമല്ല. ഈ ടൈറ്റിൽ ലഭിച്ചു കഴിഞ്ഞാൽ പിന്നെ ഗ്ലാമറസ് ആയ കഥാപാത്രങ്ങളെ ലഭിക്കൂ. ഒരു അഭിനേതാവായി തെളിയിച്ചു കാണിച്ച് ആ ധാരണ തിരുത്തേണ്ടതുണ്ടായിരുന്നു. അത് എനിക്ക് സാധിച്ചു. അൻദേഖി എന്ന സിനിമയിൽ ഞാൻ കോയൽ എന്ന ആദിവാസി പെൺകുട്ടിയുടെ കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്. അതിനായി യാതൊരു മേക്കപ്പും ഞാൻ ചെയ്തിരുന്നില്ല. ആ കാഥാപാത്രത്തെ ഞാൻ ഒരു അഭിനേതാവായാണ് സമീപിച്ചത്, അല്ലാതെ മിസ് ഇന്ത്യ എന്ന നിലയിലല്ല. അതിനുശേഷം ഒരു ഇന്‍റർ നാഷണൽ അറബി സീരിസ്, സ്ലേവ് മാർക്കറ്റ് ചെയ്യുകയായിരുന്നു. അതെല്ലാവർക്കും ഇഷ്ടപ്പെട്ടു. നല്ല അവസരങ്ങൾ ലഭിച്ചതിൽ എനിക്ക് ഇപ്പോൾ സന്തോഷമേയുള്ളൂ.

അതിനോട് താൽപര്യമില്ല

ഇന്‍റിമേറ്റ് സീനിൽ അഭിനയിക്കാൻ വലിയ താൽപര്യമില്ല. എന്നാൽ അതിൽ എന്തെങ്കിലും മിസ്‌റ്ററി ഉണ്ടായിരിക്കണം. കഥയ്ക്ക് അത്തരം രംഗങ്ങൾ ആവശ്യമാണെങ്കിൽ ചെയ്യുന്നതിൽ തെറ്റില്ല. മറിച്ച് അത്തരം രംഗങ്ങൾ സിനിമയിൽ ആവശ്യമില്ലാതെ ചേർക്കുന്നതിനോട് യോജിക്കാനാവില്ല. അഥവാ അത്തരം രംഗങ്ങൾ ചെയ്യേണ്ടി വരികയാണെങ്കിൽ ഞാൻ അത് ഡയറക്ടറുമായി ചർച്ച നടത്തി കഥയിലെ അതിന്‍റെ ആവശ്യകത മനസിലാക്കാൻ ശ്രമിക്കും. ആവശ്യമാണെങ്കിൽ ചെയ്യുന്നതിൽ യാതൊരു എതിർപ്പുമില്ല.

റിജക്ഷനുകൾ ഉണ്ടായിട്ടുണ്ടോ?

ഓഡിഷനിൽ കഥാപാത്രവുമായി അടുത്തിടപഴകിയശേഷം എന്നെ വേണ്ടെന്നു പറഞ്ഞ ഒരുപാട് സന്ദർഭങ്ങൾ ഉണ്ടായിട്ടുണ്ട്. മറ്റൊന്ന് എല്ലാ കഥാപാത്രങ്ങളും എല്ലാവർക്കും സ്യൂട്ട് ആകണമെന്നുമില്ല. അതുകൊണ്ട് റിജക്ഷനെ മനസിലേക്കെടുക്കാതിരിക്കാനും ഞാൻ ശീലിച്ചു. കഥാപാത്രത്തിന് അനുയോജ്യമായ ശരീരഘടനയില്ല എന്ന് പറഞ്ഞ് പലരും എന്നെ ഒഴിവാക്കിയിട്ടുണ്ട്. കിട്ടിയ അവസരങ്ങളെ കൂടുതൽ ഭംഗിയായി അവതരിപ്പിക്കാനുള്ള പ്രചോദനമായിട്ടേ ഞാൻ അവയെയൊക്കെ കാണുന്നുള്ളൂ.

നന്നായി അഭിനയിക്കുക എന്നതാണ് ലക്ഷ്യം

വ്യത്യസ്‌തങ്ങളായ വേഷങ്ങൾ ചെയ്യുകയെന്നതാണ് ആഗ്രഹം. അങ്ങനെ അവതരിപ്പിക്കാൻ തോന്നിയിട്ടുള്ള ധാരാളം കഥാപാത്രങ്ങൾ എന്‍റെ ഉള്ളിലുണ്ട്. ചില ബയോപിക്കുകൾ ചെയ്യാനും ആഗ്രഹമുണ്ട്. അതിൽ രാജമാതാവായ ഗായത്രി ദേവി, അമൃത പ്രീതം പോലെയുള്ള വ്യക്‌തിത്വങ്ങളെ അവതരിപ്പിക്കണമെന്നത് വലിയൊരു ആഗ്രഹമാണ്.

സൂപ്പർ പവർ ലഭിച്ചാൽ എന്ത് ചെയ്യും

അങ്ങനെ ഒരു സൂപ്പർ പവർ ലഭിക്കുകയാണെങ്കിൽ രാജ്യത്ത് ധാരാളം മാറ്റങ്ങൾ കൊണ്ടുവരാൻ ഞാൻ ശ്രമിക്കും. ഓരോ കുട്ടിയ്ക്കും വിദ്യാഭ്യാസം നൽകും. സ്വന്തം കഴിവ് മനസിലാക്കി അവർക്ക് മുന്നേറാനുള്ള അവസരമൊരുക്കും.

ആഘോഷങ്ങളെക്കുറിച്ച്

ഏത് ആഘോഷവും കുടുംബത്തിനൊപ്പം ആഘോഷിക്കാനാണ് എനിക്കിഷ്‌ടം. ഇന്ത്യൻ വേഷങ്ങൾ ധരിക്കാനും രംഗോലി ഇടാനും വ്യത്യസ്ത വിഭവങ്ങൾ തയ്യാറാക്കാനും കുടുംബാംഗങ്ങൾക്കൊപ്പമുള്ള ഒത്തുചേരലുകളും ഒക്കെ എനിക്കിഷ്ടമുള്ള കാര്യങ്ങളാണ്.

കോമഡി വേഷങ്ങൾ ചെയ്യാൻ ഇഷ്ടം

‘പരിനീത’, ‘ലഗേ രഹോ മുന്നാ ഭായ്’, ‘ദി ഡേർട്ടി പിക്ചർ’, ‘കഹാനി’ തുടങ്ങി നിരവധി ചിത്രങ്ങളിലൂടെ തന്‍റെ അഭിനയ മികവ് തെളിയിച്ച നടിയാണ് വിദ്യാ ബാലൻ. സദാ പ്രസന്നവതിയും നല്ല വ്യക്തമായി സംസാരിക്കുന്ന വ്യക്തിയും എന്ന പ്രത്യേകതയും വിദ്യയ്ക്കുണ്ട്. ‘ലഗേ രഹോ മുന്ന ഭായ്’ വിദ്യയുടെ കരിയറിലെ വഴിത്തിരിവായിരുന്നു, അതിനുശേഷം അവർക്ക് തിരിഞ്ഞുനോക്കേണ്ടി വന്നില്ല. മികച്ച പ്രകടനത്തിന് നിരവധി പുരസ്കാരങ്ങൾ നേടി. 2014-ൽ പത്മശ്രീ പുരസ്കാരം നൽകി രാജ്യം ആദരിച്ചു. ബോളിവുഡ് നിർമ്മാതാക്കളുടെയും സംവിധായകരുടെയും ആദ്യ ചോയ്സ് ഇപ്പോഴും വിദ്യാ ബാലനാണ്.

ഹിന്ദി, ബംഗാളി, മലയാളം എന്നീ ഭാഷകളിൽ അഭിനയിക്കുന്ന നടി ആണ് വിദ്യ ബാലൻ. പാലക്കാട് ജില്ലയിലെ പുത്തൂർ പൂതംകുറിശ്ശിയിലെ ഒരു അയ്യർ കുടുംബത്തിലാണ് വിദ്യ ബാലൻ ജനിച്ചത്. മുംബൈയിലാണ് പഠിച്ചു വളർന്നത്. 2012 ൽ കരിയറിന്‍റെ പീക്ക് വേളയിൽ ആണ് സിദ്ധാർഥ് കപൂറിനെ വിവാഹം ചെയ്തത്.

നല്ല കഥ വേണം

തന്‍റെ ഇതുവരെയുള്ള വിജയത്തിൽ വിദ്യ സന്തുഷ്ടയാണ്, നല്ല കഥയ്ക്ക് മാത്രമേ വിജയകരമായ ഒരു സിനിമ നൽകാൻ കഴിയൂ എന്ന് വിദ്യ വിശ്വസിക്കുന്നു. വിദ്യ തമിഴും മലയാളവും ഹിന്ദിയും ഇംഗ്ലീഷും നന്നായി സംസാരിക്കും. വിദ്യ എല്ലാത്തരം സിനിമകളും ചെയ്തിട്ടുണ്ട്, ഓരോ കഥാപാത്രവും അവളെ ആകർഷിക്കുന്നു, പക്ഷേ ആക്ഷൻ ഇഷ്ടമല്ല. കോമഡി, ഡ്രാമ സിനിമകൾ ചെയ്യാൻ ഇഷ്ടപ്പെടുന്നു. കോമഡി, നൃത്തം, പാട്ട്, തുടങ്ങിയവ തീം ആയുള്ള സിനിമകളിൽ വ്യത്യസ്ത വേഷങ്ങളിൽ അഭിനയിക്കാൻ ആഗ്രഹമുണ്ടെന്നും ആ തിരക്കഥകൾക്കായി താൻ കാത്തിരിക്കുന്നു എന്നും അവർ പറയുന്നു.

അടുത്തിടെ മലയാള സിനിമയോടുള്ള തന്‍റെ ഇഷ്ടം വിദ്യ പങ്കിട്ടു, മമ്മൂട്ടി നായകനായ ‘കാതൽ: ദി കോർ’ എന്ന അവർ പ്രത്യേകം പ്രശംസിച്ചു. മലയാളം സിനിമകളും അവയുടെ ആഖ്യാന രീതികളും തനിക്ക് ഇഷ്ടമാണ് എന്ന് അവർ പറയുന്നു.

അമ്മ ശരിയായി ചിന്തിച്ചു

വിദ്യയുടെ വിജയകരമായ ജീവിതത്തിൽ അമ്മയ്ക്ക് വലിയ പങ്കുണ്ട്. സ്വയം ചിന്തിക്കാൻ എന്നെ പഠിപ്പിച്ചത് അമ്മയാണെന്ന് അവൾ പറയുന്നു. അത് എന്നെ എപ്പോഴും ഓർമ്മിപ്പിക്കുന്നു. 2007-08 വർഷത്തിൽ, എന്‍റെ വസ്ത്രധാരണത്തെക്കുറിച്ചും ഭാരത്തെക്കുറിച്ചും ഞാൻ ഒരുപാട് വിമർശിക്കപ്പെട്ടു. ആ സമയം നിരാശയാൽ അഭിനയം നിർത്താൻ ഞാൻ തീരുമാനിച്ചിരുന്നു, പക്ഷേ എന്‍റെ അമ്മ എന്‍റെ അരികിലിരുന്ന് എന്നോട് പറഞ്ഞു, ഞാൻ കഠിനാധ്വാനം ചെയ്താൽ ശരീരഭാരം കുറയും. പലരുടെയും ഉപദേശം കേട്ടും മനസിലാക്കിയുമാണ് ഇന്ന് ഇവിടെ എത്തിയിരിക്കുന്നത്. അത് കൈ വിടാൻ പാടില്ല. എന്ന് അമ്മ എന്നെ ഓർമിപ്പിച്ചു. ഇപ്പോൾ ‘ദോ ഔർ ദോ പ്യാർ’ എന്ന ചിത്രം പുറത്തിറങ്ങി, പ്രേക്ഷകരുടെ ഇഷ്ടം നേടി..

കാരക്റ്ററിൽ ശ്രദ്ധ

ഒരുപാട് സിനിമകളിൽ കരുത്തുറ്റ പെൺകുട്ടിയുടെ വേഷം ചെയ്തിട്ടുണ്ട്, എന്നാൽ ഏത് കഥയായാലും ലുക്ക് വളരെ സിമ്പിളാണ്, ആദ്യം എനിക്ക് ഇങ്ങനെയൊന്നും തോന്നിയിട്ടില്ലെന്ന് വിദ്യ പറയുന്നു. കലാകാരനെന്ന നിലയിൽ ഞാൻ ഈ ഭാഗം അത്രയും ശ്രദ്ധിച്ചിട്ടില്ല. ജൽസ എന്ന സിനിമയിലെ പോലെ ഞാൻ ഒരു വേഷം ചെയ്തിട്ടില്ല, ഓരോ കഥയിലും ഒരു പുതിയ വശം കണ്ടെത്താനുള്ള അവസരമുണ്ട്, സൗന്ദര്യമോ ഗ്ലാമർ കണ്ടോ ഒരു സംവിധായകനും എനിക്ക് റോൾ നൽകിയിട്ടില്ല. എന്‍റെ സൗന്ദര്യം കൊണ്ട് ഞാൻ ഒരു സിനിമയും ചെയ്തിട്ടില്ല, ഭാവിയിൽ ഞാൻ തീർച്ചയായും അത്തരമൊരു സിനിമ ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.

വയലൻസ് ഇഷ്ടപ്പെടുന്നില്ല

10 വർഷത്തിന് ശേഷം വീണ്ടും ഒരു റൊമാന്‍റിക് സിനിമ ചെയ്തിരിക്കുന്നു, വളരെക്കാലത്തിന് ശേഷമാണ് ഈ റോൾ കിട്ടിയതെന്ന് വിദ്യ പറയുന്നു. ഇക്കാലത്ത് വളരെ കുറച്ച് റൊമാന്‍റിക്, ലവ് സ്റ്റോറി സിനിമകൾ മാത്രമേ നിർമ്മിക്കപ്പെടുന്നുള്ളൂ, ഇപ്പോൾ പ്രണയകഥകൾ നിർമ്മിക്കപ്പെടുന്നില്ല. ഇന്നത്തെ എല്ലാ ഉള്ളടക്കവും എനിക്ക് വളരെ മടുത്തു, ഒരു കാഴ്ചക്കാരൻ എന്ന നിലയിൽ പോലും അത്തരം സിനിമകൾ കാണാൻ ഞാൻ ആഗ്രഹിക്കുന്നില്ല. ഇന്നത്തെ സിനിമകളിൽ അക്രമം, ആക്ഷൻ, വെടിവെപ്പ്, ഇന്‍റിമേറ്റ് രംഗങ്ങൾ തുടങ്ങിയവയാണ് കൂടുതൽ, അത് കാണാൻ ഈച്ചകളെപ്പോലെ ആളുകൾ കൂടുന്നു. എന്നാൽ നർമ്മം, റൊമാന്‍റിക് കോമഡി ഉള്ള ഒരു സിനിമ വേണം എന്നാഗ്രഹിച്ചു കണ്ടെത്തി. ഈ സിനിമയിൽ, വിവാഹേതര ബന്ധത്തിനൊപ്പം, പ്രണയിതാക്കളും പരസ്പരം ചതിക്കുന്നു, ഞാൻ ഇത് മുമ്പ് കേട്ടിട്ടില്ല. ഇത് വളരെ വ്യത്യസ്‌തമായ ഒരു കഥയാണ്, ഇത്തരമൊരു കഥ വളരെ തമാശയായി തോന്നുമെങ്കിലും, ജീവിതത്തിൽ സംഭവിക്കുമ്പോൾ നല്ല കാര്യമല്ല,

മനോഹരമായ ബന്ധം

എന്‍റെ അനുഭവത്തിൽ ഭാര്യയും ഭർത്താവും പരസ്പരം സമയം ചെലവഴിക്കുന്നത് വളരെ പ്രധാനമാണെന്ന് വിദ്യ പറയുന്നു. പരസ്പരം ജീവിതത്തിൽ എന്താണ് സംഭവിക്കുന്നതെന്ന് ചർച്ച ചെയ്യേണ്ടത് ആവശ്യമാണ്. നിങ്ങൾ ഒരുമിച്ച് ഭക്ഷണം കഴിക്കുകയോ സിനിമകൾ കാണുകയോ ലോംഗ് ഡ്രൈവ് ചെയ്യുകയോ ചെയ്യേണ്ടത് ആവശ്യമാണ്. പരസ്പരം കഴിയുന്നത്ര സമയം ചെലവഴിക്കുകയും വികാരങ്ങൾ പരസ്പരം പങ്കിടുകയും ചെയ്യേണ്ടത് പ്രധാനമാണ്. ഞാൻ എപ്പോഴും ഇത് ചെയ്യുന്നു, കാരണം എനിക്ക് ഒന്നും മറച്ചുവെക്കാൻ കഴിയില്ല, എന്‍റെ മനസ്സിലുള്ളതെന്തും, എന്‍റെ ഭർത്താവ് സിദ്ധാർത്ഥ് റോയ് കപൂറും ഇതിൽ എന്നെ പൂർണ്ണമായി പിന്തുണയ്ക്കുകയും എനിക്ക് സമയം നൽകുകയും ചെയ്യുന്നു. ഇത് ദമ്പതികൾക്ക് പുതിയ കാര്യങ്ങൾ പരീക്ഷിക്കാൻ അവസരം നൽകുന്നു. ആരെങ്കിലും ഒരു തകർന്ന ബന്ധം നിലനിർത്താൻ ആഗ്രഹിക്കുന്നുവെങ്കിൽ, ഒരു കൗൺസിലറുടെ സഹായം സ്വീകരിക്കുക, സ്വയം കുറച്ച് കാര്യങ്ങൾ ചെയ്യാൻ തയ്യാറാവുക. എന്നാൽ ആ ബന്ധത്തിൽ നിന്ന് പുറത്തുവരാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, നിങ്ങളുടെ സമയം പാഴാക്കരുത്, കാരണം നിങ്ങൾക്ക് മറ്റൊരു സ്നേഹം കണ്ടെത്താൻ കഴിയും. കൂടാതെ നിങ്ങൾക്ക് സന്തോഷിക്കാൻ നല്ല അവസരവും ലഭിച്ചേക്കാം.

യുവത്വം ആശയക്കുഴപ്പത്തിലാണ്

ഇന്നത്തെ തലമുറ ഏതൊരു ബന്ധത്തെയും വ്യത്യസ്തമായ വീക്ഷണകോണിൽ നിന്ന് വീക്ഷിക്കുന്നു, അത് ആശയക്കുഴപ്പമുണ്ടാക്കുന്നതായി വിദ്യ കരുതുന്നു. ഇന്നത്തെ യുവാക്കൾ ഓൺലൈനിൽ ഒരു സാധനം ഓർഡർ ചെയ്യുകയും അത് ശരിയല്ലെങ്കിൽ അത് തിരികെ നൽകുകയും ചെയ്യുന്നു, ഏത് ബന്ധത്തിലും അവർ അത് തന്നെ ചെയ്യുന്നു. ബന്ധം ശരിയല്ലെങ്കിൽ അത് തിരികെ നൽകാനും പുതിയത് പരീക്ഷിക്കാനും അവർ ഇഷ്ടപ്പെടുന്നു. പുതിയ തലമുറയെ സംബന്ധിച്ച് ഏറെ ആശയക്കുഴപ്പം സൃഷ്ടിക്കുന്ന സമയമാണിത്.

സ്ത്രീകൾക്ക് സ്വാതന്ത്ര്യം വേണം

മാഗസിന്‍റെ കവറിലും സ്ത്രീകളുടെ സെക്‌സി ഫോട്ടോകൾ ഇടുന്നത് പുരുഷന്മാർ കാണാൻ വേണ്ടിയാണെന്ന് പറയാൻ മടിക്കുന്നില്ലെന്ന് വിദ്യ ചിരിച്ചുകൊണ്ട് പറയുന്നു. പുരുഷന്മാർ സെക്‌സി ഫോട്ടോകൾ പോസ്റ്റ് ചെയ്യുന്നതിൽ നിന്ന് പിന്മാറുന്നത് എന്തുകൊണ്ടാണെന്ന് എനിക്കറിയില്ല. സ്ത്രീകൾക്ക് അവരുടെ കണ്ണുകൾക്ക് വിരുന്നൊരുക്കാൻ ചില കാര്യങ്ങൾ ഉണ്ടായിരിക്കണം, രൺവീർ സിംഗിന്‍റെ സെക്‌സി കവർ എനിക്ക് വളരെ ഇഷ്ടപ്പെട്ടു, അതിൽ ഞാനും കമന്‍റ് ചെയ്തിട്ടുണ്ട്. സ്ത്രീകളെ മാത്രമല്ല, പുരുഷന്മാരെയും ഈ രീതിയിൽ കാണാൻ തയ്യാറാകണം. സെക്സി ലേബൽ വിട്ട് സ്ത്രീകൾക്ക് കൂടുതൽ സ്വാതന്ത്ര്യം ആവശ്യമാണ്

മിനി സ്ക്രീനിൽ നിന്നും ബിഗ് സ്ക്രീനിലേക്ക്

മഹിമയുടെ കുട്ടിക്കാലവും വിദ്യാഭ്യാസവുമൊക്കെ മുംബൈയിലായിരുന്നു. മഹിമയ്ക്ക് അഞ്ച് മാസം പ്രായമുള്ളപ്പോഴായിരുന്നു അച്ഛന്‍റെ മരണം. പിന്നീട് സാമൂഹിക പ്രവർത്തകയായ അമ്മയാണ് മഹിമയെയും സഹോദരനെയും വളർത്തിയത്. ബാലതാരമായാണ് മഹിമ അഭിനയ കരിയറിന് തുടക്കം കുറിക്കുന്നത്.

പ്രതിസന്ധികളെ അതിജീവിച്ച്‌

കുഞ്ഞായിരിക്കെ അച്ഛനെ നഷ്ടപ്പെട്ടതിനാൽ മഹിമയുടെ അമ്മയ്‌ക്ക്‌ കുടുംബം പുലർത്താൻ നന്നേ കഷ്ടപ്പെടേണ്ടി വന്നു. അമ്മയ്ക്ക് മുന്നിൽ ധാരാളം ചോദ്യങ്ങൾ ഉണ്ടായിരിന്നു. ഒരു ജോലി ലഭിക്കാൻ തക്ക വിദ്യഭ്യാസ യോഗ്യതകളൊന്നും മഹിമയുടെ അമ്മുക്കുണ്ടായിരുന്നില്ല. അതിനാൽ കുടുംബം നോക്കുകയെന്നത് മഹിമയുടെ അമ്മയ്‌ക്ക്‌ വളരെ ബുദ്ധിമുട്ടായിരുന്നു, “അതിന് പുറമെ സമൂഹം ഉയർത്തുന്ന ഒരുപാട് ചോദ്യങ്ങളെ അമ്മയ്‌ക്ക്‌ തരണം ചെയ്യേണ്ടി വന്നു. കാരണം ഒരു സ്ത്രീയായത് കൊണ്ടോ, ഒരു രക്ഷകർത്താവായതുകൊണ്ടോ, വളരെയധികം സൂക്ഷ്മ പരിശോധനകൾ നടത്തേണ്ടിവരും അല്ലെങ്കിൽ സമൂഹത്തിന്‍റെ ഒരുപാട് ധാരണകൾ കൈകാര്യം ചെയ്യേണ്ടിവരും. ഒപ്പം സാമ്പത്തിക പ്രതിസന്ധിയിയും. അതിനാൽ, ഏറ്റവും അടിത്തട്ടിൽ നിന്നും ജീവിതം ആരംഭിക്കുകയിരുന്നു. ജീവിതം നേരത്തെ തന്നെ തുടങ്ങിയെന്ന് പറയാം” നടി മഹിമ മക്വാന പറയുന്നു.

സൽമാൻ ഖാനും ആയുഷ് ശർമ്മയും അഭിനയിച്ച ആന്‍റിം എന്ന ചിത്രത്തിലൂടെ മഹിമ മക്വാന അടുത്തിടെ ബോളിവുഡ് ബിഗ് സ്‌ക്രീനിൽ തുടക്കം കുറിക്കുകയുണ്ടായി. കുട്ടിക്കാലം തുടങ്ങി  മിനിസ്ക്രീൻ രംഗത്ത് ജോലി ചെയ്യാൻ തുടങ്ങിയതാണ് മഹിമ. മോഹെ രംഗ് ദേ എന്ന സീരിയലിലൂടെ ടിവിയിൽ അരങ്ങേറ്റം കുറിച്ച അവർ സിഐഡി, ആഹത്, മിലേ ജബ് ഹം തും, ഝാൻസി കി റാണി, ബാലിക വധു തുടങ്ങിയ ഷോകളിൽ പ്രത്യക്ഷപ്പെട്ടു. എന്നിരുന്നാലും ‘സപ്നേ സുഹാനെ ലഡക്പൻ കേ’ എന്ന സീരിയലാണ് മഹിമയെ ഹിറ്റാക്കിയത്. അതിനുശേഷം അവർ ഓരോ വീട്ടിലെയും സുപരിചിത മുഖമായി.

സിനിമ

വെങ്കിടപുരം എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് മഹിമ ബിഗ് സ്ക്രീനിൽ അരങ്ങേറ്റം കുറിക്കുന്നത്. ഇതിന് ശേഷം ടേക്ക് 2 എന്ന ഷോർട്ട് ഫിലിമിൽ പ്രത്യക്ഷപ്പെട്ടു. വെബ് സീരീസ് രംഗത്തും ഏറെ പ്രശസ്തയാണ് മഹിമ. രംഗ്‌ബാസ് സീസൺ 2 ലൂടെയാണ് അവർ വെബ് സീരീസ് രംഗത്ത് ആദ്യമായി പ്രത്യക്ഷപ്പെടുന്നത്. അതിന് ശേഷം ഫ്ലാഷിലും ജോലി ചെയ്തു. ഇതുകൂടാതെ, സൽമാൻ ഖാന്‍റെ ഫൈനൽ: ദി ഫൈനൽ ട്രൂത്ത് എന്ന ചിത്രത്തിലൂടെ ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചു, ചിത്രം ഏറെക്കുറെ വിജയിച്ചു.

മിനിസ്ക്രീൻ രംഗം മികച്ച വിജയം നൽകി

“ടെലിവിഷൻ അഭിനേതാക്കൾക്ക് ഏറ്റവും എക്‌സ്ട്രീം ലെവലിൽ പ്രവർത്തിക്കേണ്ടി വരും., ഒരു അഭിനേതാവെന്ന നിലയിൽ നിങ്ങൾക്ക് തയ്യാറെടുപ്പ് നടത്താൻ സമയം ലഭിക്കില്ല, കാഴ്ച്ച വയ്ക്കുന്ന പ്രകടനം ഒരേ താളത്തിൽ ഉള്ളതായിരിക്കും. അവിടെ ഇപ്രൊവൈസേഷന് സാധ്യത കുറവാണ്. മറ്റൊന്ന് നമ്മുടേതായ കാര്യങ്ങൾക്ക് പ്രസക്തി ഉണ്ടാകില്ല എന്നതാണ്. ഒരു ടെലിവിഷൻ പ്രോഗ്രാമിന്‍റെ ഷൂട്ടിനിടെയായിരുന്നു എന്‍റെ മുത്തച്ഛന്‍റെ മരണം. എന്നെ സെറ്റിൽ നിന്ന് പുറത്തുപോകാൻ അനുവദിച്ചില്ല. അതിന് കാരണമുണ്ട്, ഒന്നാമതായി, പ്രധാന കഥാപാത്രമായി അഭിനയിക്കുമ്പോൾ ഉത്തരവാദിത്തം സ്വയം വഹിക്കുക എന്നത് ഒരു ടാസ്‌ക് ആണ്. അവിടെ ചിലപ്പോൾ വിട്ടുവീഴ്ചകൾ ചെയ്യേണ്ടി വരാം. അതേ സമയം, ടിവി എനിക്ക് വളരെയധികം ആത്മവിശ്വാസം നൽകിയിട്ടുണ്ട്. അത് എനിക്ക് ധാരാളം അനുഭവങ്ങൾ നൽകി, എന്നിലെ കലാകാരിയെ തിരിച്ചറിയാൻ അത് ഒരുപാട് സഹായിച്ചു. മികച്ച കരിയർ നൽകിയതിന് പ്രശസ്തിയും വിജയവും പണവും നൽകിയതിന് ഞാൻ മിനിസ്ക്രീനിനോട് ഞാൻ കടപ്പെട്ടിരിക്കുന്നു” മഹിമ അഭിമാനപൂർവ്വം പറയുന്നു.

ഖുശി കപൂറിന് സിനിമ അഗ്നിപരീക്ഷയാണോ…

ഒരു വിഭാഗത്തെ മാറ്റി നിർത്തിയാൽ ചെറിയൊരു വിഭാഗം താരമക്കൾക്ക് സിനിമാരംഗത്ത് വലിയ ചലനമൊന്നും സൃഷ്ടിക്കാൻ കഴിഞ്ഞില്ല. ആദ്യ ഒന്നോ രണ്ടോ സിനിമകളിൽ അവരെക്കുറിച്ചുള്ള വലിയ വാർത്തകളും ബഹളവുമൊക്കെ കാണും. എന്നാൽ കുറച്ച് കഴിയുമ്പോൾ ആ താരം അപ്രത്യക്ഷമാകും, താരത്തിന് വലിയ അഭിനയപാടവം സൃഷ്ടിക്കാൻ കഴിയാത്തതാണ് ഇതിന് കാരണം.

ബോളിവുഡിന്‍റെയും സ്വജനപക്ഷപാതത്തിന്‍റെയും ഒരു ഉത്തമ ഉദാഹരണം അടുത്തിടെയായി സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. പ്രത്യേക സംവിധാന ശൈലിക്ക് പേരുകേട്ട സോയ അക്തർ ‘ആർച്ചീസ്’ എന്ന പേരിൽ ഒരു സിനിമ ചെയ്യുകയുണ്ടായി, അതിൽ ബോളിവുഡിലെ മുൻനിര താരങ്ങളുടെ മക്കൾ അഭിനയിക്കുകയും ചെയ്തു. എന്നാൽ ഈ ചിത്രത്തെയും അഭിനേതാക്കളെയും കുറിച്ച് സോഷ്യൽ മീഡിയയിൽ പ്രതികരണങ്ങൾ പ്രതീക്ഷിച്ചിരുന്നതുപോലെയാണ് സംഭവിച്ചത്.

ചിത്രത്തിലെ പുതുമുഖ താരങ്ങളുടെ അഭിനയം ഏറെ രസകരമായിരുന്നു. പ്രേക്ഷകർ അതിനെ നല്ലവണ്ണം വിമര്ശിക്കുകയും ചെയ്തു. ചിത്രത്തിലെ ഒരു രംഗത്തിൽ, ഖുശി കപൂറും സുഹാന ഖാനും ഒരു റെസ്റ്റോറന്‍റിൽ ഇരുന്ന് സംസാരിക്കുന്നതായിരുന്നു, അതിൽ സുഹാന ഖാൻ ഖുശി കപൂറിനോട് ക്ഷമ ചോദിക്കുന്നു. മാപ്പ് പറയുന്ന രംഗത്തിൽ ഇരുവരുടെയും മുഖത്ത് ഉണ്ടായിരുന്ന ഭാവങ്ങൾക്ക് അവരുടെ സംഭാഷണങ്ങളുമായി ഒട്ടും പൊരുത്തമുണ്ടായിരുന്നില്ല.

ഖുശിയുടെ സംഭാഷണം വരുന്ന മറ്റൊരു രംഗ൦ ഇപ്രകാരമായിരുന്നു, “ഇന്ന് നമ്മൾ ഈ പാർക്ക് വിട്ടാൽ ഒരു മരം പോലും അവശേഷിക്കില്ല.” ഈ ഡയലോഗ് പറയുമ്പോൾ ഖുശിയുടെ മുഖത്ത് യാതൊരു വികാരവുമുണ്ടായിരുന്നില്ല. മരം എന്ന വാക്ക് പോലും അവർക്ക് ശരിയായി ഉച്ചരിക്കാനായില്ല. ചിത്രത്തിന്‍റെ ഷൂട്ടിംഗ് ആരംഭിക്കുന്നതിന് മുമ്പ്, സോയ അക്തർ താരങ്ങൾക്കായി ഒരു വർഷത്തെ ആക്റ്റിംഗ് വർക്ക് ഷോപ്പും നടത്തിയിരുന്നു. പക്ഷേ അപ്പോഴും അവരുടെ അവസ്ഥ പരമ ദയനീയമായിരുന്നു. അവരുടെ സ്ക്രീനിലെ പ്രകടനം കാണുമ്പോൾ ഈ കരിയറിലേക്ക് അവരെ ആരോ ഉന്തി തള്ളിവിടുന്നത് പോലെയാണ് തോന്നിയത്.

അമ്മയുടെയും അച്ഛന്‍റെയും പ്രശസ്തിയുടെ മുഴുവൻ നേട്ടവും സ്റ്റാർ കിഡ്‌സിന് കിട്ടിയിട്ടുണ്ടെന്ന് സിനിമ കണ്ടുകഴിഞ്ഞാൽ മനസിലാകും. അതുകൊണ്ടാണ് നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്ത ഈ ചിത്രത്തിലെ സ്റ്റാർ കിഡ്‌സിന്‍റെ അഭിനയത്തെ ഇൻഫ്ലുവൻസർമാരും യൂട്യൂബർമാരും തകർത്ത് പ്രശംസിക്കുന്നത്.

‘എന്‍റെ വേലക്കാരിക്ക് ഇതിലും നന്നായി അഭിനയിക്കാൻ കഴിയും’ എന്ന് സിനിമ കണ്ട പലരും സോഷ്യൽ മീഡിയയിൽ കുറിച്ചു. ഇത് കണ്ടിട്ട് എനിക്ക് തലവേദന തുടങ്ങിയെന്നും ചിലർ എഴുതി. നിങ്ങളുടെ സിനിമ തിയേറ്ററുകളിൽ റിലീസ് ചെയ്യാൻ താൽപ്പര്യമില്ലെങ്കിൽ, സ്റ്റാർകിഡ്‌സിനെ പരീക്ഷിക്കുന്നത് നിർത്തണമെന്ന് നിരവധി യൂട്യൂബർമാർ നിർമ്മാതാവ് സോയ അക്തറിനോട് അഭ്യർത്ഥിക്കുവരെ ഉണ്ടായി.

സിനിമയിലെ എല്ലാ താരനിരയും ബോളിവുഡ് നായികനായകന്മാരുടെ മക്കളാണ്, അവർക്ക് ലൈംലൈറ്റിൽ നിറഞ്ഞുനിൽക്കുന്നവർ, കുടുംബത്തിൽ വലിയ താരങ്ങളുണ്ടെങ്കിലും കുട്ടിത്താരങ്ങൾക്ക് അഭിനയവുമായി യാതൊരു ബന്ധവുമില്ല, അഥവാ ആരെങ്കിലും അഭിനയവുമായി ബന്ധപ്പെട്ടിട്ടുണ്ടെങ്കിൽ തന്നെ അവർ സമൂഹത്തിൽ നിന്ന് വിച്ഛേദിക്കപ്പെട്ട പോലെയാണ്. അവർ യാത്രികമായി അഭിനയിക്കുന്നു, പക്ഷേ അവർക്ക് വികാരങ്ങൾ ഉൾക്കൊള്ളാൻ കഴിയുന്നില്ല.

ഖുശി കപൂറിനെ കുറിച്ച് പറയുകയാണെങ്കിൽ, അവർ നടി ശ്രീദേവിയുടെയും പ്രശസ്ത നിർമ്മാതാവ് ബോണി കപൂറിന്‍റെയും മകളാണ്, അവർ 2000 നവംബർ 5 ന് മഹാരാഷ്ട്രയിലെ മുംബൈ നഗരത്തിൽ ജനിച്ചു. ധീരുഭായ് അംബാനി ഇന്‍റർനാഷണൽ സ്‌കൂളിൽ നിന്നാണ് ഖുശി കപൂർ സ്‌കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയത്. ലണ്ടൻ കോളേജിൽ നിന്ന് ബിരുദവും നേടി.

മൂത്ത സഹോദരി ജാൻവി കപൂർ ബോളിവുഡിലെ അറിയപ്പെടുന്ന മുഖമാണ്. അവരുടെ സഹോദരൻ അർജുൻ കപൂറും ഒരു നടനാണ്. മൂന്ന് സഹോദരങ്ങളും അഭിനയത്തിന്‍റെ കാര്യത്തിൽ ശരാശരിയിലും താഴെയാണ്. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ അൻഷുല കപൂറും അവരുടെ പോസ്റ്റുകളിലൂടെ ലക്ഷക്കണക്കിന് രൂപ സമ്പാദിക്കുന്നു. കൂടാതെ, അവർ വൻകിട ഉത്പ്പന്നങ്ങൾ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.

യുവാക്കൾക്കിടയിൽ ഖുശി കപൂർ എത്രത്തോളം പ്രശസ്തയാണെന്ന് അവളുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ നിന്ന് മാത്രമേ മനസിലാക്കാനാവൂ. ഇൻസ്റ്റാഗ്രാമിൽ 1.3 ദശലക്ഷം ഫോളോവേഴ്‌സ് അവർക്ക് ഉണ്ട്. അവരുടെ ഒരു പോസ്റ്റിന് ലക്ഷക്കണക്കിന് ലൈക്കുകളാണ് ലഭിക്കുന്നത്. ഇതുകൂടാതെ, അവരുടെ സ്റ്റൈൽ- ഫാഷൻ സെൻസ് യുവാക്കൾക്കിടയിൽ വളരെ ജനപ്രിയവുമാണ്.

ഖുശി സ്ഥിരമായി ജിമ്മിൽ പോകാറുണ്ട്. അവരുടെ പ്രിയപ്പെട്ട ഗായകൻ ജസ്റ്റിൻ ബീബറാണ്. മോഡലാകണമെന്നായിരുന്നു അവരുടെ ആഗ്രഹം. എന്നാൽ സിനിമാ പശ്ചാത്തലം കാരണം സിനിമയിൽ ഇറങ്ങിയെങ്കിലും ആ തീരുമാനം വലിയ പരാജയമാണ് അവർക്ക്‌ സമ്മാനിച്ചത്. കരൺ ജോഹറിനെ പോലെയുള്ള സംവിധായകർ തങ്ങളുടെ സിനിമകളിൽ അവരെ ഭാഗമാക്കിയാൽ മാത്രമേ ഇനിയവർക്കു തിളങ്ങാനാവൂ.

സോയ അക്തറിന്‍റെ ‘ദി ആർച്ചീസ്’ എന്ന ചിത്രത്തിലൂടെയാണ് ഖുശി കപൂർ തന്‍റെ സിനിമാ ജീവിതം ആരംഭിച്ചത്. അഭിനയത്തിന്‍റെ കാര്യത്തിൽ തുടക്കക്കാരിയാണെന്നു സിനിമ കണ്ടുകഴിഞ്ഞാൽ വ്യക്തമായി പറയാം. ഡയലോഗ് ഡെലിവറി പോലും ശരാശരിയ്ക്ക് താഴെയാണ്.

ഒരു ഡോക്ടറുടെ മകൻ ഡോക്ടറാകണമെന്നില്ല, ഒരു ക്രിക്കറ്റ് താരത്തിന്‍റെ മകൻ ക്രിക്കറ്റ് താരമാമാകണമെന്നില്ല.ഇക്കാര്യം താരങ്ങളും മക്കളും മനസ്സിലാക്കണം. മറ്റെന്തെങ്കിലും കാര്യങ്ങളിൽ വൈദഗ്ധ്യമുണ്ടെങ്കിൽ, അവിടെ ഒരു കൈ പരീക്ഷിച്ചുകൊണ്ട് അവർക്ക് വളരെയധികം മുന്നേറാനാകും. ചെയ്യാൻ കഴിയുന്ന കാര്യങ്ങൾ ചെയ്യുക, ഇതൊക്കെയാണ് വിമർശകർ പറയുന്നത്.

യഥാർത്ഥ പ്രശ്‌നം എന്തെന്നാൽ, താരപുത്രിപുത്രന്മാർ ഒരുതരം ആഡംബര ജീവിതം നയിക്കുന്നവരാണ്. അവർ പാർട്ടികൾ ഇഷ്ടപ്പെടുന്നു, രാജ്യത്തിനകത്തും പുറത്തും സഞ്ചരിക്കുന്നു, രാജ്യത്തും വിദേശത്തുമുള്ള വലിയ ചെലവേറിയ സ്കൂളുകളിലും കോളേജുകളിലും പഠിക്കുന്നു. ഗ്ലാമർ പരിവേഷം ഇഷ്ടപെടുന്നവരാണ് ഈ താരകുട്ടികൾ, പക്ഷേ ആ ഗ്ലാമർ എങ്ങനെ നേടണമെന്ന് അറിയില്ല.ഇതിൽ പകുതിയിലധികം നടിനടന്മാർക്കും ഹിന്ദി പോലും ശരിയായി അറിയില്ല. അവർ അധികവും വിദേശ സാഹിത്യ൦ വായിക്കുന്നവരാണ്. പക്ഷെ നാടിന്‍റെ മണമുള്ള സാഹിത്യവും ജീവിതവും അനുഭവങ്ങളും ഇവർക്ക് അജ്ഞാതമായ കാര്യങ്ങളാണ്. ചുറ്റും നടക്കുന്ന സംഭവങ്ങൾ സാമൂഹിക, സാംസകാരിക, രാഷ്ട്രീയ ചലനങ്ങൾ ഇതൊന്നും തന്നെ അവരുടെ അറിവിന്‍റെ പരിധിയിൽ ഉൾപ്പെടുന്ന കാര്യങ്ങളല്ല. ചുറ്റും നടക്കുന്ന കാര്യങ്ങളിലേക്കുള്ള സൂക്ഷ്മമായ നിരീക്ഷണമാണല്ലോ ഒരു നടനെ അവന്‍റെ അഭിനയ പാടവത്തെ പരുവപ്പെടുത്തിയെടുക്കുന്നത്.

വില്ലൻമാരെ ഇഷ്ടമാണ്- ജോൺ കൊക്കൻ

ഈ മുഖം സിനിമ പ്രേമികൾക്ക് സുപരിചിതമാണ്. വില്ലൻ റോളുകളിൽ തമിഴ്, തെലുങ്ക്, കന്നഡ, മലയാളം, ഹിന്ദി സിനിമകളിൽ ശ്രദ്ധേയമായ അഭിനയം കാഴ്ച വെച്ച ജോൺ കൊക്കൻ ഒരു മലയാളി ആണെന്ന് പറഞ്ഞാൽ ആരും വിശ്വസിക്കില്ല. ലവ് ഇൻ സിങ്കപ്പൂരിൽ മമ്മൂട്ടിയ്ക്കൊപ്പമാണ് ആദ്യ ചിത്രം. കെജിഎഫ്, ബാഹുബലി, അലക്സാണ്ടർ ദി ഗ്രേറ്റ്‌, ടിയാൻ, വീരം, കാന്താരം, തുനിവ്‌, സർപ്പട്ടാ പരമ്പര തുടങ്ങിയ നിരവധി ഹിറ്റ്‌ മൂവികളുടെ ഭാഗമായി.

തൃശൂർ സ്വദേശിയായ ജോൺ മുംബൈയിലാണ് പഠിച്ചു വളർന്നത്. ഇദ്ദേഹത്തിന്‍റെ പിതാവ് കോളേജിലെ അദ്ധ്യാപകൻ ആയിരുന്നു. അമ്മ നഴ്സും. മലയാളം സിനിമയിൽ കാര്യമായ പങ്കാളിത്തം ലഭിക്കാത്തതിനാൽ അദ്ദേഹം മറ്റു സൗത്ത് ഇന്ത്യൻ ഭാഷകളിലും ഹിന്ദിയിലും ആണ് ശ്രദ്ധ കേന്ദ്രീകരിച്ചു.

പിതാവ് ജോൺ ജോസഫ് കൊക്കനോടുള്ള ബഹുമാന സൂചകമായി ജോൺ തന്‍റെ സ്‌ക്രീൻ നാമം ജോൺ കൊക്കൻ സ്വീകരിച്ചു. അദ്ദേഹത്തിന്‍റെ യഥാർത്ഥ പേര് അനീഷ് ജോൺ കൊക്കൻ എന്നാണ്. അച്ഛൻ ജോൺ ജോസഫ് കൊക്കനും അമ്മ ത്രേസ്യാമ്മ ജോൺ കൊക്കനും ആണ് തന്‍റെ സിനിമാ ജീവിതത്തിന്‍റെ ക്രെഡിറ്റ് ജോൺ നൽകുന്നത്. ജോൺ ഹോട്ടൽ മാനേജ്‌മെന്‍റ് പഠിച്ചെങ്കിലും അദ്ദേഹത്തിന്‍റെ മനസ്സ് എപ്പോഴും അഭിനയത്തിലായിരുന്നു. പഠനം കഴിഞ്ഞ് ജോൺ 2 വർഷം ഹോട്ടലിൽ ജോലി ചെയ്തു.

അഭിനയത്തിലേക്ക് വരുന്നതിന് മുമ്പ്, ഒരു പ്രശസ്ത ഹോട്ടലിന്‍റെ ബ്രോഷറിന്‍റെ പരസ്യത്തിൽ പ്രവർത്തിച്ചു, അത് അദ്ദേഹത്തിന് അംഗീകാരം നേടിക്കൊടുത്തു. ഇത് അദ്ദേഹത്തെ നിരവധി സംവിധായകരുടെ ശ്രദ്ധയിൽപ്പെടുത്തുകയും നിരവധി പരസ്യങ്ങളിൽ പ്രവർത്തിക്കാൻ അവസരം ലഭിക്കുകയും ചെയ്തു. 2005-ൽ ഗ്ലാഡ്രാഗ്സ് മാൻഹണ്ടിലും മെഗാ മോഡൽ മത്സരത്തിലും അദ്ദേഹം പങ്കെടുത്തു. ഇതിനുശേഷം, നിരവധി തെന്നിന്ത്യൻ സിനിമകളിൽ അവസരം ലഭിച്ചു. തമിഴ്, തെലുങ്ക്, കന്നഡ, മലയാളം തുടങ്ങി എല്ലാ ദക്ഷിണ ഭാഷകളിലും അദ്ദേഹം ചിത്രങ്ങൾ ചെയ്തിട്ടുണ്ട്.

ജോലിക്കിടെ, അദ്ദേഹം തെന്നിന്ത്യൻ നടി മീര വാസുദേവനെ കണ്ടുമുട്ടി, വിവാഹം കഴിച്ചു. 4 വർഷത്തിന് ശേഷം അവർ വിവാഹമോചനം നേടി. പിന്നീട് നടി പൂജ രാമചന്ദ്രനെ വിവാഹം കഴിച്ചു, ഇപ്പോൾ അദ്ദേഹം ഒരു മകന്‍റെ പിതാവാണ്.

ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലെ അദ്ദേഹത്തിന്‍റെ ആദ്യ വെബ് സീരീസ് ഫ്രീലാൻസർ വളരെ ജനപ്രിയമായിത്തീർന്നു, അതിൽ അദ്ദേഹം വളരെ സന്തോഷവാനാണ്. ഗൃഹശോഭയ്‌ക്കായി സൂമിൽ അദ്ദേഹം സംസാരിച്ചു, ജോണിന്‍റെ സ്വന്തം വാക്കുകളിൽ ആ ജീവിതം അറിയാം.

വെല്ലുവിളികൾ

ഫ്രീലാൻസർ ആണ് ആദ്യ വെബ് സീരീസ്, അതിൽ ഞാൻ ഇന്‍റലിജൻസ് ബ്യൂറോ ഓഫീസർ രാഘവേന്ദ്ര സേതുവായി അഭിനയിച്ചു, അത് എനിക്ക് വളരെ ബുദ്ധിമുട്ടുള്ളതായിരുന്നു. വളരെ വെല്ലുവിളി നിറഞ്ഞ ഒരു വേഷമാണ്. പക്ഷെ ആദ്യമായി ഞാൻ ഒരു പോസിറ്റീവ് റോൾ ചെയ്യുന്നു എന്നതിൽ എനിക്ക് സന്തോഷമുണ്ട്. ആദ്യമായി ഒരു സംവിധായകൻ എനിക്ക് അത്തരമൊരു കഥാപാത്രത്തെ കുറിച്ച് ചിന്തിച്ചു. കാരണം ഇതിന് മുമ്പ് ഞാൻ എല്ലായ്പ്പോഴും വില്ലൻ കഥാപാത്രത്തെ ആണ് അവതരിപ്പിച്ചത്.

ഒരു പുതിയ വേഷം

ഞാൻ പുതിയ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് സത്യത്തിൽ ആസ്വദിക്കുകയാണ്. എല്ലാ സിനിമകളിലും വില്ലനെ നായകൻ തല്ലണം, ഒന്നുകിൽ നായകൻ അവന്‍റെ കൈ വെട്ടുകയോ വെടിവയ്ക്കുകയോ ചെയ്യും, എന്നാൽ ഈ കേസിൽ അങ്ങനെയല്ല. ഇതാദ്യമായാണ് ഒരു സംവിധായകൻ എന്നെക്കുറിച്ച് ഔട്ട്‌ ഓഫ് ബോക്സ്‌ ചിന്തിക്കുന്നത്, എന്‍റെ വലുപ്പമോ ശരീരമോ നോക്കാതെ വ്യത്യസ്തമായ വീക്ഷണകോണിൽ നിന്ന് ഈ മാറ്റം കാണുന്നത്. ഞാൻ വളരെ സന്തോഷവാനാണ്, സംവിധായകൻ നീരജ് പാണ്ഡെയ്ക്ക് പൂർണ്ണഹൃദയത്തോടെ നന്ദി പറയാൻ ഞാൻ ആഗ്രഹിക്കുന്നു.

കഷ്ടപ്പാടുകൾ

ഞാൻ ഒരു സാധാരണ ഇടത്തരം കുടുംബത്തിൽ പെട്ടയാളാണ്. അച്ഛനോട് അഭിനയത്തെ കുറിച്ച് പറഞ്ഞ ദിവസം, അദ്ദേഹം പറഞ്ഞു, ഇതൊക്കെ പണക്കാരുടെ ഹോബികളാണ്, ഇത് പിന്തുടരരുത്, മിണ്ടാതെ വല്ല ജോലിയും ചെയ്യണം.

ജോലിക്കിടയിലും എന്‍റെ ഉയരവും ശരീരപ്രകൃതിയും കണ്ട് മോഡലിംഗ് ഓഫറുകൾ വന്നുകൊണ്ടിരുന്നു, ഇതിലും അൽപ്പം ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് കരുതി മോഡലിംഗ് ആരംഭിച്ചു. മോഡലിംഗിലൂടെയാണ് ആളുകൾ എന്നെ പരിചയപ്പെടുന്നത്, പല തെന്നിന്ത്യൻ സിനിമകളിലും ഓഫറുകൾ വരാൻ തുടങ്ങി. എന്‍റെ കുടുംബത്തിൽ ആരും ഇൻഡസ്‌ട്രിയിൽ ഉണ്ടായിരുന്നില്ല. കഠിനാധ്വാനത്തിലൂടെയും ക്ഷമയിലൂടെയുമാണ് ഞാൻ എന്‍റെ വഴി നേടിയത്.

ഹീറോ മോഹം

ഹീറോ ആകണമെന്ന് എനിക്ക് ആഗ്രഹം ഉണ്ടായിരുന്നു, എന്നാൽ ഇന്നത്തെ നായകന്മാരും വില്ലൻ വേഷങ്ങൾ ചെയ്യുന്നതിൽ സന്തോഷമുണ്ട്. എന്നാൽ ഞാൻ വില്ലൻ വേഷം ചെയ്യാൻ തുടങ്ങിയ സമയം ഇൻഡസ്ട്രി അങ്ങനെ ആയിരുന്നില്ല. നായകനോ വില്ലനോ ആവാൻ ഞാൻ പ്ലാൻ ചെയ്തിരുന്നില്ല, എന്നാൽ വില്ലനിലേക്കായിരുന്നു ആദ്യം ഓഫർ വന്നത്, ഞാൻ അത് സ്വീകരിച്ചു.

കുടുംബജീവിതത്തിൽ

ഭാര്യ പൂജ എന്‍റെ വില്ലൻ സിനിമകളൊന്നും കാണാറില്ല, കാരണം സിനിമയിൽ കൊല്ലപ്പെടുന്നതൊന്നും കാണാൻ അവൾക്ക് ഇഷ്ടമല്ല. ഞങ്ങൾ ഒരു ജിമ്മിൽ വെച്ചാണ് കണ്ടുമുട്ടിയത്, ഞങ്ങളുടെ ഇഷ്ടങ്ങളും അനിഷ്ടങ്ങളും ക്രമേണ പൊരുത്തപ്പെടാൻ തുടങ്ങി. തുടർന്ന് ഞങ്ങൾ ഒരുമിച്ച് ജീവിക്കാൻ തീരുമാനിക്കുകയും വിവാഹം കഴിക്കുകയും ചെയ്തു.

പുതിയ വേഷങ്ങൾ

ഭാവിയിൽ കൂടുതൽ കൂടുതൽ ഹിന്ദി സിനിമകളിൽ വ്യത്യസ്തമായ വേഷങ്ങൾ ചെയ്യണമെന്നാണ് സ്വപ്നം കാണുന്നത്. ഞാനൊരു കലാകാരൻ ആണ് വെല്ലുവിളി നിറഞ്ഞ എല്ലാ വേഷങ്ങളും ചെയ്യാൻ ആഗ്രഹിക്കുന്നു. അഭിനയ രംഗത്തേക്ക് വന്നത് മുതൽ എനിക്ക് ഹിന്ദി സിനിമയിൽ അഭിനയിക്കാൻ ആഗ്രഹമുണ്ട്, കാരണം ഞാൻ ജനിച്ചതും വളർന്നതും മുംബൈയിലാണ്, മുംബൈയാണ് എപ്പോഴും എന്‍റെ ആദ്യ ചോയ്സ്.

ശൈലി വ്യത്യസ്തമാണ്

സൗത്ത് സിനിമകളുടെയും ഹിന്ദി സിനിമകളുടെയും അഭിനയശൈലിയിൽ വ്യത്യാസം ഉണ്ട്. ദക്ഷിണേന്ത്യൻ സിനിമകൾ വളരെ ഹൈ എൻഡ് ആണ്. 50 വാഹനങ്ങൾ ഒരു വില്ലനെ പിന്തുടരുന്നു, 100 ഗുണ്ടകൾ അവന്‍റെ പിന്നിൽ നിൽക്കുന്നു, എന്നാൽ ഹിന്ദി സിനിമ യാഥാർത്ഥ്യവും വേഗതയും കുറഞ്ഞതുമാണ്. രണ്ടിന്‍റെയും ശൈലി വ്യത്യസ്തമാണ്.

എനിക്ക് വില്ലന്മാരെ ഇഷ്ടമാണ്

വില്ലൻ വേഷത്തിൽ അഭിനയം തുടങ്ങിയ ഞാൻ ഇപ്പോൾ ഒരു റൊമാന്‍റിക് സൗത്ത് ചിത്രമാണ് ചെയ്യുന്നത്. അതിന്‍റെ സംവിധായിക കൃതിക ഉദയനിധിയാണ്. നീരജ് പാണ്ഡെ, സഞ്ജയ് ഗുപ്ത, സാജിദ് നദിയാദ്‌വാല, രോഹിത് ഷെട്ടി, സോയ അക്തർ, റീമ തുടങ്ങിയ സംവിധായകർക്കൊപ്പം പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നു. സിനിമകളിൽ ആക്രമണ രംഗങ്ങൾ വർദ്ധിച്ചു വരുന്ന പ്രവണത കാണുന്നു. അതിനാൽ വില്ലൻ റോളുകളും കൂടി വരുന്നു. ഇന്ന് സാങ്കേതികവിദ്യ സിനിമകളിൽ കൂടുതലായി ഉപയോഗിക്കുന്നു, എല്ലാവരും കാലത്തിനൊത്ത് നീങ്ങേണ്ടതുണ്ട്. ഇതിനുപുറമെ, നായകന്മാരെ നേരത്തെ പ്രേക്ഷകർ ഇഷ്ടപ്പെട്ടിരുന്നു. നായകനെന്നതിനൊപ്പം വില്ലനായി അഭിനയിക്കുന്ന ഒരാളെയാണ് ഇന്നത്തെ പ്രേക്ഷകർ ഇഷ്ടപ്പെടുന്നത്. പ്രേക്ഷകരുടെ ഇഷ്ടാനിഷ്ടങ്ങൾ മാറി, സിനിമകളിൽ വിനോദം മുമ്പും ഉണ്ടായിരുന്നു, ഇപ്പോഴുമുണ്ട്, ഭാവിയിലും ഉണ്ടാകും. പ്രേക്ഷകരെ രസിപ്പിക്കുന്നിടത്തോളം അത് തുടരും.

എന്നെത്തന്നെ പരിപാലിക്കണം

വില്ലൻ വേഷം ചെയ്യുന്നതിനാൽ പലപ്പോഴും പല അനുഭവം നേരിടേണ്ടി വരുന്നു. പുറത്തുപോകുമ്പോൾ, ആളുകൾ തെല്ലൊരു ഭയത്തോടെ നോക്കാറുണ്ട്. ചിലർക്ക് മുന്നിൽ വന്ന് സംസാരിക്കാൻ ഭയമാണ്. ഒരാൾ എപ്പോഴും സ്‌ക്രീനിന്‍റെ ഇമേജിനെ അഭിമുഖീകരിക്കണം. നായകനും വില്ലനും ഒരുമിച്ച് പോകുമ്പോൾ ആളുകൾ നായകനോട് മാത്രം സംസാരിക്കുകയും അവരുടെ ചിത്രങ്ങൾ ക്ലിക്കു ചെയ്യുകയും ചെയ്യുന്നു. എന്നാൽ എന്‍റെ കാര്യത്തിൽ അങ്ങനെ സംഭവിച്ചിട്ടില്ല എന്ന സന്തോഷം ഉണ്ട്.

ഞാൻ അന്തർമുഖനാണ്

ഞാൻ യഥാർത്ഥ ജീവിതത്തിൽ ശാന്തനായ വ്യക്തിയാണ്, പാർട്ടികൾ അധികം ഇഷ്ടപ്പെടുന്നില്ല. ഷൂട്ടിംഗ് ഇല്ലാത്തപ്പോൾ, കുടുംബത്തോടൊപ്പം സമയം ചെലവഴിക്കുന്നു, യാത്ര ചെയ്യുന്നു, ജിമ്മിൽ പോകുന്നു, യോഗ ചെയ്യുന്നു. ഞാൻ ഒരു അന്തർമുഖ വ്യക്തിയാണ്.

ഒന്നും പാഴാക്കരുത്

ഈ വർഷം വരാനിരിക്കുന്ന പ്രോജക്ടുകളിൽ എല്ലാവർക്കും നല്ല ജോലി ലഭിക്കുമെന്നാണ് എന്‍റെ ചിന്ത. കാരണം ഒരു നടന് ഒരു വേഷം ലഭിക്കുമ്പോൾ മറ്റൊരാളുടെ അവസരം ആണ് നഷ്ടപ്പെടുന്നത്. പുതിയ കലാകാരന്മാരെ കാസ്റ്റിംഗ് ഡയറക്ടറെയോ സംവിധായകനെയോ പരിചയപ്പെടുത്താൻ ഞാൻ എപ്പോഴും ശ്രമിക്കും.

മറ്റൊരു കാര്യം ഞാൻ പരിസ്ഥിതി സംരക്ഷിക്കാൻ തുടങ്ങിയിരിക്കുന്നു എന്നതാണ്. ഞാൻ ഇപ്പോൾ പ്ലാസ്റ്റിക് ഉപയോഗിക്കുന്നില്ല, വെള്ളം പാഴാക്കുന്നില്ല, അത്യാവശ്യമുള്ളപ്പോൾ മാത്രം കാർ പുറത്തെടുക്കുന്നു. എല്ലാവരോടും പറയാൻ ആഗ്രഹിക്കുന്നു, അത് വെള്ളമോ, വൈദ്യുതിയോ, പ്ലാസ്റ്റിക്കോ ആകട്ടെ, ഒന്നും പാഴാക്കരുത്. ആവശ്യമുള്ളത്ര മാത്രം ഉപയോഗിക്കുക. കാരണം ഇവയെല്ലാം വിലപ്പെട്ടതാണ്, വളരെ കുറച്ചുപേർക്ക് മാത്രമേ ഇതിന്‍റെ പ്രയോജനം ലഭിക്കൂ.

മലയാളം സിനിമ

ഞാൻ മലയാളി ആണെന്ന് പലർക്കും ഇപ്പോഴും അറിയില്ല എന്ന് തോന്നുന്നു. എന്‍റെ നോർത്തിന്ത്യൻ ലുക്ക്‌ ആണോ കാരണം എന്ന് എനിക്കറിയില്ല. എന്തായാലും എനിക്ക് മലയാളം ഉൾപ്പെടെ 6 ഭാഷകൾ നന്നായി സംസാരിക്കാൻ കഴിയും. കൊച്ചിയിൽ, മട്ടാഞ്ചേരി മാർക്കറ്റിൽ ആണ് ഞാൻ എന്‍റെ ആദ്യ പോർട്ട്ഫോളിയോ ഷൂട്ട്‌ നടത്തിയത്. മലയാളത്തിൽ കാര്യമായ റോളുകൾ ഒന്നും ലഭിക്കാതെ വന്നപ്പോഴാണ് മറ്റു ഭാഷകൾ ശ്രദ്ധിക്കാൻ തുടങ്ങിയത്.

ഇന്‍റിമേറ്റ് സീനുകൾ ഉണ്ടാകുന്നത്

ഇന്നത്തെ സിനിമകളിലോ വെബ് സീരീസുകളിലോ ചുംബന രംഗങ്ങളോ ഇന്‍റിമേറ്റ് സീനുകളോ ഉണ്ടാകുന്നത് വലിയ കാര്യമല്ല. പ്രണയം ചിത്രീകരിക്കാൻ ചുംബനരംഗം ഇക്കാലത്തു സാധാരണമായി കണക്കാക്കുന്നു, ഏറ്റവും ഹോട്ട് ആയ ഇന്‍റിമേറ്റ് സീനുകളുമായി അനിമൽ എന്ന ചിത്രം കൂടി പുറത്തിറങ്ങി. എന്തായാലും താരങ്ങൾ ഇപ്പോൾ ഇന്‍റിമേറ്റ് സീൻ അല്ലെങ്കിൽ ലിപ്‌ലോക്ക് സീൻ ചെയ്യാൻ മടിക്കുന്നില്ല, കാരണം ഈ സീൻ ഇല്ലെങ്കിൽ സിനിമയുടെ കഥ അപൂർണ്ണമാണെന്ന് അവർക്ക് അറിയാം. ആദ്യമായി ഒരു ഇന്‍റിമേറ്റ് ബെഡ് സീൻ ചെയ്യാൻ തന്നോട് ആവശ്യപ്പെട്ടപ്പോൾ വളരെ വിചിത്രമായ ഒരു ഫീലിംഗ് ഉണ്ടായെന്നും ആ സീൻ ചെയ്യാൻ കുറച്ച് സമയം ചോദിച്ചെന്നും പിന്നീട് അത് ചെയ്തെന്നും നടി കൽക്കി കോച്ച്‌ലിൻ ഒരു അഭിമുഖത്തിൽ പറഞ്ഞു. സംവിധായിക ഒറ്റയടിക്ക് രംഗം ചിത്രീകരിക്കണമെന്നും അവൾ റീടേക്ക് നൽകില്ലെന്നും ആവശ്യപ്പെട്ടാണ് ആ രംഗം ഷൂട്ട്‌ ചെയ്യാൻ തയ്യാറായത്.

ഈ രംഗങ്ങൾ ചെയ്യുന്നത് കൂടുതൽ പണം വാങ്ങിയിട്ടാണ് എന്ന് പ്രേക്ഷകർ കണക്കാക്കിയിട്ടുണ്ട്. ഇന്ന് മിക്കവാറും എല്ലാ സിനിമകളിലും ചുംബന രംഗങ്ങൾ കണ്ടിട്ടുണ്ടാകണം, ഇമ്രാൻ ഹാഷ്മിയുടെ സിനിമയാകുമ്പോൾ ചുംബിക്കാതെ സിനിമ പൂർത്തിയാകില്ല, എന്നാൽ ഈ രംഗങ്ങൾ എങ്ങനെയാണ് സിനിമയിൽ ചിത്രീകരിച്ചിരിക്കുന്നത് എന്ന ചോദ്യം ഉയരുന്നു. സംവിധായകന്‍റെയും അണിയറപ്രവർത്തകരുടെയും മുന്നിൽ താരങ്ങൾ എങ്ങനെ എളുപ്പത്തിൽ ചുംബന രംഗങ്ങൾ അല്ലെങ്കിൽ കിടക്ക രംഗങ്ങൾ നൽകുന്നു, അത്തരം രംഗങ്ങൾ എങ്ങനെയാണ് ചിത്രീകരിച്ചതെന്ന് അറിയുക.

ഡ്യുപ്പിനെ ഉപയോഗിക്കുക

ബോഡി ഡബിൾ അഥവാ ഡ്യൂപ്പ് ഉപയോഗത്തിലൂടെ ആണ് പലപ്പോഴും വലിയ ഇന്‍റിമേറ്റ് സീനുകൾ ചെയ്യുന്നത്. അത്തരം ഇന്‍റിമേറ്റ് രംഗങ്ങളെക്കുറിച്ച് സംവിധായകൻ നടിയെ മുൻകൂട്ടി അറിയിക്കുന്നു, അതിനാൽ അവളും മാനസികമായി തയ്യാറാണ്. ഒരു നടി അത് ചെയ്യാൻ വിസമ്മതിച്ചാൽ, ഒരു ഡ്യുപിനെ ആണ് ഉപയോഗിക്കുന്നത്, അതിനായി സംവിധായകൻ മുൻകൂട്ടി തയ്യാറെടുക്കുന്നു, അതിനാൽ ഷൂട്ടിംഗിന് തടസ്സമില്ല. ഇതുകൂടാതെ, ഇന്‍റിമേറ്റ് സീനുകളുടെ ചിത്രീകരണത്തിനായി, സംവിധായകൻ ഇന്‍റിമസി സ്പെഷ്യലിസ്റ്റുകളുടെ സേവനം എടുക്കുകയും വർക്ഷോപ്പുകൾ നടത്തുകയും ഷൂട്ടിംഗ് സമയത്ത് സുരക്ഷിതമായ വാക്കുകൾ ഉപയോഗിക്കുകയും ചെയ്യുന്നു. അതിനാൽ അഭിനേതാക്കൾക്ക് ഒരു തരത്തിലുള്ള അസ്വസ്ഥതയും അനുഭവപ്പെടില്ല.

അഭിനേതാക്കളുടെ നല്ല കെമിസ്ട്രി

മേഡ് ഇൻ ഹെവൻ എന്ന സിനിമയുടെ ചിത്രീകരണ വേളയിൽ അഭിനേതാക്കൾക്കിടയിൽ വിശ്വാസബോധം സൃഷ്ടിക്കുന്നതിനെക്കുറിച്ചും ആവർത്തിച്ചുള്ള റീടേക്കുകൾ ഒഴിവാക്കുന്നതിനെക്കുറിച്ചും അവർക്കിടയിൽ ഒരു കെമിസ്ട്രി ഉണ്ടാക്കുന്നതിനെക്കുറിച്ചും ചലച്ചിത്ര നിർമ്മാതാവ് അലങ്കൃത ശ്രീവാസ്തവയും ഛായാഗ്രാഹകൻ ജയ് ഓജയും അഭിനേതാക്കളോട് ദീർഘമായി സംസാരിച്ചു. ദൃശ്യങ്ങൾ ചിത്രീകരിക്കുന്നു. ചിത്രീകരിക്കുന്നതിന് മുമ്പ്, തന്‍റെ അഭിനേതാക്കൾ എല്ലാ രീതിയിലും സുരക്ഷിതരായിരിക്കണമെന്ന് സംവിധായിക ഷോണാലി ബോസ് തീരുമാനിച്ചിരുന്നു. അതുകൊണ്ടാണ് കൽക്കിയും സയാനി ഗുപ്തയും ബോസുമായി ഒരു ഇന്‍റിമസി വർക്ഷോപ്പ് നടത്തിയത്. സയാനി ഗുപ്തയ്ക്ക് ഷർട്ട് അഴിക്കേണ്ട ദിവസം സെറ്റിൽ കുറച്ച് പേര് മാത്രമേ ഉണ്ടായിരുന്നുള്ളൂ. ബോസും ഷർട്ടഴിച്ച് അരയിൽ ടവൽ കെട്ടി. ഇത് ഇരുവരും തമ്മിലുള്ള മടി കുറയ്ക്കുകയും രംഗം ചിത്രീകരിക്കുന്നത് എളുപ്പമാക്കുകയും ചെയ്തു.

ഇത് എളുപ്പമല്ല

ഇന്‍റിമേറ്റ് സീനുകളുടെ ലാളിത്യത്തെ കുറിച്ച് നടി അനുപ്രിയ ഗോയങ്കയോട് ചോദിച്ചപ്പോൾ, ഒരു ഇന്‍റിമേറ്റ് സീൻ ഷൂട്ട് ചെയ്യുന്നത് എളുപ്പമല്ല, ഒരു ഇന്‍റിമസി ഫീൽ അതിൽ കൊണ്ടുവരണം, അതിനായി ആ രംഗം കൊറിയോഗ്രാഫ് ചെയ്യുന്ന ഇന്‍റിമസി സ്പെഷ്യലിസ്റ്റുകൾ ഉണ്ടെന്നും അവർ പറഞ്ഞു. ഈ രംഗങ്ങൾ ചിത്രീകരിക്കുമ്പോൾ, കലാകാരന് അസ്വസ്ഥത തോന്നാതിരിക്കാൻ, മിക്കവാറും ഒരു ചെറിയ ടീമാണ്. ഇത്തരം രംഗങ്ങൾ ചെയ്യുമ്പോൾ നടിമാർ മാത്രമല്ല നടന്മാരും പോലും ചിലപ്പോൾ പേടിക്കാറുണ്ട്.

പന്നുവിന്‍റെ ഹസീൻ ദിൽരുബ എന്ന സിനിമയിൽ വിക്രാന്ത് മാസിക്കും ഹർഷവർദ്ധനുമൊപ്പം നടി തപ്‌സി ഇന്‍റിമേറ്റ് രംഗങ്ങൾ ചെയ്യുന്നത് കണ്ടു, അതിൽ ഈ രംഗം എങ്ങനെ ചിത്രീകരിക്കുമെന്ന് രണ്ട് അഭിനേതാക്കളും ഭയപ്പെട്ടു, എന്നാൽ തപ്‌സി യുടെ ഇടപെടൽ കൊണ്ട് ആ രംഗം ചിത്രീകരിച്ചു.

സമ്മതം ആവശ്യമാണ്

ഹിന്ദി ചലച്ചിത്ര സംവിധായകൻ അശോക് മേത്ത പറയുന്നത്, ചിത്രത്തിന്‍റെ കഥ പറയുമ്പോൾ നടിയോട് സീനിനെക്കുറിച്ച് മുൻകൂട്ടി പറയാറുണ്ടെന്നും അത് ചെയ്യാൻ വിസമ്മതിച്ചാൽ ബോഡി ഡബിൾ ഉപയോഗിക്കുമെന്നും അതിൽ നടിക്കും ബോഡി ഡബിൾ ചെയ്യുന്നവർക്കും മെയിൽ മുഖേന കാര്യം ആ രംഗം ചിത്രീകരിക്കാൻ അറിയിക്കുമെന്നും പറയുന്നു. ആ രംഗം തനിക്ക് അറിയില്ലായിരുന്നുവെന്ന് പിന്നീട് നടി ആരോപിക്കാതിരിക്കാനാണ് ഇങ്ങനെ ചെയ്യുന്നത്. ഒരു നടി കൂടുതൽ പ്രശ്‌നമുണ്ടാക്കിയാൽ ആ സീനും നീക്കം ചെയ്യും. സിനിമകളെ അപേക്ഷിച്ച് ഒടിടിയിലാണ് ഈ പ്രശ്നം കൂടുതൽ ഉണ്ടാകുന്നത്.

സാങ്കേതികവിദ്യയുടെ ഉപയോഗം

ബോഡി ഡബിൾ ഷൂട്ട് ചെയ്ത് അതിൽ നടിയുടെ മുഖം സൂപ്പർഇമ്പോസ് ചെയ്യുന്ന രീതിയും ഇത്തരം രംഗങ്ങൾക്കും ഉപയോഗിക്കുന്നു. ചില നടിമാർ ഇന്‍റിമേറ്റ് രംഗങ്ങൾ ചിത്രീകരിക്കാറുണ്ടെന്നും എന്നാൽ പിന്നീട് വീട്ടുകാരോടും പങ്കാളിയോടും താൻ ഈ രംഗങ്ങൾ നൽകിയിട്ടില്ലെന്നും പറയുകയും ചെയ്ത സംഭവങ്ങൾ ഉണ്ട്. ഇതിന്‍റെ പേരിൽ നിർമ്മാതാവിനെയും സംവിധായകനെയും കുറ്റപ്പെടുത്തുന്നതായും അശോക് മേത്ത പറയുന്നു.

വൻകിട പ്രൊഡക്ഷൻ ഹൗസുകൾക്ക് ഇത് വലിയ കാര്യമല്ല, പക്ഷേ ചെറുകിട നിർമ്മാതാക്കളും സംവിധായകരും കോടതിയിൽ പോകണം, അത് കൂടുതൽ പണം നൽകി പരിഹരിക്കണം അല്ലെങ്കിൽ രംഗം നീക്കം ചെയ്യണം. ഇൻഡസ്ട്രിയിൽ വന്നവരോ രണ്ടോ മൂന്നോ സിനിമകൾ ചെയ്തവരോ ആയ മിക്ക നടിമാർക്കും ഇത്തരമൊരു പ്രശ്‌നമുണ്ട്. പലപ്പോഴും, ഒരു പ്രത്യേക കഥയ്ക്ക് ചില ഇന്‍റിമേറ്റ് സീനുകൾ ആവശ്യമാണ്, ഉദാഹരണത്തിന്, രാം തേരി ഗംഗാ മൈലി എന്ന സിനിമയിൽ മന്ദാകിനി വെള്ളച്ചാട്ടത്തിൽ കുളിക്കുന്നതും കുട്ടിയെ മുലയൂട്ടുന്ന രംഗവും സിനിമയെ ഹിറ്റാക്കി. കൂടുതൽ ആളുകൾ സിനിമ കാണാൻ എത്തി. അന്നത്തെ കാലം വ്യത്യസ്തമായിരുന്നു, ഇന്ന് ഇന്ത്യൻ സിനിമാ വ്യവസായം ഇന്‍റിമേറ്റ് രംഗങ്ങളുടെ കാര്യത്തിൽ യാഥാർത്ഥ്യത്തോട് വളരെ അടുത്ത് എത്തിയിരിക്കുന്നു. മെയ്ഡ് ഇൻ ഹെവൻ, ഫോർ മോർ ഷോട്ട്സ് പ്ലീസ് ആൻഡ് സേക്രഡ് ഗെയിംസ് തുടങ്ങിയ വെബ് സീരീസ്, ജിസം മർഡർ തുടങ്ങിയ സിനിമകളിൽ ഇത് കാണാൻ കഴിയും. സിനിമാരംഗത്തുള്ളവരെല്ലാം ഹൃദയം തുറന്ന് സ്വീകരിച്ച് ഹിറ്റാക്കുന്നുണ്ട്.

മിഥ്യ സൃഷ്ടിക്കുക

ഇന്ന്, ഒരു നടനോ നടിയോ ഒരു ബോൾഡ് സീൻ ചെയ്യാൻ വിസമ്മതിച്ചാൽ, അണിയറപ്രവർത്തകർക്ക് മിഥ്യാധാരണ സൃഷ്ടിക്കേണ്ടിവരുന്നു, അതായത് ഷോട്ടുകൾ ഉപയോഗിച്ച് ചെയ്യുക. ഒന്നും സംഭവിക്കാതെ തന്നെ പലതും സംഭവിച്ചു എന്ന തോന്നൽ പ്രേക്ഷകനെ ഉളവാക്കുന്ന ഛായാഗ്രഹണത്തിന്‍റെ ചില ടെക്നിക്കുകൾ ഉപയോഗിക്കേണ്ടി വരും. ബ്യൂട്ടി ഷോട്ടുകൾ അതായത് ആലിംഗനം ചെയ്യുക, ചുംബിക്കുക, കൈകൾ പിടിക്കുക അല്ലെങ്കിൽ ശരീരഭാഗങ്ങൾ മറയ്ക്കാൻ കഴിയുന്ന തരത്തിൽ ക്യാമറ ആംഗിൾ സൂക്ഷിക്കുക. ഇവയെല്ലാം യഥാർത്ഥ ലുക്ക് നൽകുന്ന ഛായാഗ്രഹണ സാങ്കേതികതകളാണ്. കട്ടിലിൽ സാറ്റിൻ ബെഡ്ഷീറ്റുകൾ ഉപയോഗിക്കുന്നു,

ക്രോമ ഷോട്ടുകൾ എടുക്കുക

നടനോ നടിക്കോ ഇത്തരമൊരു രംഗം ചെയ്യുന്നതിൽ അസ്വസ്ഥത തോന്നിയാൽ, ക്രോമ ഷോട്ടുകൾ എടുക്കുന്നു. ക്രോമ എന്നാൽ നീലയോ പച്ചയോ നിറമുള്ള ഒരു കവർ, അത് പിന്നീട് അപ്രത്യക്ഷമാകും, ഉദാഹരണത്തിന്, നടനും നടിക്കും ചുംബന രംഗത്തോട് എതിർപ്പുണ്ടെങ്കിൽ, അവർക്കിടയിൽ ഗ്രീൻ കളർ സാമഗ്രി സ്ഥാപിക്കുന്നു. പച്ച നിറമുള്ളതിനാൽ, ഒരു ക്രോമയായി പ്രവർത്തിക്കുന്നു. രണ്ടുപേരും ആ പ്രത്യേക ഭാഗത്ത്‌ ചുംബിക്കുകയും പോസ്റ്റ് പ്രൊഡക്ഷൻ സമയത്ത് ക്രോമ അപ്രത്യക്ഷമാക്കുകയും ചെയ്യുന്നു.

ശാരീരിക അകലം പാലിക്കേണ്ടതുണ്ട്

ഇതുകൂടാതെ, ബോൾഡ് ഇന്‍റിമേറ്റ് സീൻ ചിത്രീകരിക്കുമ്പോൾ, ആണിന്‍റെയും പെണ്ണിന്‍റെയും സ്വകാര്യഭാഗങ്ങൾ പരസ്പരം സ്പർശിക്കാതിരിക്കാനും ഒന്നും പുറത്തുവരാതിരിക്കാനും പൂർണ്ണ ശ്രദ്ധ ചെലുത്തുന്നു, കാരണം കോടികൾ മുടക്കി ഓരോ സിനിമയും നിർമ്മിക്കുമ്പോൾ, കലാകാരന്മാരുടെ സ്റ്റാറ്റസ് സൂക്ഷിക്കേണ്ടതും പ്രധാനമാണ്.

ഷൂട്ടിംഗ് സമയത്ത് ആശയക്കുഴപ്പം ഒഴിവാക്കാൻ, ക്രിക്കറ്റ് കളിക്കാരെ പോലെ, ഒരു ലോഗോർഡ് അല്ലെങ്കിൽ കുഷ്യൻ അല്ലെങ്കിൽ എയർ ബാഗ് ഉപയോഗിക്കുന്നു, ഇത് ഇരുവർക്കും ഇടയിൽ ഒരു വിടവ് നിലനിർത്തുന്നു. നടിക്ക് പുഷ്അപ്പ് പാഡുകൾ ഉപയോഗിക്കുമ്പോൾ, പിന്നിൽ നിന്ന് ടോപ്‌ലെസ് ആയി കാണിക്കേണ്ടി വന്നാൽ, മുൻവശത്ത് സിലിക്കൺ പാഡുകളാണ് ഉപയോഗിക്കുന്നത്.

ഏതൊരു ഇന്‍റിമേറ്റ് സീനും ചിത്രീകരിക്കാൻ ഏറ്റവും പ്രധാനം നടനും നടിയും തമ്മിലുള്ള പരസ്പര സഹകരണമാണ്. ശാരീരിക അകലം പാലിക്കാൻ, ചിലപ്പോൾ ആർട്ടിസ്റ്റിന്‍റെ പ്രോപ്പുകളുടെ സഹായം സ്വീകരിക്കേണ്ടി വരും, മൃദുവായ തലയിണ, ചർമ്മത്തിന്‍റെ നിറത്തിലുള്ള വസ്ത്രധാരണം, മാന്യമായ വസ്ത്രങ്ങൾ മുതലായവ പ്രോപ്പുകളിൽ ഉൾപ്പെടുന്നു.

പ്രിയങ്ക ഫ്ലാറ്റ് വിറ്റതിന് പിന്നിൽ

ഈ ദിവസങ്ങളിൽ സിനിമാ കലാകാരന്മാർ തങ്ങളുടെ സ്വത്തുക്കൾ വിൽക്കുന്ന വാർത്തകൾ ഏറെയാണ്. സർക്കാരിന്‍റെ അവകാശവാദങ്ങൾക്കിടയിലും ബോളിവുഡ് സിനിമകൾ തുടർച്ചയായി റദ്ദാക്കിയതോ രാജ്യത്തിന്‍റെ സമ്പദ്‌വ്യവസ്ഥയുടെ തകർച്ചയോ ആണ് ഇതിന് കാരണമെന്ന് ആളുകൾ അനുമാനിക്കുന്നു.

എന്നാൽ, ഹോളിവുഡ് താരവും 2000 ലെ മിസ് വേൾഡ് ജേതാവുമായ പ്രിയങ്കയാണ് ഇപ്പോൾ ഇത്തരം വാർത്തകളിൽ  നിറഞ്ഞു നിൽക്കുന്നത്. ദീപാവലി ആഘോഷത്തോട് അനുബന്ധിച്ച് നാട്ടിലെത്തിയ പ്രിയങ്ക ചോപ്ര മുംബൈയിലെ തന്‍റെ രണ്ട് ഫ്ലാറ്റുകൾ വെറും 6 കോടി രൂപയ്ക്ക് വിറ്റു.

യാരി റോഡിലെ രാജ് ക്ലാസിക്കിലെ ആഡംബര ഡ്യൂപ്ലക്‌സ് ഫ്ലാറ്റ് വാങ്ങുന്നതിന് മുമ്പ് പ്രിയങ്ക ചോപ്ര അന്ധേരിയിലെ ലോഖണ്ഡ്‌വാല ഏരിയയിലെ കരൺ അപ്പാർട്ട്‌മെന്‍റ് എന്ന കെട്ടിടത്തിൽ രണ്ട് ഫ്ലാറ്റുകൾ വാങ്ങിയിരുന്നു. ഈ ഫ്ലാറ്റുകളുടെ വിസ്തീർണ്ണം. 2300 ചതുരശ്ര അടിയാണ്. പ്രിയങ്ക ചോപ്ര യാരി റോഡിലെ രാജ് ക്ലാസിക്കിന്‍റെ ആഡംബര ഡ്യൂപ്ലെക്‌സ് ഫ്ലാറ്റിൽ താമസം തുടങ്ങിയപ്പോൾ പ്രിയങ്ക ചോപ്രയുടെ അമ്മ ഡോ. മധു ചോപ്ര ലോഖണ്ഡ്‌വാലയിലെ ഫ്ലാറ്റിൽ അവരുടെ ക്ലിനിക്ക് തുറന്നിരുന്നു. എന്നാൽ ഇപ്പോൾ പ്രിയങ്ക ചോപ്ര കൂടുതലും അമേരിക്കയിലാണ് താമസിക്കുന്നത്. ഭർത്താവ് നിക്ക് ജോനാസിനൊപ്പമാണ് താമസം.

ദീപാവലിക്ക് ദിവസങ്ങൾക്ക് മുമ്പ് പ്രിയങ്ക ചോപ്ര ലോഖണ്ഡ്‌വാലയിലെ കരൺ അപ്പാർട്ട്‌മെന്‍റിന്‍റെ രണ്ട് ഫ്‌ളാറ്റുകളും ആറ് കോടി രൂപയ്ക്ക് വിറ്റെന്നാണ്  റിപ്പോർട്ട്. പവർ ഓഫ് അറ്റോണിയുടെ അടിസ്ഥാനത്തിലാണ് ഡോ.മധു ചോപ്രയുടെ ഈ നടപടിയെന്നാണ് സൂചന. പ്രിയങ്ക ചോപ്രയുടെ അഭാവത്തിൽ ഫ്‌ളാറ്റ് വിൽക്കാനുള്ള കരാറിൽ ഡോ. മധു ചോപ്ര ഒപ്പുവച്ചു.

‘ഇഷ്‌കിയാൻ’, ‘ഉഡ്താ പഞ്ചാബ്’, ‘മകൻ ചിരിയ’ തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകൻ അഭിഷേക് ചൗബെയാണ് ഈ ഫ്ലാറ്റുകൾ വാങ്ങിയത്. ഈ രണ്ട് ഫ്‌ളാറ്റുകളും വിൽക്കുന്ന കാര്യത്തിൽ പ്രിയങ്ക ചോപ്രയുടെ അമ്മ മൗനം പാലിക്കുകയാണ്. അന്നു മുതൽ ഈ വാർത്ത ചൂടേറിയതാണ്.  എല്ലാരേയും അമ്പരിപ്പിച്ചു ഉയരുന്ന ചോദ്യമാണ്, വെറും 6 കോടി രൂപയ്ക്ക് മുംബൈയിലെ സ്വത്ത് വിൽക്കാൻ പ്രിയങ്ക ചോപ്രയ്ക്ക് ഇത്രയധികം കഷ്ടപ്പാടുകൾ ഉണ്ടായത് എന്താണ്? പ്രിയങ്ക ചോപ്രയ്ക്കും ഭർത്താവിനും നിത്യച്ചെലവിനുള്ള വരുമാനം ഇല്ലേ എന്ന ചോദ്യവും ആളുകൾ ഉയർത്തുന്നുണ്ട്. പ്രിയങ്ക ചോപ്ര 2018 ൽ നിക്ക് ജോനാസിനെ വിവാഹം കഴിച്ചുവെന്നാണ് അറിയുന്നത്. അന്നു മുതൽ അമേരിക്കയിലാണ് താമസം. ചിലപ്പോൾ ഇന്ത്യയിലേക്ക് വരും. ഇന്ത്യയിൽ വരുമ്പോൾ തന്‍റെ തിരക്കുകളെ കുറിച്ച് ഒരുപാട് സംസാരിക്കാറുണ്ട്. എന്നാൽ 2018 മുതൽ ഇതുവരെ  പ്രിയങ്കയുടെ സിനിമകൾ  ഒന്നും കണ്ടിട്ടില്ല

പ്രേക്ഷകർ വളരെ സെലക്റ്റീവ് ആയി

കാശ്മീരി സുന്ദരനായ, ബോളിവുഡ് നടൻ മുഹമ്മദ് ഇഖ്ബാൽ ഖാനെ അറിയാത്തവരായി ആരുമില്ല. ഹിന്ദി ചലച്ചിത്രമേഖലയിൽ ഒരു കരിയർ ഉണ്ടാക്കാൻ ആഗ്രഹിച്ച അദ്ദേഹം കശ്മീരിൽ നിന്ന് മുംബൈയിലെത്തി, ഒരുപാട് പോരാട്ടങ്ങൾക്ക് ശേഷം ചില സിനിമകളിൽ അവസരം ലഭിച്ചു. 2002ൽ ‘കുച്ച് ദിൽ നേ കഹാ’ എന്ന ചിത്രത്തിലൂടെയായിരുന്നു അദ്ദേഹത്തിന്‍റെ സിനിമാ പ്രവേശനം. ഇതിനുശേഷം, ‘ഫൺടുഷ്’, ‘ബുള്ളറ്റ് ഏക് ധമാക്ക’, ‘അൺഫോർഗെറ്റബിൾ’ എന്നീ മൂന്ന് ചിത്രങ്ങൾ കൂടി അദ്ദേഹം ചെയ്തു, അവ പരാജയപ്പെട്ടു, അതിനാൽ അദ്ദേഹത്തിന് ഹിന്ദി സിനിമകളിൽ അവസരം ലഭിക്കാതായി.

തോറ്റു പിന്മാറുന്നതിനു പകരം വെറുതെ ഇരിക്കാതെ ടിവിയിലേക്ക് തിരിഞ്ഞു. ടിവിയിൽ ഒരു കരിയർ ഉണ്ടാക്കാൻ തീരുമാനിച്ച ഇഖ്ബാൽ 2005-ൽ ‘കൈസാ യേ പ്യാർ ഹേ’ എന്ന സീരിയലിലൂടെ ടിവിയിൽ പ്രവേശിച്ചു. ഇതിലെ അദ്ദേഹത്തിന്‍റെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു. പിന്നീട് തിരിഞ്ഞു നോക്കേണ്ടി വന്നില്ല.

ഒരു വീഡിയോ ആൽബത്തിന്‍റെ ചിത്രീകരണത്തിനിടെയാണ് ഭാര്യ സ്നേഹ ഛബ്രയും ഇഖ്ബാലും കണ്ടുമുട്ടിയത്. അവർ പ്രണയത്തിലായി, വിവാഹിതരായി, ഇഖ്ബാൽ രണ്ട് പെൺമക്കളുടെ പിതാവായി.

അദ്ദേഹത്തിന്‍റെ വെബ് സീരീസ് ക്രാക്ക്ഡൗൺ 2 ജിയോ സിനിമയിൽ പുറത്തിറങ്ങി. അതിൽ അദ്ദേഹം സോരാവർ കാൽറ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു. ഈ വേഷം അദ്ദേഹത്തിന് തികച്ചും വ്യത്യസ്തവും വെല്ലുവിളി നിറഞ്ഞതുമായിരുന്നു, അതിൽ അദ്ദേഹം വളരെ സന്തോഷവാനാണ്. അദ്ദേഹം ഗൃഹശോഭയോട് തന്‍റെ അനുഭവങ്ങൾ പങ്കിട്ടു. അദ്ദേഹത്തിന്‍റെ കഥ സ്വന്തം വാക്കുകളിൽ കേൾക്കാം.

ഇൻസ്റ്റാഗ്രാമിൽ ഈ പോസ്റ്റ് കാണുക

TeamMIqbalkhan (@teammiqbalkhan) പങ്കിട്ട ഒരു പോസ്റ്റ്

 

View this post on Instagram

 

A post shared by TeamMIqbalkhan (@teammiqbalkhan)

ചോദ്യം- ഹിന്ദി വിനോദ ലോകത്ത് താങ്കൾ ഒരുപാട് ജോലികൾ ചെയ്തിട്ടുണ്ട്, ഇപ്പോൾ എന്താണ് ചെയ്യുന്നത്?

ഉത്തരം- ക്രാക്ക്ഡൗൺ 2 പുറത്തിറങ്ങി, ഇപ്പോൾ ഞാൻ ‘നാ ഏജ് കി സീമ ഹോ’ എന്ന സീരിയലിൽ അഭിനയിക്കുകയാണ്. റിലീസിനൊരുങ്ങുന്ന നിരവധി ഷോകൾ മുന്നിലുണ്ട്.

ചോദ്യം- കഥകൾ ചെയ്യുമ്പോൾ ഏറ്റവും ശ്രദ്ധിക്കുന്നത് എന്താണ്?

ഉത്തരം- ഇതിൽ ഞാൻ 3 കാര്യങ്ങൾ മനസ്സിൽ വെക്കുന്നു, ആദ്യം കഥയിലുടനീളം പ്രവർത്തിക്കുന്ന കഥാപാത്രങ്ങൾ, കാരണം മുഴുവൻ ടീമിന്‍റെയും മികച്ച പ്രകടനത്തിലൂടെ മാത്രമേ ഒരു നല്ല കഥ ഉണ്ടാകൂ. ഒരു നടന് തന്നെ ഒന്നും ചെയ്യാൻ കഴിയില്ല, രണ്ടാമതായി എന്‍റെ വേഷം, അതിൽ എത്ര ശക്തമാണ്. മൂന്നാമത്തേത്  പ്രതിഫലമാണ്.

ചോദ്യം- ഇക്കാലത്ത്, സിനിമകൾ, വെബ് സീരീസ്, സീരിയലുകൾ എന്നിവയാണ് ഉപയോഗിക്കുന്ന മൂന്ന് മാധ്യമങ്ങൾ. ഏത് മാധ്യമത്തിലാണ് നിങ്ങൾ അഭിനയിക്കാൻ കൂടുതൽ ഇഷ്ടപ്പെടുന്നത്?

ഉത്തരം- ടിവി, ചിലപ്പോൾ വെബ് സീരീസ് അല്ലെങ്കിൽ ചിലപ്പോൾ സിനിമ, ഏത് മാധ്യമമായാലും, അതിലെ കഥയുടെ തീവ്രതയ്ക്കാണ് ഞാൻ കൂടുതൽ പ്രാധാന്യം നൽകുന്നത്. ഒരു ചെറിയ വേഷം പോലും ചിലപ്പോൾ എനിക്ക് ക്രിയാത്മകമായ സംതൃപ്തി നൽകുന്നു. എഴുത്തുകാരനോ സംവിധായകനോ നടനോ എല്ലാവർക്കും സർഗ്ഗാത്മക സ്വാതന്ത്ര്യം ലഭിക്കുകയും അത് സ്വതന്ത്രമായി ഉപയോഗിക്കുകയും ചെയ്യുന്ന ഒരു മാധ്യമമാണ് വെബ്.

ചോദ്യം- ഇന്നത്തെ വെബ് ഷോകളുടെ കഥകൾ വളരെ സാമ്യമുള്ളതാണ്, അത്തരം സാഹചര്യത്തിൽ വെബ് ഷോകൾ കാണാനുള്ള പ്രേക്ഷകരുടെ ജിജ്ഞാസ ക്രമേണ കുറയുന്നു. ഇക്കാലത്ത് ടിവി ഷോകളിൽ സംഭവിക്കുന്നത് പോലെ, ഇതിനെക്കുറിച്ച് അഭിപ്രായം എന്താണ്?

ഉത്തരം- ഇതേ കഥ വെബിൽ കാണിച്ചാൽ അതിന്‍റെ ക്രേസ് കുറയും. എന്തെങ്കിലും പ്രവർത്തിക്കുന്നുണ്ടെങ്കിൽ, ആളുകൾ അത് തന്നെ വീണ്ടും വീണ്ടും ചെയ്യാൻ തുടങ്ങുന്നു എന്നാൽ കലയിൽ ഫോർമുലയില്ല. സർഗ്ഗാത്മകതയിൽ, ഒരു വ്യക്തി തനിക്ക് ലഭിക്കുന്ന പണം ഉപയോഗിച്ച് ആ കഥ പറയാൻ ശ്രമിക്കുന്നു.

ചോദ്യം- ഇക്കാലത്ത് ഒരു വിഭാഗം ആളുകൾ ഹാളിൽ പോയി സിനിമ കാണാൻ ഇഷ്ടപ്പെടുന്നില്ല, മറ്റെന്തെങ്കിലും കാരണമുണ്ടോ?

ഉത്തരം- കൊവിഡും വെബും പ്രേക്ഷകരെ ഫിഫ്റ്റി ഫിഫ്റ്റി ആയി വിഭജിച്ചു. ആളുകൾക്ക് വെബിൽ നല്ല ഉള്ളടക്കം കാണാൻ കഴിയും. അത്തരമൊരു സാഹചര്യത്തിൽ സിനിമ അതിന്‍റെ നിലവാരം ഉയർത്തേണ്ടിവരും കാരണം 3 മുതൽ 4 ആയിരം വരെ ചെലവഴിച്ച്, ഒരു സിനിമ കുടുംബത്തോടൊപ്പം കാണും, അതിന്‍റെ അനുഭവം വ്യത്യസ്തവും മികച്ചതുമാകുമ്പോൾ മാത്രം. സാധാരണ ചിത്രം ഇനി പ്ലേ ചെയ്യാൻ കഴിയില്ല. വലിയ താരങ്ങളുടെ സിനിമകൾ വരെ ഇത്തവണ പരാജയപ്പെട്ടു. ഇതിനർത്ഥം കാണേണ്ടവ മാത്രം കാണാൻ പ്രേക്ഷകർ ആഗ്രഹിക്കുന്നു എന്നാണ്.

ഇൻസ്റ്റാഗ്രാമിൽ ഈ പോസ്റ്റ് കാണുക

TeamMIqbalkhan (@teammiqbalkhan) പങ്കിട്ട ഒരു പോസ്റ്റ്

 

View this post on Instagram

 

A post shared by TeamMIqbalkhan (@teammiqbalkhan)

ചോദ്യം- അഭിനയത്തിനുള്ള പ്രചോദനം എവിടെനിന്നു കിട്ടി?

ഉത്തരം- അഭിനയ മോഹം കുട്ടിക്കാലം മുതൽ ഉണ്ടായിരുന്നു. സ്‌കൂളിൽ പഠിക്കുമ്പോൾ കസൗലിയിലെ ‘കരൺ ദി സൺ ഓഫ് സൂര്യ’ എന്ന നാടകത്തിൽ  ഞാൻ കരണിന്‍റെ വേഷം ചെയ്തു. അവിടെ നിന്നാണ് ഈ ഫീൽഡിലേക്ക് പോകണമെന്ന് തോന്നിയത്. ഞാൻ കാശ്മീർ നിവാസിയാണ്.

ചോദ്യം- കാശ്മീരിൽ നിന്ന് മുംബൈയിലേക്ക് വരുന്നതിന് കുടുംബത്തിൽ നിന്ന് എത്രമാത്രം പിന്തുണയുണ്ടായിരുന്നു?

ഉത്തരം- ബിരുദത്തിന്‍റെ അവസാന പരീക്ഷ നടത്തുന്നതിന് മുമ്പ്, ഞാൻ എന്‍റെ വീട്ടുകാരോട് പറഞ്ഞതിന് ശേഷം മുംബൈയിൽ വന്നിരുന്നു, പരീക്ഷയ്ക്ക് തിരികെ പോകാമെന്ന് കരുതി പക്ഷേ ഇവിടെ തന്നെ തുടർന്നു. ഞാൻ പരീക്ഷ എഴുതിയില്ല പക്ഷേ എന്‍റെ ചെറിയ മോഡലിംഗ് ജോലികൾ കണ്ടപ്പോൾ വീട്ടുകാരും സന്തോഷിച്ചു, ഒന്നും പറയാതെ എന്നെ പിന്തുണച്ചു.

ചോദ്യം- മുംബൈയിൽ ആദ്യ ബ്രേക്ക് ലഭിക്കുന്നതുവരെ എത്രത്തോളം പ്രയാസപ്പെട്ടു?

ഉത്തരം- ആദ്യത്തെ രണ്ട് വർഷം വളരെ ബുദ്ധിമുട്ടായിരുന്നു. അതിനുശേഷം ഞാൻ രണ്ട് സിനിമകൾ ചെയ്തു. അത് രണ്ടും പരാജയപ്പെട്ടപ്പോൾ ബുദ്ധിമുട്ടുകൾ വർദ്ധിച്ചു. എനിക്ക് ഇതിൽ നിന്ന് ഒരുപാട് പഠിക്കാനുണ്ട് ആ സമയത്ത് ഞാൻ കുറച്ച് ജോലി ചെയ്ത് ഉപജീവനം കണ്ടെത്തുകയായിരുന്നു. കുടുംബത്തിൽ നിന്ന് ഒരിക്കലും സാമ്പത്തിക സഹായം ആവശ്യപ്പെട്ടിട്ടില്ല. അവരെ അറിയിക്കുക പോലും ചെയ്തില്ല കാരണം അവർ മടങ്ങിവരാൻ ആവശ്യപ്പെടുമായിരുന്നു. ഇവിടെ എല്ലാം നന്നായി നടക്കുന്നുണ്ടെന്ന് അവർക്ക് തോന്നി. അഭിനയം പഠിപ്പിക്കുന്ന വളരെ കുറച്ച് സ്ഥാപനങ്ങൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഉണ്ടായിരുന്നവയിൽ പോലും അന്ന് 20,000 രൂപ ഫീസ് ആയിരുന്നു, അത് എനിക്ക് വളരെ കൂടുതലായിരുന്നു. 20 വർഷം മുമ്പാണ് ഞാൻ ഇവിടെ വന്നത്. കഷ്ടപ്പെടുന്നതിനിടയിൽ പെട്ടെന്ന് ഒരു ടിവി ഓഫർ കിട്ടി. ഒന്നും ആലോചിക്കാതെ മാസാമാസം വാടക കൊടുക്കാനുള്ളതിനാൽ ഞാൻ സമ്മതിച്ചു. ഷോ വൻ ഹിറ്റായി എന്‍റെ ജീവിതം മാറി.

ചോദ്യം- ഏത് ഷോയിലൂടെയാണ് അറിയപ്പെടാൻ തുടങ്ങിയത്?

ഉത്തരം- ഏകതാ കപൂറിന്‍റെ ‘കൈസാ യേ പ്യാർ ഹേ’ എന്ന ഷോയിലൂടെ ഞാൻ ജനപ്രിയനായി. പിന്നെ തിരിഞ്ഞു നോക്കേണ്ടി വന്നില്ല. ഇത് എന്‍റെ മാതാപിതാക്കളുടെ സംഭാവനയായി ഞാൻ കരുതുന്നു കാരണം അവർ എല്ലാ സാഹചര്യങ്ങളിലും എന്നെ പിന്തുണച്ചു.

ചോദ്യം- കശ്മീരിലെ കസൗലിയിൽ നിന്നുള്ളയാളാണ്, ഗ്രാമത്തിൽ എന്തെങ്കിലും തരത്തിലുള്ള മാറ്റം വരുത്താൻ ആഗ്രഹിക്കുന്നുണ്ടോ?

ഉത്തരം- എന്‍റെ ഗ്രാമത്തിലെ ജനങ്ങളെ സത്യസന്ധതയിലേക്കും കഠിനാധ്വാനത്തിലേക്കും കൊണ്ടുപോകാൻ ഞാൻ ആഗ്രഹിക്കുന്നു. അതിനായി കൂടുതൽ പ്രവർത്തിക്കാൻ ഞാൻ ആഗ്രഹിക്കുന്നു.

ചോദ്യം- ഇത്രയും വർഷത്തെ കരിയറിൽ കഥപറച്ചിലും ആളുകളുടെ ഇഷ്ടാനിഷ്ടങ്ങളും എത്രമാത്രം മാറിയിട്ടുണ്ട്?

ഉത്തരം- അതെ, സിനിമ ഒരുപാട് മാറിയിട്ടുണ്ട്, വെബ് സ്റ്റോറികൾ നല്ലതാണ്, പക്ഷേ ടിവിയിൽ വലിയ മാറ്റമൊന്നും വന്നിട്ടില്ല. 20 വർഷത്തിനിടെ ടിവിയിലെ ഉള്ളടക്കത്തിൽ 5 ശതമാനം മാറ്റമേ ഉണ്ടായിട്ടുള്ളൂ. കാരണം പറയാൻ ബുദ്ധിമുട്ടാണ്. കാരണം ചാനലുകളുടെ ഗവേഷണ സംഘം പറയുന്നത് പ്രേക്ഷകരുടെ തിരഞ്ഞെടുപ്പാണ് അവർ നൽകുന്നത് എന്നാണ്.

ചോദ്യം- അഭിനയമല്ലാതെ മറ്റെന്തെങ്കിലും ചെയ്യാൻ ആഗ്രഹിക്കുന്നുണ്ടോ?

ഉത്തരം- അഭിനയത്തിന് പുറമേ, എനിക്ക് സംവിധാനം ചെയ്യാനും നിർമ്മിക്കാനും ആഗ്രഹമുണ്ട്, ചിലപ്പോൾ ഞാൻ ചില ഫിക്ഷൻ കഥകളും എഴുതാറുണ്ട്.

ചോദ്യം- ഈ യാത്രയിൽ സംതൃപ്തനാണോ? എന്തെങ്കിലും ഖേദമുണ്ടോ?

ഉത്തരം- എനിക്ക് 40 വയസ് കഴിഞ്ഞു , ജീവിതത്തിൽ ഖേദമില്ലെന്ന് ഇപ്പോൾ എനിക്കറിയാം. ജീവിതത്തിൽ പലതും സംഭവിക്കുന്നു, അവയിൽ നിന്ന് ഞാൻ ഒരുപാട് പഠിക്കുകയും എന്നിൽ മാറ്റങ്ങൾ വരുത്തുകയും ചെയ്തിട്ടുണ്ട്.

ചോദ്യം- പുതുമുഖങ്ങൾക്ക് എന്തെങ്കിലും സന്ദേശം നൽകാൻ ആഗ്രഹിക്കുന്നുണ്ടോ?

ഉത്തരം- ആരും ഇത്തരം സന്ദേശം ശ്രദ്ധിക്കുന്നുമെന്ന് എനിക്ക് തോന്നുന്നില്ല. അവസരം ചോദിക്കുന്നത് തെറ്റല്ല, എന്നാൽ ഒരാളെ ഒരിക്കലും നിങ്ങളുടെ ജീവിതത്തിലെ എല്ലാമായി കണക്കാക്കുകയും അവരോട് യാചിക്കുകയും ചെയ്യാതിരിക്കുക. ആത്മവിശ്വാസം പുലർത്തുക, നിങ്ങളുടെ കുറവുകൾ മനസ്സിലാക്കുക, കഠിനാധ്വാനം ചെയ്യുക. നല്ല ജോലി ചെയ്യാൻ ശ്രമിക്കുക, ക്ഷമയോടെയിരിക്കുക, അർപ്പണബോധത്തോടെ ജോലി ചെയ്താൽ തീർച്ചയായും വിജയം കൈവരിക്കും.

ചോദ്യം- സൂപ്പർ പവറുകൾ ലഭിച്ചാൽ എന്താണ് ചെയ്യാൻ ആഗ്രഹിക്കുന്നത്?

ഉത്തരം- സൂപ്പർ പവർ ലഭിച്ചാൽ, എന്‍റെ മുന്നിൽ നിൽക്കുന്ന ആളുടെ മനസ് വായിക്കാനും ആ വ്യക്തി ശരിയാണോ തെറ്റാണോ എന്ന് മനസിലാക്കാനും ഞാൻ ആഗ്രഹിക്കുന്നു.

ഒടിടി വന്നതോടെ അവസരങ്ങൾ വർദ്ധിച്ചു

തീയേറ്ററിലൂടെ അഭിനയലോകത്ത് എത്തിയ നടിയാണ് രൂപാലി സൂരി. ഡെഡ് ഹോൾഡ് മൈ ഹാൻഡ് എന്ന അന്താരാഷ്ട്ര ഫീച്ചർ ഫിലിമിലൂടെയായിരുന്നു സിനിമ പ്രവേശം. ഈ ചിത്രത്തിൽ പഴയകാല നടിയായ രത്ന പഥക്കിനൊപ്പം പ്രവർത്തിക്കാനുള്ള അവസരവും ലഭിച്ചു. ലോക്‌ഡൗൺ ഇതിവൃത്തമാക്കിയുള്ള ചിത്രത്തിന്‍റെ സംവിധാനവും എഡിറ്റിംഗും നിർവഹിച്ചിട്ടുള്ളത് വിക്രം ഗോഖലെയാണ്. വളരെ ശ്രദ്ധേയമായ വേഷമാണ് ചിത്രത്തിൽ രൂപാലി ചെയ്തിരിക്കുന്നത്. ഇപ്പോൾ ചില വെബ് സീരീസുകളിലും സിനിമകളിലും സജീവമായിരിക്കുന്ന രൂപാലിയുടെ വിശേഷങ്ങൾ അറിയാം:

ആക്റ്റിംഗ്‌ കരിയർ തെരഞ്ഞെടുക്കാനുള്ള പ്രചോദനം എവിടെ നിന്നാണ് കിട്ടിയത്

എന്‍റെ കുടുംബത്തിൽ ആരും തന്നെ ഈ ഇൻഡസ്ട്രിയിൽ ഇല്ല. ചെറുപ്പം തുടങ്ങി ഒരു ഫീച്ചർ മോഡൽ ലുക്ക് ഉള്ളതിനാൽ ഞാൻ നിരവധി ഫാഷൻ ഷോകളിൽ പങ്കെടുത്തിരുന്നു. കൂടാതെ വീട്ടിലെ ചില ബുദ്ധിമുട്ടുകൾ കാരണം വരുന്ന പ്രൊജക്ടുകൾ ചെയ്യാൻ അമ്മ എന്നോട് പറഞ്ഞിരുന്നു. അങ്ങനെ ഒന്നിന് പിറകെ ഒന്നായി പ്രോജക്ടുകൾ എനിക്ക് കിട്ടിക്കൊണ്ടിരുന്നു. ജോലി ഇല്ലാതെ എനിക്ക് ഇരിക്കേണ്ടി വന്നിട്ടില്ല. ഇങ്ങനെ ജോലിയും ചെയ്ത് കോളേജ് വിദ്യഭ്യാസവും കഴിഞ്ഞത്തോടെയാണ് ആക്റ്റിംഗ് കരിയറിൽ തന്നെ തുടരണമെന്ന് തീരുമാനിച്ചത്. അപ്പോഴേക്കും അത്യാവശ്യം നന്നായി ജോലി പഠിക്കുകയും ചെയ്തിരുന്നു.

രണ്ടാം ക്‌ളാസ് മുതലാണ് മോഡലിംഗ് ചെയ്ത് തുടങ്ങുന്നത്. ആ കാലഘട്ടത്തിൽ ജോലി കുറവായിരുന്നുവെങ്കിലും കോളേജിൽ എത്തിയതോടെ ധാരാളം വർക്കുകൾ കിട്ടി തുടങ്ങി. മോഡലിംഗിന് പുറമെ നിരവധി സീരിയലുകളിലും ഞാൻ പ്രവർത്തിച്ചിട്ടുണ്ട്. ക്രമേണ വെബ് സീരീസുകളും സിനിമകളും വന്നുകൊണ്ടിരുന്നു. ഇതിനിടെ അഭിനയം പഠിക്കാനായി ഞാൻ IFTA യിൽ ചേർന്നു അതിനൊപ്പം ചേർന്ന് നിരവധി ഷോകളും ചെയ്യാനുള്ള അവസരം ലഭിച്ചു. കലയ്ക്കും അഭിനയത്തിനുമൊപ്പം ധാരാളം കാര്യങ്ങൾ പഠിക്കാനുള്ള പ്രാരംഭഘട്ടമായിരുന്നു എനിക്കത്. എനിക്ക് സ്വന്തമായി എന്തെല്ലാം ജോലികൾ ചെയ്യാൻ കഴിയുമെന്ന് മനസിലാക്കേണ്ടതുമുണ്ടായിരുന്നു. അതുകൊണ്ടാണ് നാടകവേദിയിൽ പല പരീക്ഷണ പരിപാടികളും ചെയ്‌തത്‌. അവിടെയൊക്കെ നിറഞ്ഞ കരഘോഷത്തോടെ പ്രേക്ഷക പ്രതികരണം ഉടൻ തന്നെ അറിയാൻ കഴിഞ്ഞിരുന്നു. ഇൻഡസ്ട്രിയാണ് ആണ് എന്നെ തെരഞ്ഞെടുത്തത് അല്ലാതെ ഞാൻ അല്ല ഇൻഡസ്‌ട്രിയെ തെരെഞ്ഞെടുതെന്നു എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്.

വെല്ലുവിളികൾ നേരിടേണ്ടി വന്നിട്ടുണ്ടോ

വെല്ലുവികളുടെ തോത് എപ്പോഴും വ്യത്യസ്തമായിരിക്കും. ആദ്യഘട്ടത്തിൽ സാമ്പത്തിക പരാധീനതകൾ മൂലമാണ് ജോലി ചെയ്യേണ്ടി വന്നത്. വെല്ലുവിളികളുടെ രണ്ടാം ഘട്ടത്തിൽ ബസ്, ഓട്ടോ, ടാക്സി എന്നിവയ്ക്ക് പണമില്ലായിരുന്നു. ഞാൻ ഈ പ്രയാസങ്ങളെ എങ്ങനെ തരണം ചെയ്തുവെന്നത് എനിക്ക് മാത്രമേ അറിയൂ. മൂന്നാമത്തെ വെല്ലുവിളി ഫാഷൻ ഷോയ്ക്ക് പോകാൻ ഷൂസ് വാങ്ങാൻ കയ്യിൽ പണം ഇല്ലാതെ വന്നതാണ്.

ഇന്ന് തിരിഞ്ഞുനോക്കുമ്പോൾ ഇത്രയും പോരാട്ടങ്ങൾക്ക് ശേഷമാണ് എന്നിൽ ആത്മവിശ്വാസ൦ വളർന്നിരിക്കുന്നതെന്നു ഞാൻ മനസിലാക്കുന്നു. അതുപോലെ ഞാൻ സൃഷ്ടിച്ച വിജയകരമായ എന്‍റെ ഈ ചെറിയ ലോക൦ അതിന്‍റെ പിൻബലത്തിലാണ് രൂപംകൊണ്ടിരിക്കുന്നത്. മൂത്ത സഹോദരിയും അഭിനയരംഗത്തു സജീവമായുണ്ട്. രണ്ടുപേരുടെയും വഴി ഒന്നാണെങ്കിലും അപ്പ്രോച്ച് ഡിഫറെന്‍റ് ആണ്.

മൂത്ത സഹോദരി ഇക്കാര്യത്തിൽ എത്രമാത്രം സഹായിച്ചിട്ടുണ്ട്

തീർച്ചയായും നല്ല പ്രചോദനം എനിക്ക് ലഭിച്ചിട്ടുണ്ട്. കഠിനാധ്വാനത്തിലൂടെയാണ് സഹോദരിയും അഭിനയരംഗത്തു ഇടം പിടിച്ചത്. അവരുടെ ശരിയായതും തെറ്റായതുമായ നടപടികളിൽ നിന്നും ഞാൻ ഒരുപാട് കാര്യങ്ങൾ പഠിച്ചിട്ടുണ്ട്. അവ എനിക്ക് ലൈവ് പാഠങ്ങൾ ആണ്. ഒരു സാധാരണ കുടുംബത്തിൽ നിന്നുള്ളയാളാണ് ഞാൻ. എന്‍റെ അച്ഛൻ വസ്ത്ര വ്യാപാരവുമായി ബന്ധപെട്ടു പ്രവർത്തിച്ചിരുന്ന ആളാണ്. ഇപ്പോൾ വിരമിച്ചു. അമ്മ വളരെ ചെറുപ്പത്തിൽ തന്നെ മരിച്ചുപോയി. ഇക്കാരണങ്ങളാൽ ഞങ്ങൾ രണ്ട് സഹോദരിമാരും എളിയ കുടുംബപശ്ചാത്തലത്തിൽ നിന്നുള്ളവരാണ്

ഇൻഡസ്ട്രിയിൽ ഗോഡ് ഫാദർ ഇല്ലെങ്കിൽ ജോലി കിട്ടാൻ പ്രയാസമാണ്. താങ്കൾക്ക് എന്തെങ്കിലും പ്രയാസമുണ്ടായിട്ടുണ്ടോ

ഇത് സത്യമായ കാര്യമാണ്. മാതാപിതാക്കൾ ചെയ്യുന്ന ജോലിയുടെ പ്രയോജനം മക്കൾക്ക് ലഭിക്കും. ഇത് സിനിമയിൽ എല്ലായ്പ്പോഴും നടക്കുന്ന കാര്യമാണ്. ഈ വ്യവസായത്തിൽ മാത്രമല്ല എല്ലായിടത്തും ഇത് സംഭവിക്കുന്നുണ്ട്. ലഭിക്കുന്ന ആദ്യാവസരത്തിൽ തന്നെ ഈ വ്യവസായത്തിന് തങ്ങൾ അനുയോജ്യരാണോ എന്ന് അവർക്കും പ്രൂവ് ചെയ്യേണ്ടി വരും.

വർക്കിൽ നിന്നും തിരസ്കരിക്കപ്പെട്ട അനുഭവം നേരിണ്ടേണ്ടി വന്നിട്ടുണ്ടോ

ഒരുപാട് തവണ അത്തരം അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്. പലപ്പോഴും രാത്രി 10 മണിക്ക് മാനേജരെ വിളിച്ചുണർത്തി ഞാൻ എന്ത് തെറ്റാണ് ചെയ്‌തതെന്ന്‌ വിളിച്ചു ചോദിക്കേണ്ട അവസരങ്ങൾ ഉണ്ടായിട്ടുണ്ട്. പലതവണ ഒപ്പിട്ട് തുക കൈപറ്റിയശേഷം പ്രൊജക്ടിൽ നിന്നും ഒഴിവാക്കപ്പെട്ടിട്ടുണ്ട്. സെറ്റിൽ എത്തിയാലും പിറ്റേന്ന് അണിയറ പ്രവർത്തകർ വിളിക്കാതിരിക്കുന്ന അനുഭങ്ങൾ ഒരുപാടു തവണ ഉണ്ടായിട്ടുണ്ട്. ഇതിന്‍റെ കാരണം മനസിലാക്കാൻ പ്രയാസമാണ്. നിങ്ങൾ ഈ റോളിന് അനുയോജ്യയല്ലെന്നു പറഞ്ഞു ചിലർ ഒഴിവാക്കും. മറ്റു ചിലരാകട്ടെ,  മറ്റെന്തെങ്കിലും ഒഴിവുകിഴിവ്‌ കണ്ടെത്തും. ആരും നേരിട്ട് ഒരു കാര്യവും പറയുകയില്ല, ഒരിക്കൽ സംവിധായകൻ അനീസ് ബസ്‌മിയുടെ ഒരു ചിത്രത്തിന്‍റെ കാസ്റ്റിംഗിനായി ഞാൻ പോവുകയുണ്ടായി. എന്നാൽ പുതിയ കലാകാരന്മാർക്കൊപ്പം ജോലി ചെയ്യാൻ താൽപര്യമില്ലെന്നും അനുഭവസ്ഥരായ കലാകാരന്മാരെയാണ് അദ്ദേഹം തേടുന്നതെന്നും അദ്ദേഹം വ്യക്തമായി പറഞ്ഞു.

സമ്മർദങ്ങളെ എങ്ങനെയാണ് അതിജീവിക്കുന്നത്

ഞാൻ അർദ്ധരാത്രി വരെ മാനേജരോട് സംസാരിച്ചുകൊണ്ടിരിക്കും. അദ്ദേഹം എന്നെ കാര്യങ്ങൾ പറഞ്ഞു മനസിലാക്കും. അദ്ദേഹത്തെ ഫോണിൽ കിട്ടിയില്ലെങ്കിൽ കഥക് നൃത്തം ചെയ്‌തു സ്ട്രെസ്സ് റിലീസ് ചെയ്യും. ഞാൻ ഒരു കലാകാരിയാണ്. എല്ലാ ഇമോഷൻസിലൂടെയും ഞാൻ കടന്നുപോകുന്നുണ്ട്. പക്ഷെ ഒരിക്കൽ അതിൽ നിന്നും പുറത്തുകടന്നാൽ പിന്നെ ഞാൻ ആ അവസ്ഥയിലേക്ക് മടങ്ങി പോകില്ല, പിന്നെ എന്‍റെ ഫോക്കസ് മുഴുവനും മുന്നോട്ടായിരിക്കും.

ഏത് ഷോയാണ് ജീവിതം മാറ്റിമറിച്ചത്

ടിവി എന്നെ വളരെയധികം സഹായിച്ചിട്ടുണ്ട്. ടിവി ഷോയിലൂടെ എന്നെ ഓർമ്മിക്കുന്ന ഒരുപാടു പ്രേക്ഷകരുണ്ട്. എന്‍റെ വെബ് സീരീസ്, സിനിമകൾ എന്നിവയ്ക്ക് വ്യത്യസ്‍തമായ ഐഡന്‍റിറ്റി ഉണ്ട് ടിവി ഷോയ്ക്കു മറ്റൊരു പ്രതിച്ഛായയും. ഷക ല കാ ബൂം ബൂം ഷോയിലെ എന്‍റെ കാരക്ടറിനെയും പരസ്യങ്ങളെയും ആളുകൾ ഇപ്പോഴും ഓർക്കുന്നു. ഇത്തരത്തിൽ എല്ലാവരുടെയും വീടുകളിൽ എനിക്ക് എത്താൻ കഴിയുന്ന നിരവതി ടിവി ഷോകൾ ഉണ്ട്.

ഇന്ന് ഒടിടി പ്രേക്ഷകർക്കിടയിൽ വളരെ ജനപ്രിയമാണ്. പുതിയ കലാകാരന്മാർക്ക് ഈ പ്ലാറ്റ്ഫോ൦ എത്രമാത്രം പ്രയോജനം ലഭിക്കുന്നുണ്ട്.

ഓടിടിയുടെ വരവോടെ വ്യവസായത്തിലെ ആളുകളുടെ ജോലിയും ശമ്പളവും വളരെയധികം വർദ്ധിച്ചു. വർഷങ്ങൾക്ക് മുമ്പ് കലാകാരന്മാർക്ക് ടിവി അവസരം നൽകിയപോലെ ഓടിടിയുടെ വരവോടെ ജോലി സാധ്യത വർദ്ധിച്ചിട്ടുണ്ട്. ജോലിയും പ്രതിഫലവും വർദ്ധിച്ചത് തന്നെ ഇൻഡസ്ട്രിയിലുള്ളവരെ സംബന്ധിച്ച് വളരെ വലിയ പുരോഗതിയാണ് സൂചിപ്പിക്കുന്നത്. സിനിമയിൽ മാത്രമല്ല ഒടിടിയിലും അഭിനയിച്ചു സംതൃപ്‌തരാകാമെന്ന് ഇതിൽ നിന്നും കലാകാരൻമാർ മനസിലാക്കിയിട്ടുണ്ട്. ഇത് ശുഭസൂചകമാണ്.

കുടുംബത്തിന്‍റെ പിന്തുണ എത്രത്തോളമുണ്ട്

കുടുംബത്തിന്‍റെ പിന്തുണയില്ലാതെ നിങ്ങൾക്കൊന്നും ചെയ്യാൻ കഴിയില്ല. ആദ്യദിവസം മുതൽ എനിക്ക് ആ പിന്തുണ ലഭിച്ചിട്ടുണ്ട്. എന്നെ ഒരിക്കലും തടയുകയോ തടസപ്പെടുത്തുകയോ ചെയ്തിട്ടില്ല. എനിക്ക് ശക്തമായ പിന്തുണ നൽകികൊണ്ട് കുടുംബം എനിക്കൊപ്പമുണ്ട്.

എന്താണ് ആ വലിയ സ്വപ്നം

എന്‍റെ സ്വപ്‌നങ്ങൾ വളരെ ചെറുതാണ്. ചെറിയ കാര്യങ്ങളിൽപോലും ഒരുപാടു സന്തോഷിക്കുന്ന ആളാണ് ഞാൻ. ഈ ചെറിയ കാര്യങ്ങൾ ഒരുമിച്ച് ഒരു ദിവസം വലുതായി മാറും. ഞാൻ എപ്പോഴും ഇന്നിൽ ജീവിക്കുന്നയാളാണ്. നൃത്തം എന്‍റെ ജീവവായുവാന്, പക്ഷെ എപ്പോഴാണ് അത്യാവശ്യമായി വരുന്നതെന്ന് എനിക്കറിയില്ല. ഞാൻ ഷോകൾ ചെയ്യുന്നു. എന്‍റെ സൗകര്യം അനുസരിച്ചു നൃത്തം പരിശീലിക്കാറുണ്ട്. അവ എനിക്ക് ഒരുപാടു സന്തോഷം തരുന്ന കാര്യങ്ങളാണ്. രാജേന്ദ്ര ചതുർവേദിയാണ് എന്‍റെ കഥക് ഗുരു.

ജീവിതലക്ഷ്യം എന്താണ്

ചുറ്റുമുള്ള ആളുകളെ സന്തോഷിപ്പിക്കുക വർത്തമാന ജീവിത്തിൽ ജീവിക്കുക

 മൃഗസ്നേഹിയാണോ

എനിക്ക് മൃഗങ്ങളെ വളരെ ഇഷ്ടമാണ്. ഭരത് ഭോൽക്കറും ഒരു മൃഗസ്നേഹിയാണ്. മൃഗങ്ങളോടുള്ള അടുപ്പമാണ് ഞങ്ങളെ സൗഹൃദത്തിലാക്കിയതെന്നു വേണം പറയാൻ. ഞങ്ങൾക്കൊപ്പം 15 വർഷം കഴിഞ്ഞ ശേഷമാണ് പ്രിയപ്പെട്ട നായ ഡോൺ സൂരി മരിക്കുന്നത്. ഞാൻ അവളെ വല്ലാതെ മിസ് ചെയ്യുന്നുണ്ട്.

സാറാ അലി ഖാൻ: എന്ത് പറഞ്ഞിട്ടും കാര്യമില്ല

1995 ഓഗസ്റ്റ് 12 ന് പട്ടൗഡി കുടുംബത്തിൽ ജനിച്ച സാറാ അലി ഖാൻ നടി അമൃത സിംഗിന്‍റെയും നടൻ സെയ്ഫ് അലി ഖാന്‍റെയും മകളാണ്. കൊളംബിയ യൂണിവേഴ്‌സിറ്റിയിൽ നിന്ന് ഹിസ്റ്ററി ആന്‍റ് പൊളിറ്റിക്കൽ സയൻസിൽ ബിരുദം നേടിയ ശേഷം 2018-ൽ സുശാന്ത് സിംഗ് രാജ്പുത്തിനൊപ്പം ‘കേദാർനാഥ്’ എന്ന റൊമാന്‍റിക് ചിത്രത്തിലൂടെയാണ് സാറ അഭിനയരംഗത്തേക്ക് വന്നത്. ഇതിന് ശേഷം ആക്ഷൻ കോമഡി ചിത്രമായ ‘സിംബ’ ചെയ്തു. 2019ലെ ഫോബ്‌സ് ഇന്ത്യയുടെ 100 സെലിബ്രിറ്റികളുടെ പട്ടികയിലും സാറയുടെ പേര് ഉൾപ്പെട്ടിരിക്കുന്നു. ഇതിന് ശേഷം ആനന്ദ് എൽ റായ് സംവിധാനം ചെയ്ത ‘അത്രംഗി രേ’ എന്ന ചിത്രത്തിലും അവർ പ്രത്യക്ഷപ്പെട്ടു. വിക്കി കൗശൽ നായകനായ ‘സരാ ഹട്ട് കെ സരാ ബച്ച് കേ’ എന്ന ചിത്രവും അടുത്തിടെ പുറത്തിറങ്ങി.

അഭിനയ ജീവിതം

2018ൽ പുറത്തിറങ്ങിയ ‘കേദാർനാഥ്’ എന്ന സിനിമയിൽ മുസ്ലീം ചുമട്ടു തൊഴിലാളിയുമായി പ്രണയത്തിലാകുന്ന ഹിന്ദു പെൺകുട്ടിയുടെ വേഷമാണ് സാറ അവതരിപ്പിച്ചത്. ഈ ചിത്രത്തിനായി സഹനടനായ സുശാന്ത് സിംഗ് രാജ്പുത്തിന്‍റെ സഹായത്തോടെ ശുദ്ധ ഹിന്ദി സംസാരിക്കാൻ അവർ പഠിച്ചു.

‘കേദാർനാഥ്’ പുറത്തിറങ്ങി ഏതാനും ആഴ്ചകൾക്കു ശേഷം, രൺവീർ സിംഗിനൊപ്പം രോഹിത് ഷെട്ടിയുടെ ആക്ഷൻ ചിത്രമായ ‘സിംബ’യിൽ സാറ അഭിനയിച്ചു. ‘കേദാർനാഥ്’ എന്ന സിനിമയുടെ ചിത്രീകരണം പാതിവഴിയിൽ നിർത്തിവെച്ച് ‘സിംബ’യ്ക്ക് വേണ്ടി ഷൂട്ട് ചെയ്തു. ഇതിന്‍റെ പേരിൽ സാറ വിവാദങ്ങളിലും ചെന്നു പെട്ടിരുന്നു. ‘കേദാർനാഥ്’, ‘സിംബ’ എന്നിവയിൽ സാറയുടെ ലുക്ക്‌ പ്രേക്ഷകർ ഇഷ്ടപ്പെട്ടു, അഭിനയ ശേഷി പോലും അവരുടെ ഗ്ലാമറിന് പിന്നിലെ വരുകയുള്ളു.

ഇതിന് ശേഷം സംവിധായകൻ ഇംതിയാസ് അലിയുടെ ലവ് ആജ് കൽ എന്ന റൊമാന്‍റിക് ചിത്രത്തിലും കാർത്തിക് ആര്യനൊപ്പം സാറാ അലി ഖാൻ പ്രത്യക്ഷപ്പെട്ടു. ഈ ചിത്രത്തിനിടെ കാർത്തിക് ആര്യനുമായുള്ള പ്രണയ വാർത്തകൾ ചൂടേറിയെങ്കിലും ആരും അത് ശ്രദ്ധിച്ചില്ല എന്ന് പറയാം. പിന്നീട് ഇരുവരും വേർപിരിയുന്നതായി റിപ്പോർട്ടുകൾ വന്നിരുന്നു. ലവ് ആജ് കൽ എന്ന ചിത്രത്തിലെ സാറ അലി ഖാന്‍റെ കഥാപാത്രം വളരെ സങ്കീർണ്ണമായിരുന്നു, ഈ ചിത്രത്തോട് അവർക്ക് നീതി പുലർത്താൻ കഴിഞ്ഞില്ല. 2020ൽ തന്നെ, വരുൺ ധവാനൊപ്പം ‘കൂലി നമ്പർ വൺ’ എന്ന കോമഡി ചിത്രത്തിലും അവർ പ്രത്യക്ഷപ്പെട്ടു.

ഈ ചിത്രത്തിനും സാറ അലി ഖാന്‍റെ പ്രകടനം വിമർശിക്കപ്പെട്ടിരുന്നു. 2021-ൽ പുറത്തിറങ്ങിയ റായിയുടെ ‘അത്രംഗി രേ’ എന്ന ചിത്രത്തിലെ സഹനടന്മാർ അക്ഷയ് കുമാറും ധനുഷുമായിരുന്നു. പോസ്റ്റ് ട്രോമാറ്റിക് സ്ട്രെസ് ഡിസോർഡർ ഉള്ള ഒരു സ്ത്രീയുടെ വേഷത്തിലാണ് അവർ ഇതിൽ പ്രത്യക്ഷപ്പെട്ടത്. എന്നാൽ ഈ ചിത്രവും തിയേറ്ററുകൾക്ക് പകരം ഒടിടി പ്ലാറ്റ്‌ഫോമായ ‘ഡിസ്‌നി ഹോട്ട്‌സ്റ്റാറിൽ’ ആവിയായി. തുടർന്ന് 2023 ന്‍റെ തുടക്കത്തിൽ, പവൻ കൃപലാനിയുടെ ‘ഗ്യാസ്‌ലൈറ്റ്’ എന്ന സിനിമയിൽ , ഗ്ലാമറസ് പെൺകുട്ടിക്ക് പകരം, വീൽ ചെയറിൽ ജീവിക്കുന്ന ഒരു വികലാംഗ പെൺകുട്ടിയുടെ കഥാപാത്രത്തിൽ അവർ പ്രത്യക്ഷപ്പെട്ടു. ആക്ഷൻ രംഗങ്ങളും ഇതിലുണ്ട്.

സാറയുടെ ആരാധകർ ഈ സിനിമയിൽ വലിയ പ്രതീക്ഷകൾ പുലർത്തിയിരുന്നു, ഇപ്പോൾ അടുത്തിടെ ലക്ഷ്മൺ ഉടേക്കർ സംവിധാനം ചെയ്ത സാറയുടെ ചിത്രം ‘സരാ ഹട്ട് കെ സരാ ബച്ച് കേ’ പുറത്തിറങ്ങി. വിക്കി കൗശലാണ് ഈ ചിത്രത്തിലെ സഹ നായകൻ. സാറയുടെ കഥാപാത്രമായ സൗമ്യ അഹൂജ ദുബെയെ ചുറ്റിപ്പറ്റിയാണ് ചിത്രത്തിന്‍റെ മുഴുവൻ കഥയും സംവിധായകൻ നെയ്തിരിക്കുന്നത്. എന്നാൽ ഇതിലും സാറ നിരാശപ്പെടുത്തി. സാരിയുടുത്ത് പൊട്ടും തൊട്ട് സൗമ്യ എന്ന കഥാപാത്രത്തിൽ സാറാ അലി ഖാൻ സ്‌ക്രീനിൽ പ്രത്യക്ഷപ്പെടുമ്പോൾ സാറയുടെ അഭിനയത്തിന്‍റെ മാസ്മരികത ഇതിലുണ്ടാകുമെന്നാണ് പ്രതീക്ഷിച്ചത്. എന്നാൽ കുറച്ച് രംഗങ്ങൾക്ക് ശേഷം ഈ മിഥ്യാധാരണ നീങ്ങി.

അഭിനയം ഫലിച്ചില്ല

സാറയ്ക്ക് സിനിമ ലഭിക്കുന്നത് അവളുടെ കഴിവ് കൊണ്ടല്ലെന്നും അച്ഛൻ സെയ്ഫ് അലി ഖാന്‍റെ സ്വാധീനം കൊണ്ടാണെന്നും ബോളിവുഡിലെ ഒരു വിഭാഗം വിശ്വസിക്കുന്നു.

ഹോമി അദാജാനിയയുടെ ‘മർഡർ മുബാറക്’ എന്ന ചിത്രത്തിലും അവർ അഭിനയിക്കുന്നുണ്ട്. അതേ സമയം ‘ഏ വതൻ മേരേ വതൻ’ എന്ന ബയോപിക് സിനിമയിൽ സ്വാതന്ത്ര്യ സമര സേനാനി ഉഷ മേത്തയുടെ വേഷമാണ് അവർ ചെയ്യുന്നത്. ‘ഏ വാതൻ മേരേ വാതൻ’ തീയറ്ററുകൾക്ക് പകരം OTT പ്ലാറ്റ്‌ഫോമായ ‘ആമസോൺ പ്രൈം വീഡിയോ’യിൽ നേരിട്ട് സ്ട്രീം ചെയ്യും.

എന്തുകൊണ്ടാണ് സാറയ്ക്ക് ഒരു പ്രൊഫഷണൽ നടിയാകാൻ കഴിയാത്തത്?

തന്‍റെ പിശുക്ക് കാരണം അഭിനയ പരിശീലനത്തിന് പോലും പണം ചെലവഴിക്കാൻ സാറ ആഗ്രഹിക്കുന്നില്ലെന്നാണ് ബോളിവുഡിലെ ഒരു വിഭാഗം വിശ്വസിക്കുന്നത്. എന്നാൽ 2 ദിവസത്തിന് ശേഷം, അബുദാബിയിലെ തന്‍റെ പിശുക്കിന്‍റെ ഒരു ഉദാഹരണം സാറ അവതരിപ്പിച്ചു, അത് ഒരു ഓൺലൈൻ വീഡിയോ അഭിമുഖത്തിൽ അവൾ തന്നെ വെളിപ്പെടുത്തി. സത്യത്തിൽ സാറ തന്‍റെ പുതിയ ചിത്രമായ ‘സരാ ഹട്ട് കെ സരാ ബച്ച് കേ’യുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് IIFA അവാർഡ് ദാന ചടങ്ങിനായി ഒരു ദിവസത്തേക്ക് അബുദാബിയിൽ പോയിരുന്നു.

അവിടെ അവൾ മുഴുവൻ ടീമിനൊപ്പം ഒരു ദിവസം താമസിച്ചു, അവളുടെ മിതവ്യയമുള്ള ജീവിതശൈലി കാരണം റോമിങ്ങിനായി അവൾ തന്‍റെ ഹെയർഡ്രെസ്സറുടെ ഹോട്ട് സ്പോട്ട് ഉപയോഗിച്ചു.

സാറാ അലി ഖാനും ബന്ധവും

ഇംതിയാസ് അലിയുടെ ‘ലവ് ആജ് ഔർ കൽ 2’ എന്ന സിനിമയുടെ ചിത്രീകരണ വേളയിൽ, ചിത്രത്തിലെ സഹനടനായ കാർത്തിക് ആര്യനുമായി സാറ ഡേറ്റിംഗ് നടത്തുകയായിരുന്നു. ഇരുവരും തങ്ങളുടെ ബന്ധം സ്ഥിരീകരിക്കുകയോ നിഷേധിക്കുകയോ ചെയ്തില്ല, എന്നിരുന്നാലും കഴിഞ്ഞ വർഷം ഒരു അഭിമുഖത്തിൽ ചലച്ചിത്ര നിർമ്മാതാവ് കരൺ ജോഹർ അവരുടെ വേർപിരിയലിനെക്കുറിച്ച് സംസാരിച്ചു. ക്രിക്കറ്റ് താരം ശുഭ്മാൻ ഗില്ലുമായി സാറ ഡേറ്റിംഗ് നടത്തിയതായി റിപ്പോർട്ടുകളുണ്ടായിരുന്നു, എന്നാൽ ഇരുവരും തങ്ങളുടെ ബന്ധം സ്ഥിരീകരിച്ചിട്ടില്ല.

എന്താണ് പഠിച്ചത്

“ഉയർച്ച താഴ്ചകൾ ജീവിതത്തിന്‍റെ ഭാഗമാണ് എന്നതാണ് എന്‍റെ ഏറ്റവും വലിയ പഠനം. നിങ്ങൾ ഏറ്റവും താഴ്ന്ന നിലയിലായിരിക്കുമ്പോൾ, നിങ്ങൾ ഏറ്റവും മികച്ച രീതിയിൽ എഴുന്നേറ്റ് ഓടണം, കാരണം നിങ്ങൾക്ക് ആത്മവിശ്വാസം കുറയുമ്പോൾ അത് ഏറ്റവും മോശമാണ്. എനിക്ക് അങ്ങനെ ഒരു വിഷമം ഇല്ലെന്നു ഞാൻ കരുതുന്നു.” എന്നാണ് സാറ പറയുന്നത്.

अनलिमिटेड कहानियां-आर्टिकल पढ़ने के लिएसब्सक्राइब करें