23 വയസുള്ള പൂർണ്ണിമ ഗുപ്ത ചത്തീസ്ഗഡ് ജില്ലയിലെ അംബികാപൂരിലെ ഒരു പ്രശസ്ത കോളേജിലായിരുന്നു പഠിച്ചിരുന്നത്. പഠിക്കാൻ നല്ല മിടുക്കിയായിരുന്നു. എംഎസ്സി ചെയ്യുന്നതിനൊപ്പം പിഎസ്സി പരീക്ഷകളും അവൾ എഴുതിയിരുന്നു. ഇടത്തരം കുടുംബത്തിലെ സൽസ്വഭാവിയായ പൂർണ്ണിമയ്ക്ക് ഇതേ പ്രായത്തിലുള്ള കുട്ടികൾക്ക് സംഭവിക്കുന്ന തെറ്റ് പറ്റി.

പ്രണയിക്കുന്നതു തെറ്റൊന്നുമല്ല. പക്ഷേ പ്രണയത്തിൽ അകപ്പെട്ട് കുടുംബപ്പേര്, അഭിമാനം, നല്ലതും ചീത്തയും തിരിച്ചറിയാതെ പോകുന്നതും ഇവയെല്ലാം വലിയ സാഹസമാണ്. അതിന്‍റെ വില പൂർണ്ണിമയ്ക്ക് കൊടുക്കേണ്ടിയും വന്നു. സഹിക്കാനാവാതെ അവൾ ജീവനൊടുക്കി.

പൂർണ്ണിമ തന്‍റെ നഗരത്തിലെ മൊബൈൽ കട നടത്തുന്ന 23 വയസുകാരനായ ഫിർദൗസുമായി പ്രണയത്തിലായിരുന്നു. ഒരിക്കൽ തന്‍റെ മൊബൈൽ നന്നാക്കാൻ കടയിൽ ചെന്നപ്പോഴാണ് പരിചയപ്പെട്ടത്. അത് പിന്നെ വാട്സാപ്പിലൂടെ വളർന്നു. നിത്യവും വിളിക്കലും ചാറ്റ് ചെയ്യലുമായി പ്രണയബന്ധം മുറുകി.

പ്രണയകാലത്ത് ഒരു ദിനം പൂർണ്ണിമയുടെ അർദ്ധനഗ്ന ഫോട്ടോ, അതും ഫിർദൗസ് നിർബന്ധിച്ച് എടുപ്പിച്ച് അയച്ചത് അയാൾ തന്നെ വൈറൽ ആക്കുമെന്ന് ഭീഷണിപ്പെടുത്തി. ഒരിക്കൽ വഴക്കടിച്ചപ്പോൾ ആണ് ഫിർദൗസ് ഇങ്ങനെ പറഞ്ഞത്. പൂർണ്ണിമ കയ്യും കാലും പിടിച്ച് അത് വൈറൽ ആക്കരുതെന്ന് പറഞ്ഞെങ്കിലും തന്‍റെ തീരുമാനത്തിൽ അയാൾ ഉറച്ചു നിന്നു. തന്‍റെ വീട്ടുകാരുടെ മാനം കപ്പലുകേറുമെന്ന് പേടിച്ച പൂർണ്ണിമ മറ്റൊന്നും നോക്കിയില്ല. ഫിർദൗസിനോട് പറഞ്ഞപോലെ സ്വയം ജീവനൊടുക്കി. തന്‍റെ മുറിയിൽ കയറി വാതിലടച്ച ശേഷം ഫാനിൽ കെട്ടി തൂങ്ങി. സംഭവശേഷം ഫിർദൗസ് ഒളിവിൽ പോയി.

ഒരിക്കലും ഇതു ചെയ്യരുത്

പ്രണയിക്കുമ്പോൾ കാമുകൻ പറയുന്നതെന്തും ചെയ്യാൻ കാമുകിമാർ തയ്യാറാവും. പ്രത്യേകിച്ചും ഇമോഷണലി പറയുന്ന കാര്യങ്ങൾ. പൂർണ്ണിമയെ പോലെ തന്നെ തെറ്റു പറ്റിയത് ഡൽഹിയിലെ സമീപ പ്രദേശമായ നോയിഡയിൽ താമസിക്കുന്ന സജനിക്കാണ് (പേര് വ്യാജം) സജനി അതേ കോളനിയിലെ തന്നെ ചെറുപ്പക്കാരനായ ശ്രീവാസ്തവയുമായി പ്രണയത്തിലായിരുന്നു. ഈ ബന്ധം അധികകാലം നീണ്ടു നിന്നില്ല. അവർ തെറ്റി പിരിഞ്ഞു. പക്ഷേ സജനിയുടെ കുറെ ഫോട്ടോകൾ ശ്രീവാസ്തവയുടെ മൊബൈലിൽ ഉണ്ടായിരുന്നു. പ്രണയകാലത്ത് ഇരുവരും ചേർന്ന് എടുത്ത റൊമാന്‍റിക്ക് ചിത്രങ്ങൾ. പരസ്പരം പുണരുന്നതും മറ്റും. ഇതൊക്കെ ലോകം അറിഞ്ഞാൽ അഭിമാനക്ഷതം സംഭവിക്കുമായിരുന്നു.

ബ്രേക്ക്അപ്പിനു ശേഷം സജനിയെ ബ്ലാക്ക്മെയിൽ ചെയ്യാൻ ശ്രീവാസ്തവ ഈ ഫോട്ടോകൾ ഉപയോഗിച്ചിരുന്നു. അതെല്ലാം സജനി സഹിച്ചു. പക്ഷേ അവൾ പിടിവിട്ടു പോയത് കല്യാണം നിശ്ചയിച്ചപ്പോഴാണ്. ഇതറിഞ്ഞ ശ്രീവാസ്തവ ഓൺലൈൻ പ്ലാറ്റ്ഫോമിലൂടെ സജനിയുടെ അശ്ലീല ഫോട്ടോകൾ വൈറൽ ആക്കുമെന്ന് ഭീഷണി മുഴക്കി. ഇതോടെ സജനി ആകെ ധർമ്മ സങ്കടത്തിലായി. നല്ല കാലത്ത് വിശ്വസിച്ച് എടുപ്പിച്ച പടങ്ങൾ ഇപ്പോൾ നാട്ടുകാരെ കാണിക്കുമെന്ന് ഭീഷണിപ്പെടുത്തുന്നു. ഇത് ചെക്കന്‍റെ വീട്ടുകാർ അറിഞ്ഞാൽ കല്യാണം മുടങ്ങും. വീട്ടിലും നാട്ടിലും പിന്നെ തല ഉയർത്തി നടക്കാനാവില്ല. സജനി അയാളുടെ വർത്തമാനങ്ങളോട് പ്രതികരിക്കാതിരുന്നപ്പോൾ ശ്രീവാസ്തവയ്ക്ക് കൂടുതൽ കലി കയറി. അയാൾ സജനിയുടെ ചിത്രങ്ങൾ അവളുടെ സഹോദരന്‍റെയും അച്‌ഛന്‍റെയും വാട്സ്സാപ്പിലേയ്ക്ക് അയച്ചു കൊടുത്തു.

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...