പ്രണയ ചന്ദ്രിക

പ്രണയത്തിന്‍റെ സൗന്ദര്യം അതിന്‍റെ ഏകാഗ്രതയിലും ഏകതയിലുമാണ് എന്ന് വിശ്വസിക്കുന്ന പ്രണയിനിയാണ് സാഹിത്യകാരിയായ സി.എസ് ചന്ദ്രിക. ആധിപത്യപരമായ എല്ലാ വ്യവസ്ഥകളെയും നേരിട്ട് സ്വാതന്ത്യ്രത്തിന്‍റെയും ആനന്ദത്തിന്‍റെയും വഴിയിലൂടെ മുന്നോട്ട് പോകുകയാണ് ഈ എഴുത്തുകാരി. ജീവിതത്തിൽ പ്രണയത്തിന്‍റെ ആവശ്യകതയെക്കുറിച്ചും ആ പരമാനന്ദത്തെക്കുറിച്ച് തന്‍റെ പ്രണയഭാഷയിൽ രചിച്ച പ്രണയ കാമസൂത്രത്തെക്കുറിച്ചും സി.എസ് ചന്ദ്രിക പറയുന്നു.

സാഹിത്യ ജീവിതം, വ്യക്തി ജീവിതം…

എനിക്ക് ഇരുപത്തി ആറ് വയസ്സുള്ളപ്പോഴാണ് സാഹിത്യം എഴുത്തായി എന്നിൽ നിന്ന് പുറപ്പെട്ടു വന്നത്. വായനയായിരുന്നു മറ്റാരേയും പോലെ സാഹിത്യവുമായി എനിക്കുള്ള ആദ്യബന്ധം. ആദ്യമെടുത്ത പോസ്റ്റ് ഗ്രാജുവേഷൻ മലയാള സാഹത്യത്തിലായിരുന്നു. സാഹത്യ അക്കാദമി ലൈബ്രറിയായിരുന്നു അന്നെന്‍റെ താവളം. എഴുത്തുകാരിയാവുമെന്ന് അന്നൊന്നും ഞാൻ വിചാരിച്ചിട്ടില്ല. പത്താം ക്ലാസ്സിൽ പഠിക്കുമ്പോഴും അതിനു ശേഷവും ആകപ്പാടെ രണ്ടു കവിതകളെഴുതിയിട്ടുണ്ടായിരുന്നു. പ്രീഡിഗ്രിക്കു പഠിക്കുമ്പോൾ ഒരു കഥയും. പിന്നെ അതൊക്കെ മറന്നും പോയി.

കുട്ടിക്കാലം മുതലേ വീട്ടിലും നാട്ടിലും സ്ക്കൂളിലും കോളേജിലും ഞാൻ ഏറെ ശ്രദ്ധിക്കപ്പെട്ടതും ആരാധിക്കപ്പെട്ടതും സംഗീതത്തിലും അഭിനയത്തിലുമായിരുന്നു. സ്ക്കൂളിലും കോളേജിലും മത്സരങ്ങളിൽ എപ്പോഴും ഒന്നാം സ്‌ഥാനം കിട്ടുന്ന ഗായികയായിരുന്നു. എംഎ പഠനകാലത്ത് സമത സ്ത്രീ നാടക സംഘത്തിലൂടെ അഭിനേത്രിയും ഗായികയും പ്രാസംഗികയുമൊക്കെയായി കേരളത്തിന്‍റെ പൊതു സാംസ്ക്കാരിക മണ്ഡലത്തിൽ പ്രവേശിച്ചു. പിന്നീടൊരുനാൾ എനിക്കു വേണ്ടി തന്നെ, എന്‍റെ മനസ്സിനേറ്റ ആഴമേറിയ മുറിവുകളിൽ നിന്നുള്ള അതിജീവനത്തിനെന്നതു പോലെ കഥയെഴുതുകയായിരുന്നു. എന്‍റെ മുറിഞ്ഞ മനസ്സിൽ നിന്ന് പിടഞ്ഞൊഴുകി വന്നതാണ് ആദ്യകഥ, നിലാവും സർപ്പങ്ങളും. ആ കഥ എൻ.കെ രവീന്ദ്രൻ എഡിറ്റ് ചെയ്‌ത മൗനത്തിന്‍റെ നാനാർത്ഥങ്ങൾ എന്ന ആന്തോളജിയിൽ വലിയ പ്രാധാന്യത്തോടെ പ്രസിദ്ധീകരിക്കപ്പെട്ടു. പിന്നീട് എഴുത്ത് എന്‍റെ അതിജീവനം മാത്രമല്ല, ആനന്ദവുമാണെന്നറിഞ്ഞു തുടങ്ങി. പാട്ടും അഭിനയവുമൊക്കെ എഴുത്തിനു മുന്നിൽ കീഴടങ്ങി കൊണ്ട് മെല്ലെ പിന്മാറി പിറകിലേക്കൊതുങ്ങി നിന്നു. എഴുത്താണെന്‍റെ വഴി.

വ്യക്‌തി ജീവിതം തീർത്തും തുറന്നതും സുതാര്യവും വിപ്ലവകരവുമായി മുന്നേറുന്നു. അടിച്ചമർത്തപ്പെട്ടവർക്കും അധികാര രഹിതരായവർക്കുമൊപ്പമാണ് ജീവിതം. സ്വാതന്ത്യ്രവും നീതിയും എല്ലാവരുടേയും അവകാശമാണ്. അത് കയ്യടക്കി വച്ചവരിൽ നിന്ന് പിടിച്ച് വാങ്ങിയേ മതിയാവൂ. അങ്ങനെയാണ് ആക്ടിവിസ്റ്റ് കൂടിയായത്. ഇങ്ങനെയേ ജീവിക്കാനാവൂ. പലതരം അധികാര വ്യവസ്ഥകൾക്കുള്ളിൽ കീഴടങ്ങിക്കൊണ്ട്, അനുരഞ്ജനപ്പെട്ടു കൊണ്ട് ജീവിക്കുക വലിയ ബുദ്ധിമുട്ടായതിനാൽ ആധിപത്യപരമായ എല്ലാ വ്യവസ്‌ഥയ്ക്കും എതിർ നിന്നു കൊണ്ട് സ്വാതന്ത്യ്രത്തിന്‍റെയും ആനന്ദത്തിന്‍റെയും ജീവിത വഴികൾ വെട്ടിത്തുറന്ന് മുന്നോട്ടു പോകുന്നു. സമ്പൂർണ്ണ സനേഹത്തിൽ മാത്രമേ വിശ്വാസമുള്ളൂ. അഹന്തയില്ലായ്മയും അസൂയയില്ലായ്മയുമാണ് ജീവിതത്തിലെ സ്വാസ്ഥ്യത്തിനടിസ്‌ഥാനം. നീതി ബോധമാണ് ആത്മബലം. ഇത്രയുമേ ഇപ്പോൾ പറയാനുള്ളൂ. മറ്റെല്ലാം ആത്മകഥയില്‍ എഴുതുന്നതായിരിക്കില്ലേ നല്ലത്!

പ്രണയ കാമസൂത്രം

ഇത് പരമാനന്ദത്തിന്‍റെ പുസ്തകമാണ്. സ്ത്രീ പുരുഷ പ്രണയത്തിനുള്ളിലെ തീവ്രമായ ആനന്ദം ഇതിലുണ്ട്. ജീവിതാനുഭവമില്ലാതെ ഇങ്ങനെയൊരു പുസ്തകം എഴുതാൻ പറ്റില്ല. ആത്മാനുഭവത്തിൽ നിന്ന് വന്ന ഭാഷയാണ് പ്രണയകാമസൂത്രത്തിൽ ഉപയോഗിച്ചിട്ടുള്ളത്. പ്രണയരതി എന്താണെന്ന വിചാര വികാര ലോകമാണ് ഈ പുസ്തകത്തിലുള്ളത്. എന്‍റെ ജീവിതാനന്ദമാണ് ഈ പുസ്തകം. ഈ അനുഭവം തുറന്നെഴുതാനുള്ള ഭാഷ ഉണ്ടാക്കണമായിരുന്നു എനിക്ക്. സ്ത്രീ ശരീരത്തിലെ അവയവങ്ങളുടെ പേരുകൾ പോലും തെറിയാണ് നമ്മുടെ നാട്ടിൽ. എന്‍റെ പുസ്തകത്തിന് വേണ്ടതായ രൂപവും കൽപ്പനകളും ഭാഷയും വേണം. അതിനു വേണ്ടി ഏകാഗ്രതയെ തപസ്സു ചെയ്തുണ്ടാക്കിയ ഭാഷയുടെ, ഇമേജറികളുടെ സഹായത്തിലാണ് ഞാനത് എഴുതിയത്. ഏകാഗ്രമായ പ്രണയം തന്നെയാണത്. യാഥാർത്ഥ്യങ്ങളിൽ നിന്ന് അതു മുകളിൽ പോയി നിൽക്കും. സാഹിത്യമാണോ യഥാർത്ഥ അനുഭവമാണോ എന്ന് വായനക്കാർ ശങ്കിക്കുമായിരിക്കും. ഈ പുസ്തകമെഴുതാനുള്ള ഭാഷയും സാഹിത്യരൂപവും സൃഷ്ടിക്കുക എന്നതു തന്നെയായിരുന്നു എനിക്കു മുമ്പിലുള്ള വലിയ വെല്ലുവിളി. ഏതെങ്കിലും ഇന്ത്യൻ ഭാഷയിൽ ഇങ്ങനെയൊരു പുസ്തകം സ്ത്രീകൾക്ക് എഴുതാനായിട്ടുണ്ടോ എന്നെനിക്കറിയില്ല. എന്‍റെ അറിവിൽ ഇല്ല.

ഇന്നും ഇന്ത്യയിലെ സ്ത്രീകൾ ജീവിക്കുന്നത് വാത്സ്യായനന്‍റെ കാമസൂത്രത്തിൽ പറയുന്ന ലൈംഗിക ജീവിത പരിസരത്തിലാണ്. എന്തൊരു തരം അക്രമാസക്തമായ, പുരുഷനു മാത്രം അനുകൂലമായ ജീർണ്ണിച്ച ലൈംഗിക സംസ്ക്കാരമാണത്! എന്‍റെ പ്രണയകാമസൂത്ര പുസ്തകത്തിന്‍റെ സാമൂഹ്യ രാഷ്ട്രീയ പശ്ചാത്തലം, ഇന്നും നമ്മുടെ കാലത്തെ ഗ്രസിച്ചു നിൽക്കുന്ന വാത്സ്യയനന്‍റെ കാമസൂത്രത്തിന്‍റെ സ്ത്രീ വിരുദ്ധ ഭോഗ സംസ്ക്കാരമാണ്. നിത്യേന നടക്കുന്ന ബലാത്സംഗങ്ങൾ, വീടുകളിൽ ഭാര്യമാരോടാണെങ്കിലും അവളുടെ താൽപര്യമില്ലാതെ നടത്തുന്ന ലൈംഗിക കയ്യേറ്റങ്ങൾ, പുറത്തിറങ്ങി നടക്കുന്ന ശരീരത്തിനു നേർക്കു പ്രകടിപ്പിക്കുന്ന ലൈംഗികാസക്തികൾ, ഏത് സ്ത്രീകളേയും വളച്ചെടുക്കാൻ ശ്രമിക്കാവുന്നതാണ് എന്ന സാമൂഹിക സാംസ്കാരിക അനുമതി എന്നതെല്ലാം വളരെ ആഴത്തിൽ വാത്സ്യായന കാമസൂത്രം ഉൽപാദിപ്പിച്ച് വച്ചിട്ടുള്ള ലൈംഗിക സംസ്ക്കാരമാണ്.

കാമസൂത്രത്തിന്‍റെ വേരുകൾക്ക് വലിയ ആഴവും വ്യാപ്തിയുമുണ്ട്. അതിരുന്ന് വായിച്ചിട്ടൊന്നും വേണ്ട. തലമുറകളായി അതിന്‍റെ ശീലങ്ങളാണ് പകർന്നു കിട്ടിക്കൊണ്ടിരിക്കുന്നത്. ആചാരങ്ങൾ അഥവാ അനാചാരങ്ങൾ പോലെ. സ്ത്രീ, പുരുഷൻ, കുടുംബം, വിവാഹം, ഭാര്യാധർമ്മം ഒക്കെ അതിനനുസരിച്ചാണ് ചിട്ടപ്പെടുത്തി ആചരിച്ചു കൊണ്ടിരിക്കുന്നത്. ഭർത്താവിന്‍റെ അനുവാദമില്ലാതെ ഉത്തമ ഭാര്യ ഇന്നും സ്വന്തം വീട്ടിലേക്ക് പോലും പോകില്ല. ഇതിന്‍റെ വേരുകൾ അന്വേഷിച്ചാൽ ചെന്നെത്തുന്ന പ്രധാനപ്പെട്ട ഒരിടം വാത്സ്യായനന്‍റെ കാമസൂത്രമാണ്. ഭർത്താവിന് ഭാര്യയെ മർദ്ദിക്കാനുള്ള അവകാശമുണ്ടെന്ന് സ്ത്രീകളെ അന്നു മുതൽക്കേ വിശ്വസിപ്പിച്ചു വച്ചിരിക്കുന്നതു കൊണ്ടാണ് സമീപകാല സർവ്വേ റിപ്പോർട്ടുകളിലും അത്തരം അഭിപ്രായങ്ങൾ കുറേയെറേ സ്ത്രീകൾ പങ്കു വയ്ക്കുന്നതു കാണേണ്ടി വരുന്നത്.

വാത്സ്യായന കാമസൂത്ര സംസ്ക്കാരത്തെ നമ്മുടെ ജീവിത ശീലങ്ങളിൽ നിന്ന് വേരോടെ പിഴുതെറിയണം. കാരണം അത് ശരീരമാംസ കേന്ദ്രീകൃതമാണ്. കായികാഭ്യാസമാണ്. ജാതി പുരുഷ ഹിന്ദുത്വ കേന്ദ്രീകൃതമാണ്. സ്നേഹം അതിൽ നിന്ന് പ്രതീക്ഷിക്കരുത്. അതിന് മർദ്ദക സ്വഭാവമാണുള്ളത്. വിവാഹം കഴിഞ്ഞ അന്നു തന്നെ ഭർത്താവ് ഭാര്യയിൽ ബലാൽ ലിംഗ പ്രവേശം നടത്തുന്നത് സാധാരണമാണ്. ഭാര്യ അതിനെ തടയാൻ പാടുള്ളതല്ല! സത്യത്തിൽ രതി എന്ന് പറയുന്നത് അങ്ങിനെയല്ല. സ്ത്രീയുടെ ശരീരമെന്നതിന് സവിശേഷതകളുണ്ട്. പരിചയമാവാനും മനസ്സറിയാനും ശരീരമറിയാനും അവൾക്ക് സമയമാവശ്യമുണ്ട്. ഇക്കാര്യം പുരുഷന്മാർ മനസ്സിലാക്കണം. സ്നേഹമാണ് രതിയുടെ സൗന്ദര്യത്തിന്‍റേയും ആനന്ദാനുഭവങ്ങളുടേയും അടിസ്‌ഥാനം. യാന്ത്രികമായ ശരീരമല്ല.

ലൈംഗികതയെ കുറിച്ച് ഗവേഷണം…

എനിക്ക് ചുറ്റുമുള്ള കുറേ സ്ത്രീ ജീവിതങ്ങൾ ഞാൻ കണ്ടു. എന്‍റെ കഥകളിൽ അവർ കഥാപാത്രങ്ങളായിട്ടുണ്ട്. ഷെഹർബാൻ എന്ന കഥയിലെ അതേ പേരുള്ള സ്ത്രീയെ ഞാൻ ജീവിതത്തിലൊരിക്കലും മറക്കുകയില്ല. ഭർത്താവിന്‍റെ അടങ്ങാത്ത കാമാസക്തിക്കു മുന്നിൽ എന്തു ചെയ്യണമെന്നറിയാതെ മകനെ കുതിര മൂത്രത്തിനായി പറഞ്ഞയക്കുന്ന സ്ത്രീ. കുതിരമൂത്രം കുടിച്ചാൽ കാമാസക്തി കുറയും എന്നതൊരു നാടൻ വിശ്വാസമാണ്. ഇങ്ങനെ എത്രയെത്ര സ്ത്രീകൾ ചുറ്റിലും.

ഗ്രാമങ്ങളിലെ സ്ത്രീകളുടെ വിദ്യാഭ്യാസ പ്രവർത്തനത്തിനായുള്ള കേരള മഹിളാ സമാഖ്യയിൽ സ്ത്രീകൾക്ക് വേണ്ടി തുടർച്ചയായി സെക്ഷ്വാലിറ്റിയെക്കുറിച്ച് ഞാൻ ക്ലാസ്സെടുത്തിരുന്നു. 11 വയസ്സു മുതൽ എൺപത് വരെ പ്രായമുള്ള സ്ത്രീകളോട് സെക്ഷ്വാലിറ്റിയെക്കുറിച്ച് സംസാരിക്കണമായിരുന്നു. ലൈംഗികതയെക്കുറിച്ച്, ശരീരത്തെക്കുറിച്ച് ഞാൻ അവരോട് തുറന്നു സംസാരിച്ചു. എന്‍റെ തുറന്ന രീതി അവരിൽ ആദ്യം അത്ഭുതവും നാണവുമുണ്ടാക്കി. പിന്നെ പെട്ടെന്നാണ് അതിയായ താൽപര്യവും ഇഷ്‌ടവും വർദ്ധിച്ചു വരുന്നത്. സമൂഹം ഉണ്ടാക്കി വച്ച നിർമ്മിതികൾ അവരുടെ വ്യക്‌തി ജീവിതത്തിലെ കാര്യങ്ങൾ ഒക്കെ അറിയാനും പറയാനുമുള്ള സങ്കോചം. അതിനുള്ള ഭാഷ ഒക്കെ അവരുടെ വൈഷമ്യങ്ങളായിരുന്നു.

ഇന്‍ററാക്ടീവ് സെക്ഷനുകളായിട്ടാണ് ക്ലാസ്സ്. പല സ്ത്രീകളും അവരുടെ അനുഭവം പങ്കുവയ്ക്കുമ്പോഴേക്കും കരയാൻ തുടങ്ങുമായിരുന്നു. വളരെ അപൂർവ്വം സ്ത്രീകളുടെ കണ്ണിൽ മാത്രമേ ഞാൻ തിളക്കം കണ്ടുള്ളൂ. അവർ ജീവിതാനന്ദം അനുഭവിച്ചിട്ടുള്ളവരാണ്. ബാക്കിയുള്ളവർ കുറേയേറെ നിരാശരും വേദനിക്കുന്നവരുമായിരുന്നു. ഒരു സ്ത്രീ എന്നോട് ചോദിച്ചു. എന്‍റെ ഭർത്താവ് ആക്സിഡന്‍റിനെ തുടർന്ന് തളർന്ന് കിടപ്പാണ്. ഞങ്ങൾക്ക് സുഖമുള്ളൊരു ജീവിതം ഇനിയുണ്ടാവുമോ? എന്ന്. മനസ്സിൽ അത്രയും ഇഷ്ടമുണ്ടെങ്കിൽ പ്രണയമുണ്ടെങ്കിൽ ശരീരം അതിനനുസരിച്ച് തയ്യാറാവുമെന്ന് ഞാൻ അവരെ സമാധാനിപ്പിച്ചു. സ്ത്രീകളോട് സ്വന്തം നഗ്ന ശരീരം കണ്ണാടിയിൽ കണ്ടിട്ടുണ്ടോ എന്ന് ഞാൻ ചോദിച്ചു. കണ്ടിട്ടില്ല ! ഓരോ ക്ലാസ്സ് കഴിഞ്ഞ് തിരിച്ചു വരുമ്പോഴേക്കും ഞാനാകെ സങ്കടത്തിൽ മുങ്ങിപ്പൊങ്ങും. മനുഷ്യർക്ക് ആകെക്കൂടിയൊരു കുഞ്ഞു ജീവിതമുണ്ട് ഈ ഭൂമിയിൽ! അത് മുഴുവൻ സ്വയമറിയാതെ, ആനന്ദം എന്തെന്നറിയാതെ വെറുതേ ജീവിച്ച് മരിച്ചു പോകുന്നത് എന്തൊരു നഷ്ടമാണ്. അക്കാലത്ത് എന്‍റെ സഹപ്രവർത്തകരായ ഫെമിനിസ്റ്റുകളും എഴുത്തുകാരും ആക്ടിവിസ്റ്റുകളുമായ സ്ത്രീകളുമായുള്ള സംസാരങ്ങളിൽ വ്യത്യസ്തമായ കാര്യങ്ങളാണ് ഉയർന്നു വന്നത്. ഓരോ സ്ത്രീയുടേയും ശരീരം വ്യത്യസ്തമാണ്. ഓരോ സ്ത്രീയുടേയും ആനന്ദത്തിന്‍റെ മേഖലകൾ വ്യത്യസ്തമാണ്. ലൈംഗികാഭിമുഖ്യവും വ്യത്യസ്തമാണ്.

ഏകാഗ്രമാകണം പ്രണയം…

ജന്മനാ പ്രണയിനിയാണ്. സമ്പൂർണ്ണമായും പ്രണയമാണ്. പ്രണയ ചക്രവാളങ്ങളെ തൊടുന്നവൾ. എല്ലാവർക്കും അതിമനോഹരമായി പാടാനാവാത്തതു പോലെയാണ് പ്രണയിക്കാനുള്ള ശേഷിയും. ഏക പ്രണയത്തിൽ മുഴുകാനിഷ്ടപ്പെടുന്നവൾ. ഒരേ സമയം പല പ്രണയങ്ങൾ അസാധ്യമാണ്. ഏകാഗ്രതയുടെ സൗന്ദര്യം അതില്ലാതാക്കും. നേരിന്‍റെ ഋജുവായ, തെളിഞ്ഞ വഴികൾ അതടച്ചു കളയും. വേദനകൾ വിഷപ്പാമ്പുകളെ പോലെ ഇഴഞ്ഞു വരും. അതിനാൽ അത്തരം അനുഭവം എന്‍റെ പ്രണയ ജീവിതത്തിലുണ്ടാകരുതെന്ന് ആഗ്രഹിക്കുന്നു. എന്‍റെ പുരുഷൻ എന്‍റേതു മാത്രമായിരിക്കണം. അങ്ങനെയല്ലാത്ത ഒരാളെ, മറ്റു കാര്യങ്ങളിൽ എത്ര നല്ലതായിരുന്നാലും ഞാൻ ഉപേക്ഷിച്ചു പോകും. പ്രണയരതിക്ക് രണ്ടു പേരിലും ഒരേ തീവ്രതയോടെ പരസ്പരം ഉണ്ടായിരിക്കേണ്ടത് ഈ ഏകാഗ്രതയാണ്.

പൊസസ്സീവ്നെസ്സ് ഒരു മോശം കാര്യമായിട്ട് മാറാതിരുന്നാൽ മതി. അത് നമ്മുടെ മനസ്സിന്‍റെ സന്തോഷവും സ്വസ്ഥതയും കളയുകയാണെങ്കിൽ പിന്നെ അതിൽ സ്നേഹമില്ലെന്ന് തിരിച്ചറിയണം. പൊസസ്സീവ്നെസ്സ് സംശയത്തിലേക്കും പിന്നെ നിരീക്ഷണത്തിലേക്കും നിയന്ത്രണങ്ങളിലേക്കും പ്രവേശിക്കുമ്പോഴാണ് ബന്ധം അനാരോഗ്യകരമാവുന്നത്. മറിച്ച് ആനന്ദപൂർണ്ണമായ ബന്ധത്തിലെ പരസ്പരമുള്ള പൊസ്സീവ്നെസ്സ്, എപ്പോഴും മുറുകെ ചേർത്തു പിടിക്കൽ വൈകാരികമായ സുരക്ഷിതത്വമാണ്. അത് അതിമനോഹരമാണ്. സ്വസ്ഥതയും ശാന്തതയും തരുന്നതാണ്. നമ്മൾക്ക് പരസ്പരം നമ്മളാഗ്രഹിക്കുന്ന പോലൊരു ഇണയെ ആണ് കിട്ടുന്നതെങ്കിൽ വേറാരോടും ആകർഷണം തോന്നുകയില്ല.

പ്രണയം ഏറ്റവും ആഗ്രഹിക്കുന്നത് സ്ത്രീ

ഓരോ സ്ത്രീയും വ്യത്യസ്തയാണ്. താൽപര്യങ്ങൾ, ഇഷ്‌ടങ്ങൾ വേറെ വേറെയാണ്. സെക്ഷ്വാലിറ്റി തന്നെയും വൈവിദ്ധ്യമുള്ളതാണ്. ലെസ്ബിയൻ, ട്രാൻസ്ജെന്‍റർ സ്ത്രീകൾ ഈ സമൂഹത്തിൽ ഉണ്ട്. അതുപോലെ പുരുഷന്മാരും. ഗേ, ട്രാൻസ്ജെന്‍റർ പുരുഷന്മാരുണ്ട്. പൊതുവേ ഹെറ്ററോസെക്ഷ്വൽ ആയ പുരുഷന്മാരെക്കുറിച്ചാണ് ഈ ചോദ്യമെന്നറിയാം. പുരുഷാധിപത്യ വ്യവസ്‌ഥയുടെ ആനുകൂല്യങ്ങൾ പറ്റണമെന്നാഗ്രഹിക്കുന്ന പുരുഷന്മാരുടെ പ്രണയത്തിന് പൊതുവെ ആത്മാർത്ഥത കുറവായിരിക്കും. സ്ത്രീയുടെ മേൽ അധികാരത്തിന്‍റേയോ, നിയന്ത്രണത്തിന്‍റേയോ ചൂഷണത്തിന്‍റേയോ താൽപര്യങ്ങൾ സ്‌ഥാപിക്കാൻ പ്രണയം എളുപ്പവഴിയാണ്. പ്രണയിക്കുന്ന സ്ത്രീയുടെ സ്വാതന്ത്യ്രമെന്നത് അയാൾക്ക് അസഹ്യമായിരിക്കുകയും ഒപ്പം പ്രണയം ആവശ്യമായിരിക്കുകയും ചെയ്യും. ഏതു മനുഷ്യർക്കാണ് സ്നേഹം ഇഷ്‌ടമല്ലാത്തത്. അതിനാൽ പുരുഷനും പ്രണയം ആഗ്രഹിക്കുന്നു, പ്രധാനമായും അവന്‍റെ പ്രണയം ഉപാധികളോടെയാണെന്ന് മാത്രം. പ്രണയിക്കാനുള്ള, സ്നേഹിക്കപ്പെടാനുള്ള മോഹത്താൽ സ്ത്രീകൾ പുരുഷന്‍റെ ഉപാധികളെയൊക്കെ സ്വീകരിച്ചു കൊണ്ട് പ്രണയത്തിൽ പെടുന്നതും പിന്നീട് കൈകാലിട്ടടിക്കുന്നതും കണ്ടിട്ടുണ്ട്. ഇതിൽ നിന്ന് മനസ്സിലാവുന്ന കാര്യം, സ്ത്രീകളാണ് പ്രണയത്തിൽ അന്ധമായി അകപ്പെടുന്നത് എന്നാണ്. സ്ത്രീകൾ പ്രണയത്തിനായി കൂടുതൽ ആഗ്രഹിക്കുന്നുണ്ടാവാം. അങ്ങനെയുള്ള പുരുഷന്മാരുടെ എണ്ണം സ്ത്രീകളെ അപേക്ഷിച്ച് കുറവായിരിക്കാം. എന്‍റെ തോന്നലാണ്. പഠനങ്ങളോ കണക്കുകളോ ഇല്ല. അങ്ങനെയല്ല എന്നാണെങ്കിൽ പുരുഷന്മാർ തുറന്നു പറയട്ടെ.

സമൂഹവും പ്രണയവും

ഇന്നത്തെ തലമുറയിലെ പെൺകുട്ടികളും ആൺകുട്ടികളും വളരെ വ്യത്യസ്തമായി പ്രണയത്തെ അറിയുന്നുണ്ടോ? അവർക്കിടയിൽ സൗഹൃദം വളരാൻ, തുറന്ന പ്രണയം പങ്ക് വയ്ക്കാൻ സമ്മതിക്കുന്ന സമൂഹമായി കേരളം മാറിയിട്ടുണ്ടോ? കുടുംബങ്ങൾ കുട്ടികളുടെ പ്രണയങ്ങൾക്ക് അനുകൂലമായി മാറിയിട്ടുണ്ടോ? ഇല്ല എന്നാണ് എന്‍റെ വിലയിരുത്തൽ. മറിച്ച് വാലന്‍റൈൻസ് ഡേ ആഘോഷിക്കാനെത്തുന്ന പെൺകുട്ടികളേയും ആൺകുട്ടികളേയും ആക്രമിക്കുന്ന ശ്രീരാമ സേനയും വാനര സേനയുമൊക്കെയാണ് ഇപ്പോഴത്തെ വൃത്തികെട്ട കാഴ്ചകൾ. ജാതിയും മതവും മറന്ന് പ്രണയിക്കുന്ന യുവതലമുറ ഇല്ലെന്നതാണ് യാഥാർത്ഥ്യം. ഇത്തരം ശാസനകളെ ധിക്കരിച്ച് പ്രണയിച്ചതിന്‍റെ പേരിൽ ദുരഭിമാനക്കൊലകൾ കേരളത്തിലും നടന്നു കഴിഞ്ഞു. ഒരാണും പെണ്ണും ഒന്നിച്ച് സഞ്ചിരിക്കുന്നത് കണ്ടാൽ സദാചാര പോലീസുകാർ വളയുന്ന സംഭവങ്ങൾ സമൂഹത്തിന്‍റെ വളർച്ചയല്ല കാണിക്കുന്നത്. ഇതിനൊക്കെയിടയിലും പ്രണയ പൂർവ്വം മുന്നോട്ടു പോകുന്ന ചെറുപ്പക്കാരെ കാണാം. വിശേഷിച്ച് ലെസ്ബിയൻ, ഗേ, ബൈ സെക്ഷ്വൽ, ട്രാൻസ്ജെന്‍റർ പ്രണയജീവിതങ്ങൾക്ക് കുറച്ചെങ്കിലും സാമൂഹ്യദൃശ്യത വന്നുതുടങ്ങിയിരിക്കു ന്നു എന്നതാണ് സന്തോഷമുള്ള കാര്യം.

ഫോട്ടോ – സിബി പുൽപ്പള്ളി

വീട്ടിലും പ്രണയം പൂക്കട്ടെ…

കാക്കനാട് കളക്ട്രേറ്റിലാണ് ഷീനയുടെ ജോലി. എന്നും രാവിലെയും വൈകിട്ടും വീട്ടിൽ നിന്ന് ജോലി സ്ഥലത്തേക്കും തിരിച്ചും രണ്ട് മണിക്കൂർ ബസ്സ് യാത്രയുണ്ട്. അവധി ദിവസങ്ങളെത്തുമ്പോൾ ഉറങ്ങാനാണ് ഷീനയ്ക്കിഷ്ടം. വീട്ടിൽ എട്ടും പത്തും വയസ്സുള്ള കുട്ടികളുണ്ട്. അതുപോലെ ഭർത്താവിന്‍റേയും അച്‌ഛനമ്മമാരുടേയും കാര്യങ്ങൾ നോക്കണം. വീട്ടിലെ മറ്റു ചുമതലുകളും പിന്നെ ജോലിയും ദിവസേനയുള്ള യാത്രയും കൂടിയാവുമ്പോൾ താനിതൊക്കെ എങ്ങനെ മാനേജ് ചെയ്യുന്നുവെന്ന് ഷീന ഇടയ്ക്കിടെ സ്വയം അത്ഭുതപ്പെടാറുണ്ട്.

ഇന്നത്തെ നാഗരിക സമൂഹത്തിൽ ഷീനയെപ്പോലെ തന്‍റേതായ ആഗ്രഹങ്ങളും ഇഷ്‌ടങ്ങളും മാറ്റിവച്ച് കുടുംബത്തിനു വേണ്ടി കഷ്ടപ്പെടുന്ന ധാരാളം സ്ത്രീകളുണ്ട്. കുട്ടികളും മുതിർന്നവരും അടങ്ങുന്ന കുടുംബത്തിന്‍റെ എല്ലാ കാര്യങ്ങളിലും ശ്രദ്ധ ചെലുത്തേണ്ട ഉത്തരവാദിത്വം പൊതുവേ ഭർത്താക്കന്മാരേക്കാൾ ഭാര്യമാരിലേക്കാണ് എത്തിച്ചേരുക.

ഇതിനിടയിൽ തന്നെ വേണ്ടത്ര ശ്രദ്ധിക്കുന്നില്ല, മുമ്പത്തെപ്പോലെ സ്നേഹമില്ല, എന്തോ ഇഷ്‌ടക്കുറവുള്ളത് പോലെ, സെക്‌സിൽ താൽപര്യം കാട്ടുന്നില്ല എന്നെല്ലാമുള്ള ഭർത്താക്കന്മാരുടെ പരാതികളാണ് ജോലി ചെയ്യുന്ന സ്ത്രീകളെ ഏറ്റവുമധികം മുഷിപ്പിക്കുന്നത്.

ഭാര്യമാർ അമാനുഷിക ശക്തിയുള്ള സൂപ്പർ വുമൺ അല്ല എന്നുള്ളത് ഭർത്താക്കന്മാർ ഓർക്കണം. ഇതൊക്കെയാണെങ്കിലും ജോലി, കുടുംബം എന്നതിനപ്പുറത്തേക്ക് ഭർത്താവുമൊത്തുള്ള റൊമാന്‍റിക് മൂഡ് തിരിച്ചു പിടിക്കാൻ ചില എളുപ്പവഴികളുണ്ട്.

യാത്രകൾ ഉപകരിക്കും

ദൂരയാത്രകൾക്ക് സമയം കിട്ടിയില്ലെങ്കിലും മാസത്തിൽ ഒന്നോ രണ്ടോ തവണ തൊട്ടടുത്ത ടൂറിസ്റ്റ് സ്പോട്ടുകളിലേക്ക് പോകാം. പാർക്കും ബീച്ചുമൊക്കെ ഈ യാത്രയിൽ ഉൾപ്പെടുത്താം. കുട്ടികളെ അവരുടെ കളികളിൽ മുഴുകാനനുവദിക്കുക. യാത്രയിൽ ഭാര്യയും ഭർത്താവും മാത്രമായി തനിച്ചു കിട്ടുന്ന സന്ദർഭങ്ങളിൽ തോളിലോ മടിയിലോ ചാരിയിരുന്ന് ഇതുവരെയുള്ള ജീവിതത്തെക്കുറിച്ച് സംസാരിക്കുക. രസകരമായ സംഭവങ്ങളെ സംസാരത്തിനിടയിൽ ഓർത്തെടുക്കാം. കൈകോർത്ത് നടക്കാൻ മടി കാണിക്കരുത്.

സർപ്രൈസുകൾ

ചെറിയ സർപ്രൈസുകൾ ആരാണ് ഇഷ്ടപ്പെടാത്തത്. വൈകുന്നേരം കോഫി ബ്രേക്കിന് ഒരുമിച്ച് കൂടാം. ഭർത്താവിന്‍റെ ജോലി സ്ഥലത്ത് പെട്ടെന്നൊരു സന്ദർശനം നടത്തി ഒരു ട്രീറ്റ് പ്ലാൻ ചെയ്യാം. വീട്ടിലേക്ക് ഒരുമിച്ച് യാത്ര ചെയ്യാൻ ശ്രമിക്കാം. ബന്ധങ്ങളിലെ ഇഴയടുപ്പം കൂട്ടാനും പങ്കാളി തന്‍റെ അരികിലുണ്ടെന്ന തോന്നലെപ്പോഴും കൂടെയുണ്ടാകാനും ഇത്തരം പ്രവൃത്തികളിലൂടെ സാധിക്കും.

മസാജുകൾ

അവധി ദിവസങ്ങളിൽ ടിവി ആസ്വദിക്കുന്ന നേരത്ത് നല്ലൊരു മസാജ് ആയാലോ. പ്രണയപൂർവ്വം കൈകളിലും കാലിലും ശരീരവടിവുകളിലും മസാജ് ചെയ്യുന്നത് വളരെ നല്ലതാണ്. ഭാര്യയും ഭർത്താവും പരസ്പരം മസാജ് ചെയ്യുന്നത് പുതിയൊരു അനുഭവമായിരിക്കും. കണ്ണിൽ കണ്ണിൽ നോക്കിയിരുന്ന് ശാരീരികവും മാനസികവുമായ ആനന്ദത്തെ തിരികെ വിളിക്കൂ.

ലൈംഗിക ജീവിതം

കുടുംബത്തിലെ തിരക്കുകൾക്കിടയിലും സ്നേഹത്തിന് ആക്കം കൂട്ടുന്നത് ലൈംഗിക ജീവിതമാണ്. പുരുഷന്മാർ പൊതുവെ പെട്ടെന്നുള്ള ലൈംഗിക ബന്ധങ്ങൾ ഇഷ്‌ടപ്പെടുന്നവരാണ്. എപ്പോഴും ഭർത്താവ് തന്നെ മുൻകൈ എടുക്കാതെ ഭാര്യയ്ക്കും താൽപര്യം കാണിക്കാം. ഭർത്താവ് സ്‌ഥിരമായി ലൈംഗിക ബന്ധത്തിന് വരുന്ന സമയത്തിന് കാത്തുനിൽക്കാതെ വ്യത്യാസം വരുത്താം. വേഷത്തിലും ഭക്ഷണത്തിലും ലൈംഗിക സംതൃപ്തി കിട്ടുന്ന വിധത്തിൽ മാറ്റങ്ങൾ വരുത്താം.

അണിഞ്ഞൊരുങ്ങാം

ആഘോഷങ്ങൾക്ക് പങ്കെടുക്കാനല്ലാതെ ഭർത്താവിനു വേണ്ടിയും ഒരുങ്ങാം. അത് ചിലപ്പോൾ നല്ലൊരു ഫേഷ്യലാകാം. നല്ല പോലെ കണ്ണുകൾ എഴുതിയിട്ടാകാം അല്ലെങ്കിൽ ചെറിയ മേക്കപ്പോ നല്ലൊരു വസ്‌ത്രമോ ആകാം. പെർഫ്യൂമുകൾ അനുയോജ്യമായത് കണ്ടെത്തുന്നത് റൊമാൻസിന് നല്ലതാണ്.

ഒന്നിച്ചൊരു സിനിമയും ഡിന്നറും

ജോലിയിൽ നിന്ന് അവധിയെടുത്തോ അല്ലെങ്കിൽ വീട്ടിൽ മറ്റു തിരക്കുകളില്ലാത്ത ദിവസം കണ്ടെത്തിയോ ഭാര്യയും ഭർത്താവും മാത്രമായി ഒരു സിനിമ പ്ലാൻ ചെയ്യാം. മുമ്പ് സിനിമയ്ക്കു പോയ നിമിഷങ്ങളുടെ മധുരാനുഭവങ്ങൾ തിരിച്ച് വരട്ടെ. ഇതുപോലെ തന്നെ ഏതെങ്കിലും നല്ലൊരു റെസ്റ്റോറന്‍റിൽ ഡിന്നറിനു പ്ലാൻ ചെയ്യാം. ഭക്ഷണം കഴിക്കുന്ന സമയത്ത് ടേബിളിനരികിലെ പേപ്പർ നാപ്കിനെടുത്ത് പ്രണയ സന്ദേശങ്ങൾ എഴുതി കൈമാറുന്നത് പുതിയൊരു അനുഭൂതി നൽകും. തിരിച്ച് വീട്ടിലെത്തുമ്പോഴേക്കും നിങ്ങൾക്കിടയിൽ നല്ലൊരു മൂഡ് സൃഷ്ടിക്കാൻ ഇത്തരം കൊച്ചു ഹാംഗ് ഔട്ടുകൾക്ക് സാധിക്കും.

താൽപര്യങ്ങളെ കൂട്ടുപിടിക്കാം

ഭർത്താവിന് സ്പോർട്സിലും പൊളിറ്റിക്‌സിലും മാത്രമേ താൽപര്യമുള്ളൂ എന്ന് പറഞ്ഞ് അവഗണിക്കരുത്. അവരുടെ കൂടെയിരുന്ന് ക്രിക്കറ്റോ, ഫുട്ബോളോ കാണുകയോ, വാർത്തകളെക്കുറിച്ച് ചോദിച്ചറിഞ്ഞ് താൽപര്യം പ്രകടിപ്പിക്കുകയോ ചെയ്യാം. പരസ്പരം ഇഷ്‌ടങ്ങൾ ഭാര്യയ്ക്കും ഈ അവസരങ്ങളിൽ തുറന്നു പറയാം.

അഭിപ്രായങ്ങൾ പറയാം

ഇലക്ട്രോണിക്ക് ഗാഡ്ജറ്റുകളിൽ സമയം ചെലവഴിക്കുന്നതിന് പകരമായി നല്ലൊരു ചർച്ചയാവാം. ഭാര്യയ്ക്കും ഭർത്താവിനും വിവിധ താൽപര്യങ്ങളുണ്ടാകാം. പക്ഷേ അതിനെക്കുറിച്ചെല്ലാം പരസ്പരം ആശയവിനിമയം നടത്തിയാൽ തമ്മിൽ തമ്മിൽ ഒത്തൊരുമ വർദ്ധിക്കും.

വജൈനൽ ഇൻഫെക്ഷൻ കാരണങ്ങളും പരിഹാരവും

സ്ത്രീകളിൽ വജൈനൽ ഇൻഫെക്ഷൻ സാധാരണ കണ്ടുവരുന്ന ഒരു രോഗമാണ്. ശരാശരി 70 ശതമാനം സ്ത്രീകൾക്കും ജീവിതത്തിൽ ഒരിക്കലെങ്കിലും വജൈനൽ അണുബാധ ഉണ്ടായിട്ടുണ്ടാകാനിടയുണ്ട്. ഇതുകൊണ്ട് ഉണ്ടാകുന്ന അസ്വസ്ഥത കൂടുതലോ കുറവോ എന്നതിലുപരി ഇത്തരം അണുബാധകൾ വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്. ഈ ഇൻഫെക്ഷൻ ഗർഭാശയം, സർവ്വിക്കൽ, തുടങ്ങി ജനനേന്ദ്രിയ ഭാഗങ്ങളെ കൂടുതൽ ബാധിച്ചാൽ കാൻസർ വരാനുള്ള സാദ്ധ്യത കൂടുതലാണ്. ഡൽഹി മുൽചന്ദ് ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ് ഡോ.മിതാ വർമ്മ പറയുന്നത് കേൾക്കാം.

ഏതെല്ലാം തരത്തിലുള്ള വജൈനൽ ഇൻഫെക്ഷൻ ഉണ്ടാകാറുണ്ട്? കാരണം എന്താണ്?

ബാക്ടീരിയൽ, ഫംഗൽ അതല്ലെങ്കിൽ രണ്ടും കൂടിയായി അണുബാധ ഉണ്ടാവാ റുണ്ട്. യോനിയിൽ നല്ല ബാക്ടീരിയകളുണ്ട്. അവയെ ഫ്ളോറാസ് എന്നാണ് വിളിക്കുക. ഈ ബാക്ടീരിയകളാണ് വജൈനൽ ഏരിയയ്ക്ക് മോയ്സ്ചുറൈസിംഗ് അഥവാ ഈർപ്പം നൽകുന്നത്. യോനി ഭാഗത്ത് ഈർപ്പം ആവശ്യമാണ്. സാധാരണ ഈ ബാക്ടീരിയയെ ഹെൽത്തി ആന്‍റ് ഫ്രണ്ട് ലി  ബാക്ടീരിയ എന്നാണ് വിളിക്കുന്നത്. വജൈനയുടെ പിഎച്ച് ബാലൻസ് നിലനിർത്തുന്നത് ഈ ബാക്ടീരിയയാണ്. ഈ ബാക്ടീരിയകൾക്ക് ഏതെങ്കിലും തരത്തിലുള്ള പ്രയാസം നേരിടുമ്പോഴാണ് വജൈനൽ ഇൻഫെക്ഷൻ ആയി മാറുന്നത്. യോനിയുടെ പിഎച്ച് സന്തുലനം നഷ്ടമാകുന്നതോടെ വജൈന പലതരം ലക്ഷണങ്ങൾ കാണിക്കാൻ തുടങ്ങും. ഇതിനെയാണ് നമ്മൾ ഇൻഫെക്ഷൻ എന്നു വിളിക്കുന്നത്. ചൊറിച്ചിൽ, പുകച്ചിൽ, ഡിസ്ചാർജ് കൂടുക, ഡ്രൈനസ്, റെഡ്നസ് തുടങ്ങി പല ലക്ഷണങ്ങളും ഉണ്ടാകാം.

വജൈനൽ അണുബാധ ഉണ്ടാകുന്നത് ഏതു പ്രായക്കാരെയാണ്?

ഇത് ഏതു പ്രായക്കാരിലും ഉണ്ടാകാം. എന്നാൽ പൊതുവേ ചെറിയ പ്രായത്തിലുള്ള സ്ത്രീകളിലാണ് കൂടുതലായും കണ്ടുവരുന്നത്. ആർത്തവ വിരാമം വന്നതിനുശേഷം വജൈനൽ ഇൻഫെക്ഷൻ കുറയുന്നതായിട്ടാണ് കണ്ടുവരുന്നത്. എന്നാൽ പ്രതേിരോധശേഷി കുറയുന്നതിനാൽ ഇൻഫെക്ഷൻ വന്നാൽ കൂടെ കൂടെ ഉണ്ടാകാനും സാദ്ധ്യത ഉണ്ട്. പ്രമേഹരോഗമുണ്ടെങ്കിലും പ്രതിരോധ ശേഷി കുറയും. ഇൻഫെക്ഷൻ പിടിപെടാം.

വജൈനൽ ഇൻഫെക്ഷൻ കൊണ്ടുണ്ടാകുന്ന പ്രയാസങ്ങൾ എന്തൊക്കെയാണ്?

വേദന, വരൾച്ച, ചൊറിച്ചിൽ, പുകച്ചിൽ ഇവയൊക്കെ വജൈനൽ ഭാഗത്ത് ഉണ്ടായിക്കൊണ്ടിരിക്കുന്നതിനാൽ സദാസമയം അസ്വസ്ഥത തോന്നാം. ഗർഭാശയമുഖത്തുനിന്ന് അണുബാധ അകത്തേക്ക് പ്രവേശിക്കുമ്പോഴാണ് യോനിയിൽ വരൾച്ച അനുഭവപ്പെടുന്നത്. ഇങ്ങനെ വരുമ്പോൾ മൂത്രനാളിയും അണ്ഡവാഹിനിക്കുഴലും അടയുകയും ചെയ്യും. ഇതിനെ പെൽവിക് ഇൻഫ്ളമേറ്ററി ഡിസീസ് എന്നാണ് വിളിക്കുക. അണ്ഡവാഹിനിക്കുഴലിനെയും അണുബാധ പിടികൂടുന്നതോടെ റിപ്രോഡക്ടീവ് സിസ്റ്റം പൂർണ്ണമായും തകരാറിലാവും. ഇങ്ങനെ സംഭവിക്കുമ്പോൾ ഗർഭധാരണ സാദ്ധ്യതയും കുറയുന്നു. തുടർന്ന് ഗർഭാശയത്തിലേക്കും അണുബാധ പടരുന്നു. ഇങ്ങനെ കുറേ ദിവസങ്ങൾ ഇൻഫെക്ഷൻ തുടർന്നാൽ ഗർഭാശയമുഖത്ത് കോശങ്ങൾ നശിക്കുകയും കാൻസർ വരാനുള്ള സാദ്ധ്യത വർദ്ധിക്കുകയും ചെയ്യുന്നു. ഭാരതത്തിൽ ഏറ്റവും മരണ നിരക്കുള്ള കാൻസറിൽ ഗർഭാശയ കാൻസറിന് രണ്ടാം സ്ഥാനമാണെന്നറിയുക.

വജൈനൽ ഇൻഫെക്ഷനും അടിവസ്ത്രങ്ങളുടെ ഉപയോഗവും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോ?

ഇന്‍റിമേറ്റ് ഏരിയ വൃത്തിയായിരിക്കാൻ സഹായിക്കുന്ന തരത്തിലുള്ള അടിവസ്ത്രങ്ങൾ ധരിക്കേണ്ടത് പ്രധാനമാണ്. സ്വകാര്യഭാഗങ്ങൾ വൃത്തിയോടെ സൂക്ഷിക്കേണ്ടതും അനിവാര്യമാണ്. അടിവസ്ത്രം കോട്ടൺ മെറ്റീരിയലിന്‍റെ ആവുന്നതാണ് നല്ലത്. വാഷ് റൂം പോകുന്ന വേളയിലെല്ലാം വെള്ളം ഉപയോഗിച്ച് സ്വകാര്യഭാഗം വൃത്തിയാക്കുക. തുടർന്ന് അവിടെ നനവില്ലാത്ത വിധം സൂക്ഷിക്കുക. ഇങ്ങനെ ചെയ്താൽ ഫംഗൽ ഇൻഫെക്ഷൻ ഉണ്ടാവില്ല.

വെള്ളം കുടിക്കുന്നത് കുറഞ്ഞാൽ വജൈനൽ അണുബാധ ഉണ്ടാകുമോ?

വെള്ളം കുടിക്കാത്തതുകൊണ്ട് വജൈനൽ ഇൻഫെക്ഷൻ ഉണ്ടാവില്ല. എന്നാൽ യൂറിൻ ബേണിംഗ് ഉണ്ടാകാം. മൂത്രമൊഴിക്കുമ്പോൾ തടസ്സവും വേദനയും അനുഭവപ്പെടുന്നുണ്ടെങ്കിൽ വെള്ളം കുടിക്കുന്നതിലെ കുറവുകൊണ്ടാണെന്ന് കരുതാം.

ഭക്ഷണശീലവും വജൈനൽ ഇൻഫെക്ഷനും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോ?

തീർച്ചയായും, മധുരം കൂടുതലടങ്ങിയ ഭക്ഷണമാണ് കഴിക്കുന്നതെങ്കിൽ ശരീരം അസിഡിക് ആവുന്നു. അതിന്‍റെ പ്രഭാവം ശരീരത്തിലുടനീളം ഉണ്ടാവുന്നു. വജൈനയിൽ പുകയുന്നതുപോലുള്ള അവസ്ഥ ഇങ്ങനെ ഉണ്ടാകാം. പുളിച്ച ഭക്ഷണങ്ങൾ അഥവാ ഫെർമെന്‍റഡ് ഭക്ഷണം കഴിച്ചാൽ ശരീരത്തിന്‍റെ സന്തുലിതാവസ്ഥ നഷ്ടപ്പെടുന്നു. അതുപോലെ മഴക്കാലത്ത് വേവിക്കാത്ത ഭക്ഷണം കഴിക്കുന്നതും നല്ലതല്ല. ഇതുകൊണ്ടൊക്കെ വജൈനൽ ഇൻഫെക്ഷൻ വർദ്ധിക്കാം. ഡീപ് ഫ്രൈ ചെയ്തതും, റോസ്റ്റ് ചെയ്തതുമായ ഭക്ഷണങ്ങളും അണുബാധ ഉള്ളപ്പോൾ നല്ലതല്ല.

നവവിവാഹിതരായ സ്ത്രീകൾക്ക് യൂറിനറി ഇൻഫെക്ഷൻ വരാൻ കാരണമെന്താണ്?

വിവാഹത്തിന്‍റെ തുടക്കത്തിൽ അവരുടെ സെക്സ് ലൈഫ് വളരെ ആക്ടീവാകുന്നു. മാത്രമല്ല കൂടുതൽ പ്രാവശ്യം സെക്സിൽ ഏർപ്പെടുകയും ചെയ്യുന്നു. ഇതേത്തുടർന്ന് വജൈനൽ ഏരിയയിൽ സമ്മർദ്ദം കൂടുന്നതിനാൽ കൂടുതൽ മൃദുലമാകുന്നു. ഇവിടെ ചുവന്നു തടിക്കാനും സാദ്ധ്യതയുണ്ട്. ഗർഭാശയത്തോട് ചേർന്നാണ് മൂത്രസഞ്ചി സ്ഥിതി ചെയ്യുന്നത്. അതിനാൽ അവിടെയും സമ്മർദ്ദം സംഭവിച്ച് കൂടെക്കൂടെ മൂത്രമൊഴിക്കാനുള്ള പ്രവണത ഉണ്ടായേക്കാം. മൂത്രം പരിശോധിച്ചിട്ട് അണുബാധ കാണുന്നില്ല, എന്നാൽ ലക്ഷണങ്ങൾ ഉണ്ട് എങ്കിൽ ഹണിമൂൺ സിസ്റ്റയ്സിസ് എന്ന അവസ്ഥ ആണ് എന്ന് ഉറപ്പിക്കാം. മാത്രമല്ല, ഈ സമയത്ത് നല്ല ഭക്ഷണം കഴിക്കേണ്ടത് വളരെ അനിവാര്യമാണ്.

സെക്സിലേർപ്പെടുമ്പോൾ എന്തൊക്കെ ശ്രദ്ധിക്കണം?

ലൈംഗിക ബന്ധത്തിലേർപ്പെടുമ്പോൾ ശുചിത്വം വളരെ പ്രധാനപ്പെട്ട സംഗതിയാണ്. രണ്ടു പങ്കാളികളും സ്വകാര്യഭാഗങ്ങൾ ശുചിത്വത്തോടെ സൂക്ഷിക്കുക. അസാധരാണമായ പോസ്ച്ചറുകളും അസ്വാഭാവിക സെക്സും ഒഴിവാക്കുക.

വജൈനൽ ഇൻഫെക്ഷൻ ഇല്ലാതിരിക്കാൻ എന്തെല്ലാം ശ്രദ്ധിക്കണം?

ഇന്‍റിമേറ്റ് ഏരിയ ഹൈജീനിക് ആയി സൂക്ഷിക്കുക. അയഞ്ഞ വസ്ത്രങ്ങൾ ധരിക്കുക. അണുബാധ ഇല്ലാതിരിക്കാൻ വായുസഞ്ചാരം ആവശ്യമാണ്. വായുസഞ്ചാരം കൃത്യമാകുന്നതിനായി രാത്രിയിൽ നൈറ്റി പോലുള്ള അയഞ്ഞ വസ്ത്രങ്ങൾ ധരിക്കുക. ബാത്ത് ടബ് ഉപയോഗിക്കുന്നതിന് പകരം ഷവർ ബാത്ത് ഉപയോഗിക്കുക. ബാത്ത് ടബിലെ കുളി കൊണ്ട് വജൈനൽ ഇൻഫെക്ഷൻ സംഭവിക്കാം. ബാത്ത് ടബിൽ ഇടുന്ന ജെൽ യോനിയ്ക്ക് അസ്വസ്ഥത സൃഷ്ടിക്കാം. നോർമൽ ഷവർ ആണ് നല്ല രീതി.

വിപണിയിൽ ധാരാളം വജൈനൽ വാഷുകൾ ലഭ്യമാണ്. പക്ഷേ അതൊന്നും ഉപയോഗിക്കാതിരിക്കുകയാണ് നല്ലത്. യോനിയുടെ പിഎച്ച് ബാലൻസ് പ്രകൃതിദത്തമായി സംഭവിക്കേണ്ടതാണ്. വജൈനൽ വാഷുകൾ കെമിക്കലുകളാണ്. അവ ഒഴിവാക്കുക. ഉപയോഗിക്കുന്നുണ്ടെങ്കിൽ തന്നെ നിത്യവും ഉപയോഗിക്കാതിരിക്കുക. പാന്‍റി ലൈനേഴ്സ് സ്ഥിരമായി ഉപയോഗിക്കുന്നതും നല്ലതല്ല. യോനിയുടെ സ്വാഭാവികമായ ഈർപ്പം, പാന്‍റി ലൈനേഴ്സ് ആഗിരണം ചെയ്യും. ഇതും നല്ലതല്ല. ഡ്രൈ ഫീൽ കിട്ടാൻ വേണ്ടി പാഡ്സ് വയ്ക്കുന്നതും ഒഴിവാക്കണം. യോനിയുടെ ഉൾഭാഗം വരണ്ടു പോകുമെന്നു മാത്രമല്ല സ്കിന്നിൽ ഉരസി നിറം മാറാനും സാദ്ധ്യതയുണ്ട്. അതോടെ ഇൻഫെക്ഷൻ സാദ്ധ്യത വർദ്ധിക്കുന്നു. വജൈനൽ ഏരിയയിലെ മോയിസ്ചുറൈസിംഗ് നിലനിർത്താൻ കോട്ടൻ പാഡുകൾ ഉപയോഗിക്കാവുന്നതാണ്. തിരക്കുമൂലം പാഡ് നീക്കം ചെയ്യാതിരിക്കുന്നതും ഇൻഫെക്ഷൻ ഉണ്ടാക്കുമെന്നും മറക്കാതിരിക്കുക.

വൈറ്റ് ഡിസ്ചാർജ് ഉണ്ടാകുന്നത് എന്തുകൊണ്ടാണ്?

സാധാരണ നിലയിൽ കൊഴുത്ത ഒരു ദ്രാവകം ഡിസ്ചാർജ് ആയി കാണപ്പെടാറുണ്ട്. ഇതിനെ ഓവുലേറ്ററി ഡിസ്ചാർജ് എന്നാണ് വിളിക്കുന്നത്. അണ്ഡോൽപാദനത്തിന്‍റെ ലക്ഷണമാണിത്. ഇത് സ്വാഭാവികമാണ്. എന്നാൽ ക്രമാതീതമായ ഡിസ്ചാർജ് നിറം മാറിയോ ദുർഗന്ധത്തോടെയോ വരികയാണെങ്കിൽ ഡോക്ടറെ കാണുക. വജൈനൽ ഇൻഫെക്ഷൻ ആണ് കാരണം.

കൂടെക്കൂടെ വജൈനൽ ഇൻഫെക്ഷൻ വരുന്നതിന് എന്താണ് പ്രതിവിധി?

അടുപ്പിച്ച് വജൈനൽ ഇൻഫെക്ഷൻ ഉണ്ടാവുന്നുണ്ടെങ്കിൽ ഡോക്ടറെ കണ്ട് പരിശോധന അനിവാര്യമാണ്. വച്ചു വൈകിപ്പിക്കരുത്. ആദ്യം സൂചിപ്പിച്ചതുപോലെ അണ്ഡവാഹിനിക്കുഴൽ അടഞ്ഞുപോകാനിടയുണ്ട്. പ്രജനനാവയവങ്ങൾക്ക് എല്ലാം അണുബാധയേറ്റാൽ തുടർച്ചയായി അണുബാധയുടെ ലക്ഷണം ഉണ്ടായിക്കൊണ്ടിരിക്കും.

അണുബാധയ്ക്ക് ഗൃഹവൈദ്യം ഉപയോഗിക്കുന്നത് നല്ലതാണോ?

രോഗാവസ്ഥകൾ നേരിടാൻ വേണ്ടി ആയുർവ്വേദത്തിൽ പല കാര്യങ്ങളും പറയുന്നുണ്ടാകും. അതിനാൽ പലതരത്തിൽ ആളുകൾ ഈ അവസ്ഥയെ തരണം ചെയ്യാൻ ഉപയോഗിക്കുന്നുണ്ടാകാം. അതൊന്നും എനിക്ക് നല്ലതോ ചീത്തയോ എന്ന് വ്യക്‌തമാക്കാൻ കഴിയുന്നതല്ല.

അണുബാധ ഉള്ളപ്പോൾ സെക്സ് ചെയ്താൽ പങ്കാളിയെ ബാധിക്കുമോ?

തീർച്ചയായും. അങ്ങോട്ടും ഇങ്ങോട്ടും ഇതിനുള്ള സാദ്ധ്യത കൂടുതലാണ്. അതിനാൽ രണ്ടുപേരും ചികിത്സ തേടുന്നതും നല്ലതാണ്.

– ഡോ.മിതാ വർമ്മ, ഗൈനക്കോളജിസ്റ്റ് മുൽചന്ദ് ഹോസ്പിറ്റൽ, ഡൽഹി

തേച്ചിട്ട് പോ പെണ്ണേ!

പെണ്ണ് തേച്ചിട്ട് പോയി എന്ന് പറയുമ്പോൾ മിക്കവരും പറയുന്ന കാരണം എന്തായിരിക്കുമെന്നറിയാലോ. അവൾക്ക് അവനെക്കാൾ നല്ല ചെക്കനെ കിട്ടിക്കാണും. അതാണീ മനം മാറ്റം. പക്ഷേ ആളുകൾ പൊതുവേ പറയുന്ന ഈ കാര്യങ്ങൾക്കപ്പുറം മറ്റ് ഇഞ്ചു സംഗതികൾ കൂടിയുണ്ട് അതറിഞ്ഞു വച്ചാൽ ചിലപ്പോൾ അങ്ങനെ പറയാൻ നിങ്ങൾക്കും തോന്നിയേക്കില്ല. അതെന്തൊക്കെ ആണെന്നറിയേണ്ടേ? സ്നേഹിക്കപ്പെടുക എന്നത് ഒരു സ്ത്രീയെ സംബന്ധിച്ച് ഏറ്റവും വലിയ അനുഭൂതിയാണ്.

പ്രണയത്തിലകപ്പെട്ടവൾ പാട്ടറിയില്ലെങ്കിലും പാട്ടുപാടുകയും ഡാൻസ് അറിയാതെ നൃത്തം വയ്ക്കുകയും ചെയ്യും. മണ്ടത്തരം എന്ന് മറ്റുള്ളവർ ചിന്തിക്കുന്ന പല കാര്യങ്ങളം അവൾ ചെയ്തെന്നിരിക്കും. പ്രിയപ്പെട്ടവനുമൊത്തുള്ള നിമിഷങ്ങളായിരിക്കും അവളുടെ മനസ്സിലെപ്പോഴും. യഥാർത്ഥ സ്നേഹം ഉള്ള മനസ്സ് ഏറ്റവും ഉദാരതയും വിനയവും പ്രകടിപ്പിക്കുകയും ചെയ്യും. പല പെൺകുട്ടികൾക്കും തന്‍റെ ട്രൂ ലവിനെ കണ്ടുമുട്ടാൻ കഴിഞ്ഞെന്നു വരും. പക്ഷേ, ചിലർക്കെങ്കിലും ഉണ്ടാവുന്ന പ്രശ്നങ്ങൾ വേറെ ചിലതാണ്.

കാമുകൻ പഴയ സ്നേഹം കാണിക്കാത്തതിന്‍റെ പേരിൽ പിരിയാൻ നിർബന്ധിതരാകുന്നവരും ധാരാളം. അകൽച്ചയുടെയും താൽപര്യക്കുറവിന്‍റെയും ലക്ഷണങ്ങൾ ആണിന്‍റെ ഭാഗത്തു നിന്നുണ്ടാകുമ്പോഴാണ് പെണ്ണ് മെല്ലെ പിന്മാറിത്തുടങ്ങുന്നത്. ഒരു പക്ഷേ അണിന്‍റെ താൽപര്യക്കുറവ് വേറെ പ്രശ്നങ്ങൾ കൊണ്ടുള്ള താൽക്കാലിക സംഗതി മാത്രമായിരിക്കാം. അത്രയും സ്നേഹിച്ചിട്ട് ഒരു ദിനം പെണ്ണ് ഇട്ടിട്ട് പോയി എന്നു പറയുന്നവർ ഈ കാരണങ്ങൾ കൂടി അറിഞ്ഞിരുന്നാൽ നന്നായിരിക്കും.

ഇന്‍റിമസി പ്രകടിപ്പിക്കാതിരിക്കുമ്പോൾ

പ്രണയത്തിൽ സ്നേഹത്തിനും ലൈംഗീകാകർഷണത്തിനും ഒരുപോലെ സ്‌ഥാനമുണ്ട്. തന്നോട് കടുത്ത അഭിനിവേശം തന്‍റെ പുരുഷന് ഉണ്ടെന്ന് തോന്നുന്ന പ്രകടനങ്ങൾ കിട്ടാതെ വരുമ്പോൾ സ്ത്രീ ഒരു പക്ഷേ മെല്ലെ പിന്നോക്കം പോകാനിടയുണ്ട്. പ്രത്യേകിച്ചും ബന്ധത്തിന്‍റെ തുടക്കത്തിൽ അതു കാണിക്കുകയും പിന്നീട് കുറേശേ ഇല്ലാതാവുകയും ചെയ്യുമ്പോൾ തീർച്ചയായും സ്ത്രീയുടെ ഭാഗത്ത് പിൻവലിയാനുള്ള പ്രേരണ ഉണ്ടാകും.

ഒന്നു ചേർത്തു പിടിക്കാനോ, വിരൽ കോർക്കാനോ പോലും പുരുഷൻ തയ്യാറാവുന്നില്ലെങ്കിൽ തന്നോടുള്ള താൽപര്യം നഷ്‌ടപ്പെട്ടതായി സ്ത്രീക്കു തോന്നും. ഇതിന്‍റെ പേരിൽ പെട്ടെന്ന് ഒഴിവാകുന്നത് പരിഹാരമല്ലെങ്കിൽ കൂടി ഇത്തരം അകൽച്ചകൾ കാണിക്കുമ്പോൾ സ്ത്രീ സംസാരിക്കാൻ ശ്രമിച്ചാൽ അതിനോട് പോസിറ്റീവായി പ്രതീകരിച്ചാൽ ബന്ധം തകരാതിരിക്കാൻ സാധ്യതയുണ്ട്. കമിതാവ് സെക്ഷ്വൽ അട്രാക്ഷൻ പ്രകടിപ്പിക്കാത്തതിന് മാനസികമായ മറ്റ് കാരണങ്ങൾ ഉണ്ടാവാമെങ്കിൽ കൂടി (ഉദാഹരണം വീട്ടിൽ അമ്മയ്ക്ക് കടുത്ത രോഗം) അത് തുറന്നു പറയാതിരിക്കുമ്പോൾ സംഗതി വഷളാവുന്നു. പെണ്ണ് മെല്ലെ അകലാൻ തുടങ്ങുന്നു. ഇതിനെ തേപ്പ് എന്നു വിളിക്കാൻ പറ്റുമോ?

ഷോപ്പിംഗ് ഇല്ലെങ്കിൽ

ബോയ്ഫ്രണ്ടുമായി വല്ലപ്പോഴുമൊക്കെ ഒരു ഷോപ്പിംഗിനോ ഔട്ടിംഗിനോ പോകാൻ ആഗ്രഹിക്കാത്ത പെണ്ണുണ്ടാവില്ല. അതിന്‍റെ അർത്ഥം അവൾക്ക് വില പിടിച്ച സാധനങ്ങൾ വാങ്ങിക്കൊടുക്കണമെന്നല്ല. കയ്യിലെ പണത്തിനനുസരിച്ച് അത് തനിക്കായി ചെലവിടാൻ പുരുഷന് മടിയില്ല എന്ന തോന്നൽ തന്നെ അവളെ ഏറെ സന്തുഷ്ടയാക്കും. ഇങ്ങനെ പോകാത്ത അവസരങ്ങളിൽ പുരുഷൻ ഹൃദയപൂർവ്വം പെരുമാറിയില്ലെങ്കിൽ തന്നോട് താൽപര്യക്കുറവുണ്ട് എന്നാണ് സ്ത്രീ മനസ്സിലാക്കുക.

തന്‍റെ പെണ്ണിനെ സന്തോഷിപ്പിക്കാൻ മനസ്സുണ്ടെങ്കിൽ ഒരു മടുപ്പും അവൻ കാണിക്കില്ല എന്നാണ് പെണ്ണിന്‍റെ വിചാരം. ബന്ധത്തിന്‍റെ തുടക്കത്തിലൊക്കെ പലയിടങ്ങളിലും പോകുകയും, പിന്നീട് മെല്ലെ ഒഴിവാക്കാൻ തുടങ്ങുകയും ചെയ്യുമ്പോൾ രണ്ട് സാധ്യതകളാണ് സംശയിക്കേണ്ടത്. സാമ്പത്തികമായി ബുദ്ധിമുട്ടുകൾ ഉള്ള ആളാണെങ്കിൽ അത് തുറന്നു പറയാതിരിക്കുന്നത് നല്ലതല്ല. സാമ്പത്തിക പ്രശ്നങ്ങൾ ഒന്നുമില്ലെങ്കിൽ കൂടി പുരുഷൻ അതിനു തയ്യാറാവുന്നില്ലെങ്കിൽ അവൻ മറ്റൊരാൾക്കൊപ്പം ആ കാര്യം ചെയ്‌തു തുടങ്ങി എന്ന് അവൾ ചിന്തിക്കും. മിക്കവാറും ഇത് സത്യവുമായിരിക്കും. അതോടെ അവൾ പിൻവാങ്ങുകയല്ലാതെ വേറെന്തെു വഴി?

വ്യക്‌തി ശുചിത്വം

സ്വന്തം പുരുഷന് നല്ല വൃത്തിയുണ്ടായിരിക്കണം എന്നാഗ്രഹിക്കാത്ത പെണ്ണില്ല. ഭൂരിഭാഗം പുരുഷന്മാരും വ്യക്‌തിശുചിത്വത്തിലും ഗ്രൂമിംഗിലും വളരെ താൽപര്യം കാണിക്കുന്നവരാണ്. പക്ഷേ അങ്ങനെ അല്ലാത്തവരും ഉണ്ട്. തങ്ങളുടെ സ്നേഹം മാത്രം മതി, പെണ്ണിനെ പിടിച്ചു നിർത്താൻ എന്നു ചിന്തിക്കും. പക്ഷേ അതു വലിയൊരു തെറ്റിദ്ധാരണയാണ്. ഒപ്പം നടക്കുമ്പോൾ വിയർപ്പുനാറ്റവും, വായ്നാറ്റവുമൊക്കെ അസഹ്യമായാൽ അവളുടെ താൽപര്യം കുറഞ്ഞു വരും.

സ്വന്തം വ്യക്‌തിശുചിത്വത്തിന് ഒപ്പമോ, അതിനു മേലെയോ നിൽക്കുന്നവരെയാണ് സ്ത്രീകൾക്കു താൽപര്യം. ഇത്തരം കേസുകളിൽ സ്ത്രീക്ക് ഒരു കാര്യം ചെയ്യാവുന്നതാണ്. പുരുഷനോട് തന്‍റെ പ്രശ്നം പറയാം. അത് മനസ്സിലാക്കി പരിഹരിക്കാൻ അവൻ തയ്യാറാവുന്നില്ലെങ്കിൽ വേറെ വഴിയില്ല, വിട്ടു പോവുകയാവും ഉത്തമം.

വഞ്ചന

ഏതു ബന്ധത്തിലും ഉലച്ചിൽ ഉണ്ടാക്കാവുന്ന ഒരു പ്രധാന വില്ലൻ വഞ്ചന തന്നെ. രണ്ടു വ്യക്‌തികൾക്കിടയിലെ ബന്ധം നിലനിൽക്കാൻ വിശ്വസ്തവും ആവശ്യമാണ്. ഒരു പരിപാടിക്ക് രണ്ടുപേരും കൂടി പോവുകയും അവിടെ ചെല്ലുന്നതിനു ശേഷം പുരുഷൻ മറ്റുള്ളവരോട് കൂടുതൽ പരിഗണന കാണിക്കുകയും ചെയ്‌താൽ അവൾ മെല്ലെ പിൻവലിയാൻ ശ്രമിച്ചേക്കാം. ഇത് ഒരു ഉദാഹരണം മാത്രമാണ്.

പുറത്തിറങ്ങുമ്പോൾ തന്നെക്കാൾ കൂടുതൽ മറ്റുള്ളവരോടാണ് ശ്രദ്ധ എന്നു കണ്ടാൽ അവൾക്ക് അനിഷ്ടം തോന്നുക സ്വാഭാവികമാണ്. പുരുഷന്മാർ സ്ത്രീകളോട് വഞ്ചന കാണിക്കുന്നതിനും പല കാരണങ്ങളുണ്ട്. വിരസത, ലൈംഗിക താൽപര്യങ്ങൾ നടക്കാതെ വരിക, വേറെ സ്ത്രീകളോട് താൽപര്യം തോന്നുക ഇതൊക്കെയാണ്. കാരണമെന്നു മനസ്സിലായാൽ ഉടനെ വിട്ടു പോവുക അല്ലാതെ വേറെ വഴിയില്ല. ചിലരെ കണ്ടിട്ടില്ലേ, സ്ത്രീ കൂടെക്കൂടെ വിളിച്ചാലും ഫോൺ എടുക്കാതിരിക്കും. ആളെ കിട്ടാതെ വരുമ്പോൾ അവളുടെ ആകാംക്ഷയും ഭയവും വർദ്ധിച്ച് വല്ലാത്തൊരവസ്‌ഥയിലാണ് തന്‍റെ സ്നേഹഭാജനം കഴിയുക എന്നറിയാമെങ്കിൽ പോലും, അതിന് യാതൊരു പരിഗണനയും നൽകിയെന്ന് വരില്ല. ഈ പ്രയാസം പവലട്ടം നേരിടുകയും അതേക്കുറിച്ച് സംസാരിക്കുകയും ചെയ്തിട്ടും, കക്ഷിക്ക് കുലുക്കമൊന്നുമില്ലെങ്കിൽ തേച്ചിട്ട് പോവുക തന്നെ.

പെട്ടെന്നൊരു മാറ്റം

ആദ്യമൊക്കെ ഭയങ്കര സ്നേഹം ശ്രദ്ധ, പിന്തുണ, സഹതാപം. പക്ഷേ പെട്ടെന്നൊരു ദിനം ആള് വേറെ ലെവൽ ആവുന്നു. ഒന്നിനും താൽപര്യമില്ലാത്ത പോലെ സംസാരിക്കുന്നു. പ്രണയിനിയുടെ ജീവിതത്തെ കുറിച്ചോ അവളെക്കുറിച്ചോ ചോദിക്കാനും പറയാനും പോലും മറക്കുന്നു. അങ്ങനെ കണ്ടാൽ ഒരു കാര്യം തീരുമാനിക്കാം. നിലവിലുള്ള ബന്ധം തുടരണമോ വേണ്ടയോ എന്നതിനെക്കുറിച്ച് ആൾ കൺഫ്യൂഷനിലാണ്. തനിക്ക് ഈ പെൺകുട്ടി പോര എന്ന തോന്നലോ, അല്ലെങ്കിൽ അവൾക്ക് തന്നെക്കാൾ നല്ല വ്യക്‌തിയെ കിട്ടുമെന്ന തോന്നലൊക്കെയാവാം കാരണം.

സ്ത്രീയെ അപേക്ഷിച്ച് പുരുഷൻ സങ്കീർണ്ണമായ സ്വഭാവമുള്ള ജീവിയാണ്. ജീവിതത്തിലെ ഓരോ ഘട്ടങ്ങളിൽ അവർ പല രീതിയിൽ പ്രതികരിക്കും. ഗേൾഫ്രണ്ടിനോട് തണുപ്പൻ മട്ട് പ്രകടിപ്പിക്കുന്നതും ഈ ഒരു കാരണം കൊണ്ടാണ്. ഇത്തരം സാഹചര്യങ്ങളും സ്നേഹ ബന്ധത്തിൽ നിന്ന് സ്വയം പിൻവാങ്ങാൻ പെണ്ണിനെ പ്രേരിപ്പിക്കാറുണ്ടെന്നറിയുക.

ഗർഭാവസ്ഥയിൽ സെക്‌സ്

ഗർഭിണി ആയിരിക്കുന്ന വേളയിൽ സ്ത്രീകൾ പൊതുവേ സെക്സിനോട് താൽപര്യം കാണിക്കുന്നത് കുറവാണ്. ഇനി താൽപര്യം ഉണ്ടെങ്കിൽ തന്നെയും ഭയമായിരിക്കും. ഗർഭാവസ്ഥയിൽ ലൈംഗീക ബന്ധത്തിലേർപ്പെടുന്നത് അപകടമാവുമെന്ന ആശങ്കയാണ് പ്രധാനം. എന്നാൽ ഗർഭാവസ്‌ഥയിലാണെങ്കിലും നീണ്ട കാലയളവ് സെക്സിൽ ഏർപ്പെടാതെയിരിക്കുന്നത് നല്ലതല്ലെന്നാണ് സൈക്കോളജിസ്റ്റ് ഡോ. ചന്ദ്ര കിഷോർ കുന്ദ്ര പറയുന്നത്.

ആദ്യത്തെ 3 മാസം

ഗർഭിണിയുടെ ആദ്യത്തെ മൂന്നു മാസങ്ങൾ വളരെ ശ്രദ്ധാപൂർവ്വം ജീവിക്കണം. സെക്സ് എന്നു മാത്രമല്ല ഏതുതരം ആക്ടിവിറ്റികളും ശ്രദ്ധയോടെ ചെയ്യേണ്ട സമയമാണത്. ലൈംഗീകബന്ധത്തിനു പകരം ഫോർപ്ലേയും മറ്റു മാർഗ്ഗങ്ങളും ഈ സമയം ഉപയോഗപ്പെടുത്താം. വയറിൽ സമ്മർദ്ദം വരാത്ത പൊസിഷനുകൾ ശ്രദ്ധയോടെ ചെയ്യാം. ഗർഭധാരണത്തിനു ശേഷമുള്ള ആദ്യമാസങ്ങളിൽ സ്ത്രീകളിൽ ലൈംഗീക താൽപര്യം ഉണ്ടായിരിക്കും.

3 മുതൽ 6 മാസം വരെ

ഈ സമയത്ത് ഗർഭാവസ്‌ഥയും ഗർഭിണിയും ആരോഗ്യത്തോടെയിരിക്കുന്നു എന്ന് ഡോക്ടർ പറഞ്ഞിട്ടുണ്ടെങ്കിൽ സെക്‌സ് ചെയ്യുന്നതിൽ കുഴപ്പമില്ല. പക്ഷേ അതും ശ്രദ്ധയോടെ തന്നെ വേണം. അമിതസമ്മർദ്ദം ഒഴിവാക്കണം. സ്ത്രീയ്ക്ക് ബ്ലീഡിംഗ്, വേദന, ചൊറിച്ചിൽ എന്നിവ തോന്നിയാൽ തീർച്ചയായും ഒഴിവാക്കുക.

6 മുതൽ 9 മാസം വരെ

ഈ സമയത്ത് ഫോർപ്ലേയും മറ്റു ആനന്ദ ഉപാധികളും സ്വീകരിക്കാം. അവസാന മാസങ്ങളിൽ കുഞ്ഞിനു ചുറ്റും അംമ്നിയോട്ടിക് ഫ്ളൂയിഡ് നിറഞ്ഞിരിക്കുന്നതിനാൽ അമിത സമ്മർദ്ദം ഒഴിവാക്കണം.

• ഗർഭാവസ്‌ഥയിൽ കിടന്നു കൊണ്ടുള്ള ലൈംഗീക ബന്ധങ്ങൾ ഒഴിവാക്കാവുന്നതാണ്.

• ഗർഭിണിക്ക് ഇരുന്നുള്ള സെക്‌സ് ആണ് സുരക്ഷിതം.

• മുമ്പ് അബോർഷൻ സംഭവിച്ചിട്ടുള്ളവർ സെക്‌സ് ഒഴിവാക്കണം.

• ഗർഭാവസ്ഥയിൽ ഓറൽ സെക്സ് നല്ലതല്ല.

• സെക്‌സ് ചെയ്യാൻ ക്രീം ഉപയോഗിക്കുന്നതും ഒഴിവാക്കുക.

• കോണ്ടം ഉപയോഗിക്കുക.

• ലൈംഗീക ബന്ധം ഒഴിവാക്കാൻ ഡോക്‌ടർ പറഞ്ഞിട്ടുണ്ടെങ്കിൽ തീർച്ചയായും അതു ഫോളോ ചെയ്യുക.

കൗമാരക്കാരുടെ ലൈംഗികത നിയന്ത്രിക്കണോ?

യുവാക്കളിൽ വിവാഹപ്രായം കൂടുന്നത് അവരിൽ ലൈംഗിക തൃഷ്ണ കൂടാൻ ഇടയാകുന്നു എന്നാണ് ഈയിടെ നടന്ന പഠനങ്ങൾ വെളിപ്പെടുത്തു ന്നത്. ജീവ ശാസ്ത്രജ്‌ഞരുടെ അഭിപ്രായത്തിൽ ഒരു കുട്ടി ശാരീരികമായി 13 വയസ്സാകുമ്പോഴേക്കും പക്വതയെത്തിയിരിക്കും. ഈ സമയം മുതൽ അവരിൽ ലൈംഗിക താൽപര്യങ്ങൾ കണ്ടുതുടങ്ങുന്നു. ഇപ്പോൾ 27 വയസ്സൊക്കെയാണ് വിവാഹപ്രായം. അതിനാൽ അത്രയും കാലം ലൈംഗികത അടക്കിപ്പിടിച്ച് നടക്കാൻ പലർക്കും പ്രയാസം നേരിടുന്നു. അത് പലതരത്തിൽ സംഭവിക്കുന്നു. വിവാഹപൂർവ്വ ലൈംഗികബന്ധം കൂടി വരുന്നതിന്‍റെ ഒരു കാരണം ഇതാണ്.

പെൺകുട്ടികളെ അപേക്ഷിച്ച് ആൺകുട്ടികളാണ് ലൈംഗിക കാര്യത്തിൽ അതീവ താൽപര്യമെടുക്കുന്നതത്രേ. പെൺകുട്ടികൾ ഭാവനാത്മകമായ ലൈംഗിക വിചാരത്തിലാണ് വിശ്വസിക്കുന്നത് എന്നാണ് പഠനം പറയുന്നത്.

എന്നാൽ ഈ ലൈംഗിക വിചാരം അവർ ആൺകുട്ടികളുമായി പങ്ക് വയ്ക്കാൻ തുടങ്ങുന്നതോടെ ഫാന്‍റസി യാഥാർത്ഥ്യമാകുന്നു. സാധാരണ ഗതിയിൽ പെൺകുട്ടികൾ സെക്‌സിൽ നിന്ന് അകലം പാലിക്കുമെന്നാണ് പൊതുവേയുള്ള ധാരണ. ഇതിന്‍റെ പിന്നിലുള്ള കാരണം കുടുംബവും സമൂഹവും എന്തു വിചാരിക്കും എന്ന പേടിയാണ്. ഇതിനർത്ഥം പെൺകുട്ടികൾക്ക് ലൈംഗിക തൃഷ്ണ കുറവാണ് എന്നല്ല. സാഹചര്യങ്ങളെ പേടിക്കുന്നതുകൊണ്ട് ലൈംഗിക ആഗ്രഹങ്ങൾ മൂടി വയ്ക്കേണ്ടി വരുന്നതാണ്.

ലൈംഗികതയില്ലാതെ തന്നെ ആൺകുട്ടികളുമായി സൗഹൃദം നിലനിർത്താനാവുമെന്ന വിശ്വാസക്കാരാണ് ഭൂരിഭാഗം പെൺകുട്ടികളും. ദീർഘകാലം പെൺകുട്ടികൾ സെക്സിലേർപ്പെടാൻ തയ്യാറാവുകയുമില്ല. എന്നാൽ അത്തരം താൽപര്യം പ്രകടിപ്പിക്കാത്ത പെൺകുട്ടികളെ അസ്വാഭാവികതയോടെയാണ് ആൺകുട്ടികൾ കണക്കാക്കുന്നത്. അതിനാൽ ഒരു ഘട്ടം കഴിയുമ്പോൾ സൗഹൃദവും ഉലയുന്നു. ഇങ്ങനെ വരുമ്പോൾ ഗതികേട് കൊണ്ട് വഴങ്ങേണ്ടിവരുന്ന സാഹചര്യവും പെൺകുട്ടികൾ നേരിടുന്നു. പല പെൺകുട്ടികളും വഴങ്ങുന്നത് ഇതുകൊണ്ടാണത്രേ.

വൻ നഗരങ്ങളിൽ യുവാക്കളുടെ ഇടയിൽ സെക്സ് ഒരു പുതിയ കാര്യമൊന്നുമല്ല. പ്രത്യേകിച്ചും കൗമാരക്കാർക്കിടയിൽ. ചെറുപട്ടണത്തിൽ പോലും ഫ്രീ സെക്സ് എന്ന ചിന്ത ഉടലെടുത്തു വരുന്നുണ്ട്. സെക്സിനെപ്പറ്റിയുള്ള പാപബോധം കുറഞ്ഞ് വരുന്നതാണ് ഇങ്ങനെയുള്ള മാറ്റത്തിന് കാരണമായി ചൂണ്ടിക്കാട്ടുന്നത്.

സമൂഹം ഇടുങ്ങിയ ചിന്താഗതിയിൽ നിന്ന് മോചനം നേടുന്നതിന്‍റെ സൂചനയായും ഇതിനെ കാണുന്നവർ ഉണ്ട്. കപടസദാചാരബോധം പൊളിഞ്ഞു വീഴുന്നതിന്‍റെ നല്ല വശമാണിതെന്ന് വാദിക്കുന്നവരും ഉണ്ട്. സംഗതി എന്തായാലും സെക്സിനെ പറ്റിയുള്ള ചമ്മൽ കൗമാരക്കാർക്കിടയിൽ ഇല്ലാതായി വരുന്നതിന്‍റെ സൂചനയാണ് സെക്സ് സർവ്വേ കണ്ടെത്തൽ.

ഇപ്പോൾ യുവാക്കൾക്കിടയിൽ വിവാഹപൂർവ്വ ലൈംഗികബന്ധം വ്യാപകമാണ്. അത് തെറ്റായി ആണും പെണ്ണും കാണുന്നില്ല. ഇങ്ങനെ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന യുവാക്കളിൽ പലരും പക്ഷേ സ്വന്തം വിവാഹക്കാര്യം വരുമ്പോൾ വിവാഹ പൂർവ്വ ലൈംഗികത ആസ്വദിക്കാത്ത പങ്കാളിയെയാണ് ആഗ്രഹിക്കുന്നത്! ഇന്ത്യൻ സമൂഹം വച്ചുപുലർത്തുന്ന സദാചാരബോധത്തിന്‍റെ പ്രശ്നങ്ങളാണ് ഇത് കാണിക്കുന്നത്. വിക്ടോറിയൻ സദാചാരബോധമാണ് ഇപ്പോഴും യുവാക്കളെ നയിക്കുന്നത്. മതം അടിച്ചേൽപ്പിച്ച സെക്സിനെ പറ്റിയുള്ള പാപബോധവും ഈ ചിന്താഗതി രൂപപ്പെടുത്തുന്നതിൽ മുഖ്യ പങ്ക് വഹിച്ചിട്ടുണ്ട്.

സെക്സ് തുടങ്ങുന്നത്

പരസ്പരമുള്ള ആകർഷണത്തിൽ നിന്നാണ് ലൈംഗിക ബന്ധത്തിലേക്ക് വാതിൽ തുറക്കുന്നത്. മനസ്സുകൾ അടുക്കാനും ശരീരം പങ്കിടാനും ഈ ആകർഷണം കാരണമാകുന്നു. പക്ഷേ നല്ല സൗഹൃദങ്ങൾ എന്നും നിലനിൽക്കുന്നത് സെക്സ് അതിൽ നിന്ന് മാറി നിൽക്കുമ്പോഴാണ്. സെക്സിൽ ഏർപ്പെട്ടവരിൽ ബന്ധം നീണ്ടകാലത്തേക്ക് നിലകൊള്ളണമെന്ന് നിർബന്ധമൊന്നുമില്ല. പ്രണയ ത്തിലും സൗഹൃദത്തിലും സെക്സ് കടന്നുവരുമ്പോൾ ആധുനിക ജീവിതശൈലിയൽ കഴിയുന്നവർക്ക് മാനസികമായ മടുപ്പ് ഉണ്ടാവാൻ ഇടയാകുന്നു എന്നാണ് മന:ശാസ്ത്രജ്‌ഞർ പറയുന്നത്. കാരണം ഇത്തരക്കാർ ആസ്വദിച്ചല്ല സെക്സിൽ ഏർപ്പെടുന്നത്. അതിനാൽ തന്നെ അതൊരു ചടങ്ങായി തീരുന്നു.

കൗമാരകാലത്തും യൗവനത്തിലേക്ക് കടന്ന സമയത്തുമാണ് ആൺകുട്ടികളും പെൺകുട്ടികളും വ്യക്‌തിത്വ വികാസത്തിനു പ്രാധാന്യം നൽകുന്നത്. പെൺകുട്ടികൾ ആൺകുട്ടികൾക്കൊപ്പം അല്ലെങ്കിൽ അതിനേക്കാൾ ഉയരത്തിൽ സഞ്ചരിക്കാൻ ആഗ്രഹിക്കുന്നു. ആൺകുട്ടികൾ സെക്സിൽ താൽപര്യം കാണിക്കുന്നതു പോലെ തന്നെ പെൺകുട്ടികളും അതിൽ ഏർപ്പെടാൻ ആഗ്രഹിക്കുന്നു. എന്നാൽ കീഴടങ്ങാനല്ല, തുല്യതയാണ് മറ്റ് കാര്യത്തിലെന്നപോലെ ലൈംഗികതയിലും ആധുനിക സ്ത്രീ ആഗ്രഹിക്കുന്നത്.

ലൈംഗികതയെക്കുറിച്ചുള്ള അറിവ് മുഖ്യമായും ടെലിവിഷനിൽ നിന്നും പത്ര മാധ്യമങ്ങളിൽ നിന്നും സിനിമയിൽ നിന്നുമാണ് മിക്ക കൗമാരക്കാർക്കും ലഭിക്കുന്നത് പക്ഷേ ശരിയായ ലൈംഗിക വിദ്യാഭ്യാസം ലഭിക്കാത്തതിനാൽ പലരും വികലമായാണ് ഇതേപ്പറ്റി മനസ്സിലാക്കിയിട്ടുണ്ടാവുക. ഇതിന്‍റെ ഇരകൾ അതിനാൽ തന്നെ പലപ്പോഴും സ്ത്രീകൾ തന്നെയാവുന്നതും അതുകൊണ്ടാണ്.

ലൈംഗികതയെപ്പറ്റിയുള്ള അറിവില്ലായ്മ പലപ്പോഴും ഗർഭനിരോധന മാർഗ്ഗങ്ങളെപ്പറ്റിയും പെൺകുട്ടികളെ അജ്‌ഞരാക്കുന്നു. ഇത് പല അപകടങ്ങളും ക്ഷണിച്ചുവരുത്തുന്നു. പലരുടേയും രക്ഷിതാക്കൾ ശരിയായ സെക്സ് വിദ്യാഭ്യാസം നേടിയവരായിരിക്കില്ല. അതിന്‍റെ പ്രശ്നവും കൂട്ടികളാണ് അനുഭവിക്കുക. നേരാംവണ്ണം കാര്യങ്ങൾ പറഞ്ഞുകൊടുക്കാൻ രക്ഷിതാക്കൾക്ക് സാധിക്കില്ലല്ലോ.

സ്ക്കൂളുകളിൽ ആധുനിക ലൈംഗിക വിദ്യാഭ്യാസം നൽകേണ്ടതിന്‍റെ പ്രസക്തി ഇതാണ്. ജീവശാസ്ത്രപരമായ ആവശ്യങ്ങളെ സമൂഹം നിയന്ത്രിക്കുന്നതിന്‍റെ അസ്വസ്ഥതയും മാനസികമായ പിരിമുറുക്കവും തെറ്റായ ലൈംഗികത സമൂഹത്തിൽ സൃഷ്ടിക്കുന്നു എന്നത് നേരാണ്. ഒളിച്ചും പാത്തും സെക്സിൽ ഏർപ്പെടാൻ ഈ പ്രായത്തിലുള്ള ചെറുപ്പക്കാർ മെനക്കെടുന്നത് അതുകൊണ്ടാണ്. കുട്ടികളും പേടിയോ ചമ്മലോ കാരണം ഇത്തരം കാര്യങ്ങളെപ്പറ്റിയുള്ള സംശയങ്ങൾ രക്ഷിതാക്കളോട് ചോദിക്കാറില്ല. അപ്പോൾ പിന്നെ അവർക്ക് ഇതേപ്പറ്റിയുള്ള ശരിയായ അറിവ് ആര് പറഞ്ഞു കൊടുക്കും?

ഇന്‍റർനാഷണൽ പാരന്‍റ് ഹുഡ് ഫൗണ്ടേഷന്‍റെ കണക്കുപ്രകാരം ലോകത്ത് ഓരോ വർഷവും ചുരുങ്ങിയത് 20 ലക്ഷം യുവതികൾ അവിഹിതഗർഭം അലസിപ്പിക്കുന്നു. ചെറുപ്രായത്തിലുള്ള പെൺകുട്ടികളാണ് ഇതിൽ ഏറെയും എന്ന് സംഘടനയുടെ കണക്കുകൾ വ്യക്‌തമാക്കുന്നു.

സുരക്ഷിതമല്ലാത്ത ലൈംഗികബന്ധം പല ലൈംഗിക രോഗങ്ങളും സൃഷ്ടിക്കുന്നുണ്ട്. സുരക്ഷിതമായ സെക്സ് എങ്ങനെ വേണം എന്ന് അറിയാത്തവരാണ് കൗമാരക്കാരിൽ അധികവും. ശരിയായ ലൈംഗിക വിദ്യാഭ്യാസം ലഭിക്കാത്തതിന്‍റെ പ്രശ്നമാണ് ഇത്. 15 മുതൽ 24 വയസ്സുവരെയുള്ളവരാണ് എയ്ഡ്സ് പോലുള്ള രോഗത്തിനു അധികവും അടിപ്പെടുന്നത്.

ജീവിതശൈലിയിലെ മാറ്റവും കൃത്രിമ ഭക്ഷണങ്ങൾ കൂടുതൽ കഴിക്കുന്നതും(ജങ്ക് ഫുഡ്) ലൈംഗിക ആസക്‌തി വർദ്ധിപ്പിക്കുന്നതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ലൈംഗിക വിദ്യാഭ്യാസത്തിന്‍റെ കുറവും ഇത്തരം ശീലങ്ങളും കൂടിച്ചേരുമ്പോൾ കൗമാരക്കാർ ചൂഷണം ചെയ്യപ്പെടാനുള്ള സാദ്ധ്യതകളും വർദ്ധിക്കുന്നു. കുട്ടികൾക്ക് മാത്രമല്ല രക്ഷിതാക്കൾക്കും കൗൺസിലിംഗും സെക്സ് വിദ്യാഭ്യാസവും പുതിയ കാലത്തിന്‍റെ ആവശ്യമായി വന്നിരിക്കുകയാണ്. ആരോഗ്യകരമായ സെക്സ് ലൈഫിന് ഇത് മാത്രമാണ് പോംവഴി.

അസുരക്ഷിതമായ ലൈംഗിക ബന്ധം

ചോദ്യം

21 വയസുള്ള പെൺകുട്ടിയാണ്. കഴിഞ്ഞ കുറേ മാസങ്ങളായി ഞാൻ ബോയ്ഫ്രണ്ടിന്‍റെ ഫ്ളാറ്റിൽ പോകുന്നുണ്ട് ഞങ്ങൾ പല തവണ സെക്സിലേർപ്പെട്ടു. ഈ സമയത്തൊന്നും ബോയ്ഫ്രണ്ട് മുൻകരുതൽ സ്വീകരിച്ചില്ലായിരുന്നു. എനിക്കും അതേകുറിച്ച് കാര്യമായ അറിവ് ഇല്ലായിരുന്നു. ഇപ്പോൾ ബന്ധപ്പെട്ടിട്ട് ഒരുമാസം കഴിഞ്ഞിരിക്കുന്നു പ്രഗ്ൻറ് ആകുമോയെന്നാണ് ഇപ്പേഴെന്‍റെ ഭയം. ഇനി ഞാനെന്താണ് ചെയ്യേണ്ടത്?

 ഉത്തരം

സെക്സിലേർപ്പെട്ട ശേഷം പീരിഡ്സ് ഉണ്ടായില്ലെങ്കിൽ മാത്രമേ സംശയിക്കേണ്ടതുള്ളു. ഒരു മാസത്തിനുള്ളിൽ പീരിഡ്സ് ഉണ്ടായില്ലെങ്കിൽ മെഡിക്കൽ ഷോപ്പിൽ നിന്നും പ്രഗ്നൻസി ടെസ്റ്റ് കിറ്റ് ഉപയോഗിച്ച് പരിശോധന നടത്താവുന്നതാണ്. ഇത് നിങ്ങൾക്ക് വീട്ടിൽ സ്വയം ചെയ്യാവുന്നതാണ്. പരിശോധനയിൽ പോസിറ്റീവാണ് കാണുന്നതെങ്കിൽ ഡോക്ടറെ കൺസൾട്ട് ചെയ്യുക. നിങ്ങൾക്ക് ഇരുവർക്കുമിടയിൽ ആഴത്തിലുള്ള ബന്ധമാണെങ്കിൽ ഉടനടി വിവാഹിതരാവുക. ബോയ്ഫ്രണ്ട് അതിന് സമ്മതിക്കുന്നില്ലെങ്കിൽ അതിനുള്ള കാരണമറിയാൻ ശ്രമിക്കുക. ഒപ്പം അയാളുടെ ഇമോഷണൽ ബ്ലാക്ക്മെയ്‍ലിംഗിന് ഇരയാകുന്നതിൽ നിന്നും മോചനം നേടുക. അസുരക്ഷിതമായ സെക്സ് പല പ്രശ്നങ്ങൾക്കും കാരണമാകും. അതിനാൽ ഇത്തരം കാര്യങ്ങളിൽ വിവേകപൂർവ്വം പ്രവർത്തിക്കുക.

 

സെക്സ് ആന്‍റ് ഫുഡ്

സെക്‌സ്… പങ്കാളിയുമായി ഇന്‍റിമസിയുള്ള റിലേഷൻഷിപ്പുണ്ടെങ്കിൽ കൂടുതൽ ഊർജ്ജം മനസ്സിലും ശരീരത്തിലും ലഭിക്കും. ചിലപ്പോഴെങ്കിലും ലൈംഗികത ബോറടിപ്പിക്കുകയോ, അനിഷ്ടം ഉണ്ടാക്കുകയോ ചെയ്യാം. ഇതൊന്നും വേണ്ട, വയ്യ എന്ന തോന്നലൊക്കെ ഉണ്ടാക്കുന്നുണ്ടെങ്കിൽ മനസ്സിലാക്കാം, അതിനു പിന്നിൽ വെറും തോന്നലല്ല, അനാരോഗ്യമോ ആഹാരമോ ആണ് വില്ലൻ എന്ന്. ശരാശരിയായ ലൈംഗികതയ്ക്കു പോലും ആരോഗ്യമുള്ള ശരീരം ആവശ്യമാണ്. പോഷക മടങ്ങിയ ആഹാരവും വ്യായാമവും ഉണ്ടെങ്കിൽ തീർച്ചയായും നിങ്ങൾക്കും സ്വന്തമാവും മികച്ച സെക്‌സ് ലൈഫ്.

ഹെൽത്തി ഡയറ്റ് മാത്രം പോര…

ആരോഗ്യമുള്ള ശരീരത്തിന് പോഷക ഭക്ഷണം അനിവാര്യമാണെന്നറിയാമല്ലോ. ഇങ്ങനെ എന്തെങ്കിലും ഒക്കെ കഴിച്ച് നല്ല ആരോഗ്യമുള്ള ശരീരം ഉണ്ടായാലും ചിലപ്പോൾ സെക്സ് ഡ്രൈവ് തോന്നാത്ത സന്ദർഭങ്ങളുണ്ടാകാം. ലൈംഗിക ഉത്തേജക മരുന്നുകൾ ഒന്നും വേണ്ട, സെക്‌സ് ഡ്രൈവ് വർദ്ധിപ്പിക്കുന്ന ഭക്ഷണങ്ങൾ മനസ്സിലാക്കി കഴിക്കുക. വലിയ മാറ്റം ഉണ്ടാകും. അതേസമയം ചില ഭക്ഷണങ്ങളും ഡ്രിങ്കുകളും സെക്‌സ് ഡ്രൈവ് കുറയ്ക്കുകയും ചെയ്യും. അവ ഏതൊക്കെയെന്നു നോക്കാം.

മധുരക്കിഴങ്ങ്

പേരു സൂചിപ്പിക്കും പോലെ തന്നെ ഇവൻ മധുരം തരുന്നവൻ ആണ്. മധുരക്കിഴങ്ങിൽ പൊട്ടാസ്യം ധാരാളമുണ്ട്. ഉയർന്ന രക്‌തസമ്മർദ്ദം കുറയ്ക്കാൻ മധുരക്കിഴങ്ങിന് കഴിയും. രക്‌തസമ്മർദ്ദം കൂടിയാൽ ഉദ്ധാരണശേഷി കുറയുമെന്നോർക്കുക. ബീറ്റാ കരോട്ടിനും വിറ്റാമിൻ എ യും ധാരാളം അടങ്ങിയ മധുരക്കിഴങ്ങ് വന്ധ്യതാ പ്രശ്നങ്ങൾക്കും ചിലപ്പോൾ പരിഹാരമായേക്കാം.

തണ്ണിമത്തൻ

വേനൽക്കാലത്ത് മാത്രം കഴിക്കാൻ ആളുകൾ തെരഞ്ഞെടുക്കുന്ന തണ്ണിമത്തനെ അങ്ങനെ വെറുമൊരു വേനൽക്കാല പഴം ആയി നിസാരവൽക്കരിക്കല്ലേ. ഫൈറ്റോ ന്യൂട്രിയന്‍റസ് ധാരാളമുള്ള തണ്ണിമത്തൻ നല്ലൊന്നാന്തരം സെക്‌സ് ബൂസ്റ്റർ ആണ്. ലൈകോപെൻ, സിട്രുലിൻ, ബീറ്റാകരോട്ടിൻ തുടങ്ങിയ ഘടകങ്ങൾ രക്‌തധമനികളെ റിലാക്‌സ് ചെയ്യിക്കാൻ കഴിവുള്ള ഇനം പഴവർഗ്ഗമാണ്. അതിനാൽ തണ്ണിമത്തൻ ആണ് ഏറ്റവും നല്ല സെക്ഷ്വൽ സ്‌റ്റാർ എന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു. തണ്ണിമത്തന്‍റെ പേര് സൂചിപ്പിക്കും പോലെ 92 ശതമാനവും തണ്ണി ആണ്. ബാക്കി 8 ശതമാനം ഫൈറ്റോ ന്യൂട്രിയന്‍റുകളാണ്. രക്തചംക്രമണം വർദ്ധിപ്പിക്കാൻ ഇവയ്ക്കു കഴിയുന്നതിനാൽ പുരുഷന്മാരിൽ ഉദ്ധാരണത്തിനും സ്ത്രീകളിൽ ക്ലിറ്റോറൽ ഉത്തേജനത്തിനും സഹായിക്കുന്നു.

അവാക്കാഡോ 

വിറ്റാമിൻ ഇ ധാരാളമുള്ള സൂപ്പർ ഫുഡ് ആണ് അവാക്കാഡോ. ആന്‍റി ഓക്സിഡന്‍റ് ഗുണങ്ങൾക്കു പുറമേ, പൊട്ടാസ്യം, വിറ്റാമിൻ ബി6 തുടങ്ങിയവ ധാരാളമടങ്ങിയിരിക്കുന്നു. ഹൃദയരോഗങ്ങൾക്ക് മോചനം നൽകാൻ കഴിവുള്ളതെന്നു വിശ്വസിക്കപ്പെടുന്ന അവാക്കാഡോ എന്തായാലും നല്ല രക്‌തയോട്ടം സമ്മാനിക്കും. ഹൃദയാരോഗ്യത്തിന് മികച്ച മോണോസാച്ചുറേറ്റഡ് ഫാറ്റ് അവാക്കാഡോയിലുണ്ട്. നല്ല സെക്‌സ് ലൈഫിനും ഹൃദയത്തിന്‍റെ പ്രവർത്തനത്തിനും മികച്ച പിന്തുണ നൽകാൻ കഴിയും. ഹൃദയരോഗങ്ങളുള്ളവർക്ക് ഉദ്ധാരണ പ്രശ്ങ്ങൾക്ക് സാധ്യത കൂടുതലാണ്.

തക്കാളി

ലവ് ഫീൽ വർദ്ധിപ്പിക്കാൻ കഴിവുള്ള ഭക്ഷണങ്ങളിൽ മറ്റൊരു പ്രധാനപ്പെട്ട പച്ചക്കറിയാണ് തക്കാളി. ധാരാളം വിറ്റാമിൻ സി അടങ്ങിയിട്ടുണ്ട്. സെക്സ് ഫീൽ ഉണ്ടാക്കാൻ സഹായിക്കുന്ന ഈസ്ട്രജൻ, പ്രൊജെസ്ട്രോൺ തുടങ്ങിയ ഹോർമോണുകൾ വർദ്ധിപ്പിക്കാൻ കഴിവുണ്ട്. സവാള, വെളുത്തുള്ളി, ഏത്തപ്പഴം, അസ്പരാഗസ്, പാഷൻ ഫ്രൂട്ട് ഇങ്ങനെ പ്രകൃതിയിൽ ലഭ്യമായ മിക്ക വിഭവങ്ങൾക്കും ഈ ശക്‌തിയുണ്ട്. ദിവസവും ഏത്തപ്പഴം കഴിക്കുന്നവരിൽ നെർവുകളും മസിലുകളും സ്ട്രോങ്ങായിരിക്കും. പൊട്ടാസ്യം, കാത്സ്യം, ഫോസ്ഫറസ് തുടങ്ങിയ മൂലകങ്ങൾ അടങ്ങിയിട്ടുള്ള ഭക്ഷണങ്ങൾ സെക്‌സ് ഡ്രൈവ് വർദ്ധിപ്പിക്കും.

മദ്യം, റെഡ്മീറ്റ് വേണ്ട

സെക്‌സി മൂഡ് വർദ്ധിപ്പിക്കുന്ന ഭക്ഷണം പോലെ തന്നെ ഉള്ള ഫീൽ നഷ്‌ടപ്പെടുത്തുന്നവയും ഉണ്ട്. അതിൽ ഏറ്റവും പ്രധാനം ആൽക്കഹോൾ തന്നെയാണ്. ഒരു ഗ്ലാസ് വൈൻ കഴിക്കുമ്പോൾ റിലാക്സ് തോന്നാം. അതുകൊണ്ടാണ് ബാറിലും മറ്റും ഒരു പരിചയവുമില്ലാത്തവരോട് സംസാരിക്കാനൊക്കെ തോന്നുന്നത്. പക്ഷേ യഥാർത്ഥത്തിൽ മദ്യം സെക്‌സ് ലൈഫിനെ കൊല്ലുന്ന സംഗതിയാണ്. പരിധിവിട്ട മദ്യപാനം ലൈംഗികശേഷി കുറയ്ക്കും. റെഡ്മീറ്റ് പതിവായി കഴിച്ചാലും ലൈംഗികാസക്‌തി കുറഞ്ഞേക്കാം. അത് മറ്റു രോഗബാധകൾക്ക് സാധ്യത കൂട്ടാനിടയുണ്ട്. എന്നാൽ മീറ്റ് കൂടുതൽ കഴിക്കുന്നവരുടെ ശാരീരിക സ്രവത്തിനും വിയർപ്പിനും ദുർഗന്ധം ഉണ്ടാകാൻ സാധ്യത കൂടുതലായതിനാൽ പങ്കാളിക്ക് അവരോടുള്ള ആകർഷണം കുറയാനും വഴിയുണ്ട്.

യോഗ, എയ്റോബിക്സ്

സെക്‌സ് ഡ്രൈവ് കുറഞ്ഞാൽ അതു വർദ്ധിപ്പിക്കാനുള്ള നല്ല മാർഗ്ഗമാണ് ദിവസവും വ്യായാമം ചെയ്യുന്നത്. പതിവായി യോഗയും എയ്റോബിക്സും ചെയ്താൽ ഇറക്ടൈൽ ഡിസ്ഫംഗ്ഷൻ അഥവാ ഉദ്ധാരണക്കുറവ് എന്ന അവസ്‌ഥ ഉണ്ടാകില്ലത്രേ. നടത്തവും പുഷ്അപ്പും, സിറ്റ്അപ്പ്സും ചെയ്‌താലും മികച്ച സെക്സ് എനർജി ലഭിക്കും.

अनलिमिटेड कहानियां-आर्टिकल पढ़ने के लिएसब्सक्राइब करें