ജയ്പൂരിൽ നിന്ന് അജ്മീറിലേക്കുള്ള ദേശീയപാതയിലൂടെ യാത്ര വളരെ രസകരമായ അനുഭവമാണ്. കുംഭൽഗഡ് വഴിയുള്ള ആ യാത്രയിൽ സിൽക്ക് സ്മൂത്തായ റോഡുകൾ ഡ്രൈവിംഗ് ഇഷ്ടപ്പെടുന്നവരെ ഹരം കൊള്ളിക്കും.

രാജസ്ഥാനിലെ ഗ്രാമങ്ങളിലൂടെയുള്ള കാഴ്ചകൾ കാണുമ്പോൾ കലാകാരന്‍റെ ഭാവനയിലെ ചിത്രങ്ങളാണോ എന്ന് തോന്നും വിധം സന്തോഷകരമാണ്. തിരക്കിട്ട കൃഷിപ്പണികൾക്കിടയിൽ മുഴുകിയ ഗ്രാമീണർ കവലകളിൽ കൊതിയും നുണയും പറയുന്ന വൃദ്ധമാർ, പരമ്പരാഗത വേഷത്തിൽ കടന്നു പോകുന്ന സ്ത്രീകൾ. ഇതിനെല്ലാറ്റിനും ഒപ്പം, അല്ലെങ്കിൽ അതിലേറെ കൗതുകം നൽകുന്ന വർണ്ണശബളമായ തലപ്പാവുകൾ.

രാജസ്ഥാന്‍റെ ഗ്രാമ പ്രദേശങ്ങളിലേക്ക് എത്തുന്ന വിനോദ സഞ്ചാരിയെ വരവേൽക്കുന്ന ഏറ്റവും സാധാരണമായ ദൃശ്യങ്ങളാണിവ.

ജയ്പൂരിൽ നിന്ന് അതിരാവിലെ പുറപ്പെട്ടാൽ കുംഭൽഗഡ് ഉച്ചയോടെ എത്താം. കുംഭൽഗഡിലേക്കുള്ള ആദ്യത്തെ കാഴ്ചകൾ തന്നെ ഒരു പെയിന്‍റിംഗ് പോലെ സുന്ദരമാണ്. ആരവല്ലി മലനിരകൾ മനോഹരമാക്കിയ ഗ്രാമം. പച്ചപ്പുൽ മൈതാനങ്ങൾ, ശാന്തമായൊഴുകുന്ന അരുവി ഇതെല്ലാം പ്രദേശത്തിന്‍റെ മനോഹാരിത കൂട്ടുന്നു. കുംഭാൽഗഡ് ഫോർട്ടിലേക്കു പോകുന്നതിനു മുമ്പുള്ള പോയന്‍റിൽ വച്ച് ഞങ്ങൾ ദിശ അൽപം മാറ്റിപ്പിടിച്ചു സൈറയിലേക്ക്. പിന്നെ വീണ്ടും കുറേ കിലോമീറ്റർ ചുറ്റിത്തിരിഞ്ഞ് ഉദ്ദേശിച്ച ഡെസ്റ്റിനേഷനിൽ എത്തി. കുംഭൽഗഡിലെ വൈൽഡ് റിട്രീറ്റിറ്റ്.

കുന്നിൻ മുകളിലെ ഈ റിസോർട്ടിൽ നിന്നാൽ കുറേ പ്രദേശങ്ങൾ കാണാം. ഇരു ഭാഗത്തെയും താഴ്വരകളാണ് ഏറ്റവും വലിയ ആകർഷണം. വിശാലവും വായുസഞ്ചാരമുള്ളതും സുന്ദരവുമായ കോട്ടേജുകൾ. കോട്ടേജിന്‍റെ കർട്ടനുകൾ മാറ്റിയാൽ ഇരുവശത്തെയും ഗ്ലാസ് വിൻഡോയിലൂടെ സുന്ദരമായ പ്രകൃതി ദൃശ്യങ്ങൾ ആവോളം ആസ്വദിച്ചു നിൽക്കാം. കുംഭൽഗഡ് വന്യജീവി സങ്കേതത്തിന്‍റെ ഒരു ഭാഗത്താണ് ഈ വൈൽഡ് റിസോർട്ട് രാവിലെയും വൈകിട്ടും മൃഗങ്ങളുടെയും പക്ഷികളുടെയും ശബ്ദം യഥേഷ്ടം കേൾക്കാൻ കഴിയും. അർദ്ധ രാത്രിയിൽ പുലിയുടെ അലർച്ച ഞാൻ കേട്ടു.

ഉച്ചഭക്ഷണത്തിനു ശേഷം ഞങ്ങൾ പ്രശസ്തമായ കോട്ട സന്ദർശിക്കാനിറങ്ങി. വളരെ ഭംഗിയായി ഈ കോട്ട സംരക്ഷിച്ചിട്ടുണ്ട് എന്നത് എടുത്തു പറയണം. ഇതിന്‍റെ ക്രെഡിറ്റ് മുഴുവനും പുരാവസ്‌തു വകുപ്പിന് നൽകിയേ പറ്റൂ.

അൽപം പ്രയാസപ്പെട്ട് നടന്നു തന്നെ വേണം കോട്ടയുടെ കലാ സൗന്ദര്യം മനസ്സിലാക്കാൻ കയറ്റങ്ങൾ വളരെ പ്രയാസകരമാണ്. ഈ പ്രയാസം മറികടക്കാൻ കോട്ട നൽകുന്ന കാഴ്ചകൾ മാത്രം മതി! രജപുത്ര രാജാവ് മഹാറാണാ പ്രതാപിന്‍റെ പിതാവ് റാണ കുംഭയാണ് ഈ കോട്ട പണി കഴിപ്പിച്ചത്. ഇവിടെ വച്ചാണത്രേ മഹാറാണാ പ്രതാപ് ജനിച്ചത്.

കോട്ട സ്‌ഥിതി ചെയ്യുന്നത് തന്നെ ഒരു കുന്നിൻ മുകളിലാണ്. കോട്ടയ്ക്കു ചുറ്റും കുന്നുകളുടെ നിരകൾ വേറെയുമുണ്ട്. ചൈനയിലെ വൻ മതിൽ കഴിഞ്ഞാൽ ഈ കോട്ടയുടെ ഭിത്തികളാണ് ഏറ്റവും നീളം കൂടിയ മനുഷ്യനിർമ്മിതമായ ഭിത്തി.

കോട്ട മുഴുവൻ നടന്നു കണ്ടപ്പോഴേയ്ക്കും വൈകുന്നേരമായി. മനോഹരമായ സൂര്യാസ്തമയത്തിന്‍റെ കാഴ്ചകളിൽ മനം നിറഞ്ഞു പോയി. ഇരുൾ വീണപ്പോൾ കോട്ടയ്ക്കകത്ത് ലൈറ്റ് ആന്‍റ് സൗണ്ട് ഷോ ആരംഭിച്ചു. കോട്ടയുടെ ചരിത്രം മനസ്സിലാക്കാൻ സഹായിക്കുന്ന വളരെ ഭംഗിയായി സംവിധാനം ചെയ്‌ത ലൈറ്റ് ആന്‍റ് സൗണ്ട് ഷോ കാണേണ്ട ഒന്നു തന്നെ. കോട്ടയിൽ നിന്ന് ഞങ്ങൾ തിരികെ വൈൽഡ് റിട്രീറ്റ് എത്തിയപ്പോഴേക്കും കനത്ത ഇരുൾ എങ്ങും വീണു പടർന്നിരുന്നു.

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...