നമ്മളെ ഇത്രയധികം സ്‌നേഹിക്കുകയും സഹായിക്കുകയും ചെയ്യുന്ന ഭൂമിയെ നമ്മളെന്തുകൊണ്ടാണ് സ്‌നേഹിക്കാത്തത്, എന്ന് ഒരു അഞ്ചു വയസ്സുകാരൻ ചോദിച്ചാൽ അതിന് കൃത്യമായി മറുപടി പറയുക അസാധ്യമായിരിക്കും. ഒരു പക്ഷേ ആ ചോദ്യം നമ്മളെ കുറ്റബോധമുള്ളവരാക്കിയേക്കാം. ദുർലഭമായിക്കൊണ്ടിരിക്കുന്ന ജലത്തെക്കുറിച്ചോ ഭൂമിയിലേക്ക് പുറന്തള്ളുന്ന മാലിന്യ കൂമ്പാരത്തെക്കുറിച്ചോ അതിന്‍റെ അപകടത്തെക്കുറിച്ചോ മനുഷ്യൻ ചിന്തിക്കാറേയില്ല.

നമ്മുടെ ജീവിതരീതിയും ശീലങ്ങളുമൊക്കെ ഒരു പ്രത്യേക സംസ്‌കാരത്തെയാണ് വളർത്തിയിരിക്കുന്നത്. വരും നാളുകളിൽ നമ്മുടെ പരിസ്‌ഥിതിയെ അത് ഗുരുതരമായി ബാധിക്കുക തന്നെ ചെയ്യും. എവിടെയും ഡിസ്‌പോസിബിൾ കൾച്ചറാണ്. ഉപയോഗ ശേഷം വസ്‌തുക്കൾ കൃത്യമായി സംസ്‌ക്കരിക്കാതെ പ്രകൃതിയിലേക്ക് വലിച്ചെറിയുന്ന പ്രവണത. ഈയൊരു ശീലം ഭൂമിയെ എത്രമാത്രം മലീമസമാക്കിയിരുന്നു.

കുട്ടികൾക്കിടയിൽ ജങ്ക്‌ ഫുഡിനോടുള്ള താൽപര്യം ക്രമാതീതമായി വർദ്ധിച്ചിരിക്കുകയാണ്. തിരക്കുപിടിച്ച ജീവിതശൈലിയിൽ ഇത് അനിവാര്യമാണെന്ന തോന്നലിലാണ് നമ്മളിത് കഴിക്കുക. ഒപ്പം കുട്ടികളെയും ഈ ഭക്ഷ്യ വസ്‌തുക്കൾ കഴിക്കാൻ നമ്മൾ ശീലിപ്പിക്കുകയും ചെയ്യും.

ജങ്ക് ഫുഡ് തയ്യാറാക്കാനും പ്രകൃതിദത്തമായ വിഭവങ്ങൾ ആവശ്യമാണ്. നമ്മുടെ ഈ ഭക്ഷണശീലത്തിൽ അല്‌പമൊരു മാറ്റം വരുത്തിയാൽ ഒരുപക്ഷേ ആരോഗ്യം മെച്ചപ്പെടുകയും പരിസ്‌ഥിതി സുരക്ഷിതമായി ഇരിക്കുകയും ചെയ്യും.

ജീവിതം സന്തുലിതമായിരിക്കുകയെന്നത് പ്രധാനമാണ്. പരിസ്‌ഥിതിക്ക് ദോഷമുണ്ടാകാതെ ജീവിക്കുകയെന്ന തത്വം ഓരോരുത്തരും പ്രാവർത്തികമാക്കണം. ഒപ്പം പ്രകൃതിയോടിണങ്ങിയുള്ള ജീവിതശൈലി കുട്ടികളെ പരിശീലിപ്പിക്കുകയും വേണം.

പ്രകൃതി മനുഷ്യന് ഉപകാരപ്രദമാകുന്നതുപോലെ തിരിച്ചും പ്രകൃതിയുടെ സംരക്ഷണത്തിനു വേണ്ടി നാം മാതൃകാപരമായി എന്തെങ്കിലും ചെയ്യുകയാണ് വേണ്ടത്. പ്രകൃതിയ്‌ക്ക് ദോഷം ചെയ്യുന്ന ഉൽപ്പന്നങ്ങൾക്ക് പകരമായി ഇക്കോ ഫ്രണ്ട്‌ലി ഉൽപ്പന്നങ്ങൾ ഉപയോഗിക്കാനുള്ള ശീലം കുട്ടികളിൽ വളർത്തിക്കൊണ്ടു വരണം. ലെതർ ബാഗ്, ചെരിപ്പ്, പോളിത്തീൻ കവർ, പ്ലാസ്‌റ്റിക് മുതലായവയ്‌ക്ക് പകരമായി ഇക്കോ ഫ്രണ്ട്‌ലിയായവ കുട്ടികൾ തന്നെ തെരഞ്ഞെടുക്കട്ടെ. റീ സൈക്കിൾ ചെയ്യാൻ കഴിയുന്ന ഉൽപ്പന്നങ്ങൾ ഉപയോഗിക്കാൻ ശീലിക്കുക.

കളിയിലൂടെ ബോധവൽക്കരണം

കുട്ടികളിൽ ബഹുഭൂരിഭാഗവും വീഡിയോ ഗെയിംസ് കളിക്കാനിഷ്‌ടപ്പെടുന്നവരാണ്. വീട്ടിലെ നാലു ചുവരുകൾക്കുള്ളിൽ ബാല്യകാലം ചെലവിടുന്നവരാണ് പുതുതലമുറ. ചുറ്റിനും നടക്കുന്ന മാറ്റങ്ങളൊന്നും അവരെ തെല്ലും അലോസരപ്പെടുത്തുന്നില്ല. ഔട്ട്‌ഡോർ ഗെയിംസ് വിരളമെന്ന് പറയാം. ഓടിയും ചാടിയുമുള്ള കളികളൊന്നുമില്ലാതെ പ്രകൃതിയിലെ മാറ്റങ്ങളൊന്നുമറിയാതെ കടന്നു പോകുന്ന ബാല്യം.

മുറ്റത്തെ പൂവിനേയും പൂതുമ്പികളേയും അറിയണമെങ്കിൽ ഗൂഗിളിൽ സെർച്ച് ചെയ്യണം എന്നായിട്ടുണ്ട്. അതിരാവിലെ സ്‌കൂളിലേക്കും അവിടെ നിന്നും ട്യൂഷൻ ക്ലാസ്സിലേക്കും പായുന്ന കുട്ടികൾ വീടണയുന്നത് ഇരുട്ടുപരന്നു തുടങ്ങുമ്പോഴാവും. ഇതിനിടയിൽ വീണുകിട്ടുന്ന ഒഴിവ്‌വേളകളിൽ ടിവിയ്‌ക്കും കമ്പ്യൂട്ടറിനും മുന്നിൽ ചടഞ്ഞുകൂടാനാവും അവർ ഇഷ്‌ടപ്പെടുക. കൂട്ടു കൂടാനും ഓടിക്കളിക്കാനും തോട്ടിലെ വെള്ളത്തിൽ കടലാസ് തോണി ഒഴുക്കിക്കളിക്കാനും കിളികളെ നിരീക്ഷിക്കാനും അവർക്ക് എവിടെയാണ് സമയം.

പുസ്‌തകങ്ങളിൽ നിന്നും ലഭിക്കുന്ന അറിവിനേക്കാൾ ശക്‌തമാണ് നിരീക്ഷണത്തിലൂടെയുള്ള വിജ്‌ഞാനസമ്പാദനം. പ്രകൃതിയിലെ മാറ്റങ്ങളേയും ജൈവവൈവിധ്യത്തേയും ജീവജാലങ്ങളേയും മഴയേയും കാറ്റിനേയുമൊക്കെ കണ്ടും അറിഞ്ഞുമാണ് കുട്ടികൾ വളരേണ്ടത്. അതവരുടെ സ്വഭാവരൂപീകരണത്തിനും സാമൂഹിക അവബോധത്തിനും ശക്‌തമായ അടിത്തറ പാകും. ക്ലാസ്സിൽ നിന്നെന്നപോലെ അമൂല്യമായ അറിവും വിനോദവുമാണ് കുട്ടികൾ ഈ ലൈവ് ക്ലാസ്സുകളിൽ നിന്നും സ്വായത്തമാക്കുക. പ്രകൃതിയെ കരുതലോടെ കാണാനുള്ള പ്രേരണയാണ് അവർക്കതിൽ നിന്ന് ലഭിക്കുക. ചിലപ്പോൾ ഇത്തരം നിരീക്ഷണങ്ങൾ കുട്ടികളെ പുതിയ ആശയങ്ങളിലേക്ക് നയിച്ചേക്കാം. പരിസ്‌ഥിതിയെ സംരക്ഷിക്കാൻ അവർ സ്വന്തമായി നേച്ചർ ക്ലബ്ബുകൾ രൂപീകരിച്ചെന്നും വരും. സ്വന്തം പരിസരങ്ങളിൽ വൃക്ഷങ്ങൾ വെച്ചുപിടിപ്പിക്കാനും ഉള്ളവയെ സംരക്ഷിക്കാനും അവർ കൂടുതൽ ജാഗ്രത പുലർത്താം.

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...