റീഡിംഗ് റൂമിലെ മേശമേൽ തലവച്ച് മയങ്ങുകയായിരുന്ന യദു ഉണർന്നു. കമ്പ്യൂട്ടർ സ്ക്രീനിൽ ബെഡ്റൂമിലെ ക്യാമറാ വ്യൂ അഡ്ജസ്റ്റ് ചെയ്ത് അയാൾ നോക്കി. ആനും വിവാനും ബെഡ്റൂമിലെ പതുപതുത്ത മെത്തയിൽ നല്ല ഉറക്കത്തിലാണ്.

റീഡിംഗ് റൂമിലെ അരണ്ട വെളിച്ചത്തിൽ ബുക്കും തുറന്നുവച്ച് ഇരുന്നുറങ്ങുക ഇതാദ്യമല്ല. മനസ്സ് ശാന്തമല്ലാത്തപ്പോഴൊക്കെ അയാൾക്കത് പതിവാണ്. അതുകൊണ്ട് തന്നെ ആൻ അത് കാര്യമാക്കാറുമില്ല. അയാൾ കയ്യെത്തിച്ച് ടേബിൾ ക്ലോക്ക് തിരിച്ചുനോക്കി. സമയം പുലർച്ചെ നാലുമണി. നാട്ടിലിപ്പോൾ രാത്രി ഒമ്പതര ആയിട്ടുണ്ടാവണം.

അമ്മ ഊണുമുറിയിൽ മേശമേൽ കഞ്ഞി വിളമ്പുന്ന സമയം. കഞ്ഞിയും പപ്പടവും കനലിൽ ചുട്ടെടുത്ത തേങ്ങാക്കൊത്തുകൾ അരച്ചുണ്ടാക്കിയ ചമ്മന്തിയും അയാൾക്ക് പ്രിയതരമായിരുന്നു. പക്ഷേ ഇന്ന്... അമ്മ ഒരുപക്ഷേ ഇന്ന് കഞ്ഞി ഉണ്ടാക്കിക്കാണില്ല.

സങ്കടങ്ങളെ നേരിടാനുള്ള ശക്‌തി തരാൻ ഉപവാസത്തേക്കാളും നല്ല മറ്റൊന്നുമില്ല എന്ന് ഏക്കാലവും അകമഴിഞ്ഞ് വിശ്വസിക്കുന്ന ആൾക്ക് ഇന്ന് ആഹാരം ഉണ്ടാക്കാനോ കഴിക്കാനോ കഴിയില്ലെന്ന് യദുവിന് നന്നായി അറിയാം.

മംഗലത്ത് തറവാട്ടിലെ കുഞ്ഞുണ്ണിക്കൈമളുടെയും ലക്ഷ്മികുട്ടിയമ്മയുടെയും ഇളയമകൻ യദു ന്യൂസിലൻറിൽ സോഫ്റ്റ്‍വെയർ എഞ്ചിനീയർ ആണ്. വില്ലേജ് ഓഫീസർ ആയിരുന്ന കുഞ്ഞുണ്ണിക്കൈമൾക്ക് പതിറ്റാണ്ടുകളുടെ കാത്തിരിപ്പിനു ശേഷം പിറന്ന കണ്മണി.

പഠനത്തിൽ വളരെ മികവ് പുലർത്തിയിരുന്ന യദുവിന് എഞ്ചിനീയറിംഗ് കഴിഞ്ഞപ്പോൾ തന്നെ കാമ്പസ് സെലക്ഷനിൽ പന്ത്രണ്ട് വർഷം മുമ്പാണ് പ്രശസ്തമായ ഡെൽ കമ്പനിയുടെ ഓക്ക്ലാന്‍റ് ഓഫീസിൽ ജോലി കിട്ടിയത്. ഇപ്പോൾ മുപ്പത്തഞ്ചിലെത്തി നിൽക്കുന്ന അയാൾ വിവാഹം കഴിച്ചിരിക്കുന്നത് ആന്‍ മരിയ എന്ന സ്വീഡിഷ് എഞ്ചിനീയറെയാണ്. അവരുടെ 6 വയസ്സുകാരൻ മകൻ വിച്ചു എന്ന വിവാൻ.

82കാരനായ കുഞ്ഞുണ്ണിക്കൈമളിന്‍റെ ആരോഗ്യനില ഈയിടെയായി വഷളായിക്കൊണ്ടിരിക്കുന്നു. ലംഗ്ക്യാൻസറിന്‍റെ ചികിത്സ നടന്നുകൊണ്ടിരിക്കുന്നതിനൊപ്പമാണ് സ്മൃതിനാശം കൂടി ബാധിച്ചത്. പ്രായമായ അച്ഛനും അമ്മയും ചികിത്സയും അതിന്‍റെ ബുദ്ധിമുട്ടുകളുമൊക്കെയാണ് യദുവിനെ അസ്വസ്ഥനാക്കുന്നത്.

അനിയേട്ടൻ തൊട്ടടുത്തുതന്നെ താമസമുണ്ടെന്നതാണ് ആകെയുള്ള ആശ്വസാസം. കുഞ്ഞുങ്ങളില്ലാതിരുന്ന കാലത്ത് കൈമളും ഭാര്യയും എടുത്തുവളർത്തിയ കുട്ടിയാണ് അനിൽ. അനിക്ക് പതിനഞ്ച് തികഞ്ഞപ്പോഴാണ് യദു പിറന്നത്.

പ്രായാന്തരം ഏറെയുണ്ടെങ്കിലും ഏട്ടനും അനിയനും തമ്മിൽ അതിതീവ്രമായൊരു വൈകാരിക ബന്ധമാണുള്ളത്. നാട്ടിലെ സഹകരണ ബാങ്കിൽ സെക്രട്ടറിയാണ് അനി. ഭാര്യ മായയും പന്ത്രണ്ട് വയസ്സുകാരായ ഇരട്ട പെൺകുട്ടികളുമൊത്ത് തറവാട്ട് വീടിന്‍റെ അടുത്ത് തന്നെയുള്ള പുരയിടത്തിൽ വീട് വച്ച് താമസിക്കുന്നു.

ഇന്ന് കാലത്ത് നടന്ന സംഭവത്തെപ്പറ്റി അനിയേട്ടൻ പറഞ്ഞപ്പോൾ മുതൽ യദുവിന് സമാധാനം നഷ്ടപ്പെട്ടു. ഒരു കൊലപാതക കുറ്റത്തിൽ നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ട ഒരാളുടെ മകന്‍റെ മാനസികാവസ്ഥ പറഞ്ഞാൽ ആർക്കും മനസ്സിലാകില്ല. ഏട്ടൻ ജോലിക്ക് പോവുന്നതിനാൽ അമ്മ തനിച്ചാണ് അച്ഛനെ നോക്കിയിരുന്നത്.

മായേച്ചിയുടെ സ്വാർത്ഥ മനോഭാവം മൂലം പല ഘട്ടങ്ങളിലും അച്ഛനും അവരും തമ്മിലുള്ള ബന്ധം ഉലയുന്ന മട്ടിലുള്ള മൂർച്ചയുള്ള സംഭാഷണങ്ങൾ ഉണ്ടായിട്ടുണ്ട്. അക്കാരണം കൊണ്ട് തന്നെ മായേച്ചി ഇപ്പുറത്തേക്ക് വരികയോ സഹായിക്കുകയോ ഇല്ല. ഏട്ടന് അതിൽ വളരെ വിഷമമുണ്ടെങ്കിലും കുടുംബത്തിന്‍റെ സമാധാനത്തെ കരുതി സഹിക്കുകയാണ്. അമ്മയ്ക്ക് തനിയെ അച്ഛനെ പരിചരിക്കാൻ ബുദ്ധമുട്ടായപ്പോഴാണ് വേണു എന്ന ഹോം നഴ്സിനെ ഏർപ്പാട് ചെയ്തത്.

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...