വിശ്വസിച്ചാലും... ഇതു വെറും കെട്ടുകഥയല്ല. എന്‍റെ സ്വന്തം അനുഭവമാണ്. ദന്താശുപത്രി ഇന്നും എനിക്കൊരു പേടിസ്വപ്നമാണ്. ദന്തഡോക്ടറെന്നു കേട്ടാൽ ഇന്നും എന്‍റെ പല്ലുകൾ കൂട്ടിയിടിക്കും. നടന്നതൊക്കെ ഞാൻ തന്നെ വിശദീകരിക്കാം.

ഒരു വേനൽക്കാലത്ത് ചൂട് സഹിക്കാനാവാതെ ഞാൻ ഫ്രിഡ്ജിൽ നിന്നും തണു ത്തവെള്ളമെടുത്തു കുടിച്ചു. “ഹാവൂ.. ആശ്വാസമായി” പറഞ്ഞു തീരും മുമ്പ് വലതുഭാഗത്തെ അണപ്പല്ലിൽ വല്ലാത്ത പുളിപ്പ് പോലെ. അതാണ് തുടക്കം. പിന്നങ്ങോട്ട് എന്തു കഴിച്ചാലും പല്ല് പുളിക്കുന്നു.

അണപ്പല്ലാണ്. ഇനിയിപ്പോ താമസിപ്പിക്കണ്ട. ഡോക്ടറെ കണ്ടു കളയാം. ഞാൻ തീർച്ചയാക്കി.

ദന്താശുപത്രിയിലെ തിരക്ക് കണ്ട് കണ്ണ് തള്ളി.

“സാർ, ബുക്കിംഗ് കഴിഞ്ഞതാണോ? ടോക്കണെടുക്കണം.” റിസപ്ഷനിൽ നിന്ന പെൺകുട്ടി ജോലിത്തിരക്കിനിടയിൽ പിറുപിറുത്തു.

എന്നെ തള്ളിമാറ്റി ആരൊക്കെയോ റിസപ്ഷൻ കിളിവാതിലൂടെ ചാഞ്ഞും ചരിഞ്ഞും എന്തൊക്കെയോ സംശയങ്ങൾ ചോദിക്കുന്നുണ്ടായിരുന്നു.

“ആദ്യമായതുകൊണ്ട് ബുക്കിംഗ് വേണ്ട. ടോക്കൺ മതി.” പെൺകുട്ടി പറഞ്ഞു.

ടോക്കണെടുത്ത് താടിയിലും കവിളിലും കൈതാങ്ങി വേദന കടിച്ചു തിന്നുന്ന രോഗികൾക്കിടയിൽ ഒരു കസേരയിൽ ഞാൻ ഇടം പിടിച്ചു. കൊതുകുകളുടെ മൂളിപ്പാട്ടും കുത്തുമേറ്റ് മണിക്കൂറുകളോളം ഊഴവും കാത്തു ഞാനിരുന്നു. പല്ല് ചികിത്സ കഴിഞ്ഞ ഉടനെ പനി ചികിത്സ നടത്തേണ്ടി വരുമോ? എന്‍റെ മുഖത്ത് ആശങ്ക പടർന്നു.

അറ്റന്‍റർ എന്‍റെ പേര് ഉറക്കെ വിളിച്ചു. ദന്തപ്രശ്നത്തിനു ഒരറുതി കാണാൻ പോകുന്നു. ഞാൻ സന്തോഷത്തോടെ അകത്തു കടന്നു.

ചൂടും തണുപ്പുമൊക്കെ കഴിക്കുമ്പോൾ അണപ്പല്ല് പുളിക്കുന്നുണ്ടെന്നു സൂചിപ്പിച്ചു. ഓഫീസ് കസേരയേക്കാൾ ഇരട്ടി വലുപ്പമുള്ളതും യന്ത്രങ്ങളും ലൈറ്റ്‌സും ചെറിയ വാഷ് ബേസിനുമൊക്കെ ചേർന്ന ഒരു ചെയർ. ഡോക്ടർ ആംഗ്യ ഭാഷയിൽ കസേരയിൽ കയറിയിരിക്കാൻ പറഞ്ഞു. എന്‍റെ കഷ്ടകാലത്തിന്‍റെ തുടക്കം അതായിരുന്നു. ബലിക്കോഴിയെ കണ്ട സന്തോഷമായിരുന്നു ഡോക്ടറുടെ മുഖത്ത്. മേശപ്പുറത്തുള്ള വിവിധ ആകൃതിയിലുള്ള ഉപകരണങ്ങൾ ഉപയോഗിച്ച് ഡോക്ടർ എന്‍റെ പല്ലുകൾ ഓരോന്നായി പരിശോധിക്കാൻ തുടങ്ങി. പരിശോധന നിർത്തി ഡോക്ടർ എന്നെ തന്നെ നോക്കി.

“അപ്പോ അണപ്പല്ലിനാണ് പ്രശ്നം അല്ലേ?” ഒരക്ഷരം പോലും പറയാതെ ഡോക്ടർ എന്നെ തന്നെ നോക്കി നിന്നു. ഞാനൊന്നു ഭയന്നു.

“ഡോക്ടർ, പേടിക്കാനൊന്നുമില്ലല്ലോ?” ഞാൻ പകച്ചു.

“നോക്കട്ടെ, പഴുപ്പ് മോണയിലേക്ക് പടർന്നിട്ടുണ്ടോയെന്ന്” എന്‍റെ മുഖഭാവം കണ്ട് ഡോക്ടർ പറഞ്ഞു.

“പഴുപ്പൊന്നുമുണ്ടാവാൻ വഴിയില്ല.” പേടി പുറത്തു കാട്ടാതെ ഞാൻ പറഞ്ഞു.

“അതൊക്കെ നോക്കേണ്ടത് എന്‍റെ ജോലിയാണ്.” ഡോക്ടർ ഒഴുക്കൻ മട്ടിൽ പറഞ്ഞ് കസേരയോടു ചേർത്ത് ഘടിപ്പിച്ച യന്ത്രം ഉപയോഗിച്ച് പല്ല് പരിശോധന തുടങ്ങി.

“ഇനി തുപ്പിക്കോളൂ...” ഞാൻ ഉടനെ തുപ്പി. ചോര... ഇത്രയ്ക്ക് ക്രൂരത വേണ്ടിയിരുന്നില്ല. ഞാൻ നിസ്സഹായതയോടെ ഡോക്ടറുടെ മുഖത്തേക്ക് നോക്കി.

“നിങ്ങളുടെ പല്ലിന്‍റെ രണ്ട് എക്സറേ വേണ്ടി വരും.” ഡോക്ടർ പറഞ്ഞു. ഡോക്ടറുടെ നിർദ്ദേശപ്രകാരം എക്സറേയെടുത്തു.

“പഴുപ്പുണ്ട്, ഞാൻ മരുന്ന് എഴുതിത്തരാം. വേദനയ്ക്ക് കുറവില്ലെങ്കിൽ നാളെ വരണം. ഇല്ലെങ്കിൽ 3 ദിവസം കഴിഞ്ഞ് വന്നാൽ മതി.”

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...