കനൽ പാതയിലൂടെയായിരുന്നു ശോഭയെന്ന വീട്ടമ്മയുടെ ജീവിതം കഴിഞ്ഞ കുറേക്കാലം നീങ്ങിയത്. ശരിക്കും പറഞ്ഞാൽ തീ തിന്ന് ജീവിക്കുകയായിരുന്നു അവർ. പക്ഷേ ആ ഒറ്റപ്പെടലിലും കരഞ്ഞ് കലങ്ങി കഴിയാൻ അവർ നിന്നില്ല, പോരാടി. താൻ നിരപരാധിയാണെന്ന് തെളിയിച്ചു. അപൂർവ്വമായ ഒരു കേസാണ് ശോഭയുടേത്. സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കപ്പെട്ട ഒരു വീഡിയോ തന്‍റേതാണെന്ന് തെറ്റിദ്ധരിച്ചവർ ഒറ്റപ്പെടുത്തിയും ഉപേക്ഷിച്ചും കൈയൊഴിഞ്ഞപ്പോൾ തന്‍റെ നിരപരാധിത്വം തെളിയിച്ചെടുക്കേണ്ടത് ശോഭയുടെ മാത്രം ബാദ്ധ്യതയായി തീർന്നു. തളരാതെ അവർ പിടിച്ചു നിന്നു. അന്തിമ വിജയം ശോഭയുടെ വ്യക്‌തിത്വത്തിന്‍റെ കണ്ണാടിയായി. സൈബർ കുറ്റകൃത്യങ്ങൾക്കിരയാവുന്ന സ്ത്രീകൾക്ക് നിയമ പോരാട്ടത്തിന്‍റെ വഴി കാണിച്ചു കൊടുക്കുകയാണ് ഈ വീട്ടമ്മ. ഈ ധീരവനിതയുടെ സഹനത്തിന്‍റെയും പോരാട്ടവീര്യത്തിന്‍റെയും കഥയിങ്ങനെ..

സംഭവത്തിന്‍റെ തുടക്കം

നാലു വർഷം മുമ്പാണ് സംഭവം നടന്നത്. ശോഭയുടെ ഭർത്താവിന്‍റെ സ്‌ഥാപനത്തിലെ ജീവനക്കാർക്കിടയിൽ ശോഭയുടേതാണെന്ന പേരിൽ ഒരു നഗ്ന ദൃശ്യം പരക്കുന്നതായി അറിഞ്ഞു. അപവാദ പ്രചരണത്തിനെതിരെ ശോഭ അന്നു തന്നെ പരാതി കൊടുത്തു. ഇതിന്‍റെ അടിസ്‌ഥാനത്തിൽ ശോഭയുടെ ഭർത്താവിന്‍റെ സ്‌ഥാപനത്തിലെ ജീവനക്കാരനായിരുന്ന ആലപ്പുഴ സ്വദേശി ലിറ്റോയെ പോലീസ് അറസ്റ്റ് ചെയ്‌തു.

അശ്ലീല ദൃശ്യം മറ്റുള്ളവർക്ക് വാട്സാപ്പിലൂടെ കൈമാറിയ ശേഷം ഫോണിലും നേരിട്ടുമൊക്കെ ദൃശ്യം ശോഭയുടേതാണെന്ന് പറഞ്ഞു അപമാനിക്കാൻ ശ്രമിച്ചതിനാണു കേസെടുത്തത്. കുറ്റപത്രം സമർപ്പിച്ച കേസിൽ ഡിജിപിയുടെ നിർദ്ദേശപ്രകാരം പുനരന്വേഷണം ഇപ്പോൾ നടക്കുന്നുണ്ട്. സംഭവത്തിലെ ഗൂഢാലോചന അന്വേഷിക്കണമെന്നാണ് ശോഭയുടെ ആവശ്യം. “എന്‍റേതെന്ന പേരിൽ ഒരു നഗ്ന ദൃശ്യം പരക്കുന്നതായി ഒരു ബന്ധു വഴിയാണ് അന്ന് അറിഞ്ഞത്. അപവാദ പ്രചരണത്തിനെതിരെ അന്നു തന്നെ പോലീസിൽ പരാതി നൽകി. സൈബർ കുറ്റകൃത്യമായതിനാൽ കമ്മീഷണറെ കാണാൻ നിർദ്ദേശം കിട്ടിയതിനാൽ അപ്പോൾ തന്നെ കമ്മീഷണർക്ക് നേരിട്ടു പരാതി കൊടുത്തു. അവിടുന്ന് പരാതി സൈബർ സെല്ലിനു കൈമാറി. ഒരു ദിവസം കഴിഞ്ഞ് തെളിവെടുപ്പ് നടന്നു. ഭർത്താവിന്‍റെ സ്ഥാപനത്തിലെ ജീവനക്കാരെ പോലീസ് ചോദ്യം ചെയ്‌തു. ദൃശ്യത്തിലുള്ളതു ഞാനല്ലെന്നു പോലീസുകാർ തറപ്പിച്ചു പറഞ്ഞു. വീഡിയോ ദൃശ്യമാണെന്നു പോലും അപ്പോഴാണ് ഞാനറിയുന്നത്. പക്ഷേ അത് പലർക്കും കൈ മാറി കഴിഞ്ഞിരുന്നു. അതിനാൽ എന്‍റെ ജീവിതം പ്രതിസന്ധിയിലായി.” ശോഭ പറയുന്നു.

കാര്യങ്ങൾ പോലീസിൽ ഒതുങ്ങിയില്ല

വ്യാജ വീഡിയോ ശോഭയുടേതാണെന്ന് പറഞ്ഞ് നടക്കുന്നവരുടെ എണ്ണം കൂടി കൂടി വന്നു. ശോഭയുടെ വ്യക്‌തിത്വത്തെ ആളുകൾ പരിഹസിക്കാൻ തുടങ്ങി. അതോടെ കാര്യങ്ങൾ പോലീസ് സ്റ്റേഷനിൽ അവസാനിച്ചില്ല. ശോഭക്കെതിരെ ക്രൂരമായ അപവാദ പ്രചരണമാണ് ചിലർ നടത്തിയത്. പരിചയക്കാരും ബന്ധുക്കളും തന്നെയായിരുന്നു മുന്നിൽ. “നഗ്ന ദൃശ്യങ്ങൾ സ്വയം പകർത്തി ഞാൻ തന്നെ പ്രചരിപ്പിച്ചുവെന്നായിരുന്നു അപവാദ പ്രചരണം. സംഭവത്തിലെ കൂട്ടുപ്രതിയേയും എന്നെയും അറസ്റ്റ് ചെയ്‌തു എന്നുവരെ പറഞ്ഞു പരത്തി. ഞാനല്ല ദൃശ്യത്തിലുള്ളതെന്ന് തെളിയിക്കേണ്ട ബാദ്ധ്യത എന്‍റേതുമാത്രമായി. ആരും ഒപ്പം നിന്നില്ല. അവസാനം ആ ഉത്തരവാദിത്വം എന്‍റേതാണെന്ന് മനസ്സിലായി.

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...