മഞ്ഞക്കുളി ഘോഷയാത്രയും ചെണ്ടമേളക്കാരും കടന്നു പോയതിന് ശേഷമാണ് കാട്ടുങ്കൽ അമ്പലത്തിൽ നിന്ന് വിശേഷാൽ ദേവി വിഗ്രഹമേറ്റിയ പുഷ്പാലംകൃത രഥം പുറത്തേയ്ക്ക് എഴുന്നള്ളിയത്.

പ്രദേശത്തെ സർവ്വമാന ജനങ്ങളും ഉത്സവത്തിനെത്തിയിട്ടുണ്ട്. കൂടുതലും സ്ത്രീ ജനങ്ങൾ. തിളങ്ങുന്ന പട്ടുവസ്ത്രങ്ങളുടുത്ത് താലമേന്തിയ പെൺകുട്ടികൾ. സായാഹ്ന വെയിൽ അവരുടെ നാസികാഗ്രത്തിലെ മൂക്കുത്തികളെ പകൽ നക്ഷത്രങ്ങളെപ്പോലെ പ്രകാശമാനമാക്കി.

കനകാംബരവും പിച്ചിയും തുളസിക്കതിരുകളും അരികരികു ചേർത്ത് മെടഞ്ഞെടുത്ത മല്ലികപ്പൂമാല തലമുടിയടുക്കുകളിൽ വസന്തം വിരിയിക്കുന്നു.

ദൂരെ നിന്നു തന്നെ നല്ല വാസന. മുല്ലപ്പൂക്കാടുകൾ മൊത്തം പൂത്തിരിക്കുന്നു.

അന്തിച്ചോപ്പിൽ സൂര്യൻ വേമ്പനാട്ടുകായലിലേയ്ക്കിറങ്ങാൻ വെമ്പി നിൽക്കുന്നു.

മൺചിരാതിൽ നിന്നുള്ള എണ്ണത്തിരി വെളിച്ചം മുഖശോഭയേറ്റിയ പെൺകുട്ടികൾ താലമേന്തി നിരന്നു.

അഷ്ടമിനാളിലെ ശീവേലി തീരാറായി. ഇനി ദുർഗ്ഗാപൂജയും കഴിഞ്ഞ് നടയടച്ചതിന് ശേഷമാണ് ക്ഷേത്രത്തിൽ നിന്ന് പറയും പ്രദക്ഷിണവും പുറത്തേയ്ക്ക് പോവുക.

രഥത്തിന് മുന്നിലും പിന്നിലും ചെണ്ടമേളക്കാർ കൊട്ടിക്കേറി. തിരക്ക് വർദ്ധിച്ചിരിക്കുന്നു. ക്ഷേത്രാങ്കണം നിറയെ ഭക്തരാണ്. ധാരാളം പേർ ക്ഷേത്രമതിലുകളിൽ കയറിയിരിക്കുന്നു കാഴ്ച്ചക്കാരെ പോലെ. റോഡിലും തിരക്കേറിയപ്പോൾ വാഹനങ്ങൾ മത്സരിച്ച് ഹോണടിക്കുന്നു.

അമ്പലം വോളണ്ടിയേഴ്സും പോലീസും വഴിതിരിച്ചു വിടുന്ന വാഹനങ്ങൾക്ക് വഴി മുടക്കുന്ന കാഴ്ചകളാണധികവും. അത്രയ്ക്കുണ്ട് ജനപ്രവാഹം.

ശ്രീറാം എത്തിയപ്പോൾ ഘോഷയാത്ര പാലം കേറിത്തുടങ്ങിയിരുന്നു. ഇനി പാലം കയറിയിറങ്ങി കാവ് ചുറ്റിക്കറങ്ങി തിരിച്ചു വരുമ്പോഴേയ്ക്കും രണ്ട് മണിക്കൂറുകൾ എടുക്കും.

രുക്കുവിനെ കാണണമെന്നുള്ള ഉൽക്കടമായ അഭിവാഞ്ച അടക്കാനാവുന്നില്ല ശ്രീറാമിന്. ഉത്സവത്തിന് കാണുമോ എന്ന ചോദ്യത്തിന് താലപ്പൊലിക്ക് ഞാനും അനുജത്തിമാരും മാത്രം ഉണ്ടാകും. അത്താഴപൂജയ്ക്കു ശേഷം അമ്പലത്തിനുള്ളിൽ വച്ച് കാണാം.

അങ്ങിനെയാണ് രുക്കു പറഞ്ഞതെന്നാണ് ഓർമ്മ. എന്തിനാണവൾ കാണാം എന്നു പറഞ്ഞത്?

രുക്കുവുമായുള്ള വിവാഹാലോചന ശ്രീറാം വേണ്ടായെന്ന് വച്ചതിന് ശേഷം തമ്മിൽ കണ്ടതു തന്നെ ആകസ്മികമായിട്ടാണ്.

രണ്ടുനാൾക്കു മുമ്പ്.

പള്ളിമുക്കിലെ മെഡിക്കൽ ഹോസ്പിറ്റലിലെ മുന്നിൽ നിന്ന് ഓട്ടോ റിക്ഷയ്ക്ക് കൈകാണിച്ചപ്പോഴാണ് അത് രുക്കുവാണെന്ന് ശ്രദ്ധിച്ചത്. ഓടി വന്ന് അവൾ പിറകിൽ കയറിയിരുന്നപ്പോൾ വല്ലാത്തൊരു അപകർഷതാബോധത്താൽ ശ്രീറാം ചുരുങ്ങിപ്പോയി.

രുക്കുവിന്‍റെ വിവാഹാലോചന കൊണ്ടുവന്നത് ശ്രീറാമിന്‍റെ അമ്മയുടെ സ്നേഹിത മീനുവക്കൻ വഴിയാണ്.

മീനുവക്കന്‍റെ മേൽനോട്ടത്തിൽ കനിവ് എന്നൊരു സാമൂഹ്യ സംഘടനയുണ്ട്. രുക്കുവും രണ്ടു അനുജത്തിമാരും കനിവിന്‍റെ കീഴിൽ അനാഥാലയങ്ങളിൽ നിന്നാണ് ജീവിതം മുന്നോട്ടു കൊണ്ടു പോകുന്നത്, പഠിക്കുന്നത്.

വളരെ നേരത്തെ അച്‌ഛൻ മരിച്ചു. അമ്മയുണ്ട്. അമ്മയ്ക്ക് ഒരൽപം മാനസിക പ്രശ്നങ്ങൾ ഉള്ളതു കൊണ്ട് മീനുവക്കൽ തന്നെയാണ് എല്ലാത്തിനും ഗാർഡിയൻ.

രുക്കു നഴ്സിംഗ് പാസായി. ജോലിക്ക് കയറിയിരിക്കുന്നു. മീനുവക്കന് രുക്കുവിനെക്കുറിച്ച് പറയുമ്പോൾ ആയിരം നാവാണ്.

ശ്രീറാം ബിരുദധാരിയാണെങ്കിലും ഓട്ടോഡ്രൈവർ ആണ്. സ്വന്തമായി രണ്ട് ഓട്ടോറിക്ഷയുണ്ട്. മട്ടാഞ്ചേരിയിൽ സ്വന്തം വീടുണ്ട്. രണ്ട് മൂത്ത പെങ്ങന്മാരെ നല്ല നിലയിൽ കെട്ടിച്ചയച്ചിരിക്കുന്നു. ശ്രീറാമിന്‍റെ അച്‌ഛൻ പലചരക്ക് കട നടത്തുന്നു. ശ്രീറാം ഒരേയൊരു മകൻ.

എല്ലാവർക്കും രുക്കുവിനെ ഇഷ്‌ടപ്പെട്ടതു കൊണ്ട്, വാക്കുറപ്പിച്ച് കല്യാണ നാളും കുറിച്ചായിരുന്നു മടങ്ങിയത്. പക്ഷേ, പിന്നെയപ്പോഴോ കടന്നു വന്ന ആകസ്മികതകൾ... അവയുടെ നീരാളിപ്പിടുത്തങ്ങൾ... രുക്കുവുമായുള്ള ആ ആലോചന ഉപേക്ഷിക്കപ്പെട്ടു.

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...