വിഷ വായുവും രാസവസ്‌തുക്കളും കലർന്ന അന്തരീക്ഷത്തിലുള്ള താമസം ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കും. ഇത്തരം സ്ഥിതി വിശേഷത്തെ അവഗണിക്കുന്നത് പലപ്പോഴും സ്ത്രീകളിൽ വന്ധ്യതയ്ക്ക് കാരണമാകുന്നു. ഇത്തരം അന്തരീക്ഷത്തിൽ നിന്നും മാറി താമസിക്കുന്നവരേക്കാൾ ഇത്തരം അന്തരീക്ഷത്തിൽ താമസിക്കുന്നവരിൽ വന്ധ്യതാ പ്രശ്നങ്ങൾ കൂടുതലായി കണ്ടുവരുന്നുണ്ടെന്നാണ് പഠനങ്ങൾ പറയുന്നത്. നമ്മൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്ന പഴങ്ങളിലൂടെയും പച്ചക്കറികളിലൂടെയുമാണ് മാരകമായ കീടനാശിനികളും രാസവസ്‌തുക്കളും വയറിനകത്ത് എത്തുന്നത്.

പോഷകസമ്പന്നമായ പഴങ്ങളും പച്ചക്കറികളും ഏറ്റവും ആവശ്യമാണ്. പഴങ്ങളും പച്ചക്കറികളും പോഷകങ്ങളുടെ ഉത്തമ സ്ത്രോസ്സുകളാണ്. എന്നാൽ വന്ധ്യത ചികിത്സയ്ക്ക് വിധേയരാകുന്ന സ്ത്രീകൾ പഴങ്ങളും പച്ചക്കറികളും കഴിക്കുമ്പോൾ അവയിൽ അവശേഷിച്ചിട്ടുള്ള കീടനാശിനികളുടെ നല്ലൊരംശം സ്ത്രീയെ ഗർഭിണിയാകുന്നതിൽ നിന്നും തടയുമെന്നാണ് പറയുന്നത്. അതുപോലെ ഗർഭ സംബന്ധമായ പ്രശ്നങ്ങൾ ഉടലെടുക്കാനുള്ള സാധ്യതയും കൂടുന്നു.

യഥാർത്ഥത്തിൽ കീടങ്ങളെയും മറ്റ് ദോഷകരമായ പ്രാണികളെയും അകറ്റി നിർത്താനാണ് പഴം, പച്ചക്കറി വിളകളിൽ കീടനാശിനികൾ തളിക്കുന്നത്. ഈ കീടനാശിനികൾ രണ്ട് തരത്തിലുള്ളവയാണ്. രാസവളം, ജൈവവളം എന്നിങ്ങനെ. ഇവയുമായി സമ്പർക്കം പുലർത്തുന്നവരിലാണ് രാസവസ്തുക്കളുടെ സ്വാധീനമുണ്ടാവുക. ഉദാ: രാസവള വ്യവസായത്തിൽ ജോലി ചെയ്യുന്നവരേയും കർഷകരേയുമാണ് ഇത് ഏറ്റവും ദോഷകരമായി ബാധിക്കുക. മറ്റൊന്ന് രാസവളവുമായി നേരിട്ട് സമ്പർക്കം പുലർത്താത്തവരെയും ഇത് ദോഷകരമായി സ്വാധീനിക്കുന്നു. അതായത് കീടനാശിനി തളിച്ച പഴങ്ങളും പച്ചക്കറികളും കഴിക്കുന്നതിലൂടെ ആരോഗ്യത്തെ ബാധിക്കുമെന്നർത്ഥം.

ഗർഭധാരണ സാധ്യത 30 ശതമാനം വരെ കുറയുന്നു

 ഗർഭകാലത്ത് കീടനാശിനികൾ ചെലുത്തുന്ന സ്വാധീനത്തെക്കുറിച്ചറിയാൻ ലോകമെമ്പാടുമുള്ള ഗവേഷകർ പല പഠനങ്ങളും നടത്തുകയുണ്ടായി. ഉയർന്ന അളവിൽ കീടനാശിനികൾ അടങ്ങിയ പഴങ്ങളും പച്ചക്കറികളും കഴിക്കുന്ന സ്ത്രീകൾ ഗർഭിണിയാകാനുള്ള സാധ്യത 30 ശതമാനം വരെ കുറയാം എന്ന് പഠനങ്ങളിൽ കണ്ടെത്തുകയുണ്ടായി. ഇതിന് പുറമെ 40 ശതമാനം പേർക്കാകട്ടെ ഇത്തരം കീടനാശിനികൾ ഗർഭഛിദ്രത്തിന് കാരണമാവുകയും ചെയ്‌തു.

പുരുഷന്മാരും ഇരകളും

 സ്ത്രീകളെ മാത്രമല്ല പുരുഷന്മാരുടെ പ്രത്യുൽപാദന വ്യവസ്ഥയേയും ഇത്തരം കീടനാശിനികളും രാസവളങ്ങളും ദോഷകരമായി ബാധിക്കുന്നുവെന്ന് പഠനങ്ങൾ പറയുന്നു. കുറേ നാളുകളായി പുരുഷന്മാരിലെ പ്രത്യുല്പാദന വ്യവസ്ഥയെ കീടനാശിനികൾ അതിവേഗം ബാധിക്കുന്നുണ്ടെന്നാണ് പറയുന്നത്.

40 വയസ്സിന് മേലെ പ്രായമുള്ള ഏകദേശം 55 ശതമാനം പുരുഷന്മാരുടെയെങ്കിലും പ്രത്യുല്പാദന ക്ഷമതയെ പച്ചക്കറികളിലും മറ്റും ഉപയോഗിക്കുന്ന രാസവസ്തുക്കൾ ബാധിക്കുന്നുണ്ട്. ഇതിന് കീടനാശിനികളുടെ ഉപയോഗം വലിയൊരു പങ്ക് വഹിക്കുന്നുണ്ട്.

യഥാർത്ഥത്തിൽ ഇത്തരം ഹാനികാരകങ്ങളായ കീടനാശിനികളിലുള്ള രാസവസ്തുക്കൾ ശരീരത്തിൽ ഉദ്പാദിപ്പിക്കപ്പെടുന്ന രാസവസ്തുവായ അസിടൈൽകോളിൻ എസ്റ്ററേസിന്‍റെ നിർമ്മാണത്തെ തടയുന്നു. ഇതൊരു എൻസൈം ആണ്. തലച്ചോറിൽ സ്‌ഥിതി ചെയ്യുന്ന സന്ദേശ വാഹകരുടെ രൂപത്തിൽ പ്രവർത്തിക്കുന്ന ന്യൂറോട്രാൻസ്മിറ്റേഴ്സിനൊപ്പം ചേർന്ന് ശരീരഭാഗങ്ങളിലേക്കുള്ള സംവേഗങ്ങളെ എത്തിക്കുകയാണ് ചെയ്യുന്നത്.

കീടനാശിനികൾ പുരുഷന്മാരിലെ ബീജാണുകളുടെ എണ്ണത്തെ കുറയ്ക്കുകയും ഒപ്പം അതിന്‍റെ ഗുണത്തെ കുറയ്ക്കുകയുമാണ് ചെയ്യുന്നത്. സമയമാകും മുമ്പേ യൗവ്വനാവസ്ഥയിലെത്തുക, ജനനവൈകല്യങ്ങൾ, ഗർഭഛിദ്രം, ഉദരത്തിൽ വച്ച് തന്നെ മരിച്ച കുഞ്ഞുങ്ങളെ പ്രസവിക്കുക എന്നിവയാണ് പ്രധാനമായും സ്ത്രീകളിലുണ്ടാവുന്ന പ്രശ്നങ്ങൾ.

ഇത്തരം രാസവസ്തുക്കൾ ജീവിതകാലം മുഴുവനും ശരീരത്തിൽ ദൂഷ്യഫലങ്ങൾ ഉളവാക്കും. ഇത് പ്രത്യുല്പാദന വ്യവസ്ഥയെ പലതരത്തിലും ബാധിക്കാം. ചില രാസവസ്തുക്കൾ കോശങ്ങളെ നശിപ്പിക്കുകയും മറ്റ് ചിലവ അവയെ പൂർണ്ണമായും ഇല്ലാതാക്കുകയും ചെയ്യും. ഇതിന്‍റെ ദുഷ്പ്രഭാവം വളരെ തീവ്രവും സ്‌ഥായിയായതുമായിരിക്കും. ഡിഎൻഎയുടെ സ്വഭാവത്തെ തന്നെ അത് മാറ്റി മറിക്കാം. ഇതിന്‍റെ മാറ്റം അടുത്ത തലമുറയുടെ വരെ പ്രത്യുല്പാദന വ്യവസ്‌ഥയിൽ മാറ്റങ്ങൾ സൃഷ്ടിക്കുകയോ ജനന വൈകല്യങ്ങൾ സൃഷ്ടിക്കുകയോ ചെയ്യാം.

 

  • ഡോ. അനുജാ സിംഗ്

ഗൈനക്കോളജിസ്റ്റ് ആന്‍റ്

ഐവിഎഫ് എക്സ്പെർട്ട്, ഇന്ദിരാ ഐവിഎഫ്, പാട്ന

और कहानियां पढ़ने के लिए क्लिक करें...