അമ്മായിയമ്മ ഒരു മാസം തങ്ങളോടൊപ്പം താമസിച്ചശേഷം മടങ്ങിപ്പോയ സന്തോഷത്തിൽ അപർണ്ണ കൂട്ടുകാരിയുടെ അടുത്തേക്ക് ഓടിവന്നു.

ഒരുമാസം കഴിഞ്ഞ് ഇന്നാണ് എനിക്കൊന്ന് സന്തോഷിക്കാനായത്. അമ്മായിയമ്മമാരെല്ലാം എന്താ ഇങ്ങനെ. എന്ത് ചെയ്താലും കുറ്റം! ഭർത്താവ് സഹായിക്കാൻ ഒരുങ്ങിയാലോ അപ്പോൾ അമ്മ ചാടിവീഴും. മോൻ പെൺകോന്തനാണെന്ന് പറഞ്ഞ് കുറ്റപ്പെടുത്തും. എന്ത് ചെയ്താലും കുറ്റപ്പെടുത്തും. മകനാണെങ്കിൽ അമ്മയുടെ മുമ്പിൽ വാ തുറക്കില്ല. അപർണയുടെ വാക്കുകളിൽ നിന്നും വ്യക്‌തമായ ഒരു കാര്യം, രണ്ട് തലമുറകൾ തമ്മിലുള്ള കാഴ്ചപ്പാടുകളുടെ അന്തരമാണ്. ജീവിതശൈലിയിലുണ്ടായ ഈ മാറ്റം ഇന്നത്തെ ആധുനിക തലമുറയിൽപ്പെട്ട സ്ത്രീകൾക്ക് ഏറ്റവും ആവശ്യമായ ഒന്നാണ്.

ദമ്പതികളുടെ മാറുന്ന ജീവിതശൈലിയിൽ വലിയ മാറ്റങ്ങളാണ് ഉണ്ടാക്കിയിരിക്കുന്നത്. പുതിയ തലമുറയിൽ പെട്ടവരുടെ ജീവിതശൈലിയിലും കാഴ്ചപ്പാടിലുമുണ്ടായ മാറ്റത്തെ പഴയ തലമുറ അസഹിഷ്ണുതയോടെയാണ് കാണുന്നത്. കാരണം പരമ്പരാഗത ജീവിതശീലങ്ങളും കാഴ്പ്പാടുകളുമുള്ള അവർക്ക് പുതിയ ശീലങ്ങളെ അത്രവേഗം അംഗീകരിക്കാൻ കഴിയുന്നില്ല. അതുകൊണ്ട് മാറ്റങ്ങളെ ഉൾക്കൊള്ളാൻ കഴിഞ്ഞില്ലെങ്കിലും നമ്മുടെ ശരീരത്തിലുണ്ടാവുന്ന മാറ്റങ്ങൾ അനിവാര്യമായ ഒന്നാണല്ലോ. പ്രകൃതിയിലും മാറ്റങ്ങൾ ഉണ്ടാവുന്നു. നമുക്ക് ചറ്റുപാടും മാറിയ പുതിയ അന്തരീക്ഷത്തിനനുസരിച്ച് സ്വന്തം ചിന്തകളിലും കാഴ്പാടുകളിലും മാറ്റങ്ങൾ അനിവാര്യമാണെന്ന് എന്തുകൊണ്ട് ആംഗീകരിക്കപ്പെടുന്നില്ല. എന്തുകൊണ്ട് നമ്മൾ പഴഞ്ചൻ ചിന്തകളെ ചുമക്കാൻ ഇഷ്ടപ്പെടുന്നു? നമ്മൾ കാണുകളും കേൾക്കുകയും സഹിക്കുകയും ചെയ്തവയെ. അവയൊക്കെ തന്നെ ആ കാലഘട്ടത്തിന് അനുസൃതമായവയായിരുന്നു. എന്തുകൊണ്ട് മാറ്റങ്ങളെ പഴയ കണ്ണുകളോടെ നോക്കിക്കണ്ട് സ്വന്തം അനിഷ്ടങ്ങൾ പ്രകടിപ്പിക്കണം?

പഴയ തലമുറ

 പഴയ തലമുറയിൽപ്പെട്ട ആണിനും പെണ്ണിനും ഇടയിൽ ചില വേർതിരിവുകൾ ഉണ്ടായിരുന്നു. പെൺകുട്ടികൾ വീട്ടിൽ നിന്ന് പുറത്തിറങ്ങാറേയില്ലായിരുന്നു. അതുകൊണ്ട് വീട്ടു ജോലികളുടെ ഭാരമത്രയും അവരുടെ ചുമലിലായിരുന്നു. മാത്രവുമല്ല ആണിനും പെണ്ണിനുമിടയിൽ വ്യക്‌തമായ ലക്ഷ്മണരേഖയും വരയ്ക്കപ്പെട്ടിരുന്നു. എന്നാൽ കാലം മാറി, പെൺകുട്ടികൾ ആൺകുട്ടികൾക്ക് തുല്യരായി വിദ്യാഭ്യാസം നേടുകയും ഉദ്യോഗസ്ഥകളുമായി മാറിയതോടെ ഈ വിഭജനം മായ്ക്കപ്പെട്ടു.

ആധുനിക തലമുറയിൽ അന്തരമില്ല

 ഇന്നത്തെ തലമുറയിൽപ്പെട്ട പെൺകുട്ടികൾ വിദ്യാഭ്യാസം നേടി സ്വാശ്രയശീലമുള്ളവരും കൂടുതൽ ജാഗ്രതയുള്ളവരും ആയി മാറി. അവർ ആണിനും പെണ്ണിനും ഇടയിലുള്ള അസമത്വങ്ങളെ എതിർക്കാനും തുടങ്ങി. ഈ മാറ്റം ഓരോ വീടുകളിലേക്ക് ചേക്കേറിയെന്ന് പറയുന്നതാവും ശരി. മുമ്പ് പൂമുഖം തന്‍റെ സാമ്രാജ്യമായി കരുതിയരുന്ന പുരുഷന്മാരുടെ പിൻതലമുറക്കാർ അടുക്കളയിൽ കയറി സ്ത്രീയ്ക്കൊപ്പം ജോലികളിൽ വ്യാപൃതരായി. ഒരുപക്ഷേ പാശ്ചാത്യ സംസ്ക്കാരത്തിന്‍റെ സ്വാധീനമാകാം ഈ മാറ്റങ്ങൾക്ക് പിന്നിൽ.

സ്ത്രീ പുരുഷ സമത്വത്തെ കുറിച്ചുള്ള പഠനം

സ്ത്രീ പുരുഷ സമത്വത്തെ കുറിച്ചുള്ള പഠനങ്ങളിൽ ശുഭസൂചകമായ ഫലങ്ങളാണ് കാണപ്പെടുന്നത്. എന്നാൽ യാഥാർത്ഥ്യങ്ങളിൽ ചില വൈരുദ്ധ്യങ്ങൾ മാത്രം. കുറച്ചുനാൾ മുമ്പ് നീൽസൺ ഇന്ത്യ 5 വ്യത്യസ്ത നഗരങ്ങളിൽ നടത്തിയ ഒരു സർവ്വേ പ്രകാരം ഏകദേശം മൂന്നിൽ രണ്ട് സ്ത്രീകൾ വീടുകളിൽ അസമത്വം അനുഭവിക്കുന്നവരാണെന്ന് പറയുകയുണ്ടായി. മുംബൈ, ചെന്നൈ. ഡൽഹി, ഹൈദരാബാദ്, ബാംഗ്ലൂർ എന്നീ വൻ നഗരങ്ങളാണ് ഉൾപ്പെടുത്തിയിരുന്നത്. സർവ്വേയിൽ ശിൽപ്പാഷെട്ടി, മന്ദിരാബേദി, നേഹ ധൂപിയ എന്നീ സെലിബ്രിറ്റീസുകളേയും ഉൾപ്പെടുത്തിയിരുന്നു. ഏകദേശം 70 ശതമാനം സ്ത്രീകളും വീട്ടുജോലികളിൽ തങ്ങൾക്ക് കൂടുതൽ സമയം ചെലവഴിക്കേണ്ടി വരുന്നുവെന്നാണ് പറഞ്ഞത്.

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...