വിവാദം കൂടപ്പിറപ്പാണ്…

രഞ്ജിത്ത് സംവിധാനം ചെയ്‌ത പ്രജാപതിയിലൂടെയാണ് 2006 ൽ അതിഥി റാവു ഹൈദരി സിനിമയിലെത്തിയത്. പിന്നെ രാകേഷ് ഓം പ്രകാശ് മെഹറയുടെ ദില്ലി 6 എന്ന സിനിമയിൽ ഒരു ചെറിയ റോൾ അതു കഴിഞ്ഞ് ഗ്ലാമറും കഴിവും കൊണ്ട് മാത്രം ബോളിവുഡിൽ തന്‍റെ സ്‌ഥാനം ഉറപ്പിച്ചു. ഹൈദ്രബാദിലെ ഒരു റോയൽ ഫാമിലിയിൽ ജനിച്ചു വളർന്ന അതിഥി ബിരുദ്ധം നേടിയ ശേഷമാണ് അഭിനയം കരിയറായി സ്വീകരിച്ചത്. കരിയറിലെ കയറ്റിറക്കങ്ങൾ കുലുക്കാത്ത വിവാദ നായികയായി പ്രേക്ഷകരുടെ മനം മയക്കുന്നു.

സിനിമാ വ്യവസായം ഇപ്പോഴും നിങ്ങളെ ഏറ്റെടുത്തിട്ടില്ല എന്ന് ഒരിക്കൽ പരിഭവം പറഞ്ഞിരുന്നു? അതു മാറിയോ…

അതു ഞാൻ പറഞ്ഞത് ശരിയാണ്. സിനിമാ കുടുംബത്തിൽ നിന്ന് വരാത്ത ഒരാളെ അംഗീകരിക്കാൻ ഹിന്ദി സിനിമാ വ്യവസായത്തിന് മടിയാണ്. നടന്‍റെ മകളോ പ്രൊഡ്യുസറുടെ ബന്ധുവോ സംവിധായകന്‍റെ മകളോ ഒക്കെ ആയാൽ മാത്രമേ സ്‌റ്റാർ പവർ കൽപ്പിച്ചു കൊടുക്കൂ. നമ്മൾക്ക് വേണ്ടി വാദിക്കാനും അവസരം തരപ്പെടുത്തി തരാനും ആളില്ലെങ്കിൽ നമുക്ക് അങ്ങനെയെ ഈ കാര്യത്തെ കാണാൻ സാധിക്കൂ. ഞാൻ സിനിമയുമായി യാതൊരു ബന്ധവുമില്ലാത്ത കുടുംബത്തിൽ നിന്നാണ് വരുന്നത്. എനിക്ക് ഒരു കസേര കിട്ടിയത് ഞാൻ വലിച്ചിട്ട് ഇരുന്നത് കൊണ്ടാണ്. എനിക്കാരും പരവതാനി വിരിച്ച് തന്നിട്ടില്ല.

വസീർ എന്ന ചിത്രത്തിൽ വമ്പൻമാരോടൊപ്പം ജോലി ചെയ്‌തപ്പോൾ എന്തായിരുന്നു അനുഭവം?

അമിതാബ്ജിക്കൊപ്പം അഭിനയിക്കണമെന്നത് എന്‍റെ തുടക്കം മുതലുള്ള സ്വപ്നമായിരുന്നു. ഞാൻ കുഞ്ഞായിരിക്കുമ്പോൾ മുതൽ അദ്ദേഹത്തിന്‍റെ ഫാനാണ്. എന്‍റെ സ്വപ്ന സാക്ഷാത്ക്കാരമായിരുന്നു അദ്ദേഹത്തോടൊപ്പമുള്ള അഭിനയം. ഒരു റോക്ക് സ്‌റ്റാറിനൊപ്പം ഒരു ഫാൻ ജോലി ചെയ്യുന്നപ്പോലെയാണ് എനിക്ക് അനുഭവപ്പെട്ടത്.

എന്‍റെ കഴിവിന്‍റെ അടിസ്‌ഥാനത്തിൽ തന്നെയാണ് എനിക്കി റോൾ കിട്ടിയത്. അതും ശുപാർശ ചെയ്തട്ടില്ല. സിനിമയുടെ സംവിധായകൻ വിനയ് നമ്പ്യാർ എന്‍റെ കുറച്ച് ഫോട്ടോഗ്രാഫുകൾ കാണാൻ ഇടയായിരുന്നു. അങ്ങനെയാണ് എനിക്കി ചിത്രം ചെയ്യാൻ സാധിച്ചത്. 2 പ്രാവശ്യം ഒഡീഷനും ഡാൻസ് ടെസ്‌റ്റും ചെയ്‌തു. അതിനു ശേഷമാണ് കരാർ സൈൻ ചെയ്‌തത്. ഇത്രയും വലിയ താരനിരയും മുന്തിയ ടെക്നീഷന്മാരും ആണ് ഇതിന്‍റെ പിറകിലെന്ന് ആദ്യം എനിക്ക് അറിയില്ലായിരുന്നു. ശരിക്കും ചാലഞ്ചിംഗ് ആയിരുന്നു എന്‍റെ ഈ റോൾ.

ഫർഹാനിനൊപ്പം സ്ക്രീൻ ഷെയർ ചെയ്‌തപ്പോഴുള്ള അനുഭവം പറയാമോ?

ഷൂട്ടിംഗ് തീരുന്നതുവരെ ഫർഹാനെ ഒരു ആരാധിക നോക്കി കാണുന്നതുപ്പോലെയാണ് ഞാൻ നോക്കി കണ്ടത്. എന്‍റെ ഉള്ളിൽ അദ്ദേഹത്തോട് ആരാധനയായിരുന്നു. വലിയ സംവിധായകനും നടനുമൊക്കെയല്ലോ. പക്ഷേ ഞാൻ അദ്ദേഹത്തിനൊപ്പം ക്യാമറയ്ക്ക് മുന്നിൽ വരുമ്പോൾ ശരിക്കും അഭിനേത്രിയാവും. അത് എന്‍റെ ശക്‌തിയാണ്. ഫർഹാൻ ചെയ്യുന്നത് വളരെ കറക്‌ട് ആയിരിക്കും. ഒപ്പം അഭിനയിക്കുന്നതും അതിനനുസരിച്ച് ഉയരണം.

അദ്ദേഹത്തിന്‍റെ കണ്ണിൽ ദർശിച്ചത് സത്യസന്ധതയുടെ ആത്മാർപ്പണത്തിന്‍റെ പ്രകാശമാണ്. സത്യം പറയുന്ന കണ്ണുകൾ ആണ് അദ്ദേഹത്തിന്‍റേത്.

നിങ്ങൾ കാരണമാണ് ഫർഹാന്‍റെ വിവാഹ ജീവിതം തകർന്നത് എന്ന് ശ്രുതിയുണ്ടായിരുന്നു?

അടിസ്‌ഥാന രഹിതമായ ആരോപണമാണിത്. ഞാൻ അത്രയും താഴ്ന്ന നിലയിൽ ചിന്തിക്കുന്ന ആളല്ല. ഇതൊക്കെ മീഡിയയുടെ ചില തൽപരകക്ഷികളുടെ പണിയാണ്. ഞാൻ കാരണം ആരുടെയും വീട് നശിക്കില്ല. ഇനി ആരുടെയെങ്കിലും ലൈഫ് തകർന്നിട്ടുണ്ടെങ്കിൽ അതവരുടെ പ്രശ്നം കൊണ്ടാവും. ഞാൻ അതിന് ഉത്തരവാദിയല്ല.

ഗ്ലാമർ കാണിച്ചാണ് അഥിതി റാവ് ഹൈദരി പിടിച്ചു നിൽക്കുന്നത് എന്ന് ആരോപിക്കുന്നവരുണ്ട്?

കഥ ആവശ്യപ്പെടുമ്പോൾ എക്സ്പോസ് ചെയ്യാത്ത എത്ര നടികളെ നിങ്ങൾക്ക് ചൂണ്ടി കാട്ടാനാവും? ഇല്ല. ആരും തന്നെയുണ്ടാവില്ല. ഇതൊരു ജോലിയാണ്. കഥാപാത്രത്തിന്‍റെ സ്വഭാവം അനുസരിച്ച് ചിലപ്പോൾ ഗ്ലാമർ കാണിക്കേണ്ടി വരും. അത് പാപമാണോ? തുണി അഴിച്ചിട്ടുള്ള രംഗമൊന്നും ഞാനിതു വരെ അഭിനയിച്ചിട്ടില്ല. ഗ്ലാമർ കാണിക്കുന്നത് ഗ്ലാമർ ഉള്ളത് കൊണ്ടാണെന്ന് ആരോപിക്കുന്നവർ സമാധാനപ്പെടട്ടെ എന്നേ എനിക്ക് പറയാനുള്ളൂ. സൗന്ദര്യം കാണിക്കാനും ആസ്വദിക്കാനും ഉള്ളതാണ്. എന്‍റെ കഴിഞ്ഞ ചിത്രത്തിൽ ചുംബന രംഗം ഉണ്ട്. ഞാനത് ഇഷ്‌ടപ്പെട്ട് സ്വന്തം ഇഷ്‌ടപ്രകാരം ചെയ്‌തതല്ല. കഥ അങ്ങനെയൊരു രംഗം ആവശ്യപ്പെടുന്നുണ്ട്. ഈ ചെറിയ കാര്യത്തിന് ഇത്രയും ഒച്ചപാട് ഉണ്ടാക്കേണ്ട കാര്യമുണ്ടോ? ഉടുക്ക് കൊട്ടി എന്നെയാരും പേടിപ്പിക്കുകയൊന്നും വേണ്ട.

സൈറ വസിം

അമീർ ഖാൻ ചിത്രമായ ദംഗലിൽ ഗീത ഫൊഗോട്ടിന്‍റെ കുട്ടിക്കാലം അവതരിപ്പിച്ച കാശ്മീരി പെൺകുട്ടിയെ പ്രേക്ഷകർക്ക് മറക്കാൻ കഴിയില്ല. രണ്ടാമത്തെ ചിത്രമായ സീക്രട്ട് സൂപ്പർസ്‌റ്റാറിലും ആ പെൺകുട്ടി ശ്രദ്ധിക്കപ്പെട്ടു. താൻ ഒരു അഭിനേത്രിയാവുമെന്ന് സിനിമയിൽ അഭിനയിക്കാൻ ചാൻസ് എത്തുന്നവരെ അവൾ വിചാരിച്ചതേയില്ല. അതാണ് സൈറ വസിം.

എന്തു ചെയ്‌താലും അത് വ്യത്യസ്തമായിരിക്കണം എന്ന ചിന്ത ബാല്യം മുതൽ സൈറയ്ക്കുണ്ട്. പക്ഷേ ആ ചിന്തയിലൊന്നും അഭിനയമോ സിനിമയോ കടന്നു വന്നിരുന്നില്ല.

വളരെ ചെറുപ്രായത്തിൽ ഏതാനും പരസ്യങ്ങളിൽ പങ്ക് ചേരാൻ കഴിഞ്ഞിരുന്നു. അതിൽ നിന്നാണ് സിനിമാ ലോകത്തേക്കുള്ള വാതിൽ തുറക്കപ്പെട്ടത്. അമീർ ഖാൻ തന്‍റെ ചിത്രമായ ദംഗലിലേക്ക് പുതിയ മുഖങ്ങൾ തെരയുന്ന സമയത്താണ് സൈറയുടെ സ്ക്കൂൾ പ്രിൻസിപ്പൽ, സൈറയോട് അവളുടെ പേര് കൊടുക്കാൻ നിർദ്ദേശിച്ചത്. സൈറ തന്‍റെ ചിത്രം അയച്ചു കൊടുത്തു. ഓഡിഷനിൽ വിജയിക്കുകയും ചെയ്‌തു. പക്ഷേ വീട്ടുകാർക്ക് സൈറയെ അഭിനയ ലോകത്തേക്ക് അയക്കാൻ താൽപര്യമില്ലായിരുന്നു. പിന്നെ ബന്ധുക്കളും സുഹൃത്തുക്കളും പ്രിൻസിപ്പലും നിർബന്ധിച്ചപ്പോൾ വീട്ടുകാർ സമ്മതം മൂളുകയായിരുന്നു.

കാലത്തിനൊപ്പം ജീവിക്കണമെന്ന പക്ഷക്കാരിയാണ് സൈറ. മുൻകൂട്ടി ഒന്നും പ്ലാൻ ചെയ്യാറില്ല. ജോലിയും പഠനവും ഒരുമിച്ച് കൊണ്ടു പോകണമെന്നാണ് ആഗ്രഹം. പത്താം ക്ലാസ്സ് പരീക്ഷയിൽ 92 ശതമാനം മാർക്ക് നേടിയാണ് കഴിഞ്ഞ വർഷം സൈറ വിജയിച്ചത്. നല്ല പാട്ടുകാരി കൂടിയാണ് ഈ കൊച്ചു മിടുക്കി.

ശ്രീനഗറിലെ ഒരു യാഥാസ്‌ഥിതിക മുസ്ലീം ജന്മി കുടുംബത്തിലാണ് സൈറ ജനിച്ചത്. അച്‌ഛൻ വസിം ബാങ്ക് ഉദ്യോഗസ്‌ഥനാണ്. അമ്മ ജർക്കാ വസിം. സിനിമാ ലോകത്തെ തന്‍റെ എൻട്രിക്കും പ്രശസ്തിക്കും കാരണം തന്‍റെ കുടുംബത്തിന്‍റെ പിന്തുണ മാത്രമാണെന്ന് സൈറ കരുതുന്നു. 16-ാം ജന്മദിനം തന്‍റെ സുഹൃത്തുക്കൾക്കൊപ്പമാണ് ആഘോഷിച്ചത്. ചുരുങ്ങിയ സമയം കൊണ്ട് വിവാദത്തിലും പെട്ടു സൈറ. കൊച്ചു നായികയ്ക്കൊപ്പം ചെറിയൊരു ചാറ്റ്.

സിനിമ സ്വപ്നം എപ്പോഴെങ്കിലും മനസ്സിലുണ്ടായിരുന്നോ?

ഇല്ലേയില്ല. അതൊരു അതിശയം തന്നെയാണ്. ദംഗലിന്‍റെ ഓഡിഷനു പോയപ്പോൾ ആ ചിത്രത്തിലേക്ക് സെലക്ട് ആയേക്കും എന്ന് പ്രതീക്ഷിച്ചിരുന്നു. അങ്ങനെ തന്നെ സംഭവിച്ചു. സീക്രട്ട് സൂപ്പർ സ്റ്റാറിന്‍റെ ഓഡിഷനു പോയപ്പോഴും അതായിരുന്നു അനുഭവം. കിട്ടിയ അവസരങ്ങളിൽ ഞാൻ അങ്ങേയറ്റം ഹാപ്പിയാണ്.

ഈ ചിത്രങ്ങളിൽ അഭിനയിക്കാൻ ഒരുപാട് തയ്യാറെടുപ്പ് വേണ്ടി വന്നോ?

ദംഗലിന്‍റെ സമയത്ത് റസ് ലിംഗ് പഠിക്കേണ്ടി വന്നു. ഒരുപാട് വിയർപ്പൊഴുക്കിയാണ് ആ റോൾ ചെയ്‌തത്. സീക്രട്ട് സൂപ്പർ സ്‌റ്റാറിൽ ഗിറ്റാർ വായിക്കാൻ പഠിച്ചു.

ഒരു കാര്യം ചെയ്യാൻ പറ്റുമെന്ന് വിശ്വാസം വന്നാൽ മാത്രമേ അതു ഞാൻ ഏറ്റെടുക്കുകയുള്ളൂ. സീക്രട്ട് സൂപ്പർ സ്‌റ്റാറിൽ ഗായികയുടെ റോൾ ആയിരുന്നല്ലോ. ആരെങ്കിലും എന്നോട് തമാശയ്ക്ക് എന്നാൽ ഒന്ന് പാടൂ കേൾക്കട്ടെ എന്നു പറഞ്ഞാൽ അതു ചെയ്യണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. ഞാൻ നല്ല ഗായികയല്ല. പക്ഷേ ഈ റോൾ ചെയ്‌തപ്പോൾ ഞാൻ പാട്ട് പഠിച്ചു.

രണ്ടു വിജയ ചിത്രങ്ങളുടെ ഭാഗമായതിനു ശേഷം ജീവിതത്തിൽ വന്ന മാറ്റമെന്താണ്? കാശ്മീർ ജനത എന്തു പറയുന്നു?

എന്‍റെ ഡെസ്റ്റിനി എന്താണോ അതാവാം എന്നെ ഇവിടെ വരെ എത്തിച്ചത്. അതിനൊപ്പം എന്‍റെ പരിശ്രമവും കൂടി ചേരുമ്പോൾ ഞാൻ വിചാരിക്കാത്തത്ര കാര്യങ്ങൾ എനിക്കൊപ്പം വന്നു. വളരെ കുറച്ച് ആളുകൾ മാത്രമാണ് എന്നെ ഇപ്പോൾ അഭിനേത്രി എന്ന നിലയിൽ തിരിച്ചറിയുന്നത്. എന്‍റെ നാടായ കാശ്മീരിൽ എന്നെ പരിചയമുള്ളവരൊക്കെ വളരെ ഹാപ്പിയാണ്. അതെനിക്കും സന്തോഷമാണ്.

യഥാർത്ഥ ജീവിതത്തിൽ സൈറ എങ്ങനെയാണ്? 

ഞാൻ ഭയങ്കര നാണക്കാരി തന്നെയാണ്. മറ്റുള്ളവരോട് മിണ്ടാൻ ഭയമുണ്ട്. ക്യാമറ ഓൺ ആയി കഴിഞ്ഞാൽ ഞാൻ എന്‍റെ കഥാപാത്രത്തെക്കുറിച്ച് മാത്രമേ ചിന്തിക്കാറുള്ളൂ. എന്നെക്കുറിച്ച് ആലോചിക്കാറില്ല.

അമീർ ഖാനൊപ്പം അഭിനയിച്ച അനുഭവം?

ഞാൻ അദ്ദേഹത്തിന്‍റെ പാഷൻ ഫോളോ ചെയ്യുകയാണ്. അദ്ദേഹം ജോലി ചെയ്യുന്ന രീതി, ഓരോ കാര്യത്തെയും സമീപിക്കുന്ന രീതി ഇതൊക്കെ ഞാൻ ശരിക്കും ശ്രദ്ധിക്കാറുണ്ട്. അതു പിന്തുടരാൻ ഞാൻ ശ്രമിക്കുന്നുണ്ട്.

ഇതുവരെ കിട്ടിയതിൽ ഏറ്റവും നല്ല കോംപ്ലിമെന്‍റ് എന്താണ്?

 സീക്രട്ട് സൂപ്പർ സ്‌റ്റാറിലെ പല രംഗങ്ങളും വളരെ ഇമോഷണൽ ആണ്. അതു കണ്ടിട്ട് എന്‍റെ അച്‌ഛന്‍റെ കണ്ണു നിറഞ്ഞു. എന്നെ സംബന്ധിച്ച് ഏറ്റവും വലിയ കോംപ്ലിമെന്‍റ് അതാണ്. എന്‍റെ അച്‌ഛൻ കരയുന്നത് ഞാൻ ഇതുവരെ കണ്ടിട്ടില്ലായിരുന്നു. അച്‌ഛൻ കരഞ്ഞുകൊണ്ട് എന്നെ കെട്ടിപ്പിടിച്ചു.

ഇപ്പോൾ ഡ്രീം റോൾ വല്ലതും മനസ്സിലുണ്ടോ?

ഇതുവരെ അങ്ങനെ ഒന്നും ചിന്തിച്ചിട്ടില്ല. ആകെ തോന്നിയ ഒരു ആഗ്രഹം, കങ്കണ റണാവത്തിനൊപ്പം അഭിനയിക്കണമെന്നാ.

കാശ്മീരിൽ ഒരു മാറ്റം ആഗ്രഹിക്കുന്നുണ്ടോ?

കാശ്മീരിൽ ആരും തന്നെ ആ നാടിനൊരു മാറ്റം വേണമെന്ന് ആഗ്രഹിക്കുന്നുണ്ടാവില്ല. ഓരോരുത്തരും സ്വയം മാറ്റം ആഗ്രഹിക്കുന്നുണ്ടാകണം. ഞാനും അങ്ങനെയാണ്. ആ മാറ്റത്തിൽ സന്തോഷം കണ്ടെത്താമല്ലോ.

അഭിനയമല്ലാതെ വേറെ എന്തു മേഖലയാണ് ഇഷ്‌ടം?

പഠിക്കണം. അതിൽ മാത്രമാണ് ശ്രദ്ധ. അഭിനയവും, പഠനവും കഴിഞ്ഞാൽ പിന്നെ വേറൊന്നിനും സമയമില്ല. രണ്ടും കൂടി കൊണ്ട് പോകാൻ വളരെ പ്രയത്നം വേണം. എങ്കിലും എങ്ങനെ മുന്നേറണമെന്നതിനെപ്പറ്റി ഇപ്പോൾ വ്യക്‌തമായ ധാരണ ഉണ്ട്.

ഭക്ഷണപ്രിയയാണെന്ന് കേട്ടല്ലോ?

ശരിക്കും എനിക്ക് ഭക്ഷണം ഉണ്ടാക്കാൻ വലിയ ഇഷ്‌ടമൊന്നുമില്ല. പക്ഷേ കഴിക്കാൻ നല്ല താൽപര്യമുണ്ട്.

കൂട്ടുകാരോട് പറയാനുള്ളത്?

നമ്മൾ എന്തെങ്കിലും ചെയ്യാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ അതിനോട് ശരിക്കും പാഷൻ വേണം. എന്നാലേ ലക്ഷ്യത്തിലെത്താൻ കഴിയൂ.

ലഹരിപ്പുലിവാൽ പിടിച്ച സെലിബ്രിറ്റികൾ

2020 ലെ ബോളിവുഡ് വലിയ പ്രത്യേകതകൾ നിറഞ്ഞതായിരുന്നു, എല്ലാ രീതിയിലും കുഴപ്പം പിടിച്ച കാലം. അത് എത്രമാത്രം ഭീകരം ആയിരുന്നു എന്ന് അനുഭവിച്ച സെലിബ്രിറ്റികൾക്ക് മാത്രമേ മനസ്സിലാക്കാൻ കഴിയൂ.

കഴിഞ്ഞ വർഷം ആദ്യം സുശാന്ത് സിംഗ് രജ്പുത്തിന്‍റെ മരണ ശേഷം ബോളിവുഡ് ആകെ ഇളകി മറിഞ്ഞു. അതിനൊപ്പം അവരിൽ പലരെയും വേട്ടയാടിയ മയക്കുമരുന്നിനെ കുറിച്ച് സംസാരിച്ചില്ലെങ്കിൽ 2021 പുതിയ ലോകത്തിലേക്ക് ചുവടുവെക്കുന്നത് അപൂർണ്ണമായിരിക്കും. വാസ്തവത്തിൽ, 2020 ലെ ഏറ്റവും വലിയ ചർച്ചയായിരുന്നു ഇത്.

ബോളിവുഡിന്‍റെ മയക്കുമരുന്ന് ബന്ധങ്ങൾ സൂക്ഷ്മ പരിശോധനയ്ക്ക് വിധേയമായി, അതുകൊണ്ട് തന്നെ ചെറിയ കണക്ടിവിറ്റി പോലും ഓരോ സെലിബ്രിറ്റിയുടെയും പേര് വെളിപ്പെടുത്തുന്ന സാഹചര്യം ഉണ്ടായി. യഥാർത്ഥത്തിൽ, ഇത് അവരുടെ ആരാധകരെ നിരാശപ്പെടുത്തി. ആരൊക്കെയാണ് ആ സെലിബ്രിറ്റികൾ എന്ന് നോക്കാം.

ദീപിക പദുക്കോൺ

മയക്കുമരുന്നിന്‍റെ കേസിൽ ദീപികയുടെ പേര് വന്നപ്പോൾ ദീപികയുടെ ആരാധകർ ഞെട്ടിപ്പോയി. കൂടാതെ ദീപികയുടെ മാനേജർ കരിഷ്മ പ്രകാശിന്‍റെ പേരും വന്നു. മാനേജറുമായുള്ള ദീപികയുടെ ചാറ്റ് വൈറലായി അതിൽ ‘ചരക്കുകളെക്കുറിച്ച്’ ചോദിക്കുന്നതായും പറയുന്നു. ഇക്കാര്യത്തിൽ ദീപികയെയും എൻസിബി ചോദ്യം ചെയ്തു.

സാറാ അലി ഖാൻ

ബോളിവുഡിലെ നവാബായ സെയ്ഫ് അലി ഖാന്‍റെ മകളും നടിയുമായ സാറാ അലി ഖാന്‍റെ പേരും മയക്കുമരുന്നിന്‍റെ കാര്യത്തിൽ ഉയർന്നു. എന്നാൽ എൻ‌സി‌ബി അന്വേഷണത്തിനിടെ സുശാന്ത് സിംഗ് രജ്പുത്തുമായുള്ള ബന്ധവും അവർ ഏറ്റുപറഞ്ഞു. ഷൂട്ടിംഗിനിടെ സുശാന്ത് മയക്കുമരുന്ന് കഴിക്കുന്നത് താൻ കണ്ടിട്ടുണ്ടെന്നും അവർ പറഞ്ഞു.

അർജുൻ കപൂർ

ബോളിവുഡ് നടൻ അർജുൻ കപൂറിന് പോലും ഈ ആരോപണത്തിൽ നിന്ന് സ്വയം രക്ഷിക്കാനായില്ല. മണിക്കൂറുകളോളം സംശയത്തോടെ എൻ‌സി‌ബി അർജുനനെ ചോദ്യം ചെയ്തു. എന്നാൽ മയക്കുമരുന്ന് ഉപയോഗം അദ്ദേഹം നിഷേധിച്ചു.

ശ്രദ്ധ കപൂർ

ബോളിവുഡ് നടി ശ്രദ്ധ കപൂറിനെ സംബന്ധിച്ചിടത്തോളം ദശലക്ഷക്കണക്കിന് ഹൃദയങ്ങളെ ഞെട്ടിക്കുന്ന കാര്യം ആണ് സംഭവിച്ചത്. ഷൂട്ടിംഗ് വേളയിൽ സുശാന്ത് സിംഗ് രജ്പുത് മയക്കുമരുന്ന് ഉപയോഗിച്ചതായി ശ്രദ്ധയും എൻ‌സി‌ബി ചോദ്യം ചെയ്തപ്പോൾ വെളിപ്പെടുത്തി.

ഭാരതി സിംഗ്

സമർത്ഥമായി ചിരിച്ചു കാണിച്ചു വെങ്കിലും ഭാരതി സിംഗിന് മയക്കുമരുന്ന് വിവാദത്തിൽ നിന്ന് രക്ഷപ്പെടാൻ കഴിഞ്ഞില്ല. ഭാരതിയുടെ വീട്ടിൽ എൻ‌സി‌ബി റെയ്ഡ് ചെയ്തു. മയക്കുമരുന്ന് ഉപയോഗിച്ചതായും അവർ സമ്മതിച്ചു. ഇതിന് ഭാരതിയും ഭർത്താവും അറസ്റ്റിലായി.

പ്രീതിക ചൗഹാൻ

ടിവി നടി പ്രീതിക ചൗഹാന്‍റെ പേര് മയക്കുമരുന്ന് കേസിൽ വെളിപ്പെടുത്തി. മയക്കുമരുന്ന് വിതരണം ചെയ്തതിനാണ് ഇവർക്കെതിരെ കേസെടുത്തത്.

റിയ ചക്രബർത്തി

ബോളിവുഡിൽ മയക്കുമരുന്ന് കേസുകൾ വന്നതോടെ നിരവധി സെലിബ്രിറ്റികളുടെ പേരും ഉയർന്നു. അതിൽ റിയ ചക്രബർത്തിയുടെ പേര് ഒന്നാമതെത്തി. സുശാന്ത് മരിച്ചതു മുതൽ റിയക്കെതിരെ ആരോപണങ്ങൾ തുടർന്നു. എൻ‌സി‌ബി കർശനമായി ചോദ്യം ചെയ്തപ്പോൾ മയക്കുമരുന്ന് വിതരണം ചെയ്തതായും റിയ കഴിച്ചതായും സമ്മതിച്ചു. ഇതിന്‍റെ പേരിൽ റിയയ്ക്കും ജയിലിൽ കിടക്കേണ്ടി വന്നു.

ഷക്കീല വെറും ഒരു മാദക നടിയല്ല

ഷക്കീല എന്ന ബഹു ഭാഷ ചിത്രത്തിൽ തെന്നിന്ത്യൻ മാദകനടി ഷക്കീല ആയി അഭിനയിച്ച ബോളിവുഡ് താരം റിച്ച ചദ്ദ സിനിമ, ഷക്കീല വിവാഹം, ജീവിതം ഇവ സംബന്ധിച്ച് ഗൃഹശോഭ മാഗസിനു നൽകിയ പ്രത്യേക അഭിമുഖം

ബോളിവുഡിലെ പല താരങ്ങളേയും വെച്ച് നോക്കുമ്പോൾ അഭിനയ ശേഷിയിൽ വളരെ മുന്നിലാണ് റിച്ച ചദ്ദ, ‘ഗാംഗ് ഓഫ് വാസീപൂർ’, ‘ഫുക്രേ’, ‘ഗോലിയോൺ കി രാസ് ലീല രാംലീല’, ‘ലവ് സോണിയ’, ‘മസാൻ’, ‘ഇഷ്കാരിയ’, ‘വിഭാഗം 375’, ‘പംഗ’ തുടങ്ങിയ ചിത്രങ്ങൾ ചെയ്തിട്ടുണ്ട്. ദക്ഷിണേന്ത്യയിലെ ശ്രദ്ധിക്കപ്പെടുന്ന താരമായി മാറുകയാണ് പ്രസിദ്ധമായ ‘ഷക്കീല’ എന്ന ചിത്രത്തിലൂടെ. . ഹിന്ദിക്ക് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളിൽ നിർമ്മിച്ച ‘ഷക്കീല’ ചിത്രം റിലീസ് ചെയ്തു.

ചോദ്യം: ലോക്ക് ഡൗൺ നിങ്ങളിൽ എത്രമാത്രം മാറ്റം വരുത്തി?

ഉത്തരം: എനിക്ക് വേണ്ട കാര്യങ്ങൾ എല്ലാം ഞാൻ സ്വയം ചെയ്യുന്നതായി ഞാൻ കണ്ടെത്തി. അതാണ് ഞാൻ കണ്ടെത്തിയ പ്രധാന മാറ്റം. സ്വന്തം ജോലി ചെയ്യുന്നതിൽ നാണക്കേടുണ്ടെന്നല്ല. എന്നാൽ തിരക്കേറിയ അഭിനയം കാരണം വീട്ടുജോലികൾ ചെയ്യാൻ ശ്രമിക്കാറില്ലായിരുന്നു, പക്ഷേ ലോക്ക് ഡൗൺ വന്നപ്പോൾ വർക്ക്‌ നിർത്തി, അതിനാൽ എനിക്ക് എല്ലാ ജോലികളും സ്വയം ചെയ്യേണ്ടി വന്നു. വീട്ടിൽ ജോലിക്ക് വന്നിരുന്നവർ വരാതായപ്പോൾ അതിനുശേഷം വീട്ടുജോലികൾ ചെയ്യേണ്ടി വന്നു, സ്വയം റേഷൻ വാങ്ങാൻ പോകേണ്ടി വരും, ജീവിതം നയിക്കാൻ എത്ര കാര്യങ്ങൾ ആവശ്യമാണെന്ന് നിങ്ങൾ മനസ്സിലാക്കുന്നു. കുറവിലും സന്തോഷമായിരിക്കാൻ ഞാൻ പഠിച്ചു. എല്ലാവരും ഫോണിൽ കൂടുതൽ സമയം ചെലവഴിച്ചിട്ടുണ്ടാവണം. ഞാൻ പക്ഷെ ഫോൺ ദൂരെ വെച്ചു.

ലോകത്ത് എന്താണ് സംഭവിക്കുന്നതെന്ന് ഞാൻ ശ്രദ്ധിച്ചില്ല. ഞാൻ എന്നോടൊപ്പം സമയം ചെലവഴിച്ചു. പുസ്തകത്തിന്‍റെയും ഹ്രസ്വചിത്രത്തിന്‍റെയും തിരക്കഥയിലും പ്രവർത്തിച്ചു. വീട്ടിൽ പൂച്ചകളോടൊപ്പം സമയം ചെലവഴിച്ചു. കുറച്ച് പുതിയ സസ്യങ്ങൾ വളർത്തി. കാരറ്റ്, പച്ചമുളക്, നാരങ്ങ, പേര, മാതളനാരകം, തുളസി, കറ്റാർവാഴ, പുതിന, മല്ലി എന്നിവ കൃഷി ചെയ്തു. ഇവ ദൈനംദിന ഉപയോഗത്തിനുള്ള കാര്യങ്ങളാണ്. ഇതുകൂടാതെ, പരിസ്ഥിതിയെക്കുറിച്ച് സംസാരിക്കുമ്പോൾ, പരിസ്ഥിതിയിൽ വരുന്ന മാറ്റങ്ങളെക്കുറിച്ച്, ഇത്തരമൊരു സാഹചര്യത്തിൽ നമ്മൾ സ്വയം ചില നടപടികൾ കൈക്കൊള്ളണം, ഇത് പരിസ്ഥിതിയുടെ മാറ്റത്തെ നേരിടാൻ സഹായകമാകും. ലോക്‌ഡൗൺ സമയത്തു അടുക്കളയിൽ ജോലി ചെയേണ്ടി വരുന്നത് സാധാരണ കാര്യം മാത്രം.

ചോദ്യം: ദക്ഷിനേന്ത്യൻ സിനിമകളുടെ മാദക താരം ഷക്കീലയുടെ ജീവചരിത്രം നിങ്ങൾ തിരഞ്ഞെടുത്തത് എന്തുകൊണ്ടാണ്?

ഉത്തരം: നിരവധി കാരണങ്ങളുണ്ട്. ഷക്കീലയുടെ കഥയിലെ ഏറ്റവും വലിയ കാര്യം അവൾ തടിച്ച സ്ത്രീയാണ് എന്നതാണ്. കടുത്ത മുസ്ലീമാണ്. ജീവിതകാലം മുഴുവൻ ബുർഖ ധരിച്ച് നടന്നവൾ. സിനിമകളിൽ അഭിനയിക്കാൻ അവർക്ക് തടിച്ച ശരീരം സൂക്ഷിക്കേണ്ടി വന്നു. എല്ലാ സിനിമയിലും, ബോഡി എക്സ്പോസ് ചെയ്ത രംഗങ്ങൾ അവൾക്ക് ലഭിച്ചു, എന്നിട്ടും സ്വയം യഥേഷ്ടം റോഡിൽ ചുറ്റിക്കറങ്ങി. പച്ചക്കറികൾ വാങ്ങാൻ പോയി. പുരുഷ മേധാവിത്വമുള്ള ചലച്ചിത്ര മേഖലയിൽ അവർ തനിക്കായി ഒരു ഇടം സൃഷ്ടിച്ചു എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. സൗത്തിലെ പല സൂപ്പർസ്റ്റാറുകളുടെയും നിലനിൽപ് പോലും വെല്ലുവിളി നേരിട്ടു.

ചോദ്യം: വിദ്യാ ബാലൻ അഭിനയിച്ച സിൽക്ക് സ്മിതയുടെ ജീവിതത്തെക്കുറിചുള്ള ‘ ഡേർട്ടി പിക്ചേഴ്സ്’ എന്ന സിനിമയിൽ നിന്ന് ‘ഷക്കീല’ എത്ര വ്യത്യസ്തമാണ്?

ഉത്തരം: രണ്ട് ചിത്രങ്ങളിലും പശ്ചാത്തലം വളരെ വ്യത്യാസമുണ്ട്. സിൽക്ക് സ്മിതയുടെ മരണ ശേഷം ഷക്കീലയുടെ കരിയർ ആരംഭിച്ചു. സിൽക്ക് സ്മിതയും ഷക്കീലയും ഒരുമിച്ച് ഒരു സിനിമ ചെയ്തു. സിൽക്ക് സ്മിതയുടെ അവസാന ചിത്രമായിരിക്കാം ഇത്. നിങ്ങൾ ‘ഡേർട്ടി പിക്ചേഴ്സ്’ കണ്ടിരിക്കണം, അതിൽ ഒരു രംഗമുണ്ട്. ഒരു പുതിയ നടി വന്നതോടെ അസുരക്ഷിതമായി തോന്നിയപ്പോൾ ആ നടിയെ സ്മിത അടിക്കുന്ന ഒരു രംഗം ഉണ്ട്. ആ നടി വേറെ ആരും അല്ല ഷക്കീല ആണ്. ആ സംഭവം ഷക്കീലയെ വളരെ വിഷമിപ്പിച്ചു. തന്‍റെ കരിയർ, ജീവിതം എല്ലാം അവസാനിപ്പിക്കണം, തനിക്ക് ഒന്നും ആവശ്യമില്ലെന്ന് അവർ കരുതി.

സിൽക്ക് സ്മിതയും ഷക്കീലയും തമ്മിലുള്ള ഏറ്റവും വലിയ വ്യത്യാസം സിൽക്ക് സ്മിതയ്ക്ക് സ്റ്റാർഡം വേണമെന്നായിരുന്നു. അവൾക്ക് സ്റ്റാർ ആയി തുടരാൻ ആഗ്രഹമുണ്ടായിരുന്നു. ഷക്കീലയ്ക്ക് ഇതുപോലൊന്ന് വേണ്ടായിരുന്നു. വീട്ടുകാർക്ക് ഭക്ഷണം, വസ്ത്രം ഇവ ശരിയായി ലഭിക്കുന്നതിന് സമ്പാദിക്കണം എന്നായിരുന്നു അവരുടെ ചിന്ത.

ചോദ്യം: ഷക്കീലയുടെ ജീവിതത്തിൽ രണ്ട് വശങ്ങളുണ്ട്. ഒന്ന് സിനിമാ വ്യവസായം അവരോട് ചെയ്തതും മറ്റൊന്ന് കുടുംബാംഗങ്ങൾ ചെയ്തതും.അതെല്ലാം സിനിമയിൽ കാണിച്ചിട്ടുണ്ടോ?

ഉത്തരം: നോക്കൂ, സിനിമാ വ്യവസായം അവരോട് എന്തു ചെയ്തു, ഈ സിനിമയിൽ ഞങ്ങൾ അത് വളരെ സത്യസന്ധതയോടെ കാണിച്ചിട്ടുണ്ട്. അവരെ ഒരു തരത്തിൽ പറഞ്ഞാൽ ചലച്ചിത്രമേഖല വിലക്ക് ഏർപ്പെടുത്തി.. വിട്ടുവീഴ്ചയ്ക്ക് തയ്യാറല്ലെന്ന് ഒരു സൂപ്പർസ്റ്റാറിനോട് ഷക്കീല വ്യക്തമായി പറഞ്ഞതാണ് ഇതിന് പ്രധാന കാരണം. അവരുടെ കുടുംബം എന്തുചെയ്താലും അത് ദാരിദ്ര്യവും നിസ്സഹായതയും കാരണം ആയിരുന്നു എന്ന് കരുതാം..

14–15 വയസ്സുള്ളപ്പോൾ, പഠനം ഉപേക്ഷിച്ചു ചലച്ചിത്ര മേഖലയിൽ ജോലി ചെയ്യാൻ അമ്മ നിർബന്ധിച്ചു. എന്താണ് ചെയ്യേണ്ടതെന്ന് ഷക്കീലയ്ക്ക് അറിയില്ലായിരുന്നു. അവരെ ജോലിയിൽ പ്രവേശിപ്പിക്കുന്നതിനായി, അമ്മ അവർക്ക് മദ്യം നൽകി. അക്കാലത്ത് നഗ്നതാ രംഗങ്ങളൊന്നും സിനിമകളിൽ ഉണ്ടായിരുന്നില്ല. ദക്ഷിണേന്ത്യയിൽ, അശ്ലീലരംഗം ഒരു പെറ്റിക്കോട്ടിലും ബ്ലൗസിലും ഒതുങ്ങി നിൽക്കുന്ന സമയം. എന്നാൽ ഇത് ഒരു പെൺകുട്ടിയുടെ മനസ്സിൽ എന്ത് സ്വാധീനം ചെലുത്തിയിട്ടുണ്ടെന്ന് നിങ്ങൾക്ക് ചിന്തിക്കാം. അവരുടെ അവസ്ഥ വളരെ മോശമായിരുന്നു. അവർ സിഗരറ്റ് ഉപയോഗിച്ചു. ലഹരിക്ക് അടിപ്പെട്ടു അങ്ങനെ അവൾ വിഷാദാവസ്ഥയിലായി. സ്വന്തം അമ്മയ്ക്ക് അത്തരമൊരു കാര്യം ചെയ്യാൻ കഴിയുമ്പോൾ, ആരെയാണ് വിശ്വസിക്കേണ്ടത്. ഇതെല്ലാം സിനിമയിൽ കാണിച്ചു.

ചോദ്യം: കരിയറിന്‍റെ തുടക്കത്തിൽ നിരവധി ബോൾഡ് രംഗങ്ങൾ ഷക്കീല ചെയ്തിട്ടുണ്ടാകാം, പക്ഷേ പിന്നീട് ഓരോ സിനിമയിലും ബോൾഡ് സീനിലും ബോഡി ഡബിൾ ഉപയോഗിച്ചു. ഇത് സംബന്ധിച്ച് നിങ്ങൾ ഷക്കീലയുമായി സംസാരിച്ചിട്ടുണ്ടോ?

ഉത്തരം: ഞാൻ സംസാരിച്ചിരുന്നു. തുടക്കത്തിൽ ബോഡി ഡബിൾ ഉപയോഗിച്ചിട്ടില്ലെന്ന് അവർ പറഞ്ഞു, ” തുടക്കത്തിൽ ഞാൻ നിസ്സഹായയായിരുന്നു. അതിനാൽ ഒന്നോ രണ്ടോ സിനിമകളിൽ പറഞ്ഞത് പോലെ ഞാൻ ചെയ്തു. അതും എന്‍റെ അമ്മ അവശ്യപ്പെട്ടത് കൊണ്ട്. തുടർന്ന് കൂടുതൽ ചിത്രങ്ങൾ വന്നപ്പോൾ ഇന്‍റിമേറ്റ് ബോൾഡ് രംഗങ്ങൾക്കായി മറ്റൊരു സ്ത്രീയെ കണ്ടെത്തി. അവർ ഒരു പ്രൊസ്റ്റിട്ടൂറ്റ് ആയിരുന്നു എന്‍റെ മുഖവും അവരുടെ ശരീരവും ആയിരുന്നു. അതിനാൽ അവർ രക്ഷപ്പെടുമെന്ന് കരുതി. ഈ കാര്യം വളരെ നല്ലതും രസകരവുമാണെന്ന് അവർ കണ്ടെത്തി. ലോകം വളരെ മോശമാണ്. ജീവിതത്തിൽ പല തരത്തിലുള്ള സമ്മർദ്ദങ്ങളുണ്ട്.”

ഞാൻ അവളോട് ചോദിച്ചു എന്തുകൊണ്ടാണ് നിങ്ങൾ ബോഡി ഡബിൾ എടുത്തത്? “തുടക്കത്തിൽ എനിക്ക് എന്‍റെ കുടുംബത്തെ പോറ്റേണ്ടി വന്നു, അതിനാൽ ഞാൻ പറഞ്ഞത് ചെയ്തു. അതിനുശേഷം എനിക്ക് ഒരു അവസരം ഉണ്ടെന്ന്  തോന്നിത്തുടങ്ങിയപ്പോൾ ചിന്തിച്ചു, ഞാൻ എന്തിനാണ് ഇതെല്ലാം ചെയ്യേണ്ടത്? പിന്നെ എല്ലാം എന്‍റെ ഡ്യൂപ്പിനെ കൊണ്ട് ചെയ്യിച്ചു.” ഇതായിരുന്നു മറുപടി.

പക്ഷെ ബോഡി ഡബിൾ ആകാൻ തെരെഞ്ഞെടുത്ത അവരും ഒരു സ്ത്രീയല്ലേ എന്ന് ഞാൻ ഷക്കീലയോട് ചോദിച്ചു.അപ്പോൾ അവർ പറഞ്ഞു, “അവൾ ഒരു ബിസിനസ്സ് സ്ത്രീയാണ്. അവൾ നേരത്തെ ഇതേ കാര്യം ചെയ്യാറുണ്ടായിരുന്നു.

‘ഇത്തരം ആളുകൾ കരിയറിനെ നശിപ്പിക്കുമെന്ന് നിങ്ങൾ ഭയപ്പെടുന്നില്ലെ എന്ന് ചോദിച്ചപ്പോൾ ഷക്കീല എന്നോട് പറഞ്ഞു,’ ജോലി മനുഷ്യൻ തരുന്നതല്ല. ദൈവം നൽകുന്നതാണ്.

നിങ്ങളുടെ കുടുംബം നിങ്ങളോട് ഇത് ചെയ്തതിൽ നിങ്ങൾക്ക് വിഷമം ഉണ്ടോ എന്ന് ചോദിച്ചപ്പോൾ ഷക്കീല പറഞ്ഞു “ഓരോ മനുഷ്യനും അവരുടേതായ അനിവാര്യതകളുണ്ട്, പിന്നെ ഞാൻ എന്തിന് വിഷമിക്കണം?”

നിങ്ങൾ വിശ്വസിക്കില്ല അവൾ ഒരു സൂപ്പർസ്റ്റാറായിരുന്നു. പക്ഷേ വലിയ പുരുഷ സൂപ്പർസ്റ്റാറുകൾ അവർക്ക് തക്ക പ്രതിഫലം നൽകിയില്ല. ഇന്ന് അവർ ഒരു കിടപ്പുമുറി ഫ്ലാറ്റിലാണ് താമസിക്കുന്നത്. ഇതിനെക്കുറിച്ച് ഞാൻ സംസാരിച്ചപ്പോൾ ഷക്കീല പറഞ്ഞു, “ഞാൻ ഒരു കിടപ്പുമുറി ഫ്ലാറ്റിലാണ് താമസിക്കുന്നതെന്ന് ആരാണ് പറഞ്ഞത്. ഞാൻ എന്‍റെ മനസ്സിൽ ജീവിക്കുന്നു എനിക്ക് വളരെ ശാന്തത തോന്നുന്നു. ഞാൻ ആളുകളെ സഹായിക്കുന്നു.”  അവർ ഒരു പാവപ്പെട്ട നീഗ്രോയെ ദത്തെടുത്തിട്ടുണ്ട്.

“ഒരു ദിവസം ഒരു നീഗ്രോ വളരെ മോശം അവസ്ഥയിൽ  ഭക്ഷണം കഴിക്കാൻ കുറച്ച് പണം ചോദിച്ചു, ഞാൻ അവനെ ദത്തെടുത്ത് എന്‍റെ വീട്ടിൽ പാർപ്പിച്ചു” ഷക്കീല പറഞ്ഞു.

ആദ്യം പണക്കാരനാകു, പിന്നെ ഒരു മനുഷ്യനാകുക എന്നതാണ് രീതി പക്ഷേ, ഷക്കീല പണമില്ലാതെയും മനുഷ്യത്വം ഉള്ള വ്യക്തിയാണെന്ന് ഞാൻ കണ്ടെത്തി, നല്ല ഭക്ഷണം കഴിക്കാനോ ഒന്നും അവർക്ക് പണം ഇല്ലായിരുന്നു. എന്നെ കാണാൻ റിക്ഷയിൽ വരാൻ പോലും അവർക്ക് പണമില്ലായിരുന്നു. അവളുടെ അവസ്ഥ മോശമാണെന്ന് നിങ്ങൾ കരുതുന്നു, എന്നിട്ടും അവൾ മറ്റൊരാളെ വളർത്തുകയാണ്.

ചോദ്യം: നിങ്ങൾ ഷക്കീലയോട് സംസാരിച്ചപ്പോൾ എന്താണ് അവരിൽ നിന്ന് പ്രചോദനമായത് ?

ഉത്തരം: ജീവിതത്തോടുള്ള അവരുടെ മനോഭാവം എന്നെ വളരെയധികം പ്രചോദിപ്പിച്ചു. അവർ വളരെയധികം കുഴപ്പത്തിലാണ്, എന്നിട്ടും ആരോടും ഒരു പകയും പറഞ്ഞില്ല. എനിക്ക് ഇത് വളരെ ഇഷ്ടപ്പെട്ടു

ചോദ്യം: ഷക്കീലയ്ക്ക് സംഭവിച്ചതുപോലെ എല്ലാ സിനിമാ മേഖലയിലെയും വനിതാ അഭിനേതാക്കൾക്ക് ഇത് സംഭവിക്കുന്നുണ്ടോ?

ഉത്തരം: അങ്ങനെ ഇപ്പോൾ സംഭവിക്കുന്നില്ല. 1990 കളിലെ മലയാള-തമിഴ് വ്യവസായത്തിന്‍റെ കഥയാണ് ‘ഷക്കീല’യുടെ കഥ. എന്‍റെ അനുഭവം സംബന്ധിച്ചിടത്തോളം, അതിനുശേഷം ഒരുപാട് കാര്യങ്ങൾ മാറി. എന്നോട് ഇതുപോലൊന്നും ചെയ്യാൻ ആരും ധൈര്യപ്പെടില്ല. ഇപ്പോൾ, വ്യവസായത്തിൽ എത്രയോ സ്ത്രീകൾ ഇതുവരെ വന്നിട്ടുണ്ട്, ഒപ്പം നിർമ്മാതാവും സംവിധായകനും എല്ലാം മാറിക്കഴിഞ്ഞു . ‘മീ ടൂ’വിന് ശേഷം ഏതൊരു മനുഷ്യനും എന്തെങ്കിലും ചെയ്യുന്നതിന് മുമ്പ് 10 തവണ ചിന്തിക്കുമെന്ന് തോന്നുന്നു.

ചോദ്യം: ഈ സിനിമ അഞ്ച് ഭാഷകളിലാണ്. നിങ്ങളുടെ ഡബ്ബിംഗ് എത്ര ഭാഷകളിൽ ചെയ്തു?

ഉത്തരം: ഞാൻ ഹിന്ദിയിൽ മാത്രം ഡബ് ചെയ്തിട്ടുണ്ട്. മറ്റുള്ളവർ മറ്റ് ഭാഷകളിൽ ഡബ്ബ് ചെയ്തു. ഇതിന് രണ്ട് കാരണങ്ങളുണ്ട്. ആദ്യത്തെ കാര്യം, അഞ്ച് ഭാഷകളിലും ഡബ്ബ് ചെയ്യുമ്പോൾ ശബ്ദവുമായി പൊരുത്തപ്പെടാൻ അൽപ്പം ബുദ്ധിമുട്ടാണ്, രണ്ടാമത്തെ കാരണം, സൗത്ത് പ്രേക്ഷകർ ഷക്കീലയുടെ ശബ്ദവുമായി സാമ്യം വേണമെന്ന് ആഗ്രഹിച്ചു എന്നതാണ്. ഡബ്ബിംഗ് അതനുസരിച്ചാണ് ചെയ്തത്. ഈ തീരുമാനം ശരിയായിരുന്നു.

ജൂനിയർ ആർട്ടിസ്റ്റായി ഷക്കീല ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്. അത്തരമൊരു സാഹചര്യത്തിൽ, നമുക്ക് കൂടുതൽ സിനിമാ സ്വാതന്ത്ര്യം എടുക്കാൻ കഴിയില്ല. അവർ തന്‍റെ ജീവിതത്തിന്‍റെ കഥ എഴുതി, അത് അനുസരിച്ച് ഞങ്ങൾ സ്ക്രീനിൽ ചെയ്തു. അവർ ഞങ്ങളുമായി സംസാരിച്ച കാര്യങ്ങൾ ഞങ്ങൾ കേട്ടു, അവ സിനിമയിലും കാണിച്ചു. ജീവിച്ചിരിക്കുന്ന ഒരു മനുഷ്യന്‍റെ ജീവചരിത്രം നിർമ്മിക്കുമ്പോൾ, നമ്മുടെ ഉത്തരവാദിത്തവും ജോലിയും വർദ്ധിക്കുന്നു.

ചോദ്യം :ചലച്ചിത്ര മേഖല സ്ത്രീകളോട് നല്ല രീതിയിൽ പെരുമാറുന്നുവെന്ന് നിങ്ങൾ കരുതുന്നുണ്ടോ?

ഉത്തരം: ഈ ചർച്ചകൾ വളരെക്കാലമായി നടക്കുന്നു. സിനിമാ മേഖലയിലെ സ്ഥിതി മുമ്പത്തേതിനേക്കാൾ മികച്ചതായിത്തീർന്നിരിക്കുന്നു എന്നതും ശരിയാണ്. ഞങ്ങൾക്ക് ഇനിയും ഒരു നീണ്ട യാത്രയുണ്ട്. ഇപ്പോൾ നമ്മൾ ഈ ദിശയിൽ വളരെയധികം പ്രവർത്തിക്കേണ്ടതുണ്ട്. മാറ്റം തറനിരപ്പിൽ വരണം. വാസ്തവത്തിൽ നിർമ്മാണം, സംവിധാനം, എഴുത്ത് എന്നിവയുൾപ്പെടെ എല്ലാ മേഖലകളിലും സ്ത്രീകളുടെ എണ്ണം വർദ്ധിച്ചു.

ചോദ്യം: സ്ത്രീ സ്വാതന്ത്ര്യത്തിനായി പോരാടുന്ന സ്ത്രീകളാണ് ഏറ്റവും അഴിമതിക്കാരെന്ന് ചിലർ പറയുന്നു?

ഉത്തരം: നിങ്ങൾ ആരെക്കുറിച്ചാണ് സംസാരിക്കുന്നതെന്ന് എനിക്കറിയില്ല. എന്‍റെ അഭിപ്രായത്തിൽ, ഫെമിനിസം എന്നാൽ പുരുഷന്മാരെപ്പോലെ തന്നെ സ്ത്രീകൾക്ക് അവരുടെ തീരുമാനങ്ങൾ എടുക്കാൻ സ്വാതന്ത്ര്യമുണ്ട് എന്നാണ്. അത് നല്ലതോ ചീത്തയോ ആകട്ടെ. പുരുഷൻ വിഡ്ഡിയാണെങ്കിൽ സ്ത്രീക്കും വിഡ്ഡിയാകാനുള്ള അവകാശമുണ്ട്. അപ്പോൾ അവൾ പുകവലിക്കുകയാണെങ്കിൽ അത് അവളുടെ അവകാശമാണ്. പുരുഷന്മാർ സിഗരറ്റോ മദ്യമോ കുടിക്കുന്നത് അവരുടെ അവകാശമാണ്. സ്ത്രീകളും ആ വിഡ്ഡിത്തത്തിൽ തുല്യരാകാൻ ആഗ്രഹിക്കുന്നുവെങ്കിൽ, എന്താണ് തെറ്റ്.

ചോദ്യം: ആമസോൺ അൺ പോസ്ഡ് ൽ അപ്പാർട്ട്മെന്‍റ്എന്ന ഷോർട്ട് ഫിലിം അഭിനയിച്ചിട്ടുണ്ട്. നിങ്ങൾ എന്താണ് പറയാൻ ആഗ്രഹിക്കുന്നത്?

ഉത്തരം: സ്വന്തം പ്രയാസങ്ങൾ വളരുകയാണെങ്കിലും ഒരു മനുഷ്യൻ സത്യത്തെ പിന്തുണയ്‌ക്കണം എന്ന സന്ദേശം നമ്മുടെ സിനിമ നൽകുന്നു. സിനിമ ചെറുതാണ്, പക്ഷേ ഈ ചിത്രത്തിന്‍റെ നിർമ്മാതാവ് സംവിധായകൻ നിഖിൽ അദ്വാനിക്കൊപ്പം പ്രവർത്തിക്കാൻ ഞാൻ ആഗ്രഹിച്ചു. അതുകൊണ്ട് ഒരു ഹ്രസ്വചിത്രം എന്ന രീതിയിൽ കാണ്ടില്ല. വലിയ സംവിധായകന്‍റെ പരീക്ഷണമാണിത്.

ചോദ്യം: നിങ്ങൾ ലാഹോർ കോൺഫിഡൻഷ്യൽ എന്ന പേരിൽ ഒരു വെബ് ഫിലിം ചെയ്യുന്നുണ്ടോ?

ഉത്തരം: ഹോ! ഇത് ഒരു സ്പൈ ഫിലിമാണ്, ഞങ്ങൾ ഷൂട്ടിംഗ് പൂർത്തിയാക്കി. റോ ഏജന്‍റ് അനന്യയുടെ ക്രോസ് ബോർഡർ പ്രണയകഥയാണിത്. കോഹ്‌ലിയുമായി പ്രവർത്തിക്കാൻ കുനാൽ ആഗ്രഹിച്ചു. ‘ഫ്യൂണ’യ്ക്ക് ശേഷം അദ്ദേഹം ഒരു മികച്ച ചിത്രം കൊണ്ടുവരുന്നു. ലോക്ക്ഡൗണിൽ ഒരു ഇളവ് വന്നതിന് ശേഷമാണ് ഈ ചിത്രത്തിന്‍റെ ചിത്രീകരണം നടത്തിയത്. നേരത്തെ സെറ്റിലെത്താൻ ആവേശകരമായ ഒരു കാരണം ഉണ്ടായിരുന്നു. കാരണം എല്ലാവർക്കും ദിവസവും റൊട്ടി ആവശ്യമാണ്. ഷൂട്ടിംഗിനായി ഞാൻ സെറ്റിലെത്തിയപ്പോൾ, ക്രൂ അംഗം, ക്യാമറ അസിസ്റ്റന്‍റ് എന്നിവരടക്കം എല്ലാവരും എനിക്ക് നന്ദി പറഞ്ഞു, ഞാൻ ഷൂട്ട് ചെയ്യാൻ തീരുമാനിച്ചു. അനുഭവ് സിൻഹ എപ്പോൾ റിലീസ് ചെയ്യുമെന്ന് എനിക്കറിയില്ല.

ചോദ്യം :ചിത്രം തിയേറ്ററിൽ റിലീസ് ചെയ്തയുടൻ തന്നെ പ്രതികരണം ലഭിക്കുന്നു. OTT പ്ലാറ്റ്‌ഫോമിലെ വെബ് സീരീസുകൾക്കോ സിനിമകൾക്കോ സമാന പ്രതികരണം ലഭിക്കുമോ?

ഉത്തരം: അതെ! എല്ലാവരും ഒ‌ടി‌ടിക്കെതിരെ ആയിരുന്നപ്പോൾ‌, എനിക്ക് ആദ്യത്തെ ഇൻ‌സൈഡ് എഡ്ജ് സീരീസ് ഉണ്ടായിരുന്നു. വെബ് സീരീസ് തത്സമയമാകും. ആളുകൾ ഭയം കാരണം സിനിമാ തിയേറ്റർ പോകുന്നില്ലല്ലോ.

ചോദ്യം: OTT പ്ലാറ്റ്ഫോം തീയറ്ററുകളുടെ പര്യായമായിരിക്കുമോ?

ഉത്തരം: ഇതായിരിക്കില്ല. തിയേറ്ററുകൾ‌ നിലനിൽക്കും, പക്ഷേ ഒ‌ടി‌ടി പ്ലാറ്റ്ഫോം കാരണം പ്രേക്ഷകർ‌ ഒരു പുതിയ മാധ്യമം കണ്ടെത്തി, അത് വീട്ടിലിരുന്ന് ആസ്വദിക്കാൻ‌ കഴിയും. ഈ സാഹചര്യത്തിൽ, തിയേറ്ററുകളും ഒരു പുതിയ തന്ത്രം ആവിഷ്കരിക്കേണ്ടതുണ്ട്. ടിക്കറ്റ് നിരക്ക് കുറയ്ക്കേണ്ടി വരും.

ചോദ്യം: എന്നാൽ ഒടിടി പ്ലാറ്റ്ഫോമിലും ചീത്ത പ്രവണത വർദ്ധിച്ചതായി ആളുകൾ ആരോപിക്കുന്നു.

ഉത്തരം: ഈ ആരോപണം ശരിയാണ്. അക്രമം, നഗ്നത, ലൈംഗികത എന്നിവ അമിതമായി സേവിക്കപ്പെടുന്നു. അതുകൊണ്ടാണ് ഇത് സെൻസറിന്‍റെ പരിധിയിൽ കൊണ്ടുവരാൻ സർക്കാർ പ്രവർത്തിക്കുന്നത്. നോക്കൂ, ഒരു പുതിയ മാധ്യമം കണ്ടെത്തുമ്പോഴെല്ലാം, ആദ്യം ആളുകൾ അത് പൂർണ്ണമായും ഉപയോഗപ്പെടുത്തുന്നു. കുറച്ച് ദിവസങ്ങൾക്ക് ശേഷം ആളുകൾ വളരെയധികം നഗ്നത വിളമ്പുന്നുവെന്ന് പറയാൻ തുടങ്ങുന്നു. സർ, ചില ആളുകൾ ഇത് ചെയ്യുന്നുണ്ടെന്ന് അനുമാനിക്കുന്നു.

‘ഡേർട്ടി പിക്ചേഴ്സ് 2’ എന്ന ലേബലിൽ ‘ഷക്കീല’ എന്ന ചിത്രം റിലീസ് ചെയ്യാൻ ‘ആൾട്ട് ബാലാജി’ ആഗ്രഹിക്കുന്നുവെന്ന് ഒരു സംസാരം ഉണ്ടായിരുന്നു. ഡർട്ടി പിക്ചർ കാണിക്കുന്ന തരത്തിൽ ഉള്ള ഒരു രംഗവും അതിൽ ഇല്ലെന്ന് ഞാൻ പറഞ്ഞു. അതിനുശേഷം അദ്ദേഹം തന്‍റെ ‘ബഡി ബാത്ത്’ എന്ന വെബ് സീരീസിന്‍റെ ടീസർ ഞങ്ങൾക്ക് അയച്ചു. വളരെയധികം അക്രമാസക്തവും നഗ്നവുമായ പ്രകടനം. അത് ഞങ്ങളുടെ മാനസികാവസ്ഥ നശിപ്പിച്ചു. ചില ആളുകൾ ചെയ്യുന്ന അത്തരം പ്രോഗ്രാമുകൾ ചെറിയ കുട്ടികൾ വരെ കാണേണ്ടി വരുന്നു, ആലോചിച്ചു നോക്കു ഏന്ത് സംസ്കാരമാണ് കൊച്ചുകുട്ടികളെ പഠിപ്പിക്കുന്നത്… ഇതുപോലുള്ള പ്രോഗ്രാമുകൾ ഗ്രാമങ്ങളിലെ കുട്ടികൾ പോലും മൊബൈൽ ഫോണുകളിൽ കാണുമ്പോൾ, ബലാത്സംഗം പോലുള്ള അധിക്ഷേപകരമായ പ്രവർത്തനങ്ങളുടെ എണ്ണം വർദ്ധിക്കും. അതിനാൽ അത്തരം പ്രോഗ്രാമുകൾ എത്രയും വേഗം നിർത്തേണ്ടത് ആവശ്യമാണ്. സെൻസർഷിപ്പ് ഇതിന് വളരെ പ്രധാനമാണ്.

ചോദ്യം: കൊറോണ കാരണം നിങ്ങളുടെ വിവാഹം മാറ്റിവച്ചു. ഇപ്പോൾ എന്താണ് പദ്ധതി?

ഉത്തരം: ഞങ്ങൾ എത്രയും വേഗം വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നു. എന്നാൽ വാക്സിൻ വരുന്നതുവരെ കാത്തിരിക്കാം. അല്ലാതെ ചിന്തിക്കാൻ കഴിയില്ല. ഒരു മനുഷ്യനും രോഗം വരാതിരിക്കേണ്ടത് കൂടുതൽ ഉത്തരവാദിത്തമാണ്. ഞങ്ങളുടെ കുടുംബത്തിലെ അതിഥികളുടെ പട്ടിക കുറയ്‌ക്കാൻ ഞങ്ങൾക്ക് കഴിയില്ല. വിപുലമായ ആഘോഷം ഞങ്ങൾ ആഗ്രഹിക്കുന്നു.

ചോദ്യം: കങ്കണക്കൊപ്പം പങ്കഎന്ന ചിത്രം നിങ്ങൾ ചെയ്തു.

ഉത്തരം: ഞാൻ അവരോടൊപ്പം പ്രവർത്തിച്ചു, ഞങ്ങൾ രണ്ടുപേരും വളരെ പ്രൊഫഷണലാണ്. ഞങ്ങൾ രാഷ്ട്രീയം ചർച്ച ചെയ്തില്ല. അവർ ഒരു മികച്ച നടിയാണ്.

ചോദ്യം: സോഷ്യൽ മീഡിയയിൽ നിങ്ങൾ വളരെയധികം ട്രോളിംഗ് നേരിടുന്നുണ്ടോ?

ഉത്തരം: ഇത് വെറും ട്രോളിംഗ് അല്ല. ചില ആളുകൾ ട്രോളിംഗിനായി മാത്രം പ്രവർത്തിക്കുന്നു. ചിലർക്കു അത് ജീവിത മാർഗം ആണ്. അതിനാൽ ഞാൻ ട്രോളിംഗ് ഗൗരവമായി എടുക്കുന്നില്ല. തൊഴിലില്ലായ്മ സമയത്ത് ആരുടെയെങ്കിലും വീട് ഇതിലൂടെ കഴിഞ്ഞു പോകുന്നുണ്ടെങ്കിൽ അത് നല്ലതാണെന്ന് ഞാൻ കരുതുന്നു. കുറച്ച് സമയത്തിന് ശേഷം, അവർക്ക് മറ്റെവിടെയെങ്കിലും നല്ല ജോലി ലഭിക്കുമ്പോൾ, അവർ ട്രോളിംഗ് ജോലി ഉപേക്ഷിക്കും..

ഞാൻ സ്വയം ഗൃഹശോഭ മാൻ

അന്ധാധുൻ എന്ന ബോളിവുഡ് ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള ദേശീയ പുരസ്കാരം നേടിയ ആയുഷ്മാൻ ഖുരാന സ്വയം ഗൃഹശോഭ മാൻ എന്നാണ് വിശേഷിപ്പിക്കുക. അത് മറ്റൊന്നും കൊണ്ടല്ല. ഗൃഹശോഭയിൽ ഏത് വിഷയവും തുറന്ന് ചർച്ച ചെയ്യുന്നതുപോലെ താനും എല്ലാകാര്യവും തുറന്ന് ചർച്ച ചെയ്യാനാണ് ഇഷ്ടപ്പെടുന്നതെന്നാണ് താരം പറയുന്നത്. ആനന്ദ് എൽ റോയിയും ടീ സീരീസും ചേർന്ന് നിർമ്മിക്കുന്ന ഹിദേശ് കേവല്യ സംവിധാനം ചെയ്ത ശുഭ് മംഗൾ ജ്യാദാ സാവ്ധാൻ എന്ന ചിത്രത്തിന്‍റെ  വിജയ ലഹരിയിൽ…

എട്ട് വർഷത്തെ ഫിലിം കരിയറിൽ ഏത് സിനിമയാണ് വഴിത്തിരിവായി കാണുന്നത്?

ഏറ്റവും ആദ്യത്തെ ചിത്രമായ വിക്കി ഡോണർ എന്‍റെ കരിയറിന് വഴിത്തിരിവായി മാറിയിരുന്നു. അതിനുശേഷം ദം ലഗാകെ ഐഷയും വിജയ ചിത്രമായി. എന്നെ സംബന്ധിച്ച് ആ ചിത്രം ഒരു തിരിച്ച് വരവിന് വഴിയൊരുക്കി. കാരണം അതിനു മുമ്പുള്ള 3 വർഷം എന്‍റെ കരിയർ ആടിയുലഞ്ഞ മട്ടിലായിരുന്നു. അന്ധാധുൻ വഴിത്തിരിവായ മറ്റൊരു സിനിമയാണ്. അതിനെനിക്ക് മികച്ച അഭിനേതാവിനുള്ള ദേശീയ പുരസ്കാരം ലഭിച്ചിരുന്നു.

അന്ധാധുനിന് ദേശീയ പുരസ്കാരം ലഭിച്ച ശേഷം സംവിധായകർക്ക് താങ്കളെപ്പറ്റിയുള്ള കാഴ്ചപ്പാട് എങ്ങനെയാണ്?

അന്ധാധുൻ എനിക്ക് മികച്ച നേട്ടങ്ങളാണ് തന്നത്. ചൈനയിൽ ഈ സിനിമ വമ്പൻ ഹിറ്റായി. ആളുകളിപ്പോൾ എന്നെ വേറിട്ട രീതിയിൽ കാണാൻ തുടങ്ങിയിരിക്കുന്നുവെന്നതാണ് വലിയൊരു മാറ്റം.

ഗൃഹശോഭ മാൻ എന്ന് വിശേഷിപ്പിക്കുന്നതിന് പിന്നിലെ രഹസ്യമെന്താണ്?

ഞാനൊരു ഗൃഹശോഭ മാനാണെന്ന് പലരും പറഞ്ഞ് കേട്ടിട്ടുണ്ട് ആളുകൾ തുറന്ന് ചർച്ച ചെയ്യാൻ മടിക്കുന്ന വിഷയങ്ങളെ ആസ്പദമാക്കിയുള്ള സിനിമകളാണ് ഞാൻ തെരഞ്ഞെടുക്കുന്നതെന്നാണ് ആളുകൾ പറയുന്നത്. ഗൃഹശോഭയും അത്തരം വിഷയങ്ങളെപ്പറ്റി തുറന്ന് ചർച്ച ചെയ്യാൻ മടിക്കാറില്ലല്ലോ. അതുകൊണ്ടാവാം.

ആളുകൾ തുറന്ന് ചർച്ചചെയ്യാൻ മടിക്കുന്ന വിഷയങ്ങളെ ആസ്പാദമാക്കിയുള്ള ചിത്രങ്ങൾ ചെയ്തിട്ടുണ്ടല്ലോ. ഇത്തരം സിനിമകൾ തെരഞ്ഞെടുക്കുമ്പോൾ വീട്ടുകാർ എതിർപ്പ് പ്രകടിപ്പിക്കാറില്ലേ?

എന്‍റെ ഫിലിം കരിയർ റിസ്ക് ഫാക്ടറിൽ രൂപപ്പെട്ടതാണ്. മറ്റ് താരങ്ങൾ വളരെ റിസ്കായി കരുതുന്ന വിഷയങ്ങളെ അടിസ്ഥാനമാക്കിയുള്ള ചിത്രങ്ങളാണ് എന്‍റെ കരിയർ രൂപപ്പെടുത്തിയത്. ഇത്തരത്തിൽ സാഹസികമായ തീരുമാനങ്ങൾ ഞാൻ ഭാവിയിലും സ്വീകരിച്ചെന്ന് വരും. ഹോമോ സെക്ഷ്വാലിറ്റിയെ ആസ്പദമാക്കിയുള്ള ചിത്രം പലർക്കും ഒരു റിസ്കായി തോന്നാം. പക്ഷേ എന്നെ സംബന്ധിച്ച് ഇന്നത്തെ കാലത്ത് ഇതിനുള്ള പ്രസക്‌തിയാണ് എന്നെ ഏറെ ആകർഷിച്ചത്. സുപ്രീംകോടതി 377 വകുപ്പ് പ്രകാരം ഇതിന് നിയമ സാധുത നൽകുകയും ചെയ്തിട്ടുണ്ട്. ഒന്നു നോക്കൂ, സ്വവർഗാനുരാഗികളും മനുഷ്യരല്ലെ… അവർക്കുമില്ലേ ജീവിതം.

ശുഭ് മംഗൾ ജ്യാദാ സാവ്ധാൻ ചർച്ച ചെയ്യാൻ മടിക്കുന്ന വിഷയമാണ്. ചിത്രത്തിന്‍റെ പ്രദർശനത്തിനു ശേഷം ഉണ്ടായ പ്രതികരണമെന്താണ്?

അങ്ങനെ വലിയ പ്രതകരണമുണ്ടായില്ല. പക്ഷേ എല്ലാവർക്കും ചിത്രം ഇഷ്ടമായി. യഥാർത്ഥത്തിൽ നമ്മുടെ നായകൻ ഇത്തരക്കാരനാവണം എന്നൊരു കാഴ്ചപ്പാട് പൊതുവേ ഉണ്ടല്ലോ. പുരുഷത്വത്തിന് അവർ കൽപ്പിക്കുന്ന ചില മാനദണ്ഡങ്ങളുമുണ്ട്. സത്യത്തിൽ അത് കിടക്കവരെ നീളുന്ന ഒന്നാണെന്ന് മാത്രം. ഈ ചിത്രത്തിലാകട്ടെ പുരുഷത്വത്തെ സംബന്ധിച്ച് ആളുകൾക്കിടയിൽ ഒരു കാഴ്ചപ്പാടുണ്ട്. ആ കാഴ്ചപ്പാടിന് ഒരു തരത്തിലുള്ള പ്രഹരമാണ് ഈ ചിത്രം. ചിത്രം പ്രദർശിപ്പിച്ചശേഷം ആളുകൾ അതേപ്പറ്റി തുറന്ന് ചർച്ച ചെയ്യാൻ തുടങ്ങിയിരിക്കുന്നു. പനി അല്ലെങ്കിൽ ജലദോഷം പോലെ ഇതും ചികിത്സിക്കാമെന്ന് ആളുകൾ ചിന്തിച്ചു തുടങ്ങിയിരിക്കുന്നു. ഈ ചിത്രത്തിൽ അഭിനയിച്ചതിന് ചിലർ നേരിട്ട് വന്ന് എന്നെ അഭിനന്ദിക്കുകയും ചെയ്തിരുന്നു.

താങ്കൾ പറഞ്ഞതുപോലെ സുപ്രീം കോടതി 377 വകുപ്പ് അനുസരിച്ച് സ്വവർഗാനുരാഗം നിയമാനുസൃതമാക്കുകയുണ്ടായല്ലോ. ഈ സാഹചര്യത്തിൽ ഈ ചിത്രത്തിനുള്ള പ്രസക്‌തിയെന്താണ്?

ഇതൊരു മനുഷ്യാവകാശ പ്രശ്നമാണെന്നാണ് എന്‍റെ അഭിപ്രായം. ഗേ ആയിട്ടുള്ളവരെ ആളുകൾ പരിഹസിക്കാറുണ്ട്. ആളുകൾ ഇത്തരക്കാരെ കുട്ടിക്കാലം തുടങ്ങി കളിയാക്കുകയും അപമാനിക്കുകയും ചെയ്യാറുണ്ട്. സ്വവർഗാനുരാഗികളെ മറ്റൊരു കണ്ണോടുകൂടിയാണ് സമൂഹം കാണുന്നത്. ഇത്തരമൊരവസ്ഥയിൽ അവർക്ക് സമൂഹത്തിൽ തുല്യമായ സ്ഥാനം നൽകുകയെന്നതാണ് നമ്മുടെയും ഈ ചിത്രത്തിന്‍റെയും ലക്ഷ്യം. ആർട്ടിക്കിൾ 15 പോലെയുള്ള ചിത്രമാണിത്. മറ്റൊരു തരത്തിൽ പറഞ്ഞാൽ അതിന്‍റെ കൊമേഴ്ഷ്യൽ വേർഷൻ. ആർട്ടിക്കിൾ 15 എന്ന ചിത്രം പിന്നോക്ക വിഭാഗത്തിൽപെട്ടവർക്ക് നീതി ഉറപ്പാക്കുന്നതിനെപ്പറ്റിയാണ് ചർച്ച ചെയ്യുന്നത്. ഇവിടെ നമ്മൾ ഹോമോ സെക്ഷ്വാലിറ്റിയെക്കുറിച്ചാണ് പറയുന്നത്. പക്ഷേ പക്കാ കൊമേഴ്ഷ്യലും കുടുംബ ചിത്രവുമാണിത്. ആർട്ടിക്കിൾ 15 കൊമേഴ്ഷ്യൽ ചിത്രമല്ല.

ശുഭ് മംഗൾ സ്ക്രിപ്റ്റ് വായിച്ചപ്പോൾ എന്താണ് കൂടുതൽ പ്രചോദിപ്പിച്ചത്?

വളരെ സമകാലികമായ വിഷയം എന്നെ ഏറ്റവും ആകർഷിച്ച ഘടകമാണ്. ഹോമോസെക്ഷ്വാലിറ്റിയെ അടിസ്ഥാനപ്പെടുത്തി ഇതേവരെ ഒരു നല്ല ചിത്രം നിർമ്മിക്കപ്പെട്ടിട്ടില്ലെന്ന അഭിപ്രായമാണ് എനിക്ക്. ഇതേവരെ നിർമ്മിക്കപ്പെട്ട ചിത്രങ്ങളാകട്ടെ സമ്പൂർണ്ണ തലത്തിൽ ആർട്ടിസ്റ്റിക് അല്ല. കാണികളിൽ എത്തിയതിന് പുറമെ അത്തരം സിനിമകൾ ഫിലിം ഫെസ്റ്റിവലുകളിൽ ഒതുങ്ങുകയാണ് ഉണ്ടായത്. എന്നാൽ നമ്മുടെ നാട്ടിലുള്ളവർ ഇത്തരം ചിത്രങ്ങൾ കാണാൻ ആഗ്രഹിക്കുന്നവരാണ്. അതുകൊണ്ടാണ് ഈ ചിത്രം ചെയ്യാൻ തയ്യാറായത്.

ചിത്രത്തിലെ കഥാപാത്രത്തെക്കുറിച്ച്?

ചിത്രത്തിൽ കാർത്തിക് എന്ന കഥാപാത്രത്തെയാണ് ഞാൻ അവതരിപ്പിച്ചത്. കാർത്തിക് ഒരു സ്വവർഗാനുരാഗിയാണ്. അവൻ സ്വവർഗാനുരാഗിയായ യുവാവ് അമനുമായി പ്രണയത്തിലാണ്.

കഥാപാത്രത്തിന്‍റെ ബോഡി ലാംഗ്വേജ് സ്വായത്തമാക്കാൻ താങ്കളെടുത്ത തയ്യാറെടുപ്പുകൾ?

പെൺകുട്ടികളുടേത് പോലെയുള്ള ശരീരഭാഷയും ഭാവങ്ങളൊന്നും ഇല്ലാത്ത രീതിയിലാണ് ഞങ്ങൾ അവതരിപ്പിച്ചത്. ഹോമോസെക്ഷ്വലായിട്ടുള്ള ആളുകളെ നിങ്ങൾ ദൈനംദിന ജീവിതത്തിൽ കണ്ടിട്ടുണ്ടാകും. പക്ഷേ ഒറ്റനോട്ടത്തിൽ അവർ ഹോമോ ആണെന്ന് ആർക്കും മനസ്സിലാകണമെന്നില്ല. സത്യമായ കാര്യമാണിത്. ഈയൊരു യാഥാർത്ഥ്യമാണ് ഞങ്ങൾ സിനിമയിലും ഉപയോഗിച്ചിരിക്കുന്നത്. ഇന്ന തരത്തിൽ ഭാവവാഹാദികൾ വേണമെന്ന ഉദ്ദേശ്യത്തോടെ ഞങ്ങളൊന്നും സ്റ്റീരിയോ ടൈപ്പ് ആയി കാട്ടിയിട്ടില്ല.

സമൂഹത്തിന്‍റെ കാഴ്ചപ്പാടിൽ മാറ്റം വരുത്താൻ സ്വയം എന്താണ് ചെയ്യാനാഗ്രഹിക്കുന്നത്?

എന്നെ സംബന്ധിച്ച് സിനിമയിലൂടെ മാത്രമേ എനിക്ക് എന്തെങ്കിലും ചെയ്യാനാവൂ. ഞാനൊരു ആക്ടിവിസ്റ്റ് അല്ല. ആക്ടിവിസ്റ്റ് ആകുകയെന്നത് ഒരു വ്യക്‌തി സ്വയമെടുക്കേണ്ട തീരുമാനമാണ്. സമൂഹത്തിൽ എന്തെങ്കിലും മാറ്റം വരുത്താൻ ആഗ്രഹിക്കുന്നുവെങ്കിൽ സ്വന്തം കലയെന്ന രീതിയിൽ സിനിമയിലൂടെ അതിനായി പരിശ്രമിക്കാനാണ് എനിക്കിഷ്ടം.

ഈ സിനിമ കാണുന്ന പ്രേക്ഷകന്‍റെ മനസ്സിലുണ്ടാകുന്ന ചിന്ത എന്താവാം?

ഏറ്റവും ആദ്യം പ്രേക്ഷകൻ സിനിമ ആസ്വദിക്കുമെന്നതാണ് പ്രാഥമികമായുണ്ടാകുന്ന കാര്യം. ഈ സിനിമ അവരെ പൊട്ടിച്ചിരിപ്പിക്കും. മകൻ ഗേ ആണെന്ന് ഒരു സാധാരണ മധ്യവർഗ്ഗ കുടുബത്തിലറിയുമ്പോൾ ഉണ്ടാകുന്ന പ്രതികരണം അവന് ചുറ്റും ഉയരുന്ന പരിഹാസങ്ങൾ എന്തൊക്കെയാവാം, കുടുംബം ഈ യാഥാർത്ഥ്യത്തെ എങ്ങനെ ഉൾക്കൊള്ളും എന്നിങ്ങനെയുള്ള കാര്യങ്ങളാണ് സിനിമ ചർച്ച ചെയ്യുന്നത്.

വെബ്സീരിസ് ചെയ്യാൻ താൽപര്യമുണ്ടോ?

അങ്ങനെ ഇപ്പോൾ പ്ലാനൊന്നുമില്ല. എന്നാൽ വേറിട്ടതും അന്താരാഷ്ട്രതരത്തിലുള്ളതാണെങ്കിൽ തീർച്ചയായും ഭാഗമാകും.

अनलिमिटेड कहानियां-आर्टिकल पढ़ने के लिएसब्सक्राइब करें