വർഷാവർഷം വിവാഹ വാർഷിക ദിനത്തിൽ ഒരു യാത്ര പതിവാണ്. തട്ടിയും മുട്ടിയും പൊട്ടലില്ലാതെ മുന്നോട്ടു പോകുന്ന ജീവിതയാത്രയിൽ സന്തോഷത്തിന്‍റെ വെട്ടം പകരുന്നത് ഇത്തരം യാത്രകൾ തന്നെയാണ്. കണ്ടു തീരാൻ കാഴ്ചകൾ ബാക്കിയുള്ളിടത്തോളം കാലം ജീവിതം ഒരു ആഘോഷമാണ്.

ഇത്തവണത്തെ യാത്ര ഓർമകളുടെ കളിമുറ്റത്തേക്കു കൂടിയായിരുന്നു. തമിഴ്നാട്ടിലെ നീലഗിരി ജില്ലയിലെ സ്വപ്ന സുന്ദര ഭൂമിക കൂനൂർ (ഊട്ടിയിൽ നിന്നും 26 കി.മി )17 വർഷക്കാലം അച്ഛൻ താമസിച്ചതും ജോലി ചെയ്തതുമായ ഇടം. എന്‍റെ ബാല്യത്തിലെ നിറമുള്ള കഥകളിൽ നിറഞ്ഞു നിന്നയിടം. ഏറ്റവും കൂടുതൽ ഞാനുച്ചരിച്ച സ്ഥലപ്പേരും ഇതു തന്നെയാകും. ഭാഷയുടെ അതിർവരമ്പുകളില്ലാതെ സൗഹൃദം നുണയാൻ ഓരോ അവധിക്കാലവും കുനൂരിന്‍റെ കുളിരുതേടി അച്ഛനൊപ്പം ഞാനെത്തുമായിരുന്നു.

പതിനഞ്ച് വർഷം മുമ്പാണ് അവസാനമായി അവിടെത്തി സൗഹൃദം പുതുക്കിയത്. ഇന്ന് ആ സൗഹൃദ് ബന്ധങ്ങൾ പാടെ മുറിഞ്ഞിരിക്കുന്നു. അച്ഛന്‍റെ മരണശേഷം പിന്നിടൊരിക്കലും അവിടേക്ക് പോയിട്ടില്ല. ഇന്ന് വർഷങ്ങൾ പലതു കഴിഞ്ഞെങ്കിലും ഊട്ടിയും കൂനൂരുമൊക്കെ ഇന്നലെയെന്നോണം ഓർമ്മയിൽ സഞ്ചാര വഴികളായിരുന്നു.

അവിടെ ചിലവഴിച്ച ബാല്യത്തിന്‍റെ സുന്ദര നിമിഷങ്ങൾ ഓർമ്മയിൽ തെളിയുമ്പോഴൊക്കെ നീലമലകളിലെ കുളിർ കാറ്റ് എന്നുമെന്നെ വന്നു വാരി പുണരാറുണ്ട്, പരിഭവം പറയാറുണ്ട്. യാത്രയുടെ ഒരുക്കങ്ങളിലേക്കു കടക്കുമ്പോൾ തന്നെ ഊട്ടിയിലെ ബാല്യകാല അനുഭവകഥകളുടെ ഭാണ്ഡം തുറന്നു. കുട്ടികൾ ഓരോ കഥയും സാകൂതം കേട്ടിരുന്നു, അച്ഛൻ പ്രധാന കഥാപാത്രമായതുകൊണ്ടു മാത്രം (ഞാനായിരുന്നു പ്രധാന കഥാപാത്രമെങ്കിൽ കണ്ടം വഴി ഓടിയേനേ).

രാവിലെ 7 മണിയോടെ കല്പറ്റയിൽ നിന്നും നീലമലകളുടെ നാട്ടിലേക്ക് യാത്ര തുടർന്നു. ഇത്തവണ മേപ്പാടി റൂട്ട് ഒഴിവാക്കി ബത്തേരി വഴിയായിരുന്നു യാത്ര. നൂൽപുഴ, പാട്ടവയൽ, ബിതർക്കാട്, നെല്ലാകോട്ട റേഞ്ച് ഉൾപ്പെടുന്ന വനപാതയിലൂടെ ഗൂഡല്ലൂരിലേക്ക്. കാഴ്ചയ്ക്ക് ഹരം പകർന്ന് മാൻക്കൂട്ടങ്ങൾ.

ഗൂഡുലൂർ കഴിഞ്ഞ് ചുരം കയറുമ്പോൾ തലങ്ങും വിലങ്ങും നീങ്ങുന്ന വാഹനങ്ങളുടെ നിര കണ്ടാൽ ഊട്ടിയിലെ സഞ്ചാരികളുടെ ബാഹുല്യം എത്ര മാത്രമെന്ന് ഊഹിക്കാം. ഇരുവശത്തും യൂക്കാലി മരങ്ങൾ ഇടത്തൂർന്നു വളർന്നു നിൽക്കുന്ന പാതയോരത്ത് വാഹനം നിർത്തി. വാഹനങ്ങളുടെ നീണ്ട നിര തന്നെ ഇവിടെ കാണാം. ഗൂഡലൂരിൽ നിന്നും 9 കി.മീ അകലെയാണിത്. റോഡിൽ നിന്നു നോക്കുമ്പോൾ തന്നെ അങ്ങു ദൂരേ കാണുന്ന കൂർത്തു നിൽക്കുന്ന പാറക്കൂട്ടങ്ങൾ ആരെയും ഹഠാദാകർഷിക്കും.

അതെ.... അത് നീഡിൽ റോക്ക് വ്യൂ പോയിന്‍റ് ആണ്. ഊട്ടിയിലേക്കുള്ള ഈ ചുരം പാത (NH 181) താണ്ടുന്നവർക്ക് കാഴ്ചയുടെ ആദ്യ വിരുന്ന് ഒരുക്കുന്നിടം.

വ്യൂ പോയിന്‍റിലേക്കുള്ള പ്രവേശന ടിക്കറ്റെടുത്ത് (ഒരാൾക്ക് 5 രൂപ) ആൾക്കൂട്ടത്തിനൊപ്പം കരിങ്കല്ലു പതിച്ച വഴിയിലൂടെ ഞങ്ങൾ നടന്നു. ഏകദേശം അഞ്ഞൂറു മീറ്റർ ദൂരമുണ്ട് റോഡിൽ നിന്നും നീഡിൽ റോക്കിലേക്ക്. സദാ സമയം വീശുന്ന നനുത്ത കാറ്റേറ്റ് പാറക്കെട്ടിലേക്ക് നടന്നു. കമ്പിവേലികൾ പിടിപ്പിച്ച് സുരക്ഷ ഉറപ്പാക്കിയിട്ടുണ്ട്.

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...