ആധുനിക മന:ശാസ്ത്രത്തിന്‍റെ പിതാവായ സിഗ്‍മണ്ട് ഫ്രോയിഡ് പറഞ്ഞു. “കാണാൻ കണ്ണും കേൾക്കാൻ ചെവിയും ഉള്ള മനുഷ്യൻ സ്വയം മനസ്സിലാക്കുക, അവന് ഒരു രഹസ്യവും സൂക്ഷിക്കാൻ കഴിയില്ല. അവന്‍റെ ചുണ്ടുകൾ നിശബ്ദമായിരിക്കാം, പക്ഷേ അപ്പോൾ അവന്‍റെ കൈ വിരലുകൾ മന്ത്രിക്കുന്നുണ്ടാകും. വഞ്ചന അവന്‍റെ ഓരോ രോമകൂപത്തിൽ നിന്നും പുറത്തേക്ക് വരും.”

നിശ്ശബ്ദരായിരിക്കുന്ന വേളയിലും ആളുകൾ പരസ്പരം ആശയവിനിമയം നടത്തുന്നുണ്ട്. മൗനം പോലും വാചാലം എന്ന് സാഹിത്യഭാഷയിൽ പറയുന്നതും വെറുതെയല്ല. ശരീര ഭാഷയിലൂടെയും ആംഗ്യത്തിലൂടെയും ഒരു സ്ഥലത്തേക്ക് കടന്നു വരുന്ന രീതിയിൽ പോലും ആ സംവേദനം തുടർന്നു കൊണ്ടിരിക്കും. വായ് കൊണ്ടു പറയുന്നതിലും സത്യസന്ധമായിരിക്കും ഇങ്ങനെ പറയാതെ പറയുന്ന കാര്യങ്ങൾ. മാനറിസങ്ങളെ കുറിച്ചും അവാചിക ആശയവിനിമയത്തെ കുറിച്ചുമുള്ള പഠനത്തെ സൈക്കോഡ്രാമ എന്നാണ് വിളിക്കുന്നത്.

കൈകളുടെ ചലനത്തിൽ നിന്നു മാത്രം ഒരു വ്യക്‌തിയുടെ യാഥാർത്ഥ്യങ്ങൾ കണ്ടെത്താൻ നൂറ്റാണ്ടുകൾക്കു മുമ്പേ മനുഷ്യൻ ശ്രമിച്ചു തുടങ്ങിയതാണ്. ഈ പറഞ്ഞ കാര്യങ്ങളെ അവഗണിക്കാൻ കഴിയില്ല എന്നാണ് ഇപ്പോൾ ശാസ്ത്രജ്ഞരും പറയുന്നത്. ഭൂരിഭാഗം പേരും അവർ പോലും അറിയാതെ അംഗവിക്ഷേപങ്ങൾ നടത്തുന്നുണ്ട്. ഇനി മനപൂർവ്വം അംഗവിക്ഷേപം കുറയ്‌ക്കാൻ ശ്രമിച്ചെന്നിരിക്കട്ടെ, അതും നൽകുന്നുണ്ട് ചില സന്ദേശങ്ങൾ. അങ്ങനെ ചെയ്യുമ്പോൾ സ്വയം ഒരു സാഹചര്യത്തിൽ നിന്നോ, മറ്റൊരു വ്യക്‌തിയിൽ നിന്നോ ഉൾവലിയാൻ ആഗ്രഹിക്കുന്നു എന്നു തന്നെയാണ് സൂചന. മാനറിസങ്ങളും ചേഷ്ടകളും പ്രകടിപ്പിക്കുന്നത് മോശമോ തെറ്റോ അല്ല. സത്യസന്ധമായ രീതിയിൽ നമ്മുടെ വികാരവിചാരങ്ങളെ ശരീരം പ്രകടിപ്പിക്കുന്നു. അത് നമ്മൾ തിരിച്ചറിഞ്ഞാലും ഇല്ലെങ്കിലും.

അംഗവിക്ഷേപങ്ങളെ പൊതുവൽക്കരിക്കുക പ്രയാസമാണ്. അത് സാഹചര്യങ്ങളെയും വ്യക്‌തിയെയും ആശ്രയിച്ചാണിരിക്കുന്നത്. എങ്കിലും പൊതുവായി മൂക്കു കടിക്കുമ്പോഴാണ് ഒരാൾ തന്‍റെ മൂക്ക് ചൊറിയാൻ തുടങ്ങുന്നത്. പക്ഷേ നിങ്ങൾ ഒരു കാര്യം പറയുന്നതിനിടെ കേൾക്കുന്നയാൾ മൂക്ക് ചൊറിയുന്നുണ്ടെങ്കിൽ പറയുന്ന കാര്യം അത്ര വിശ്വാസത്തിൽ എടുത്തിട്ടില്ലെന്നാണ് അർത്ഥം. സംസാരിക്കുന്ന വ്യക്‌തി മൂക്ക് ചൊറിയുന്നുണ്ടെങ്കിലും ആ സംസാരത്തിൽ എന്തോ അസ്വാഭാവികമായതുണ്ടെന്ന് മനസ്സിലാക്കണം.

അംഗവിക്ഷേപങ്ങളെയും പെരുമാറ്റത്തെയും കൃത്യമായി ക്ലാസിഫൈ ചെയ്യാൻ കഴിയില്ലെങ്കിലും നാല് വിഭാഗങ്ങളിലായി അവയെ ഉൾപ്പെടുത്തി മനസ്സിലാക്കാവുന്നത്.

      • സംരക്ഷണം
      • ഉറപ്പ്
      • അനിശ്ചിതത്വം
      • ആക്രമണം

സംരക്ഷണം എന്ന വിഭാഗത്തിൽ ഏറ്റവും പൊതുവായ അംഗ വിക്ഷേപങ്ങള്‍ പെടുന്നതാണ്. കൈകൾ നെഞ്ചിൽ കെട്ടി നിൽക്കുന്നത്. മറ്റൊരാളെ വിമർശിക്കുമ്പോൾ നാം ഇങ്ങനെ കൈകൾ നെഞ്ചിൽ പിണച്ചു കവചം തീർക്കുക സ്വാഭാവികമാണ്. ബസ് സ്റ്റോപ്പുകളിലും മറ്റും നിൽക്കുമ്പോൾ സ്ത്രീകൾ ഇങ്ങനെ കൈ നെഞ്ചത്തു കെട്ടി നിൽക്കുന്നത് ശ്രദ്ധിച്ചിട്ടുണ്ടാവുമല്ലോ. സ്വയം സംരക്ഷണമാണത്. ലൈംഗികമായ മാനറിസങ്ങളിലേക്കു വരുമ്പോൾ പുരുഷനാണ് സ്ത്രീയെക്കാൾ കൂടുതൽ പ്രകടിപ്പിക്കുന്നത്. അതേസമയം തോളുകൾ ഇളക്കുന്നതിലും കൈകാലുകൾ കൂടുതൽ ചലിപ്പിക്കുന്നതിലും സ്ത്രീകൾ തന്നെയാണ്.

ഒരു പൊതുപരിപാടിയിൽ ഒരു അതിഥി തന്‍റെ കസേരയിൽ വളരെ ഉറപ്പിച്ച് ഇരിക്കുന്നതു കണ്ടാൽ ഒരു കാര്യം ഉറപ്പിക്കാം. അയാൾ സ്വയം അറിയാതെ ഒരു സംരക്ഷണം ആഗ്രഹിക്കുകയാണ്. അങ്ങനെയൊരാളെ ശരിക്കും നിരീക്ഷിക്കുകയും സംസാരിക്കുകയും ചെയ്‌തു നോക്കൂ. മേൽപ്പറഞ്ഞ കാര്യം സത്യമാണെന്ന് വ്യക്‌തമാകും.

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...