സൗഭാഗ്യങ്ങൾ സ്വന്തമാക്കാൻ മനുഷ്യൻ ഏതറ്റം വരെ പോകും? ഉറ്റവരെ ബലികൊടുക്കാൻ പോലും മടിക്കാത്ത അതിക്രൂരമായ മാനസികാവസ്ഥയിലേയ്ക്ക് വഴുതിവീണിരിക്കുന്നു മാനവ സമൂഹം. കുഞ്ഞുങ്ങളെയോ കന്യകകളെയോ ഇഷ്ടദേവതയ്ക്ക് ബലി നൽകിയാൽ അഭിഷ്ടങ്ങളെല്ലാം സാധിക്കും. കഷ്ടപ്പാടുകൾ അവസാനിക്കും എന്നു കരുതുന്ന അന്ധവിശ്വാസികളുടെ എണ്ണം ഇപ്പോൾ നാടെങ്ങും ഏറുകയാണ്.

കുറേ നാൾകൾക്ക് മുമ്പ് ആലപ്പുഴയിൽ കാത്തുകാത്തുണ്ടായ ഓമനക്കുഞ്ഞിനെ അന്ധവിശ്വാസത്തിന്‍റെ പേരിൽ പിതാവ് നിലത്തടിച്ചുകൊന്നത്. പിരക്കുമ്പോൾത്തന്നെ കുട്ടിയിൽ പല്ലുണ്ടായിരുന്നു എന്ന കാര്യം നാട്ടിൽ പാട്ടാൻ അധികനേരം വേണ്ടിവന്നില്ല. ഈ കുഞ്ഞിന്‍റെ ജനനം ഒരശുഭലക്ഷണമാണെന്നും കുഞ്ഞ് ജീവിച്ചിരിക്കുന്നത് പിതാവിന്‍റെ ജീവന് ഭീഷണിയൈകുമെന്നും കാണുന്നവരെയെല്ലാം വിശ്വസിപ്പിച്ചു. പഠിപ്പും വിവരവുമുള്ളവരെ പോലും ഇങ്ങനെ വിശ്വസിപ്പിച്ചപ്പോൾ അധികം വിദ്യാഭ്യാസമൊന്നുമില്ലാത്ത അയാളുടെ മനസ്സിലും ആ ചിന്ത വേരുറച്ചുപോയി. അന്നയാൾ അൽപം മദ്യപിച്ചാണ് വീട്ടിൽ വന്നത്. തന്‍റെ ജീവനെടുക്കാൻ പിറന്ന കുഞ്ഞിനെ ഒരു ദാക്ഷിണ്യവുമില്ലാതെ വകവരുത്താൻ ആ പിതാവിനെക്കൊണ്ട് തീരുമാനമെടുപ്പിച്ചത് ഒരു സമൂഹത്തിന്‍റെയാകെ അന്ധവിശ്വാസമായിരുന്നില്ലേ?

ജോലി കിട്ടാനും ലോട്ടറിയടിക്കാനും എല്ലാം പൂജ ചെയ്യുന്ന മലയാളി അധ്വാനുക്കാനും വിയർപ്പൊഴുക്കി ജീവിതത്തെ വെട്ടിപ്പിടിക്കാനും മറന്നുപോവുകയാണ് എന്നാണ് സമകാലീന സംഭവങ്ങൾ വ്യക്തമാക്കുന്നത്.

സമ്പന്നരാകാൻ കുബേർ കുഞ്ചി

ഏറ്റവും കൂടുതൽ മലയാളികളെ പറ്റിച്ച് കോടികൾ കടത്തിയ ഭാഗ്യയന്ത്രത്തിന് കുബേർ കുഞ്ചി എന്നാണ് പേര്. ലോക്കറ്റും കുബേരന്‍റെ വിഗ്രഹവുമടങ്ങിയ ഈ ധനാകർഷണ യന്ത്രം ധരിച്ചാൽ ലോട്ടറി കച്ചവടക്കാർ നിങ്ങളെ വീട്ടി. തിരക്കി വന്ന് നാളെ നറുക്കെടുക്കുന്ന ബമ്പർ ലോട്ടറിയുടെ ഒന്നാം സ്ഥാനമടിക്കാൻ പോകുന്ന ടിക്കറ്റ് സജന്യമായി ഏൽപ്പിച്ചിട്ട് പോകുമത്രേ. എത്ര മനോഹരമായ കള്ളത്തരം.

താക്കോൽ ആകൃതിയിലുള്ള കുബേർ കുഞ്ചി വീട്ടിലോ ഓഫീസിലോ സൂക്ഷിച്ചാൽ പെട്ടെന്നു ധനാഢ്യരാകാമെന്ന പരസ്യത്തിലാണ് ആളുകളെല്ലാം ഈയാപാറ്റയെപ്പോലെ വീണ് വഞ്ചിതരായത്. മധ്യപ്രദേശിലെ ഇൻഡോർ ആസ്ഥാനമാക്കിയുള്ള ഒരു ടെലിമാർക്കറ്റിംഗ് കമ്പനി ടെലിവിഷൻ ചാനലിലൂടെയും മറ്റു മാധ്യമങ്ങളിലൂടെയും വൻപരസ്യങ്ങൾ നൽകിയിരുന്നു. പരസ്യം കണ്ടവർ കേട്ടപാതി കേൾക്കാത്തപാതി ടെലിമാർക്കറ്റിംഗ് കമ്പനിയുമായി ബന്ധപ്പെടും. കമ്പനിയുമായി ബന്ധപ്പെടും. കമ്പനി കേരലത്തിലെ ഫ്രാഞ്ചൈസികൾക്ക് ഇവരുടെ ലിസ്റ്റ് നൽകും. തുടർന്ന് ഫ്രാഞ്ചെസിയാണ് ഇത് വിതരണം ചെയ്യുക.

ഇടപാടുകാർ നൽകിയ പരാതിപ്രകാരം എറണാകുളം കടവന്ത്രയിൽ കുബേർ കുഞ്ചിയുടെ വിതരണ സ്ഥാപനം നടത്തിയിരുന്നവരെ സിറ്റി പോലീസ് കമ്മീഷണറുടെ നേതൃത്വത്തിൽ അറ്സ്റ്റ് ചെയ്തു. കമ്മീഷൻ വ്യവസ്ഥയിലാണ് ഫ്രാഞ്ചൈസിക്കാർ കുബേർ കുഞ്ചി വിറ്റഴിച്ചിരുന്നത്.

ഇത് വാങ്ങി 45 ദിവസത്തിനകം ഫലം ലഭിച്ചില്ലെങ്കിൽ പണം തിരികെ നൽകുമെന്ന് വാഗ്ദാനം ഉണ്ടായിരുന്നു. എന്നാൽ 45 അല്ല 90 ദിവസം കഴിഞ്ഞിട്ടും പണിയെടുക്കാതെ ഫലം കിട്ടില്ല എന്ന് തിരിച്ചറിഞ്ഞപ്പോൾ അവർ ഫ്രാഞ്ചൈസിയിലെത്തി കുബേർ കുഞ്ചി തിരിച്ചു നൽകി പണം ആവശ്യപ്പെട്ടു. അതോടെ വിതരണക്കാരുടെ മട്ടുംഭാവവും മാറി. പിന്നെ പോലീസിനെയല്ലാതെ ആരെ ആശ്രയിക്കും. അഭ്യസ്തവിദ്യരും വിഡ്ഡികളുമായ നാം?

ഭാഗ്യലോക്കറ്റും വാസ്തു വിളക്കും.

ഭാഗ്യലോക്കറ്റുകൾ വിൽക്കാനെത്തിയ ഗുജറാത്ത് സ്വദേശികളെ എറണാകുളത്തു നിന്ന് ഷാഡോ പോലീസ് അറസ്റ്റു ചെയ്തതും ഇതേ ദിവസമായിരുന്നു. നിധി കിട്ടിയ സ്വർണ്ണ നാണയങ്ങൾ ഉരുക്കി നിർമ്മിച്ചതെന്ന വ്യാജേന സ്വർണ്ണം പൂശിയ ലോക്കറ്റുകൾ ഒന്നിന് നാലായിരം രൂപയ്ക്കു വിറ്റാണ് അവർ മലയാളികളെ പറ്റിച്ചിരുന്നത്.

പഞ്ചലോഹ നിർമ്മിതമായ വാസ്തുവിളക്ക് ശിൽപശാസ്ത്ര തത്വങ്ങൾ അടിസ്ഥാനമാക്കി നിർമ്മിച്ചതാണത്രേ. വാസ്തുദോഷങ്ങൾ പരിഹരിക്കാനും വീട്ടിൽ സന്തോഷവും സമാധാനവുമുണ്ടാവാനും ഐശ്വര്യവും ധനസമൃദ്ധിയും കൈവരാനും ഈ വിളക്ക് വീട്ടിൽ വച്ചാൽ മതിയെന്നാണ് നിർമ്മാതാക്കൾ പറയുന്നത്.

ഇതെല്ലാം വ്യാജമാണെന്നും ഇത്തരക്കാരെ വിശ്വസിക്കാൻ പറ്റില്ലെന്നുമുളഅള വാർത്തകൾ എല്ലാ ദിവസവും പത്രമാധ്യങ്ങളിൽ നിറയുമ്പോഴും കേരളത്തിൽ പ്രതിദിനം ഇത്തരത്തിലുള്ള വസ്തുക്കൾ വാങ്ങി വീട്ടിൽ വയ്ക്കുന്നു. അപ്പോൾ വിൽക്കുന്നവരല്ല വാങഅങുന്നവരെല്ലേ കുറ്റക്കാർ?

ശാസ്ത്രവും അന്ധകാരത്തിൽ

സ്പേസ് ശാസ്ത്രജ്ഞർ പോലും തങ്ങളുടെ കണ്ടുപിടുത്തങ്ങൾ ദൈവാനുഗ്രഹം കൊണ്ടാണ് സംഭവിക്കുന്നത് എന്നു പറയുന്ന നാടാണിത്. നിരന്തരമായ ഗവേഷണ നരീക്ഷണങ്ങൾക്കുശേഷം ഒരുപഗ്രഹം വിജയകരമായി വിക്ഷേപണം ചെയ്യപ്പെട്ടാൽ പിറ്റേന്നു പത്രത്തിലുണ്ടാവുക അതിനുപിന്നിൽ പ്രവർത്തിച്ചവരുടെ ദൈവസ്തുതികളാവും. ആകാശത്തെ അത്ഭുത സത്യങ്ങൾ ടെലസ്കോപ്പിലൂടെ അറിയിച്ച ഗലിലിയോ അതുവരെ മനുഷ്ൻ വിശ്വസിച്ചിരുന്ന അന്ധവിശ്വാസങ്ങളെയാണ് നിരാകരിച്ചത്. അതിലൂടെ ഭരണകർത്താക്കളുടെ അപ്രീതിക്കും ആ മഹാ ശാസ്ത്രജ്ഞൻ ഇരയായാ.

ശാസ്ത്ര പരീക്ഷണങ്ങൾ വിജയിക്കുമ്പോൾ അത് ദൈവാനുഗ്രഹവും പരാജയപ്പെടുമ്പോൾ ദൈവ നിശ്ചയവുമാകുന്നത് ഗലീലിയെപ്പോലുള്ള സാസ്ത്രജ്ഞരെ നിന്ദിക്കലല്ലേ? എന്നിട്ടും നമ്മുടെ ശാസ്ത്രജ്ഞർക്കു മാത്രം ശാസ്ത്രത്തോടല്ല ദൈവത്തോടാണ് കൂറ്.

അക്ഷരാഭ്യാസം മാത്രമാണോ വിദ്യാഭ്യാസം? സമ്പൂർണ്ണ സാക്ഷരമായ കേരളം ഇങ്ങനെ അന്ധവിശ്വാസത്തിന്‍റെ അഗാധതകളിലേക്ക് വീണു പോകുന്നത് എന്തിന്‍റെ സൂചനയാണ്?

और कहानियां पढ़ने के लिए क्लिक करें...