യാത്രിയാം കൃപയാ ധ്യാൻ ദേ… യാത്രക്കാരുടെ ശ്രദ്ധയ്ക്ക്… ഭാരമേറിയ കൺപോളകൾ പണിപ്പെട്ടു തുറന്ന് കനി കാതോർത്തു. നേത്രാവതിയാണ്. ഇതിലെങ്കിലും കേറി പറ്റണം. ശരിക്കുറങ്ങാത്തതിലാവണം കണ്ണെരിയുന്നു. പക്ഷേ ഇതുപോയാൽ പിന്നെ! വണ്ടി എത്തും മുമ്പ് മുഖമൊന്ന് കഴുകാം.

ആലോചനയ്ക്കൊപ്പം പണിപ്പെട്ടെഴുന്നേറ്റ് അവൾ പ്ലാറ്റ്ഫോമിലെ പൊതുടാപ്പിൽ നിന്നും വായും മുഖവും കഴുകി. സാരിത്തുമ്പുകൊണ്ട് മുഖം അമർത്തി തുടച്ചു. ഒരു ചായ കുടിച്ചാൽ ഈ കണ്ണെരിച്ചിലും തലചുറ്റലും ഒന്ന് കുറയും.

ചുരുട്ടിപ്പിടിച്ച ഇടതുകൈ തുറന്നവൾ അതിലാകെയുള്ള രണ്ട് ഒറ്റരൂപാ നാണയങ്ങളെ നോക്കി. പിന്നെ അടച്ച ടാപ്പ് വീണ്ടും തുറന്ന് ഒരു കവിൾ വെള്ളം കുടിച്ചു. വായിൽ കയ്പുരസം നിറയുന്നു, ഒന്നിനും പറ്റാത്ത അവസ്ഥ!

ഉറക്കം തടസ്സപ്പെട്ടതിന്‍റെ പ്രതിഷേധത്തിൽ പുറത്തുതൂക്കിയ മാറാപ്പിൽ നിന്നും കുഞ്ഞു മാണിക്യൻ ഒന്ന് ചിണുങ്ങി. പിന്നെ വീണ്ടും തളർന്നു മയങ്ങി! നാലുനാളായി പനിയാണ് മാണിക്യന്.

പാവം ആരോ കൊടുത്ത രണ്ടു ബിസ്ക്കറ്റും അരഗ്ലാസ് ചായയുമാണ് അവനിന്നലെ ആകെ കഴിച്ചത്.

പൊരിയുന്ന കുഞ്ഞുവയറിന്‍റെ ആളൽ ആവാഹിച്ചെടുത്തെന്നപോലെ കനിയുടെ കണ്ണെരിച്ചിൽ കൂടി..

കവിളെല്ലിൽ കല്ല് കയറ്റി വെച്ചിട്ടെന്നപോലെ ഭാരമേറി. കിതച്ചു കുതിച്ചെത്തിയ ട്രെയിനിൽ കയറാനും ഇറങ്ങാനും തിരക്കുകൂട്ടുന്നവരുടെ ഇടയിലൂടെ വർഷങ്ങൾ നൽകിയ തഴക്കത്തോടെ കനി കയറിപ്പറ്റി.

മാറി നിൽക്കങ്ങോട്ട്..!!”

അറപ്പിൽ പൊതിഞ്ഞു ചെവിയിൽ പതിച്ച ശബ്ദം നൽകിയ നടുക്കത്തിൽ വാഷ്ബേസിനോട് പറ്റിച്ചേർന്ന് നിന്ന് ഓടിയണഞ്ഞ തീവണ്ടിയുടെ അതേ താളത്തിൽ കനി കിതച്ചു.

പിന്നെ തെല്ലുനിന്ന് കിതപ്പാറ്റി, വീണ്ടും ഓടിത്തുങ്ങിയ തീവണ്ടിക്കുള്ളിലൂടെ..

ഭാണ്ഡത്തിൽ നിന്നെടുത്ത ചപ്ലാംകട്ടയിൽ താളമിട്ട് ഏറ്റവും പുതിയ സിനിമാപ്പാട്ട് മൂളിക്കൊണ്ട് മുന്നോട്ട് നടന്നു.

ക്ഷീണം കൊണ്ട് വരികൾ മുറിഞ്ഞു മുറിഞ്ഞു പോകുമ്പോഴും വള്ളിയമ്മയിൽ നിന്ന് കിട്ടിയ അടിയുടെ ചൂടിൽ പരുവപ്പെട്ട അവളുടെ ശബ്ദം തീവണ്ടിയുടെ ശ്രുതിയേക്കാൾ ഉയർന്നുതന്നെ നിന്നു.

നീട്ടിയ കൈകളുമായി അവൾ മുന്നിലെത്തിയപ്പോൾ അത്രനേരം പാട്ടിൽ ലയിച്ചിരുന്ന പലരും പുറം കാഴ്ചകളിലും ഉറക്കത്തിലും മുഴുകിപ്പോയിരുന്നു.

“കുഞ്ഞൊന്നുറങ്ങി വന്നതേയുള്ളൂ. ആ പെണ്ണിന് വല്ലതും കൊടുക്ക്, ഇവിടെ നിന്നിനിയും ശബ്ദമുണ്ടാക്കാതെ പോവാൻ പറ ഏട്ടാ..” പതുപതുത്ത മെത്തയിൽ അമ്മയുടെ അടുത്തുകിടന്ന് ഉറങ്ങാൻ പാടുപെടുന്ന പാവ പോലുള്ള ഒരു കുഞ്ഞിന്‍റെ അമ്മയായിരുന്നു അത് പറഞ്ഞത്!

ഈ ബഹളങ്ങൾക്കിടയിലും ഒന്നനങ്ങുകപോലും ചെയ്യാത്ത കുഞ്ഞുമാണിക്യനെ മാറാപ്പിനു പുറത്തുകൂടെ ഒന്ന് തഴുകി, ആ കുഞ്ഞിന്‍റെ അച്ഛൻ നീട്ടിയ കാശ് കാണാത്തതുപോലെ കനി മുന്നോട്ട് നടന്നു..

“നമുക്കീടന്നുപോണം പെണ്ണേ... നമ്മുടെ മാണിക്യനെ നമ്മളെപ്പോലെ തെണ്ടിയാക്കരുത്.” അവളുടെ ഉള്ളിൽ മുരുകന്‍റെ ശബ്ദം മുഴങ്ങി.

ട്രാക്കിൽ ചിതറിക്കിടന്ന അവശിഷ്ടങ്ങൾക്കിടയിൽ അറ്റുകിടന്ന അവന്‍റെ കൈത്തണ്ടയിൽ നിന്നൂരിയെടുത്ത് തന്‍റെ കഴുത്തിൽ ചേർത്തുകെട്ടിയ പിച്ചള ഏലസ്സിന്‍റെ ചൂടിൽ അവളുടെ നെഞ്ചിൻ കുഴി പൊള്ളി.

കാലുകൾ തളരുംപോലെ തോന്നിയപ്പോൾ അടുത്ത കംപാർട്ടുമെന്‍റിലേക്ക് കയറും മുമ്പുള്ള വാതിലിനരികിൽ അവൾ ചടഞ്ഞിരുന്നു. പിന്നെ മാണിക്യനെ മാറാപ്പിൽ നിന്നെടുത്ത് മടിയിൽ കിടത്തി പാലൂട്ടി. അതിനുപോലുമാവാത്തതുപോലെ മാണിക്യൻ മടിയിൽ തളർന്നു കടിന്നു.

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...