ഡോക്‌ടറുടെ കാബിനു മുന്നിൽ കാത്തിരിക്കുമ്പോൾ ഉത്തരയുടെ മനസ്സ് അവ്യക്‌തമായ ഏതൊക്കെയോ പാതകളിലൂടെ സ്വയം സഞ്ചരിച്ചുകൊണ്ടിരുന്നു. ഡോക്‌ടർ ഓപ്പറേഷൻ മുറിയിലേക്ക് എന്തോ അത്യാവശ്യത്തിന് പോയിട്ട് വന്നിട്ടില്ല. ഇന്ത്യാക്കാരനാണ് ഈ ഡോക്‌ടർ എന്ന് ഉറപ്പായി.

“പേരു കേട്ടിട്ട് മലയാളിയാണെന്ന് തന്നെ തോന്നുന്നു.” ഉഷ പറഞ്ഞു.

ഉത്തര അൽപം സംശയിച്ചു. അത് അദ്ദേഹമാണോ? ഏയ് ആ പേര് ഉള്ള വേറെയും ഡോക്‌ടർമാർ ഉണ്ടാകാം. ഒ.പിയിൽ ഡോക്‌ടറെ കാണവേ, ഉത്തരയുടെ ആശങ്ക അടിസ്‌ഥാനരഹിതമല്ലെന്ന് വ്യക്‌തമായി. 20 വർഷങ്ങൾക്കു ശേഷം കാണുമ്പോഴും തിരിച്ചറിയാൻ ഒരു നിമിഷം പോലും വേണ്ടി വന്നില്ല. തടി ഇരട്ടിയായി. തലയിൽ കഷണ്ടി കയറി.

ശേഖർ ദാസിന്‍റെ ചിത്രം ഇപ്പോഴും തന്‍റെ ബാഗിലുണ്ട്. ഏകാന്തത കൂർത്ത മുള്ളായി ഹൃദയത്തെ മുറിക്കുമ്പോൾ ഉത്തര ആ ചിത്രമെടുത്തു നോക്കും. അടരാൻ വെമ്പുന്ന ഒരു തുള്ളി കണ്ണീർ കൺകോണിൽ വന്നു മടങ്ങും. വിവാഹ നിശ്ചയ ദിവസത്തിൽ ഇരുവരും ഒന്നിച്ചെടുത്ത ചിത്രം. അത് ആരും കാണാതെ ഉത്തര തന്‍റെ കൈവശം സൂക്ഷിച്ചു ഇക്കാലമത്രയും.

ശേഖർ അമേരിക്കയിലെവിടെയോ ആണെന്ന് അന്ന് അച്‌ഛൻ പറഞ്ഞ അറിവു മാത്രമേയുള്ളൂ. അദ്ദേഹം ഒരു വിദേശ വനിതയെ വിവാഹം ചെയ്‌തെന്ന വാർത്തയും അന്ന് കേട്ടിരുന്നു.

ഡോക്‌ടർ ശേഖർ ദാസ് ഉത്തരയുടെ കാലു പരിശോധിച്ചു. “ഓപ്പറേഷൻ ചെയ്‌ത രീതി ശരിയല്ലായിരുന്നു. അതുകൊണ്ടാണ് ഇങ്ങനെ സംഭവിച്ചത്. വീണ്ടും അസ്‌ഥി വേർപെടുത്തിയ ശേഷം കൂട്ടിച്ചേർത്താലേ ഇനി ശരിക്കും നടക്കാനാവൂ.”

“അതിനു ഭാരിച്ച ചെലവ് വരില്ലേ ഡോക്‌ടർ?” ഉത്തരയുടെ ആദ്യപ്രതികരണം അവളറിയാതെ പുറത്തു ചാടി.

“ഡോക്‌ടർ, വീണ്ടും ഓപ്പറേഷൻ നടത്താൻ പണമില്ല. അതുകൊണ്ട് ഇന്ത്യയിൽ പോയ ശേഷം ചികിത്സിക്കാമെന്ന് കരുതുന്നു.” ഉഷ പതിഞ്ഞ സ്വരത്തിൽ പറഞ്ഞു.

“പണച്ചെലവിനെക്കുറിച്ചോർത്ത് വിഷമിക്കേണ്ട. ചികിത്സ എന്‍റെ ക്ലിനിക്കിൽ ചെയ്യാം. നമ്മൾ ഒരു നാട്ടുകാരല്ലേ. ഇത്തരം സന്ദർഭങ്ങളിൽ സഹായിക്കാൻ കഴിഞ്ഞില്ലെങ്കിൽ പിന്നെ നമ്മുടെ ജീവിതത്തിന് എന്ത് വിലയാണ് ഉള്ളത്?”

ഡോക്‌ടർ ശേഖർ ദാസിന്‍റെ മറുപടി കേട്ടപ്പോൾ ഉഷയ്‌ക്കും ദിലീപിനും വലിയ ആശ്വാസമായി.

“ഡോക്‌ടർ, എങ്ങനെ നന്ദി പറയണമെന്നറിയില്ല.”

“നാളെ ഞാൻ ന്യൂയോർക്കിലേക്ക് പോകും. ഇവരെയും കൂടെ കൊണ്ടുപോകാം. ഓപ്പറേഷൻ കഴിഞ്ഞാൽ അൽപം വിശ്രമം ആവശ്യമാണ്. അതിനു ശേഷം ഇന്ത്യയിലേക്ക് പോകാം. എന്തു പറയുന്നു?”

ന്യൂയോർക്കിലെ ക്ലിനിക്കിൽ ഓപ്പറേഷനു ശേഷം ഉത്തരയ്‌ക്ക് ആശുപത്രി വിടേണ്ട സമയമായി. “ഇനി എന്താണു പരിപാടി? ന്യൂജേഴ്‌സിയിലെ ബന്ധുവിന്‍റെ അടുത്തേക്കു മടങ്ങുകയാണോ?” ഒരു നിമിഷം നിശബ്‌ദയായി നിന്ന ശേഷമാണ് ഉത്തര മറുപടി പറഞ്ഞത്.

“വേറെന്തു ചെയ്യാനാണ്? ഇവിടെ മറ്റാരേയും എനിക്കറിയില്ലല്ലോ...?”

“എന്നെ അന്യനായി കാണുന്നില്ലെങ്കിൽ അൽപ ദിവസം എന്‍റെ വീട്ടിൽ നിൽക്കൂ.”

“ങ്ങേ, താങ്കളുടെ വീട്ടിലോ? അവിടെ ഭാര്യയും കുടുംബവുമുണ്ടാകില്ലേ?” ഉത്തര അവിശ്വസനീയതയോടെ ചോദിച്ചു.

“ഹാ... ഞാൻ അവിടെ ഒറ്റയ്‌ക്കല്ലേ.. യഥാർത്ഥത്തിൽ ഉത്തരയെ അങ്ങോട്ട് വിളിച്ചതിനു പിന്നിൽ ഒരു സ്വാർത്ഥ ലക്ഷ്യം കൂടി ഉണ്ട്. എനിക്ക് നല്ല സൗത്ത് ഇന്ത്യൻ ഡിഷുകൾ കഴിക്കാൻ കൊതിയുണ്ട്. ഉത്തരയ്‌ക്കത് അറിയാമല്ലോ?”

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...