ചരിത്രമുറങ്ങുന്ന സുന്ദര ദ്വീപ്

മനോഹരമായ ആൻഡമാനിലേക്കുള്ള ഞങ്ങളുടെ യാത്രയിൽ ആൻഡമാൻ നിക്കോബാർ സെല്ലുലാർ ജയിൽ, ഹാവ് ലോക്ക്, നീൽ ദ്വീപ് എന്നിവ സന്ദർശിക്കുക ആയിരുന്നു പ്രധാന ലക്ഷ്യം. ഈ മൂന്ന് സ്‌ഥലങ്ങളെക്കുറിച്ചും ഞാൻ ധാരാളം കേട്ടിരുന്നു. മുംബൈയിൽ നിന്ന് ഇപ്പോൾ വിജയ് നഗർ എന്ന് പുനർനാമകരണം ചെയ്യപ്പെട്ട പോർട്ട് ബ്ലെയറിലേക്കുള്ള വിമാന യാത്രയ്ക്ക് 3 മണിക്കൂർ എടുത്തു. അങ്ങനെ രസകരമായ യാത്ര ആരംഭിച്ചു.

എന്‍റെ അരികിൽ ഒരു സ്ത്രീ ഇരിക്കുന്നുണ്ടായിരുന്നു. ജനാലയ്ക്കരികി ലെ സീറ്റിൽ അവരുടെ 10 വയസ്സുള്ള മകൻ നിർത്താതെ സംസാരിച്ചുകൊണ്ടിരുന്നു. ഗട്ടു എന്നായിരുന്നു അവന്‍റെ പേര്. ഗട്ടു ഭക്ഷണപ്രിയനായ ഒരു കുട്ടിയായിരുന്നു. ഞാൻ വിമാനത്തിൽ ഒരിക്കലും ഉറങ്ങാറില്ല ആ സമയം വായിക്കാനായി ഒരു പുസ്‌തകം കൂടെ കൊണ്ടു പോകുകയാണ് പതിവ്. വിമാനം കൃത്യസമയത്ത് എത്തി. വിമാനത്താവളത്തിന് പുറത്ത് സവർക്കറുടെ ഒരു വലിയ പ്രതിമയുണ്ട്. ക്യാബ് ബുക്ക് ചെയ്ത് ഹോട്ടലിൽ എത്തി. റിസപ്ഷനിൽ എല്ലാവർക്കും ഹിന്ദി നന്നായി ട്ട് അറിയാമായിരുന്നു. എവിടെ പോയാലും എല്ലാവർക്കും ഹിന്ദി അത്യാവശ്യം അറിയാമായിരുന്നു. ഇവിടെ ധാരാളം ദക്ഷിണേന്ത്യക്കാരും ബംഗാളികളും ഉണ്ട്.

ഫ്രഷ് ആയതിനുശേഷം ഞങ്ങൾ ഹോട്ടലിൽ നിന്ന് ഉച്ചഭക്ഷണം കഴിച്ച് വിശ്രമിച്ചു. വൈകുന്നേരം ചായ കുടിച്ച് നഗരം ചുറ്റിനടന്നു. ഇന്ത്യയുടെ മുഖ്യ ഭൂപ്രദേശത്തുനിന്ന് ഏകദേശം 1200 കി ലോമീറ്റർ അകലെ ബംഗാൾ ഉൾക്കടലിൽ ഉള്ള ദ്വീപസമൂഹമാണ് ആൻഡമാൻ നിക്കോബാർ ദ്വീപുകൾ. മനോഹരമായ ഭൂപ്രകൃതി കൊണ്ട് പേര് കേട്ട ദ്വീപുകൾ. എന്നാൽ അത്ര തന്നെ കുപ്രസിദ്ധമാണ് അവിടത്തെ സെല്ലുലാർ ജയിലുകൾ. ഇന്ത്യൻ സ്വാതന്ത്ര്യ സമരനേതാക്കളെ ബലമായി പിടിച്ചു കൊണ്ടുപോയി പാർപ്പിച്ച ഈ ജയിലുകൾക്ക് ഒരുപാട് ചരിത്രം പറയാനുണ്ട്. ഇപ്പോൾ ദേശീയ സ്മാരകം ആണ് ഈ ജയിലുകൾ.

രാത്രി 7.30ന് സെല്ലുലാർ ജയിലിൽ ലൈറ്റ് ആൻഡ് സൗണ്ട് ഷോ ബുക്ക് ചെയ്തു കാണാൻ തീരുമാനിച്ചിരുന്നു. അവിടെ സൂര്യാസ്‌തമയം വൈകുന്നേരം 4.30-ന് ആണ്. അവിടെ പോകുന്നതിന് മുമ്പ് ഞങ്ങൾക്ക് ഇതൊന്നും അറിയില്ലായിരുന്നു. പ്രദർശനം കാണാൻ ധാരാളം സഞ്ചാരികൾ ഉണ്ടായിരുന്നു. അകത്തേക്ക് കയറാൻ നീണ്ട നിര തന്നെ. അകത്തേക്ക് കയറുമ്പോൾ ജയിലുമായി ബന്ധപ്പെട്ട ചരിത്രം ഓർത്ത് ഹൃദയം വേദനിച്ചു

ചരിത്രപരമായ ആകർഷണങ്ങൾ

ഷോ കാണാൻ നല്ല തിരക്കുണ്ടായിരുന്നു. ഇരിക്കാൻ നല്ല ഇരിപ്പിടങ്ങൾ. ഇന്നും അവിടെ ഒരു വലിയ വൃക്ഷമുണ്ട്. അന്നത്തെ വിപ്ലവത്തിനും വേദനയ്ക്കും പീഡനത്തിനും സാക്ഷ്യം വഹിച്ച വൃക്ഷം. ഗുൽസാർ, കബീർ ബേദി, ആശിഷ് വിദ്യാർത്ഥി എന്നിവർ ഈ ഷോയ്ക്ക് ശബ്ദം നൽകിയിരിക്കുന്നു. അമർ ജ്യോതി രണ്ടിടത്ത് ജ്വലിച്ചു കൊണ്ടിരിക്കുന്നു. വിപ്ലവകാരികളുടേയും സ്വാതന്ത്ര്യ സമര സേനാനികളുടെയും ത്യാഗങ്ങളെക്കുറിച്ച് ഈ ഷോ ധാരാളം പറയുന്നുണ്ട്.

ജയിലിന് പുറത്ത് ഒരു ചെറിയ പൂന്തോട്ടമുണ്ട്. അവിടെ ബാബാ ഭാൻ സിംഗ്, മഹാവീർ സിംഗ്, രാംരാഖ, ഇന്ദു ഭൂഷൺ റായ്, മോഹൻ കിഷോർ നാംദാസ്, മോഹിത് മൊയ്തു, സവർക്കർ തുടങ്ങിയ നിരവധി രക്തസാക്ഷികളുടെ സ്വർണ്ണ വർണ്ണ പ്രതിമകൾ സ്‌ഥാപിച്ചിട്ടുണ്ട്. രാത്രിയിൽ അവ തിളങ്ങി നിന്നിരുന്നു.

ജയിലിനെക്കുറിച്ച് ഇനിയും ഒരുപാട് കാര്യങ്ങൾ അറിയാനുണ്ടായിരുന്നു. പകൽ സമയത്ത് അത് വിശദമായി കാണണമെന്ന് ഞങ്ങൾ ആഗ്രഹിച്ചു. അതിനാൽ അടുത്ത ദിവസം ഒരു ഗൈഡഡ് ടൂർ നടത്തി. 200 രൂപയായിരുന്നു ടിക്കറ്റ് നിരക്ക്. ഗൈഡ് വളരെ സത്യസന്ധനായിരുന്നു. പുറത്ത് എഴുതിയിരുന്ന നിരക്ക് അതായത് 200 രൂപ കൊടുത്തപ്പോൾ അയാൾ നിശബ്ദനായി അത് വാങ്ങി. ജയിലിലെ ചെറിയ മുറികൾ കാണുമ്പോൾ തന്നെ അന്നത്തെ അവസ്‌ഥയെക്കുറിച്ച് ഒരു ധാരണ ലഭിക്കും.

ജയിലിന് 3 നിലകളുണ്ട്. ആകെ 689 മുറികളുണ്ട്. ഈ സെല്ലുകൾ കാരണം ജയിലിന് സെല്ലുലാർ ജയിൽ എന്ന് പേരിട്ടു.ഒരു സെല്ലിൽ നിന്ന് മറ്റൊന്നിലേക്ക് നോക്കാൻ സാധിക്കില്ല. ഇത്രയും വലിയ മാനസിക പീഡനവും ക്രൂരതയും അടിച്ചേൽപ്പിക്കാനുള്ള നീചമായ ഗൂഢാലോചനയാണ് ഈ ജയിലുകൾ. ഇവിടെ പലരേയും തടവിലാക്കി. ഇന്ത്യയെ സ്വതന്ത്രമാക്കാൻ വേണ്ടിയായിരുന്നു സുഭാഷ് ചന്ദ്രബോസ് ഇവിടെ എത്തിയത്. പക്ഷേ, മൂന്ന് ദിവസത്തിനുള്ളിൽ ഒരു ജാപ്പനീസ് കപ്പലിൽ അദ്ദേഹം പോയി. ജാപ്പനീസ് പട്ടാളക്കാർ ഇവിടുത്തെ താമസക്കാരോട് വളരെ മോശമായാണ് പെരുമാറിയത്. പക്ഷേ ബോസിനെ ഒന്നും ചെയ്യാൻ അനുവദിച്ചില്ല.

സവർക്കർ ഏത് സെല്ലിലാണ് താമസിച്ചിരുന്നതെന്ന് അദ്ദേഹം തന്‍റെ ആത്മകഥയിൽ എഴുതിയിരിക്കുന്നതിൽ നിന്ന് ഊഹിക്കാം. തന്‍റെ സെൽ തൂക്കുമുറിക്ക് എതിർവശത്തായിരുന്നുവെന്ന് അദ്ദേഹം സൂചിപ്പിക്കുന്നുണ്ട്. സവർക്കറുടെ ചിത്രം ആ മുറിയിൽ സ്ഥാപിച്ചിട്ടുണ്ട്.

നിങ്ങൾക്ക് ഫോട്ടോകൾ എടുക്കാം എന്ന് ഗൈഡ് ഞങ്ങളോട് പറഞ്ഞു. എന്നാൽ റീൽ എടുക്കാൻ വരുന്നവരിൽ അദ്ദേഹത്തിന് അതൃപ്‌തിയുണ്ടായിരുന്നു എന്നതാണ് വിരോധാഭാസം. ചരിത്രത്തിലെ ഇത്രയും ഗൗരവമേറിയതും പ്രധാനപ്പെട്ടതുമായ ഒരു സ്ഥ‌ലത്ത് വേണ്ടത്ര അറിവോ ആദരവോ ഇല്ലാതെ ആളുകൾ റീലുകൾ ചെയ്യുന്നതിൽ ഗൈഡ് അസ്വസ്‌ഥനായിരുന്നു.

1947 ഓഗസ്റ്റ‌് 15-ന് ഇന്ത്യ സ്വതന്ത്രമായപ്പോൾ എല്ലാ സ്വാതന്ത്ര്യ സമര സേനാനികളെയും ജയിൽ മോചിതരാക്കി. 1979 ഫെബ്രുവരി 11-ന് സെല്ലുലാർ ജയിലിനെ ദേശീയ സ്‌മാരകമായി പ്രഖ്യാപിച്ചു. ഇന്ന് ഈ ജയിൽ രാജ്യത്തും വിദേശത്തും താമസിക്കുന്ന ആളുകളുടെ ആകർഷണ കേന്ദ്രമാണ്. ദേശസ്നേഹത്തിന് വലിയ പ്രചോദനവുമാണ്. എല്ലാ വൈകുന്നേരവും ഇവിടെ ഒരു ലൈറ്റ് ആൻഡ് ഷോ നടക്കുന്നു. കൈവിലങ്ങുകൾ, ചാക്കുതുൺ, ക്രഷറുകൾ, കുരുക്കുകൾ, ചൂരലുകൾ തുടങ്ങിയവയും പീഡനത്തിന്‍റെ ഓർമ്മക്കുറിപ്പുകളും അവിടെ സൂക്ഷിച്ചിരിക്കുന്നു.

ഒരു സ്‌ഥലത്ത് ഒരു ഇന്ത്യൻ തടവുകാരൻ ഒരു വിപ്ലവകാരിയെ ചാട്ടവാറുകൊണ്ട് അടിക്കുന്ന ഒരു പ്രതിമയുണ്ട്. ഇതായിരുന്നു ബ്രിട്ടീഷുകാരുടെ നയതന്ത്രം. കൊപ്ര ആട്ടുന്ന ചക്കുകളിൽ വെളിച്ചെണ്ണ വേർതിരിച്ചെടുക്കാൻ വിപ്ലവകാരികളെ കാളകളായി ഉപയോഗിച്ചിരുന്നു. ഇത് ഒരു പ്രതിമയിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ഡെങ്കിപ്പനി, മലേറിയ, എന്നിവ മൂലം നിരവധി വിപ്ലവകാരികൾ മരിച്ചു.

വിപ്ലവകാരികളുടെ ലോകം

ഇപ്പോൾ ചില യുവാക്കൾ മതഭ്രാന്തിൽ മുങ്ങിത്താഴുമ്പോൾ ഈ വിപ്ലവകാരികളുടെ ലോകം വ്യത്യസ്തമായിരുന്നു. ചരിത്രവുമായി ബന്ധപ്പെട്ട ചിത്രങ്ങളും ഇന്നത്തെ നേതാക്കളുടെ ചില ചിത്രങ്ങളും പ്രദർശിപ്പിച്ചിരിക്കുന്ന ഒരു മ്യൂസിയവും ഇവിടെയുണ്ട്.

ജയിൽ കണ്ട് പുറത്തിറങ്ങിയപ്പോൾ മാർക്കറ്റ് കണ്ടു. ഒരു പുസ്ത‌കക്കട കണ്ടാൽ ഞാൻ തീർച്ചയായും അവിടെ പോകാറുണ്ട്. ഡൽഹിപ്രസ്സിന്‍റെ സരിത, ഗൃഹശോഭ, സത്യകഥ എന്നീ മൂന്ന് ഹിന്ദി മാസികകൾ അവിടെ കണ്ടപ്പോൾ എനിക്ക് വളരെ സന്തോഷം തോന്നി.

വൈകുന്നേരം ഞങ്ങൾ ക്യാബിൽ ചിഡിയതപു ബീച്ചിലേക്ക് പോയി. നഗരത്തിൽ നിന്ന് ഏകദേശം 28 കിലോമീറ്റർ അകലെയാണ് ഈ മനോഹരമായ ബീച്ച്. സൂര്യാസ്തമയം കാണുന്നതിനും പ്രകൃതിഭംഗി ആസ്വദിക്കുന്നതിനും കടൽക്കാഴ്ചകൾ കാണുന്നതിനും ഈ ബീച്ച് പ്രശസ്ത‌മാണ്. പോർട്ട് ബ്ലെയറിലെ എല്ലാം പുറത്തു നിന്നാണ് വരുന്നതെന്നും ഇവിടെ ഒന്നും നിർമ്മിക്കുന്നില്ലെന്നും ക്യാബ് ഡ്രൈവർ പറഞ്ഞു. ഇവിടത്തെ കടൽ വിഭവങ്ങൾ പ്രശസ്തമാണ്. സൂര്യാസ്‌തമയ കാഴ്‌ വളരെ മനോഹരമായിരുന്നു.

അടുത്ത ദിവസം ഞങ്ങൾ ഹാവ് ലോക്ക് ബീച്ചിലേക്ക് യാത്ര തിരിച്ചു. അത് ഇപ്പോൾ സ്വരാജ് ദ്വീപായി മാറിയിരിക്കുന്നു. ഫെറിയിൽ ബുക്കിംഗ് ഉണ്ടായിരുന്നു. ഫെറി 20 മിനിറ്റ് വൈകി. തുടക്കത്തിൽ യാത്ര വളരെ സുഗമമായിരുന്നു. പക്ഷേ 5 മിനിറ്റു ശേഷം ഫെറി കുതിച്ചുചാടി അവസ്‌ഥ വഷളായി. ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട് ഫിംഗൽ ചുഴലിക്കാറ്റ് ചെന്നൈയിൽ ആഞ്ഞടിച്ചതിനാലാണ് ഇത് സംഭവിച്ചതെന്ന് പിന്നീട് കണ്ടെത്തി. ഉച്ചയ്ക്ക് 2.20-ന് ഫെറി ഹാവ്ലോക്കിൽ എത്തേണ്ടതായിരുന്നു. അപ്പോഴേക്കും യാത്രക്കാരുടെ അവസ്‌ഥ വളരെ മോശമായിരുന്നു.

ഫെറിയിലെ പെൺകുട്ടി എല്ലാവരോടും വളരെ മാന്യമായി പെരുമാറി. ആ പെൺകുട്ടിയുടെ ജോലി വളരെ ബുദ്ധിമുട്ടുള്ളതായിരുന്നിരിക്കണം. ഞങ്ങളുടെ അവസ്‌ഥയും മോശമായിരുന്നു. പക്ഷേ യാത്രകളിൽ ഞങ്ങൾ അവോമിൻ ഗുളിക മുൻകൂട്ടി കഴിച്ചതിനാൽ ഛർദ്ദിച്ചില്ല.

അണ്ടർവാട്ടർ സാഹസികതകൾ

ഫെറിയിൽ കയറിയശേഷമുള്ള ഇടവേളകൾ ഞങ്ങളെ വളരെ ക്ഷീണിതരാക്കി. താമസിയാതെ ഞങ്ങൾ ഉറങ്ങിപ്പോയി. പിറ്റേന്ന് രാവിലെയാണ് സ്‌കൂബ ഡൈവിംഗ്. 5 പേരുള്ള ഗ്രൂപ്പുകൾ രൂപീകരിക്കുന്നു. അതിൽ നിന്ന് ഒരാൾ ഒരു ഫോമിൽ ഒപ്പിടണം. 5,500 രൂപയാണ് ഒരാൾക്കുള്ള ചാർജ്. വെള്ളത്തിൽ ഇറങ്ങാൻ പ്രത്യേകം വസ്ത്രങ്ങൾ നൽകും. വസ്ത്രം മാറാനുള്ള മുറിയുണ്ട്. അരമണിക്കൂറോളം ഉപകരണം ഉപയോഗിച്ച് ശ്വസനം തുടങ്ങിയ കാര്യങ്ങൾ പഠിപ്പിക്കും.

ബോട്ടിൽ സ്‌ഥലത്തേക്ക് കൊണ്ടു പോകും. എല്ലാവരുടേയും കൂടെ ഒരു ഗൈഡ് മാത്രമേ ഉണ്ടാകൂ. പിന്നെ ഗിയർ ധരിക്കുകയും ചില കൈ ആംഗ്യങ്ങൾ പഠിപ്പിക്കുകയും ചെയ്യുന്നു. താഴെയുള്ള ലോകം വളരെ വ്യത്യസ്തവും മനോഹരവുമാണ്. പവിഴപ്പുറ്റുകളുടെ ഇലകൾ, മത്സ്യങ്ങൾ, അങ്ങനെ പലതും അവിടെ കാണാം. 25 മിനിറ്റ് വെള്ളത്തിനിടയിൽ കഴിയാം. ഇവിടെ നീന്തൽ അറിയാമെങ്കിലും അത് ചെയ്യരുതെന്ന് അവർ പറയുന്നു.

വൈകുന്നേരം ഞങ്ങൾ ഇന്ത്യയിലെ ഏറ്റവും മികച്ച ബീച്ച് എന്നറിയപ്പെടുന്ന രാധ നഗർ ബീച്ചിലേക്ക് പോയി. ലോകത്തിലെ ഏറ്റവും മികച്ച ഏഴാമത്തെ ബീച്ചായിട്ടാണ് ടൈംസ് മാഗസിൻ ഇതിനെ വിശേഷിപ്പിച്ചത്. വൃത്തിയുള്ളതും മനോഹരവുമായ ബീച്ച്. എവിടെയും ഒരു കല്ലുപോലുമില്ല. ഒരു ചെറിയ മണ്ണുപോലുമില്ല. കാലിനടിയിൽ മൃദുവായതും മിനുസമാർന്നതുമായ മണൽ. ശുദ്ധീകരിച്ച ഗോതമ്പ് പൊടി വിതറിയതുപോലെ തോന്നും. അവിടെ പോയാൽ ഷീറ്റ്, ടവ്വൽ എന്നിവ എടുത്താൽ സുഖമായി കിടക്കാനും, സ്വതന്ത്രമായി നീന്താനും, കുളിക്കാനും, തിരമാലകൾ ആസ്വദിക്കാനും കഴിയും. മൗറീഷ്യസിലും തായ്‌ലൻഡിലും മാത്രമേ ഇത്തരമൊരു ബീച്ച് വേറെ കണ്ടിട്ടുള്ളു. ഉച്ചകഴിഞ്ഞ് 3 മണിയോടെ അവിടെ എത്തി സൂര്യാസ്തമയം പരമാവധി ആസ്വദിക്കാൻ ശ്രമിക്കുക.

अनलिमिटेड कहानियां-आर्टिकल पढ़ने के लिएसब्सक्राइब करें