ഈവനിംഗ് പാർട്ടിയിൽ ഒരു മാന്ത്രികന്‍റെ കയ്യടക്കത്തോടെ ബോട്ടിലുകൾ അന്തരീക്ഷത്തിലെറിഞ്ഞ് അമ്മാനമാടിക്കൊണ്ട് പാർട്ടി ടെണ്ടർ സന്ദീപ് അതിഥികളെ രസിപ്പിക്കുകയാണ്. അടുത്ത ക്ഷണം വേഗതയാർന്ന ചലനങ്ങൾ കൊണ്ട് ബോട്ടിലുകൾ പരസ്‌പരം കൈകളിൽ അങ്ങോട്ടുമിങ്ങോട്ടും ചാഞ്ചാടി. ബോട്ടിലുകൾ അന്തരീക്ഷത്തിൽ പാറിപ്പറക്കുന്നതുപോലെ... കൃത്യമായ ചലനങ്ങളും വേഗതയും...

ബോട്ടിലുകൾ അതിദ്രുതം വട്ടത്തിലും ലംബമായും ചലിച്ചുകൊണ്ടിരുന്നു. ഒടുവിൽ ഒരു കലാകാരന്‍റെ വൈദഗ്‌ദ്ധ്യത്തോടെ രണ്ടും മൂന്നും ഡ്രിങ്കുകൾ മനോഹരമായ ചില്ലു ഗ്ലാസ്സുകളിലേക്ക് പതഞ്ഞൊഴുകി അതിഥികളുടെ മുന്നിലേക്ക് അണിനിരന്നു... അവിചാരിതമായി ഒരു മാജിക് കണ്ടതുപോലെ ചുറ്റുമുള്ള മുഖങ്ങളിൽ വിസ്‌മയം വിരിയുന്നതുകണ്ട് സന്ദീപ് പുഞ്ചിരിപൊഴിച്ചു.

ഇതാണ് ഫ്ളെയർ ടെണ്ടിംഗ്‌ അതിഥികളെ എന്‍റർടെയിൻ ചെയ്യുന്ന രീതിയാണിത്. ബോട്ടിലുകൾ ഉപയോഗിച്ച് വിസ്‌മയിപ്പിക്കുന്ന വേഗതയോടെ അവതരിപ്പിക്കുന്ന ചെപ്പടിവിദ്യകളെന്ന് ഇതിനെ ചുരുക്കത്തിൽ വിശേഷിപ്പിക്കാം. പണ്ട് രണ്ടും മൂന്നും മച്ചിങ്ങ കൊണ്ട് അതിവേഗം അമ്മാനമാടി രസിക്കുന്നതുപോലെ ബോട്ടിലുകൾ ഭദ്രമായി മാറിയും മറിഞ്ഞും കൈകളിൽ സുരക്ഷിതമായി എത്തിച്ചേരുന്ന ഈ ജാലവിദ്യ ഇനി കൊച്ചിയിലും ട്രെന്‍റാണ്. കേരളത്തിന് പുറത്തുള്ള വൻകിട മെട്രോനഗരങ്ങളിലും പാശ്ചാത്യ രാജ്യങ്ങളിലും മാത്രമായി ഒതുങ്ങിയിരുന്ന ഫ്ളെയർ ടെണ്ടിംഗ് കൊച്ചിയിലും ലഹരിയായി പടരുമെന്നാണ് ഫ്ളെയർ ടെണ്ടിംഗിൽ പരിശീലനം നൽകുന്ന ഐഎഫ്എം (ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് ഫ്‌ളെയർ ആന്‍റ് മിക്‌സോളജി) ഡയറക്‌ടർ രാഹുൽ എൻ.കെ പറയുന്നത്.

“ഗ്ലാമറസ് പ്രൊഫഷനാണെന്നതാണ് ഇതിന്‍റെ ഏറ്റവും വലിയ ഹൈലൈറ്റ്. വളരെ ഉയർന്ന പ്രതിഫലവും ആനുകൂല്യങ്ങളും ഈ രംഗത്തെ ഏറെ തിളക്കമുള്ളതാക്കുന്നു. കേരളത്തിന് പുറത്തും വിദേശങ്ങളിലും അവസരങ്ങളേറെയുണ്ട്. കേരളത്തിൽ ഫ്ളെയർ ടെണ്ടിംഗ് അത്ര പോപ്പുലര്‍ ആയിട്ടില്ലെങ്കിലും അധികം താമസിയാതെ തന്നെ ഇതും കേരളീയരുടെ ജീവിതത്തിന്‍റെ ഭാഗമായി മാറും” രാഹുൽ പറയുന്നു..

ചെറുപ്പക്കാരുടെ ഹരം

ഫ്ളെയർ ടെണ്ടിംഗ് എന്ന കൗതുകകരമായ കോഴ്‌സിന് പുറമെ മോളിക്യൂലാർ മിക്‌സോളജി, സൊമലിയർ ട്രെയിനിംഗ് ബാർ ആന്‍റ് ബിവറേജ് മാനേജുമെന്‍റ്, ബാർ ആന്‍റ് മെനു എഞ്ചിനീയറിംഗ് വർക്ക്‌ഷോപ്‌സ് തുടങ്ങിയവയിലും പരിശീലനം നൽകുന്നുണ്ട് ഐഎഫ്‌എം.

ഫ്‌ളെയർ ടെണ്ടിംഗ് എന്ന പ്രൊഫഷനെ വളരെ സീരിയസ് ആയി കാണുന്ന ഒരു കൂട്ടം ചെറുപ്പക്കാരാണ് ഐഎഫ്എമ്മിൽ പരിശീലനത്തിനെത്തുന്നത്. ഈ രംഗം ആണുങ്ങളുടെ മാത്രം കുത്തകയാണെന്ന വിശ്വാസത്തെ തച്ചുടച്ചുകൊണ്ട് ഏതാനും പെൺകുട്ടികളും ഇവർക്കൊപ്പം ട്രെയിനിംഗ് നടത്തുന്നുവെന്നത് മറ്റൊരു മഹാദ്‌ഭുതം. ഇവിടുത്തെ വിദ്യാർത്ഥികളായ ചാക്കോയും അഖിലേഷും സന്ദീപും വിഷ്‌ണുവും ജിലുവും ആദിയും സൂസനുമെല്ലാം ഭാവിയിൽ ഈ രംഗത്ത് പ്രവർത്തിക്കാനുള്ള ഉറച്ച വിശ്വാസത്തിലാണ്. “മുമ്പ് ഫ്ളെയർ ടെണ്ടിംഗിനെ ക്കുറിച്ച് ധാരാളം വീഡിയോസ് കണ്ടിരുന്നു.

അതു കണ്ടപ്പോഴാണ് ഫ്ളെയർ ടെണ്ടിംഗ് പഠിക്കണമെന്ന തോന്നൽ ശക്‌തമായത്. മാത്രവുമല്ല രാഹുലിനെ എനിക്ക് നേരത്തെ പരിചയമുണ്ടായിരുന്നു. രാഹുൽ ഇൻസ്റ്റിറ്റ്യൂട്ട് തുടങ്ങുന്ന കാര്യം അറിഞ്ഞപ്പോൾ എനിക്ക് കൂടുതൽ താൽപര്യം തോന്നി. വീട്ടിലെല്ലാവരും എന്നെ പ്രോത്സാഹിപ്പിച്ചു. അങ്ങനെ ഞാൻ ഫ്ളെയർ പഠിക്കാൻ ചേരുകയായിരുന്നു” സൂസൻ പറയുന്നു.

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...